My Blog List

Saturday, September 3, 2011

പാഠപുസ്തകം പൗരോഹിത്യം കൈയേറുമ്പോള്‍


കേരളത്തിലിപ്പോള്‍ പാഠപുസ്തകവിവാദം പതിവായിക്കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ അധ്യയന വര്‍ഷങ്ങളില്‍ ഏഴാം ക്ലാസില്‍ പഠിപ്പിക്കുന്ന കേരള പാഠാവലി പരമ്പരയിലെ സാമൂഹ്യശാസ്ത്ര പുസ്തകമായിരുന്നു വിവാദമായത്. ഇപ്പോള്‍ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പഠനത്തിനായി എസ്സിഇആര്‍ടി തയ്യാറാക്കിയ സാമൂഹ്യശാസ്ത്ര പുസ്തകമാണ് വിവാദമായിരിക്കുന്നത്. കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സും അതിന്റെ വക്താവായ ഫാദര്‍ സ്റ്റീഫന്‍ ആലത്തറയും പാഠപുസ്തകം നിരീശ്വരവാദവും കമ്യൂണിസവും പ്രചരിപ്പിക്കുന്നുവെന്ന പതിവ് പ്രചാരണം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പാപവിമോചനകര്‍മങ്ങളുടെയും ദൈവികാനുഷ്ഠാനങ്ങളുടെയും ആത്മീയ ഔന്നത്യത്തിലിരിക്കുന്നവരില്‍നിന്ന് ഒരിക്കലും വിശ്വാസിസമൂഹം പ്രതീക്ഷിക്കാത്ത അപവാദ പ്രചാരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. തീര്‍ത്തും സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇത്തരം വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നതെന്ന് ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു.

1957ലെ ഒന്നാം ക്ലാസ് പാഠപുസ്തകത്തിലെ "മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയ കഥ" എന്ന പാഠത്തില്‍ കൊടുത്ത ചിത്രത്തിന് അന്നത്തെ പ്രതിപക്ഷ കക്ഷിയായ പി എസ് പിയുടെ നേതാക്കളായ പട്ടം താണുപിള്ളയുടെയും മറ്റും മുഖച്ഛായയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രക്ഷോഭമുയര്‍ത്തിയത്. ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന കാലത്താണല്ലോ "റാകിപ്പറക്കുന്ന ചെമ്പരുന്ത്" വിവാദമായത്. കേശവദേവിന്റെ ഓടയില്‍നിന്ന് തുടങ്ങി കസാന്‍ദ് സാക്കിസിന്റെ "യേശുവിന്റെ അന്ത്യപ്രലോഭനം" എന്ന നോവലിനെ പരിചയപ്പെടുത്തുന്ന ലേഖനം വരെ വിവാദമാകുകയുണ്ടായി. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ "ആദാമും ദൈവവും" എന്ന കവിതക്കെതിരെയും പ്രതിലോമകരമായ ലക്ഷ്യങ്ങളോടെ വിവാദം ഉയര്‍ന്നുവരികയുണ്ടായി. "മതമില്ലാത്ത ജീവന്‍" വിവാദമാക്കിയവര്‍ യഥാര്‍ഥത്തില്‍ മതേതരമായ ജീവിതബന്ധങ്ങള്‍ അനുവദിക്കില്ലെന്ന മധ്യകാലിക യാഥാസ്ഥിതിക മൂല്യങ്ങളെയാണ് കേരളീയ സമൂഹത്തിലേക്ക് പുനരാനയിച്ചത്. സ്കൂളില്‍ കുട്ടിയെ ചേര്‍ക്കാനെത്തുന്ന മാതാപിതാക്കള്‍ കുട്ടിയുടെ ജാതിയും മതവും രേഖപ്പെടുത്തേണ്ടതില്ലെന്നും അവന്‍ വലുതാകുമ്പോള്‍ മതം വേണമെന്നുണ്ടെങ്കില്‍ ഇഷ്ടമുള്ള മതം സ്വീകരിച്ചുകൊള്ളട്ടെ എന്നും ഹെഡ്മാസ്റ്ററുടെ ചോദ്യത്തിന് മറുപടിയായി പറയുന്നതാണ് യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചത്.

ക്രിസ്ത്യന്‍ സഭയും മുസ്ലിം വര്‍ഗീയവാദികളും എന്‍എസ്എസ്സുമെല്ലാം മതമില്ലാത്ത ജീവനെതിരെ ഒന്നിച്ചണിനിരക്കുകയായിരുന്നല്ലോ. തെരുവുകളെ കലാപകലുഷിതമാക്കിയ ആ വിവാദം ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കെതിരായ യാഥാസ്ഥിതികശക്തികളുടെ ധൈഷണികമായൊരു കടന്നാക്രമണം കൂടിയായിരുന്നു. മതവിശ്വാസികളെപ്പോലെ ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും സ്വന്തം വിശ്വാസങ്ങളനുസരിച്ച് ജീവിക്കുവാന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും വെല്ലുവിളിച്ച യാഥാസ്ഥിതികതയുടെ പുനരുത്ഥാനമാണ് "മതമില്ലാത്ത ജീവ"നെതിരെയുള്ള കലാപത്തിലൂടെ പ്രകടമായത്. വിശ്വാസത്തെയും മതത്തെയും പോലെതന്നെ മതേതര ആശയങ്ങള്‍ക്ക് സമൂഹത്തില്‍ നിലനില്ക്കുവാനുള്ള അവകാശമുണ്ടെന്ന ഭരണഘടനാ വാഗ്ദാനത്തെ തന്നെയാണ് ഈ നവ മതയാഥാസ്ഥിതികര്‍ ചോദ്യം ചെയ്യുന്നത്. ദൈവശാസ്ത്രജ്ഞനായ യൂജിന്‍ പാറ്റേഴ്സണ്‍ മതത്തെ വിശ്വാസപരമായ ഭ്രാന്തായി മാറ്റുന്നതുവഴി ചരിത്രത്തില്‍ സംഭവിച്ച വിദ്വേഷത്തിന്റെയും പീഡനങ്ങളുടെയും രക്തപങ്കിലമായ അനവധി ഉദാഹരണങ്ങള്‍ എടുത്തുകാണിക്കുന്നുണ്ട്. മനുഷ്യന്റെ സാമൂഹ്യവികാസത്തിന്റെ ശൈശവ ഘട്ടങ്ങളില്‍ രൂപം കൊണ്ട മതം അതിന്റെ ചരിത്രപരമായ പരിമിതിക്കകത്തു നിന്നുകൊണ്ട് സാമൂഹ്യ പുരോഗതിക്ക് സഹായിച്ചിട്ടുണ്ട്. എല്ലാ മതങ്ങളുടെയും ആരംഭകാല ദര്‍ശനം മനുഷ്യസ്നേഹമായിരുന്നു. പ്രകൃതിയുടെ പ്രതികൂല പ്രതിഭാസങ്ങളെ അതിജീവിക്കുവാന്‍ മനുഷ്യന്‍ നടത്തുന്ന നിരന്തരമായ പോരാട്ടവും സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാനുള്ള ശ്രമങ്ങളുമാണ് യഥാര്‍ഥത്തില്‍ മതവിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും വളര്‍ച്ചക്കും വ്യാപനത്തിനും കാരണമായത്. പ്രപഞ്ചത്തിലെ നാനാ പ്രതിഭാസങ്ങളെ യുക്തിഭദ്രമായി വിശദീകരിക്കുവാന്‍ പ്രയാസപ്പെട്ടപ്പോഴാണ് മനുഷ്യന്‍ അവയ്ക്ക് ദിവ്യപരിവേഷം നല്‍കിയത്. നിഗൂഢവല്‍ക്കരിച്ചും അന്ധവിശ്വാസജടിലമായ വിശദീകരണങ്ങളിലൂടെയുമാണ് മതങ്ങള്‍ പ്രകൃതി പ്രതിഭാസങ്ങളെ വ്യാഖ്യാനിച്ചത്. തങ്ങള്‍ക്ക് അജ്ഞാതമായ ജീവിതത്തിന്റെ നശ്വരതയുടെ കാരണങ്ങളെ ദേവപ്രീതിക്കുള്ള ആചാരാനുഷ്ഠാനങ്ങളിലൂടെ അതിജീവിക്കുവാനാണ് മതവും ദൈവശാസ്ത്ര ഗ്രന്ഥങ്ങളും അനുശാസിച്ചത്. മതം എങ്ങനെയാണ് ചരിത്രത്തില്‍ അപകടകരമായ ഒരുപാട് സംഭവങ്ങളുടെ ഊര്‍ജസ്രോതസ്സായി പരിണമിച്ചതെന്ന് അന്വേഷിച്ച പല ദൈവശാസ്ത്രജ്ഞരും ഒരുപോലെ ചൂണ്ടിക്കാട്ടിയത് അത് അധികാരിവര്‍ഗ പ്രത്യയശാസ്ത്രമായി പരിണമിച്ചതോടെയാണെന്നാണ്. റോമാസാമ്രാജ്യത്തില്‍ നിലനിന്നിരുന്ന സാമൂഹ്യ ഉച്ചനീചത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ക്രിസ്തുമതം രംഗത്ത് വരുന്നത്. ദൈവരാജ്യത്തില്‍ അടിമയും ഉടമയുമില്ലെന്ന സമത്വത്തിന്റെ സുവിശേഷ പ്രചാരണവുമായിട്ടാണ് ക്രിസ്തു ജനമനസ്സുകളെ സ്വാധീനിച്ചത്.

ഭൂമിയില്‍ ദൈവനീതി യാഥാര്‍ഥ്യമാകുവാനുള്ള സുവിശേഷ ദൗത്യവുമായി അവതരിച്ച ക്രിസ്തുദേവനെ അധികാരിവര്‍ഗം കുരിശു മരണത്തിന് വിധിച്ചു. വിരോധാഭാസമെന്ന് തോന്നുംപോലെ റോമന്‍ ചക്രവര്‍ത്തി തന്നെ താമസിയാതെ ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. സമത്വത്തിന്റെ സുവിശേഷം പ്രചരിപ്പിച്ച ക്രിസ്തുവിന്റെ ദര്‍ശനങ്ങള്‍ ആധിപത്യശക്തികളുടെ പ്രത്യയശാസ്ത്ര ഉപകരണമായി പരിണമിച്ചു. സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനായി ജന്മംകൊണ്ട മതം ആധിപത്യവ്യവസ്ഥക്കെതിരായ എല്ലാ ജനകീയ ഉണര്‍വുകളെയും തടസ്സപ്പെടുത്തി. മതകുറ്റവിചാരണകളിലൂടെ എണ്ണമറ്റ മനുഷ്യരെ നിഷ്ഠുരമായി കൊലപ്പെടുത്തി. എല്ലാവിധ ശാസ്ത്രാന്വേഷണങ്ങളെയും മുളയിലേ നുള്ളാന്‍ ശ്രമിച്ചു. ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവ ചോദനയായിരുന്ന സ്വാതന്ത്ര്യവും സമത്വവും ലക്ഷ്യം വയ്ക്കുന്ന മാനുഷികമായൊരു ലോകത്തിനു വേണ്ടിയുള്ള ശ്രമവും ഇന്‍ക്വിസിഷന്റെ നിര്‍ദയമായ നടപടികളിലൂടെ ഞെരിച്ചമര്‍ത്തപ്പെട്ടു. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠത്തിലെ "ആധുനികലോകത്തിന്റെ ഉദയ"മെന്ന പാഠഭാഗം ഈയൊരു ചരിത്രസന്ദര്‍ഭത്തെയാണ് അവതരിപ്പിക്കുന്നത്. ഈ പാഠഭാഗത്തിന്റെ ഉപശീര്‍ഷകമായി കൊടുത്തിരിക്കുന്ന നവോത്ഥാനത്തിലെ പരാമര്‍ശങ്ങളാണ് ദൈവനിന്ദയും മതവികാരങ്ങളുടെ വ്രണപ്പെടുത്തലുമായി ദുര്‍വ്യാഖ്യാനിച്ച് വിവാദം ഉയര്‍ത്തുന്നത്.

പാഠപുസ്തകം തയ്യാറാക്കിയ എസ്സിഇആര്‍ടിയുടെ സ്വന്തം ആവിഷ്കാരങ്ങളല്ല ഈ പാഠത്തിലെ നവോത്ഥാനത്തെക്കുറിച്ചുള്ള ഭാഗം. ചരിത്രത്തിന്റെ അസന്ദിഗ്ധങ്ങളായ സത്യങ്ങളാണവ. ചരിത്രത്തെ അതിന്റെ തത്വശാസ്ത്രപരമായ സത്തയില്‍ അപഗ്രഥിച്ചിട്ടുള്ള ജവഹര്‍ലാല്‍ നെഹ്റുവും എച്ച് ജി വെല്‍സുമെല്ലാം അവരുടെ വിഖ്യാതമായ ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിട്ടുള്ള കാര്യങ്ങളുടെ സംഗ്രഹമാണീ പാഠഭാഗം. സങ്കുചിതമായ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നവര്‍ പാഠഭാഗത്തിനെതിരെ ആരോപണം ഉയര്‍ന്ന ഉടനെ പാഠഭാഗം പരിശോധിച്ച് തിരുത്തുകള്‍ നിര്‍ദേശിക്കുവാന്‍ കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്. എം ജി എസ് നാരായണനും ഡോ. ബാബുപോളും ഡോ. റെയ്മനും അടങ്ങുന്ന വിദഗ്ധസമിതി നെഹറുവിനെയും വെല്‍സിനെയും തിരുത്തുമോ? വിശ്വചരിത്രാവലോകനവും ലോകചരിത്ര സംഗ്രഹവും പോലുള്ള ചരിത്രകൃതികള്‍ക്ക് പാഠഭേദം ചമയ്ക്കുമോ? സ്കൂള്‍ സാമൂഹ്യശാസ്ത്ര പഠനം വേദപഠനമായി പരിമിതപ്പെടുത്തണമെന്ന് വാദിക്കുന്ന നവയാഥാസ്ഥിതികരായ ധൈഷണികരാണ് ഇന്ന് ജ്ഞാനോദയ മാനവികതക്കും നവോത്ഥാനാശയങ്ങള്‍ക്കും മരണം വിധിച്ചിരിക്കുന്നത്. 1959ല്‍ പ്രസിദ്ധീകൃതമായ റെയ്നോള്‍ഡ് നിബുവിന്റെ ദൈവശാസ്ത്ര സിദ്ധാന്തങ്ങളാണ് നവലിബറലിസം അതിന്റെ പ്രത്യയശാസ്ത്രമായി ആന്തരവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ഘടന എന്ന കൃതിയിലൂടെ റെയ്നോള്‍ഡ് നിബു സാമ്രാജ്യത്വ ഭരണകൂടങ്ങള്‍ക്ക് മതവും ദൈവവും ആവശ്യമാണെന്ന് വാദിക്കുകയായിരുന്നു. മധ്യകാലഘട്ടങ്ങളിലുണ്ടായ മൂന്നു സാമ്രാജ്യങ്ങളുടെ ചരിത്രം പരിശോധിച്ചുകൊണ്ടാണ് സാമ്രാജ്യങ്ങള്‍ക്ക് മതവും ദൈവവുമില്ലാതെ നിലനില്ക്കാനാവില്ലെന്ന് പ്രസ്താവിച്ചത്. അമേരിക്കയുടെ നവ അധിനിവേശ തന്ത്രങ്ങളില്‍ മതവും ദൈവവും പ്രത്യയശാസ്ത്ര പദ്ധതിയാവുന്നതാണ് നാം കാണുന്നത്. ഇതിനനുസൃതമായ ഒരു നവയാഥാസ്ഥിതിക ധൈഷണികധാര ആഗോളതലത്തില്‍തന്നെ വളര്‍ത്തിക്കൊണ്ടുവന്നിരിക്കുകയാണ്. ചിന്തയുടെയും പ്രയോഗത്തിന്റെയും വികാസപഥങ്ങളില്‍ മനുഷ്യസമൂഹം നൂറ്റാണ്ടുകളിലൂടെ ആര്‍ജിച്ചെടുത്ത എല്ലാ ദര്‍ശനങ്ങളെയും മാനവീയ മൂല്യങ്ങളെയും ചോദ്യം ചെയ്യുന്ന ഈ നവയാഥാസ്ഥിതിക ധൈഷണികധാര ആഗോള മൂലധന താല്പര്യങ്ങളോടൊപ്പം ഭീതിദമായ മാനങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. സാമൂഹ്യനീതി, സമത്വം, ജ്ഞാനോത്സുകത തുടങ്ങി നവോത്ഥാനപരമായ എല്ലാറ്റിനോടുമുള്ള ആഭിമുഖ്യം ആദര്‍ശതലത്തില്‍പോലും അംഗീകരിച്ചു കൊടുത്തുകൂടായെന്നും ശഠിക്കുന്ന ഈ നവയാഥാസ്ഥിതികത "സംസ്കാര സംഘര്‍ഷ" സിദ്ധാന്തങ്ങളിലൂടെ ലോകത്തെ അമേരിക്കന്‍ മൂലധനാധിപത്യത്തില്‍ കൊണ്ടുവരുവാനുള്ള പ്രത്യയശാസ്ത്ര ദൗത്യമാണ് നിര്‍വഹിക്കുന്നത്.

മനുഷ്യനെ എല്ലാ അതിരുകള്‍ക്കുമപ്പുറം ഒന്നായി കാണുകയെന്ന ഏറ്റവും സാമാന്യമായ ധാരണപോലും വെല്ലുവിളിക്കപ്പെടുകയാണ്. നാമിന്നറിയുന്ന മാനവീയ സങ്കല്പങ്ങള്‍ ചരിത്രത്തില്‍ സ്ഥാപിതമായത് മധ്യകാല ദൈവനീതിയെയും അന്ധകാര യുഗത്തിന്റെ പാതകങ്ങളെയും ചോദ്യം ചെയ്ത നവോത്ഥാന മുന്നേറ്റങ്ങളിലൂടെയാണ്. നവോത്ഥാനം സൃഷ്ടിച്ച എല്ലാ ദര്‍ശനങ്ങളും യുക്തിയുടെയും കാര്യകാരണബന്ധത്തിന്റെയും അദമ്യമായ സ്വാതന്ത്ര്യവാഞ്ഛയുടെയും പ്രകാശനമായിരുന്നു. ഏകാന്തവും ദൈവസമാനവുമായ മാനുഷികതയെ അനിവാര്യമായ ഉല്പാദനബന്ധങ്ങളിലെ പരിവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ സ്വതന്ത്രവും നീതിബന്ധവുമായ സാമൂഹ്യനിര്‍മിതിക്കുള്ള ചിന്തയും പ്രയോഗവുമാക്കി വികസിപ്പിക്കുകയായിരുന്നു നവോത്ഥാനം. ശാസ്ത്രവും കണ്ടുപിടിത്തങ്ങളും അതിന്റെ ഫലമായ വ്യാവസായിക വിപ്ലവവും കൂടുതല്‍ ഉദാരവും സാര്‍വലൗകികവുമായ മാനവികതയെക്കുറിച്ചുള്ള സ്വപ്നങ്ങളും വീക്ഷണങ്ങളുമാണ് മുന്നോട്ട് കൊണ്ടുവന്നത്. പത്താം ക്ലാസിലെ സാമൂഹ്യ പാഠത്തിലെ "ആധുനിക ലോകത്തിന്റെ ഉദയം" ഈയൊരു ചരിത്ര സന്ദര്‍ഭത്തെ സംഗ്രഹിച്ചവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതില്‍ ദൈവത്തിന്റെയും മതപരമായ വികാരങ്ങളുടെ വ്രണപ്പെടലും ആരോപിക്കുന്നവര്‍ ചരിത്രത്തെ പിറകോട്ട് വലിക്കുവാന്‍ മിനക്കെടുന്നവരാണ്. പുതിയ സഹസ്രാബ്ദപ്പിറവിയില്‍ സഭ തന്നെ ലോകത്തോട് ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ച മഹാപാതകങ്ങളുടെ കെട്ടുപാടുകളില്‍നിന്ന് മുക്തി നേടാത്തവരാണ് ഇത്തരക്കാര്‍ . വിജ്ഞാന വിരോധത്തിന്റെ സഹസ്രാബ്ദങ്ങള്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളില്‍ വിശ്വാസി സമൂഹത്തെ പിടിച്ചുനിര്‍ത്താന്‍ പാടുപെടുന്നവരാണവര്‍ .

മനുഷ്യസമൂഹം നുണകളില്‍ ജീവിക്കുവാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്ന കാലം സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളെയും ക്രൂരമായ പീഡനങ്ങളെയും അവസാനിപ്പിച്ചുകൊണ്ടാണ് നവോത്ഥാനത്തിന്റെ പ്രകാശം പരന്നത്. മധ്യകാല യൂറോപ്പിനെ അടക്കി ഭരിച്ച കത്തോലിക്കാ സഭയെക്കുറിച്ച പാഠഭാഗത്തിലെ പരാമര്‍ശമാണ് മതവികാരങ്ങളെ വ്രണപ്പെടുത്തലായി കെസിബിസി വക്താവ് ആരോപിക്കുന്നത്. എല്ലാവിധ സത്യാന്വേഷണങ്ങളെയും ശാസ്ത്രബോധത്തെയും നിര്‍ദയമായി അടിച്ചമര്‍ത്തുകയും നിരോധിക്കുകയുമാണ് അക്കാലത്തെ സഭ ചെയ്തത്. കോപ്പര്‍നിക്കസിന്റെ പുസ്തകം സഭയുടെ നിരോധിത പുസ്തകങ്ങളുടെ പട്ടികയിലായിരുന്നു. യുക്തിരഹിതമായ വിശ്വാസങ്ങളെ വിമര്‍ശിക്കുന്ന എല്ലാത്തിനോടും സഭ കാണിച്ച അസഹിഷ്ണുതയും സംഹാരമനോഭാവവും ഭീകരമായിരുന്നു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ശാസ്ത്രജ്ഞാനം വിദ്യാര്‍ഥികളില്‍ എത്താതിരിക്കുവാന്‍ ഏതന്‍സിലെ സ്കൂളുകള്‍ മുഴുവന്‍ അടപ്പിച്ച ചരിത്രമുണ്ട്. ഇത്തരം കിരാതമായ നടപടികളും വിജ്ഞാന വിരോധവും കണ്ടാണ് പ്രാചീന റോമില്‍ വിന്‍സ്റ്റാന്‍സ്പിയ വിദ്യാഭ്യാസത്തെ പള്ളിയുടെ നിയന്ത്രണത്തില്‍ നിന്ന് പൂര്‍ണമായും മുക്തമാക്കണമെന്ന് വാദിച്ചത്. പൗരോഹിത്യത്തിന്റെ ജ്ഞാനാധികാരത്തെയും ദൈവശാസ്ത്രത്തെയും ചോദ്യം ചെയ്ത ബ്രൂണോവിനെ മതകുറ്റവിചാരണക്ക് വിധേയമാക്കി പരസ്യമായി നഗരചത്വരത്തില്‍ ചുട്ടുകരിച്ചു കൊന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ പ്രപഞ്ചവീക്ഷണത്തെ തന്റെ ജ്യോതിശാസ്ത്ര പഠനങ്ങളിലൂടെ നിരാകരിച്ച കോപ്പര്‍ നിക്കസിനെ ജീവിതാവസാനംവരെ സഭ നിശ്ശബ്ദനാക്കി തടവിലിടുകയായിരുന്നല്ലോ. കോപ്പര്‍ നിക്കസിന്റെ ഭ്രമണസിദ്ധാന്തത്തെ ഗലീലിയോ തന്റെ കണ്ടുപിടിത്തങ്ങളിലൂടെ വികസിപ്പിച്ചു. ദൂരദര്‍ശിനിയുടെ കണ്ടുപിടിത്തത്തോടെ കോപ്പര്‍നിക്കസിന്റെ പ്രപഞ്ച പരികല്പനയെ സമര്‍ഥിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഗലീലിയോ മുന്നോട്ടുവച്ചു. വേദപുസ്തകത്തിലെ അസന്ദിഗ്ധങ്ങളായ സത്യത്തിന്റെ കുറ്റകരമായ നിഷേധമാണ് ഗലീലിയോവിന്റെ കണ്ടുപിടിത്തങ്ങളെന്ന് വിലയിരുത്തിയ സഭ അദ്ദേഹത്തെ കടുത്ത ശിക്ഷാവിധികള്‍ക്ക് വിധേയമാക്കി. വേദപുസ്തകത്തില്‍ പറയുംപോലെ ഭൂമി പരന്നതാണെന്ന് പറയിപ്പിക്കാനുള്ള ക്രൂരമായ പീഡനമുറകള്‍ക്ക് ഗലീലിയോ ഇരയായി.

പൗരോഹിത്യവും മധ്യകാല ഭരണാധികാരികളും പരത്തി കിടത്തിയ ഭൂമിയെ ഗോളാകൃതിയിലാക്കുവാനും ദൈവസൃഷ്ടമായ അസന്തുലിതത്വങ്ങളെ പ്രകൃതി നിയമങ്ങള്‍കൊണ്ട് നിയന്ത്രിക്കപ്പെടുന്ന പ്രപഞ്ചവ്യവസ്ഥയുടെ നിയമങ്ങള്‍ കണ്ടെത്തിക്കൊണ്ട് മറികടക്കുവാനും അതുവഴി സര്‍വതോമുഖമായ പുരോഗതിക്ക് സാഹചര്യമൊരുക്കിയതും ജ്ഞാനോദയ ചിന്തകരാണ്. ഈ ഭൂമുഖത്തെ മനുഷ്യോന്മുഖമാക്കുവാന്‍ മധ്യകാലത്തിന്റെ അജ്ഞതയോടും അന്ധകാരത്തോടും പട വെട്ടിയവരാണ് ജ്ഞാനോദയ വിപ്ലവകാരികള്‍ . നവോത്ഥാനത്തിന്റെ ആവിര്‍ഭാവം മത നവീകരണത്തിനു വേണ്ടിയുള്ള ശ്രമങ്ങളിലൂടെയാണ് പൊട്ടിപ്പുറപ്പെടുന്നത്. യുക്തിരഹിതമായ വിശ്വാസവും കടന്നാക്രമണ ത്വരയും സഭയെ നയിച്ചിരുന്ന കാലത്താണ് സെന്റ് അഗസ്റ്റിന്‍ സഭക്കകത്ത് അനേകം ചെന്നായ്ക്കളും സഭക്ക് പുറത്ത് അനേകം ആളുകളുമുണ്ടെന്നു പറഞ്ഞത്. മധ്യകാലത്തെ പ്രമുഖ ചിന്തകരിലൊരാളായിരുന്ന അബിലാര്‍സ് മതശാസ്ത്രത്തെ യുക്തിചിന്തയുമായി സംയോജിപ്പിക്കണമെന്ന് വാദിക്കുകയും ഈ ദിശയില്‍ മതശാസ്ത്രത്തെ വികസിപ്പിക്കുകയും ചെയ്തു. ബൈബിളിലും പുരോഹിതന്മാരുടെ ഉപദേശങ്ങളിലുമടങ്ങിയ പരസ്പരവിരുദ്ധങ്ങളായ പ്രസ്താവനകളെ അദ്ദേഹത്തിന്റെ "സിക് അറ്റ് നോണ്‍" എന്ന കൃതിയിലൂടെ അനാവരണം ചെയ്തു. ജ്ഞാനാന്വേഷണങ്ങളോടുള്ള അസഹിഷ്ണുതയും സംഹാര മനോഭാവവുമല്ല ക്രൈസ്തവതയുടേതെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണംകൊണ്ടാണ് സത്യത്തെ കണ്ടുപിടിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമാണ് ബുദ്ധിശക്തിയുടെ അനുഗ്രഹംകൊണ്ടുള്ള ജ്ഞാനോദ്ദീപനം. ദൈവത്തെ പ്രീണിപ്പിക്കുവാന്‍ ഉത്തേജനം നല്‍കാനല്ല, ദിവ്യജ്ഞാനം നല്‍കി ലോകത്തെ പ്രകാശപൂര്‍ണമാക്കുവാനാണ് ക്രിസ്തു അവതരിച്ചതെന്നാണ് അബിലാര്‍ഡ് നിരീക്ഷിക്കുന്നത്. മറ്റൊരു മധ്യകാലപണ്ഡിതനായ തോമസ് അക്വിനാസ് യുക്തിയുടെ പിന്‍ബലത്തോടെ നേടുന്ന മതവിശ്വാസത്തിനു വേണ്ടിയാണ് വാദിച്ചത്. വിശ്വാസത്തിലൂടെ വെളിപ്പെട്ടതിന്റെയും യുക്തിയിലൂടെ സമര്‍ഥിക്കപ്പെട്ടതുമായ ഒരു മതവിശ്വാസത്തെക്കുറിച്ചാണ് അക്വിനാസ് അന്വേഷിച്ചത്.

ധിഷണാപരമായ പുരോഗതിക്കാവശ്യമായ അറിയാനുള്ള ത്വരയും എല്ലാവിധ പ്രകൃതി പ്രതിഭാസങ്ങളെയും സാമൂഹ്യ വിഷയങ്ങളെയും ശുഭാപ്തി വിശ്വാസത്തോടെ അഭിമുഖീകരിക്കുന്ന ജിജ്ഞാസയുടെ വികാസവുമാണ് നവോത്ഥാനം സാധ്യമാക്കിയത്. നവോത്ഥാനത്തിന്റെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ കുരിശുയുദ്ധവും സമുദ്രപര്യടനങ്ങളുമെല്ലാം ഈ ധിഷണാപരമായ പ്രത്യുത്ഥാനത്തെ ഉത്തേജിപ്പിച്ചു. വര്‍ത്തമാനകാലത്തെ അറിയുന്നതിലുള്ള ആഗ്രഹത്തിലും ഭൂതകാലത്തെപ്പറ്റിയുള്ള താല്പര്യത്തിലുമാണ് ഈ പ്രത്യുത്ഥാനം പ്രത്യക്ഷപ്പെട്ടതെന്ന്" നവോത്ഥാനത്തിന്റെ കഥ" യില്‍ ഹഡ്സണ്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ ധിഷണാപരമായ പ്രത്യുത്ഥാനമാണ് പരമ്പരാഗതമായ സാമൂഹികാചാരങ്ങളെയും വിശ്വാസങ്ങളെയും അതിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനങ്ങളെയും വിമര്‍ശനപരമായ വിശകലനങ്ങള്‍ക്ക് പ്രേരണ നല്‍കിയത്.

പൗരാണിക കാലത്തെ അറിവിന്റെ അശാസ്ത്രീയതയും പരിപക്വതയില്ലായ്മയുമാണ് പ്രകൃത്യാതീതവാദങ്ങളിലും മരണാനന്തര ജീവിതത്തിലധിഷ്ഠിതമായ പല ക്രിസ്തീയ മതസിദ്ധാന്തങ്ങളിലും അടങ്ങിയിരിക്കുന്നതെന്ന് പില്‍ക്കാല സഭാമേധാവികള്‍ക്കുതന്നെ സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. ശാസ്ത്രം സത്യത്തെ കണ്ടെത്താനുള്ള വഴിയാണ്. ഫ്രാന്‍സിസ് ബേക്കണ്‍ ചൂണ്ടിക്കാട്ടിയത്: "ഇപ്പോള്‍ ശാസ്ത്രത്തിന്റെ ശരിയായ, ന്യായമായ ലക്ഷ്യം മറ്റൊന്നുമല്ല, പ്രകൃതിയുടെ രഹസ്യങ്ങളെ അനാവരണം ചെയ്യുകയാണ്". അതായത് എല്ലാ കണ്ടുപിടിത്തങ്ങളും ശാസ്ത്രജ്ഞാനവും കൊണ്ട് മനുഷ്യജീവിതത്തെ ധന്യമാക്കണമെന്നാണ് ബേക്കണ്‍ വ്യക്തമാക്കിയത്. മതാധികാരത്തിന്റെ ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ധര്‍മസംഹിതകളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് എല്ലാറ്റിനെയും ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ദെക്കാര്‍ത്ത് വിരല്‍ ചൂണ്ടിയത്. ബ്രൂണോ തന്റെ ശിക്ഷാവിധി കേട്ടപ്പോള്‍ പ്രതിവചിച്ചത് ഭയമാണ് മതപൗരോഹിത്യത്തെ ഭരിക്കുന്നതെന്നാണ്. ഫാദര്‍ സ്റ്റീഫന്‍ ആലത്തറയും കെസിബിസി മേധാവികളും ചരിത്രത്തെ പിറകോട്ട് വലിക്കുകയാണ്. നവോത്ഥാനത്തിന്റെ മഹാപാഠങ്ങള്‍ സാമൂഹ്യശാസ്ത്ര പാഠത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ കേരളത്തിലിപ്പോള്‍ ഉയര്‍ന്നുവരുന്ന വിവാദങ്ങളുടെ ധൈഷണിക പരിസരം ജ്ഞാനോദയ മാനവികതയെയും നവോത്ഥാനാശയങ്ങളെയും നിരാകരിക്കുന്ന നവലിബറല്‍ മൂലധനത്തിന്റെ അധിനിവേശ താല്പര്യത്തില്‍നിന്ന് ഉയരുന്നതാണ്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക 03 സെപ്തംബര്‍ 2011

Friday, September 2, 2011

വിദേശ നിക്ഷേപവും പാര്‍ടി സമീപനവും


വിക്കിലീക്സിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ എന്നു പറഞ്ഞുകൊണ്ട് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി എന്നും സംസ്ഥാനത്ത് അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരുന്നതിന് സമ്മതം മൂളി എന്നുമുള്ള വാര്‍ത്തകള്‍ കേരളത്തിലാകമാനം പ്രചരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ അധിനിവേശ നയങ്ങള്‍ക്ക് സിപിഐ എം നേതാക്കളില്‍ ചിലര്‍ കീഴ്പ്പെട്ടുവെന്ന് പ്രചരിപ്പിക്കുന്നതിനും ഇവര്‍ മുതിരുന്നുണ്ട്. എന്നാല്‍ , ഇവര്‍ പ്രചരിപ്പിക്കുന്ന കാര്യവും വസ്തുതകളും തമ്മില്‍ ബന്ധമില്ല. പിണറായി വിജയനും വി എസ് അച്യുതാനന്ദനും ഉള്‍പ്പെടെയുള്ള കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു എന്നത് വസ്തുതയാണ്. ഇത്തരത്തില്‍ പാര്‍ടി നേതാക്കള്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെ കാണുകയും സംസാരിക്കുകയും ചെയ്യുന്നത് സാധാരണ സംഭവം മാത്രമാണ്. എന്നാല്‍ , ആ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പാര്‍ടി മുന്നോട്ടുവയ്ക്കുന്ന നയസമീപനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് എന്തെങ്കിലും തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റുമാണ്. ഈ ചര്‍ച്ചകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ പാര്‍ടി നയസമീപനങ്ങളില്‍നിന്നും വ്യത്യസ്തമായ നയസമീപനങ്ങളൊന്നും ഈ നേതാക്കളാരുംതന്നെ സ്വീകരിച്ചിട്ടില്ല എന്ന് കാണാനാവും. ഇപ്പോള്‍ പാര്‍ടിക്കെതിരെ അപവാദപ്രചരണം നടത്തുന്ന ആളുകള്‍ പാര്‍ടിനയം എന്തെന്ന് പഠിക്കാന്‍ തയ്യാറാവുകയാണ് ആദ്യംചെയ്യേണ്ടത്.

വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യത്തില്‍ 18-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച "ചില നയപ്രശ്നങ്ങള്‍" എന്ന രേഖ വ്യക്തമാക്കുന്നുണ്ട്. വിദേശ മൂലധനത്തെ വികസന പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുമ്പോള്‍ ഏതു തരത്തിലുള്ള സമീപനം സ്വീകരിക്കണം എന്ന് ആ രേഖ വ്യക്തമായി പറയുന്നുണ്ട്. അതിന് ചില നിബന്ധനകള്‍ മുന്നോട്ടുവയ്ക്കുന്നുമുണ്ട്. "ഇത്തരം സാഹചര്യങ്ങളില്‍ രാജ്യത്തേക്കുള്ള വിദേശ മൂലധനത്തിന്റെ ഒഴുക്ക് തടയുന്നതിന് താഴെപറയുന്ന ഉപാധികള്‍ ആവശ്യമാണ്.

1) നമ്മുടെ സമ്പദ്വ്യവസ്ഥയിലെ നിലവിലുള്ള ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതിനായിരിക്കണം വിദേശ മൂലധനം ഉപയോഗിക്കപ്പെടുന്നത്.

2) ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സാങ്കേതികമായി മെച്ചപ്പെടുത്തുന്നതിനായിരിക്കണം വിദേശമൂലധനം.

3) ഇത്തരം മൂലധനം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കണം. വന്‍ലാഭം കൊയ്യുന്നതിന് വിദേശമൂലധനം നമ്മുടെ പ്രകൃതിവിഭവങ്ങളും തൊഴിലും ചൂഷണംചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മുന്‍ഉപാധികള്‍ നടപ്പാക്കുന്നതിനുള്ള പോരാട്ടത്തിന് ദേശീയപരമാധികാരം ദുര്‍ബലമാകുന്നതിനെ കൂടുതല്‍ ഫലപ്രദമായി ചെറുക്കാനും ഇന്ത്യന്‍ ജനതയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും ചില നേട്ടങ്ങളുണ്ടാക്കാനും കഴിയും."

വിദേശ മൂലധനത്തെ വികസന പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നതിനെ പാര്‍ടി എതിര്‍ക്കുന്നില്ല എന്നര്‍ഥം. അതേസമയം, അത് മേല്‍പ്പറഞ്ഞ ഉപാധികളോടെ ആയിരിക്കണം എന്നു മാത്രം. ഇത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെമാത്രം കാഴ്ചപ്പാടായിരുന്നില്ല. ലെനിന്‍ തന്റെ "പുത്തന്‍ സാമ്പത്തിക പരിപാടി" (എന്‍ഇപി) യില്‍ വിദേശ മൂലധനത്തെ റഷ്യയിലെ സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയെ കെട്ടിപ്പടുക്കുന്നതിന് ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു എന്ന വസ്തുതയും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. സംസ്ഥാനങ്ങളില്‍ പാര്‍ടി അധികാരത്തില്‍ വന്നാല്‍ വിദേശ സഹായത്തെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്ന കാര്യവും ഈ രേഖ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് അതില്‍ ഇങ്ങനെ പറയുന്നു: "ആയതിനാല്‍ ഈ ഗവണ്‍മെന്റുകള്‍ക്ക് വികസന പദ്ധതികള്‍ക്കായി വിദേശസഹായം സ്വീകരിക്കാം. പക്ഷേ, അവ നമ്മുടെ അടിസ്ഥാന താല്‍പ്പര്യങ്ങള്‍ക്കും നയങ്ങള്‍ക്കും വിരുദ്ധമായി യാതൊരു നിബന്ധനയും ഉന്നയിക്കുകയില്ലെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം. ഘടനാപരമായ മാറ്റങ്ങള്‍ക്കുള്ള പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന വായ്പകളൊന്നും ഒരു വിധത്തിലും നാം വാങ്ങിക്കരുത്. കാരണം, അത്തരം പദ്ധതികള്‍ ചില മേഖലകളുടെ സ്വകാര്യവല്‍ക്കരണം, ജീവനക്കാരെ വെട്ടിക്കുറയ്ക്കല്‍ , സബ്സിഡികള്‍ വെട്ടിക്കുറയ്ക്കല്‍ , ധനപരമായ നിബന്ധനകള്‍ എന്നിവ അനിവാര്യമാക്കിത്തീര്‍ക്കും. നമ്മുടെ പാര്‍ടി എതിര്‍ത്തുകൊണ്ടിരിക്കുന്ന അടിച്ചേല്‍പ്പിക്കുന്ന സാമ്രാജ്യത്വ കല്‍പ്പിത നയങ്ങളുള്‍പ്പെടെയുള്ള പരിമിതികള്‍ക്കുള്ളില്‍നിന്നാണ് സിപിഐ എം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്. തന്മൂലം ഈ നയങ്ങള്‍ക്കെതിരായുള്ള പാര്‍ടിയുടെ പോരാട്ടം നമ്മുടെ സംസ്ഥാന സര്‍ക്കാരുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധംകൂടിയാണ്. നമ്മുടെ സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ഫണ്ടില്ലാതെ ബുദ്ധിമുട്ടുകയും സാമ്രാജ്യത്വ ഏജന്‍സികളും പാശ്ചാത്യ സര്‍ക്കാരുകളും വായ്പ വാഗ്ദാനം ചെയ്യുകയും ചെയ്യുമ്പോള്‍ സാമ്രാജ്യത്വ നിര്‍ദേശങ്ങള്‍ക്കെതിരായ പോരാട്ടം ദുര്‍ബലപ്പെടുത്തുകയില്ലെങ്കില്‍മാത്രമേ പാര്‍ടി അതിന് അനുമതികൊടുക്കാവൂ.

അന്തര്‍ദേശീയ ഏജന്‍സികളായ ലോകബാങ്ക്, എഡിബി, സിഎഫ്ഐഡി, ജെബിഐസി മുതലായവയില്‍നിന്ന് വായ്പ എടുക്കാന്‍ പാര്‍ടി അനുമതി നല്‍കുമ്പോള്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കുകയും വായ്പയെടുക്കുന്നതിനുള്ള ന്യായീകരണമെന്തെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയും വേണം." അതായത്, വിദേശ സഹായങ്ങള്‍ സ്വീകരിച്ച് മുന്നോട്ടുപോകുന്നതിനും അവയെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനും പാര്‍ടി എതിരല്ല എന്നര്‍ഥം. അതേസമയം, അവ സംസ്ഥാനത്തിന്റെ പൊതുവായ താല്‍പ്പര്യത്തിനും വികസനത്തിനും അനുയോജ്യമായിരിക്കണം. വിദേശ മൂലധനത്തെയും സഹായത്തെയും വികസനത്തിന് ഉപയോഗിക്കുന്നതു സംബന്ധിച്ച് വളരെ വ്യക്തമായ കാഴ്ചപ്പാട് പാര്‍ടിക്കുണ്ട്. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരുമായി ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റൊന്നുമില്ലതാനും. ഇത് അറിയാത്തവരാണ് ഇപ്പോള്‍ പുതിയ കോലാഹലവുമായി രംഗത്തുവന്നിരിക്കുന്നത് എന്ന് നാം തിരിച്ചറിയണം. അമേരിക്കന്‍ സാമ്രാജ്യത്വം മുന്നോട്ടുവയ്ക്കുന്ന എല്ലാ തെറ്റായ നയങ്ങളെയും എതിര്‍ത്തുകൊണ്ടുതന്നെയാണ് ഈ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ വിദേശ മൂലധനം സ്വീകരിക്കുന്നതു സംബന്ധിച്ച പാര്‍ടി നയം, പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചത്. ആ നയം നടപ്പാക്കാന്‍ പാര്‍ടി സഖാക്കള്‍ ബാധ്യസ്ഥരുമാണ്. അതുകൊണ്ടുതന്നെ ഇത്തരം ചര്‍ച്ചയ്ക്കായി ആര് മുന്നോട്ടുവന്നാലും അതിനെ തടസ്സപ്പെടുത്തേണ്ട കാര്യവുമില്ല.

പ്ലാച്ചിമടയിലെ കൊക്കകോളയുടെ ജലചൂഷണവുമായി ബന്ധപ്പെട്ട സമരത്തെ ഇതുമായി കണ്ണിചേര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. കൊക്കകോള നടത്തിയ ജലചൂഷണം ആ നാട്ടിലെ ജനതയുടെ കുടിവെള്ളംതന്നെ മുട്ടിക്കുന്ന സ്ഥിതിയുണ്ടാക്കി. അവിടെ അവര്‍ നടത്തിയ പ്രവര്‍ത്തനം ജനദ്രോഹകരമായിത്തീര്‍ന്നപ്പോള്‍ അതിനെതിരെ പ്രക്ഷോഭം ഉയര്‍ന്നു. ആ പ്രക്ഷോഭം അന്തര്‍ദേശീയശ്രദ്ധ പിടിച്ചുപറ്റുകയുംചെയ്തു. അവരുടെ ഇത്തരം ചൂഷണം ഇല്ലാതാക്കുന്നതിനുള്ള ഒരു സംവിധാനം ഉണ്ടാക്കുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ , അവ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ജനദ്രോഹകരമായ രീതിയില്‍ ആര് ഇടപെട്ടാലും അതിനെ എതിര്‍ക്കുകയും ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മൂലധനത്തെ ഉപയോഗപ്പെടുത്തുകയുംചെയ്യുന്ന സമീപനമാണ് പാര്‍ടിയുടേത് എന്നര്‍ഥം.

സ്വകാര്യ മൂലധനത്തെ വികസനപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതിന് പാര്‍ടി എതിരല്ല. എന്നാല്‍ , രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതിന് അടിസ്ഥാനമായി നില്‍ക്കുന്ന പൊതുമേഖലയ്ക്ക് മുന്‍ഗണനയുണ്ടാകണം എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുമില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമേഖലയെ സംബന്ധിച്ച് പാര്‍ടിനയം മുന്നോട്ടുവച്ചിട്ടുണ്ട്. സാമൂഹ്യകടമ നിര്‍വഹിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭം എന്ന മാനദണ്ഡം ഉപയോഗിച്ചുമാത്രം അളക്കരുത് എന്നും അവ സംരക്ഷിക്കപ്പെടണം എന്നുമുള്ള അടിസ്ഥാന കാഴ്ചപ്പാടും പാര്‍ടിക്കുണ്ട്. ഇത്തരത്തില്‍ വ്യവസായത്തെയും വിദേശ മൂലധന സഹായത്തെയും കുറിച്ചുള്ള വ്യക്തമായ നയരേഖ അംഗീകരിച്ച പാര്‍ടിയാണ് സിപിഐ എം. ഈ നയസമീപനങ്ങളെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ് ഇപ്പോള്‍ പാര്‍ടി സഖാക്കളിലും ജനങ്ങളിലും അങ്കലാപ്പുണ്ടാക്കാന്‍ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഇത് സാമ്രാജ്യത്വവിരോധംകൊണ്ടല്ല. സാമ്രാജ്യത്വശക്തികളുടെ ആധിപത്യത്തിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയണം. ആണവകരാറിലൂടെ രാജ്യത്തെ അമേരിക്കന്‍ സാമ്രാജ്യത്വശക്തികളുടെ കൈകളില്‍ എത്തിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ക്കെതിരെ പൊരുതിയ സിപിഐ എമ്മിനെതിരെയാണ് ഇപ്പോള്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നത് എന്നതാണ് മറ്റൊരു വിചിത്രമായ കാര്യം. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആധിപത്യ നയങ്ങള്‍ക്കെതിരായി ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും പാര്‍ടി തയ്യാറല്ല. യുപിഎ സര്‍ക്കാര്‍ അമേരിക്കയുമായി ഉണ്ടാക്കുന്ന തന്ത്രപരമായ സഖ്യത്തെ സിപിഐ എം നഖശിഖാന്തം എതിര്‍ക്കുകയാണ്. ഈ പോരാട്ടം പാര്‍ടി സംഘടിപ്പിക്കുമ്പോള്‍ ഇപ്പോള്‍ അപവാദപ്രചാരണം നടത്തുന്ന പല മാധ്യമങ്ങളും എടുത്ത നിലപാട് കൂടി ഇവിടെ കൂട്ടിവായിക്കണം.

*
ടി ശിവദാസ മേനോന്‍ ദേശാഭിമാനി 01 സെപ്തംബര്‍ 2011

വിവാദം മോന്തുന്ന അധമത്വം


വിക്കിലീക്സ് പുറത്തുവിട്ട ചില രേഖകള്‍വച്ച് കേരളത്തിലെ ചില മാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരെ നടത്തിയ ആക്രമണം ഏറ്റവും താഴ്ന്ന മാധ്യമമര്യാദയെപ്പോലും പ്രതിനിധാനംചെയ്യുന്നില്ല. റിപ്പോര്‍ട്ടുചെയ്യപ്പെട്ട വാര്‍ത്തകളിലോ പുറത്തുവന്ന രേഖകളിലോ എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികതയോ അത്ഭുതമോ കാണാനില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് ഇന്ത്യയിലെ അമേരിക്കന്‍ പ്രതിനിധികളായ ചില ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെയും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടി നേതാക്കളെയും കണ്ടു എന്നതുമാത്രമാണ് ആ കേബിളുകള്‍ ആകെ പരിശോധിച്ചാല്‍ മനസ്സിലാക്കാനാകുന്ന വസ്തുത. ഒരു ചര്‍ച്ചയിലും നാടിന് അംഗീകരിക്കാനാകാത്തതും ദോഷകരവുമായ കാര്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടില്ല. കേരളത്തിന്റെ വികസനത്തിന് വിദേശനിക്ഷേപം വേണം എന്ന യാഥാര്‍ഥ്യം മാത്രമാണ് നേതാക്കള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചത്. അതിലാകട്ടെ, രഹസ്യങ്ങളോ അരുതായ്മകളോ തെല്ലുപോലുമില്ലതാനും. എന്നാല്‍ , വാര്‍ത്ത ആദ്യം പുറത്തുകൊണ്ടുവന്ന ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് അതിനു നല്‍കിയ തലക്കെട്ട്, "കേരളത്തിലെ സിപിഎമ്മുകാര്‍ യുഎസ് മുതലാളിമാരെ പാട്ടിലാക്കി: വിക്കിലീക്സ്" എന്നാണ്. ആ വാര്‍ത്തയിലൊരിടത്തുമില്ല അങ്ങനെയൊരു പ്രസ്താവന. ഒരഭിപ്രായവും പറയാതെ ചോര്‍ത്തിക്കിട്ടിയ രേഖകള്‍ പുറത്തുവിടുക മാത്രമാണ് വിക്കിലീക്സ് ചെയ്തത്. രേഖകളിലാകട്ടെ, നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നല്ലാതെ, എന്തോ അരുതാത്ത താല്‍പ്പര്യത്തോടെ അമേരിക്കന്‍ മുതലാളിമാരെ സിപിഐ എം നേതാക്കള്‍ പാട്ടിലാക്കി എന്ന് ആരോപിക്കാനുള്ള വിദൂരസൂചനപോലും കാണാനില്ല. ചര്‍ച്ച തികച്ചും അനൗപചാരികമായിരുന്നു.

അമേരിക്കന്‍ പ്രതിനിധികള്‍ വരുന്നു; കാണാന്‍ സമയം ചോദിക്കുന്നു; കാണുന്നു. ഏതെങ്കിലും പ്രത്യേക അജന്‍ഡ നിശ്ചയിക്കാത്ത ചര്‍ച്ചയാണ് നടന്നത്. സിപിഐ എമ്മിലെ പിണറായി വിജയന്‍ , വി എസ് അച്യുതാനന്ദന്‍ , എം എ ബേബി, ഡോ. തോമസ് ഐസക് എന്നിവരെയാണ് അമേരിക്കക്കാര്‍ കണ്ടത്. അവരുമായി നടത്തിയ ചര്‍ച്ചകള്‍ സംബന്ധിച്ച രേഖകളില്‍ ഒന്നിലും നാടിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായതോ സിപിഐ എം നിലപാടില്‍നിന്ന് വ്യതിചലിക്കുന്നതോ ആയ ഒരക്ഷരം കടന്നുവന്നിട്ടില്ല. പാര്‍ടി നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് എല്ലാവരും കേരളത്തിന്റെ വികസനത്തിന് വിദേശനിക്ഷേപം സ്വീകരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്. അമേരിക്കയോടോ അവിടത്തെ ജനങ്ങളോടോ അല്ല; ആ രാജ്യത്തിന്റെ നയങ്ങളോടാണ്, സാമ്രാജ്യത്വത്തോടാണ് തങ്ങള്‍ക്ക് വിയോജിപ്പ് എന്ന നിലപാടില്‍ ഊന്നിയാണ് ചര്‍ച്ച നടന്നത്. ആ ചര്‍ച്ച എങ്ങനെ അമേരിക്കന്‍ മുതലാളിമാരെ പാട്ടിലാക്കലാകും? അമേരിക്ക എന്നുകേട്ടാല്‍ മുഖംതിരിക്കേണ്ടവരാണ് സിപിഐ എമ്മുകാര്‍ എന്ന ധാരണ ആദ്യം പരത്തുകയും അത് പാകപ്പെടുമ്പോള്‍ സിപിഐ എം അമേരിക്കന്‍പ്രണയം കാണിക്കുന്നു എന്ന് സമര്‍ഥിക്കുകയും ചെയ്യുക- ഇതാണ് വലതുപക്ഷമാധ്യമങ്ങള്‍ സ്വീകരിച്ച തന്ത്രം.

കേരളത്തില്‍ അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരാനുള്ളത് ഇപ്പോഴുണ്ടായ ആശയമല്ല. നിലവില്‍ അനേകം അമേരിക്കന്‍ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്- വിശേഷിച്ചും ഐടി രംഗത്ത്. കൊക്കകോളയ്ക്കെതിരെ ജലചൂഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണുയര്‍ന്നത്- പെപ്സി പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തേക്ക് നിക്ഷേപം തേടിയും സൗഹൃദത്തിന്റെപേരിലും ഭരണാധികാരികള്‍ പലതവണ അമേരിക്കയില്‍ പോയിട്ടുണ്ട്. 1987-91 കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരും വ്യവസായമന്ത്രിയായിരുന്ന കെ ആര്‍ ഗൗരിയമ്മയും ജലസേചനമന്ത്രിയായിരുന്ന ബേബിജോണും രണ്ടാഴ്ചത്തെ അമേരിക്കന്‍ പര്യടനം നടത്തി. അന്ന് ആ യാത്രയുടെ ചെലവ് വഹിച്ചതും ക്ഷണിച്ചതും സിഐഎ ഏജന്റുമാരാണ് എന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി പരിഹാസ്യരായ അനുഭവം "അമേരിക്കന്‍ ഡയറി" എന്ന പുസ്തകത്തില്‍ ഇ കെ നായനാര്‍ വിശദീകരിക്കുന്നുണ്ട്. 1997 ജൂലൈയില്‍ അമേരിക്കന്‍ പര്യടനത്തിനിടെ ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസംഗത്തില്‍ , "കേരളത്തിന്റെ അഭിവൃദ്ധിയുടെ കാര്യത്തില്‍ , കേരളജനതയുടെ ഐശ്വര്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഏതു രാജ്യത്ത് പോകാനും അത് മുതലാളിത്ത രാജ്യമോ തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം നിലനില്‍ക്കുന്ന രാജ്യമോ എന്ന് നോക്കാതെ എവിടെ പോകാനും ഞാന്‍ ഒരുക്കമാണ്; ആ പരിപ്രേക്ഷ്യം ഉള്ളതുകൊണ്ടാണ് മുതലാളിത്തത്തിന്റെ ഈ മഹാരാജ്യത്ത് ഞാന്‍ വന്നത്" എന്നാണ് നായനാര്‍ വ്യക്തമാക്കിയത്. യുഡിഎഫ് അധികാരത്തിലിരുന്നപ്പോള്‍ മന്ത്രിമാര്‍ അമേരിക്കന്‍ പര്യടനം നടത്തിയിട്ടുണ്ട്. അങ്ങോട്ടുചെന്ന് നിക്ഷേപം ക്ഷണിച്ച അനേകം അനുഭവം മുന്നിലുണ്ടെന്നിരിക്കെ, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ഇങ്ങോട്ടുവന്ന് കാര്യങ്ങള്‍ പറഞ്ഞതില്‍ എന്ത് അപാകം എന്ന സാമാന്യയുക്തി വിഴുങ്ങിക്കൊണ്ടാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് "പാട്ടിലാക്കല്‍" പ്രയോഗം നടത്തിയത്്.

മാതൃഭൂമി നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട് "വിക്കിലീക്സ് വെളിപ്പെടുത്തല്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു" എന്നാണ്. ആണവകരാറിനെ ഇതുമായി കൂട്ടിക്കെട്ടി ആശയക്കുഴപ്പമുണ്ടാക്കാനാണ് ആ പത്രം ശ്രമിച്ചത്. പാര്‍ടിയുടെ അമേരിക്കന്‍വിരോധത്തിന്റെയും സാമ്രാജ്യത്വവിരുദ്ധ നിലപാടിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഒന്നാക്കി അവര്‍ വിക്കിലീക്സ് രേഖകളെ അവതരിപ്പിച്ചു. "സിപിഎം വിക്കിലീക്സ് വലയില്‍" എന്നാണ് ഒരു വാര്‍ത്താചാനല്‍ റിപ്പോര്‍ട്ടുചെയ്തത്. മിക്ക ചാനലുകളും സിപിഐ എം വിരുദ്ധരെ അണിനിരത്തി ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വാര്‍ത്താപര്‍വതീകരണത്തിന്റെയും വക്രീകരണത്തിന്റെയും ഉദാഹരണമായി നിസ്സംശയം ചൂണ്ടിക്കാട്ടാനാകുന്ന അനുഭവമാണിത്. നാട്ടിലേക്ക് നിക്ഷേപം വേണം എന്നാഗ്രഹിച്ച കുറ്റത്തിന് സിപിഐ എം നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുക എന്ന മോശമായ ഉദ്ദേശ്യത്തോടെയുള്ള മാധ്യമ ഇടപെടലാണ് നടത്തിയത്. ചിലരുടെ റിപ്പോര്‍ട്ടിങ് വസ്തുതകള്‍ മനസ്സിലാക്കാതെയാണ് എന്നു കരുതി അവഗണിച്ചാലും തെറ്റായ രീതിയില്‍ വാര്‍ത്തയ്ക്ക് സ്വന്തം ഭാഷ്യം നല്‍കിയവരുടെ ഉദ്ദേശ്യം ശുദ്ധമല്ല എന്ന് വ്യക്തം. സിപിഐ എമ്മിനെ രാഷ്ട്രീയമായി എതിര്‍ക്കാം-അതല്ലാതെ മ്ലേച്ഛമായ പ്രചാരണത്തിലൂടെ അപഹസിക്കുന്നത് അധമത്വമാണ്. പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ല; മനുഷ്യന്‍ പട്ടിയെ കടിച്ചാല്‍ വാര്‍ത്തയാണ് എന്ന് പറയാറുണ്ട്. ഒരുമന്ത്രി മറ്റൊരു മന്ത്രിയെ തീവ്രവാദസംഘടനയുടെ സംരക്ഷകനാണ്; സ്വാര്‍ഥതാല്‍പ്പര്യക്കാരനാണ് എന്നുപറഞ്ഞത് വിക്കിലീക്സില്‍ വന്നാല്‍ അത് വാര്‍ത്തയാണ്. പി കെ കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് എം കെ മുനീര്‍ അങ്ങനെ പറഞ്ഞ വിവരമടങ്ങിയ വിക്കിലീക്സ് രേഖ പുറത്തുവന്നിട്ടുണ്ട്്. അത് രാഷ്ട്രീയപ്രത്യാഘാതമുണ്ടാക്കുന്ന വാര്‍ത്തയാണ്. അവരിരുവരും എങ്ങനെ മന്ത്രിസഭയില്‍ തുടരും എന്ന് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒന്നുമുണ്ടായിട്ടില്ല.

നാടിനുവേണ്ടിയേ എല്ലാവരും പറഞ്ഞിട്ടുള്ളൂ. പ്രഖ്യാപിതനിലപാടുകളില്‍നിന്ന് വ്യതിചലനങ്ങളുണ്ടായിട്ടില്ല. പിന്നെന്താണ് വാര്‍ത്ത? അമേരിക്കക്കാര്‍ സിപിഐ എമ്മിന്റെ പേര് പറഞ്ഞതോ? വിക്കിലീക്സിലൂടെ വന്ന കടലാസുകളില്‍ സിപിഐ എം, വി എസ്, പിണറായി തുടങ്ങിയ പേരുകള്‍ അച്ചടിച്ചതോ? തല്‍പ്പരകക്ഷികളായ മാധ്യമങ്ങള്‍ സ്വയം ഉത്തരം കണ്ടെത്തുന്നത് നന്ന്. അല്ലെങ്കില്‍ ജനങ്ങള്‍ ഉത്തരം കണ്ടെത്തുകയും അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല.

*
ദേശാഭിമാനി മുഖപ്രസംഗം 01 സെപ്തംബര്‍ 2011

Thursday, September 1, 2011

വയലാ വാസുദേവന്‍പിള്ള അരങ്ങിനോട് വിട പറഞ്ഞു


പ്രശസ്ത നാടകകൃത്തും സംവിധായകനും തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ മുന്‍ ഡയറക്ടറുമായ പ്രൊഫ. വയലാ വാസുദേവന്‍പിള്ള (66) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പകല്‍ 2.10നായിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം വൈകിട്ട് അഞ്ചരയോടെ തൃശൂര്‍ അയ്യന്തോളിലെ വസതിയായ സബര്‍മതിയില്‍ കൊണ്ടുവന്നു. സംസ്കാരം ചൊവ്വാഴ്ച പകല്‍ 12ന് ചെറുതുരുത്തിയില്‍ . രാവിലെ ഒമ്പതുമുതല്‍ 11.30വരെ തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിനുവയ്ക്കും.

നാടകരചയിതാവ്, സംവിധായകന്‍ , ഗവേഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ അദ്ദേഹം ആധുനിക നാടക സങ്കേതങ്ങളുമായി മലയാള നാടകത്തെ കൂട്ടിയിണക്കുന്നതിലും സുപ്രധാന പങ്കുവഹിച്ചു. കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ , കേരള സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇന്‍ പെര്‍ഫോമിങ് ആന്‍ഡ് വിഷ്വല്‍ ആര്‍ട്ട് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പാലിശേരി നാരായണമേനോന്റെ മകള്‍ വത്സലയാണ് (കലിക്കറ്റ് സര്‍വകലാശാല റിട്ട. ഉദ്യോഗസ്ഥ) ഭാര്യ.

കൊല്ലം ജില്ലയിലെ വയലായില്‍ നീലകണ്ഠപിള്ളയുടെയും സി കല്യാണിയമ്മയുടെയും മകനായി 1945 ഏപ്രില്‍ 22നാണ് ജനനം. നാടകങ്ങളും നാടക പഠനഗ്രന്ഥങ്ങളും തര്‍ജമകളുമായി ഇരുപതോളം കൃതികളുടെ കര്‍ത്താവാണ്. ഭാസന്‍ , സോഫോക്ലിസ്, ഷേക്സ്പിയര്‍ , ഇബ്സന്‍ , ടാഗോര്‍ എന്നിവരുടേതുള്‍പ്പെടെ നാല്‍പ്പതോളം നാടകം സംവിധാനംചെയ്തു. ഒമ്പതു സംസ്ഥാന അവാര്‍ഡും മൂന്നു കേന്ദ്ര അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2009ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരത്തിനും അര്‍ഹനായി.

മലയാള നാടകവേദിയെ സമ്പന്നമാക്കിയ പ്രതിഭ

മലയാള നാടകവേദിയെ ആവേശപൂർവം സ്വീകരിച്ച പ്രതിഭയായിരുന്നു വയലാ വാസുദേവൻപിള്ള. അദ്ദേഹവുമായുള്ള എന്റെ ബന്ധത്തിന് ദീർഘകാലത്തെ പഴക്കമുണ്ട്. നാടക രചയിതാവും സംവിധായകനുമെന്നതിലുപരി നാടകം പഠിപ്പിക്കാനും അപഗ്രഥിക്കാനും കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന സവിശേഷത. അധ്യാപകനായിരുന്ന വയലായുടെ കടന്നുവരവ് മലയാള നാടകവേദിയെ സമ്പന്നമാക്കി. നാടകത്തെക്കുറിച്ച് ഗൌരവമായി പഠിക്കാനും താത്വികമായ ആ പഠനം ജീവിതവ്രതമാക്കി മാറ്റാനും അദ്ദേഹത്തിനു കഴിഞ്ഞു.

വിദേശ നാടകവേദികളിൽ‍, പ്രത്യേകിച്ച് ഗ്രീസിലും ജപ്പാനിലും നാടകപ്രവർത്തകരുമായി ബന്ധപ്പെടുന്നതിനും അവരുടെ പ്രവർത്തനം അപഗ്രഥിക്കാനും അവിടെനിന്ന് ലഭിച്ച അറിവ് വിദ്യാർഥികളുമായി പങ്കുവയ്ക്കാനും അദ്ദേഹത്തിന് കഴിഞ്ഞു

നാടകരംഗത്ത് പഠനവും ഗവേഷണവും അധ്യാപനവും മുഖ്യ പ്രവർത്തനമേഖലയായി തുടരുമ്പോഴും രചനയും സംവിധാനവും കൂടെയുണ്ടായിരുന്നു. തർക്കവിഷയമായി ചില രചനകളും അദ്ദേഹത്തിൽ‍നിന്നുണ്ടായി. സ്കൂൾ ഓഫ് ഡ്രാമയുടെ നാടകങ്ങൾ ജനകീയമല്ലെന്ന പരാതി നിലനിൽ‍ക്കെത്തന്ന നാടകത്തെ ഗൌരവമായി വീക്ഷിക്കുന്ന തലമുറയെ വളർത്തിയെടുത്തു. വയലായുടെ ശിഷ്യരിൽ‍ പലരും പിന്നീട് സിനിമയിലേക്കും മറ്റും ചേക്കേറിയെങ്കിലും നാടകം അടിസ്ഥാന അവലംബമായി അവരിൽ‍ വളർത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പാശ്‌ചാത്യ നാടകങ്ങൾ പഠിപ്പിക്കാനും ഗൌരവമായി എടുക്കാനും ഒരു തലമുറയെ പ്രോത്‌സാഹിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സ്കൂൾ ഓഫ് ഡ്രാമയുടെ വളർച്ചയിൽ‍ പ്രധാനപങ്ക് വഹിച്ച
അദ്ദേഹം ആ പ്രസ്ഥാനത്തെ ഒരുപാട് മുന്നോട്ടുകൊണ്ടുപോവുകയും ചെയ്‌തു.


കാവാലം നാരായണപ്പണിക്കർ


വഴിമാറി നടന്ന വയലാ

സാധാരണ പ്രൊഫഷണല്‍ നാടകങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതായിരുന്നു വയലാ വാസുദേവന്‍പിള്ളയുടെ നാടകങ്ങള്‍ . മലയാളത്തിന്റെ വികാരങ്ങളും ഭാവങ്ങളും ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച അദ്ദേഹത്തിന്റെ ഓരോ നാടകവും വാക്കുകള്‍ക്കപ്പുറത്തുള്ള വൈകാരികതീവ്രതയാണ് കാഴ്ചക്കാരിലെത്തിച്ചത്. സ്വാര്‍ഥതാല്‍പര്യങ്ങളുടെയും വിപണിമൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്ന ലോകത്തില്‍ അവയ്ക്കെതിരെ തീര്‍ക്കുന്ന പ്രതിരോധങ്ങളായി അദ്ദേഹത്തിന്റെ നാടകങ്ങള്‍ .

നാടകം എന്ന കലാരൂപത്തെ വേറിട്ട രൂപത്തില്‍ അവതരിപ്പിക്കാന്‍ വയലായെ പ്രാപ്തനാക്കിയത് ജി ശങ്കരപ്പിള്ളയാണ്. ചെറുപ്പകാലത്തുതന്നെ നാടകം ഒരു ഭ്രമമായി അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. 1950 കാലഘട്ടത്തില്‍ സ്കൂള്‍ വാര്‍ഷികാഘോഷങ്ങളില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നായിരുന്നു നാടകങ്ങള്‍ . അത്തരം നാടകങ്ങളില്‍ വേഷമിട്ടുകൊണ്ടായിരുന്നു തുടക്കം. അന്ന് ലഭിച്ച പ്രോത്സാഹനം ഈ രംഗത്ത് തുടരാന്‍ വാസുദേവന്‍പിള്ളയ്ക്ക് പ്രചോദനമായി.

പിന്നീട് ശങ്കരപ്പിള്ളയുടെ കളരിയിലെത്തിയതോടെ അദ്ദേഹത്തിന്റെ നാടകസങ്കല്‍പ്പത്തിനുതന്നെ മാറ്റമുണ്ടായി. നാടകം എന്ന കലയെ ശാസ്ത്രീയമായും ഗൗരവമായും കാണാന്‍ കളരിയിലെ അഭ്യാസം വയലായെ പ്രാപ്തനാക്കി. നാടകം രണ്ടോ മൂന്നോ മണിക്കൂര്‍ നേരമ്പോക്കിനുള്ള ഉപാധിയല്ലെന്നും മനുഷ്യ ജീവിതാവസ്ഥകളെ തുറന്നുകാണിക്കാനുള്ളതാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. സുവര്‍ണരേഖ എന്ന നാടകസംഘം രൂപീകരിച്ചുകൊണ്ട് അദ്ദേഹം തന്റെ മനസ്സിലുള്ള നാടകസങ്കല്‍പ്പങ്ങള്‍ക്ക് അരങ്ങില്‍ പൂര്‍ണത നല്‍കി. 1982ല്‍ രചിച്ച "അഗ്നി" മനുഷ്യബന്ധങ്ങളുടെ തകര്‍ച്ച മനഃശാസ്ത്രത്തിന്റെ തലത്തില്‍ അവതരിപ്പിക്കുന്നതാണ്. സമൂഹം കൊണ്ടുനടക്കുന്ന പല ദുഷിച്ച മൂല്യങ്ങളെയും കണക്കറ്റ് വിമര്‍ശിക്കുന്ന അഗ്നി ഏറെ ശ്രദ്ധേയമായിരുന്നു. 1979ല്‍ രചിച്ച തുളസീവരം എന്ന നാടകത്തിലൂടെ, അടിയന്തരാവസ്ഥ സൃഷ്ടിച്ച ഏകാധിപത്യപ്രവണതകളെ വിമര്‍ശിക്കാനും അദ്ദേഹം തയ്യാറായി.

"കുചേലഗാഥ" എന്ന നാടകം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കുചേലനെയും കൃഷ്ണനെയും ദ്യോതിപ്പിക്കുന്ന കഥാപാത്രങ്ങളാക്കിയാണ് "കുചേലഗാഥ" രചിച്ചത്. ദരിദ്രനായ രാമന്‍നായരും അദ്ദേഹത്തിന്റെ ധനികനായ സതീര്‍ഥ്യന്‍ കൃഷ്ണന്‍നായരും തമ്മിലുള്ള ബന്ധമായിരുന്നു നാടകത്തിന്റെ ഇതിവൃത്തം. ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് ചില ഹിന്ദുത്വവാദികള്‍ വയലായുടെ നാടകത്തിനെതിരെ രംഗത്തെത്തി. എന്നാല്‍ , വിവാദങ്ങളൊന്നും കൂസാതെ അദ്ദേഹം നാടകവുമായി മുന്നോട്ടുപോയി.

1992ല്‍ ഷാര്‍ജയില്‍ പത്തുപേര്‍ ആറുവര്‍ഷം തടവിനു ശിക്ഷിക്കപ്പെടാന്‍ ഇടയാക്കിയ "ശവംതീനി ഉറുമ്പുകള്‍"എന്ന വിവാദ നാടകത്തിന്റെ രചയിതാവെന്ന് തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും ഷാര്‍ജ കോടതി കുറ്റവാളിയെന്ന് മുദ്രകുത്തിയപ്പോഴും ചെയ്യാത്ത കുറ്റത്തിന് ശിക്ഷയേല്‍ക്കേണ്ടിവന്നവന്റെ രോഷത്തെ മറികടക്കാന്‍ വയലായെ സഹായിച്ചത് കലാകാരന്റെ മനഃസാക്ഷിയാണ്. കാര്‍ത്തികേയന്‍ പടിയത്ത് രചിച്ച നാടകമാണ് വയലായുടേതെന്ന് തെറ്റിദ്ധരിക്കപ്പെട്ടതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചതും.

കേരളത്തിലെ സമാന്തര നാടകപ്രവര്‍ത്തനരംഗത്ത് ഒരിടം നേടാന്‍ കഴിഞ്ഞ നാടകകൃത്തും സംവിധായകനും സംഘാടകനുമായിരുന്നു അദ്ദേഹം. കേരളീയ രംഗകലകളുടെ പാരമ്പര്യത്തില്‍ ഉറച്ചുനിന്ന് ഭാരതീയവും സാര്‍വലൗകികവുമായ നാടകങ്ങളെ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാരമ്പര്യത്തില്‍ ഉറച്ചുനിന്ന് വേണ്ടതു കൊള്ളുകയും കൊടുക്കുകയും ചെയ്യുന്ന സാംസ്കാരിക വിനിമയവേദിയിലേ തനതു നാടകദര്‍ശനം പുഷ്ടിപ്പെടുകയുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം. അവിടെ സ്വദേശസങ്കല്‍പ്പത്തില്‍ സങ്കുചിതരാകുകയോ വിദേശസ്വാധീനതയില്‍ അടിമകളാവുകയോ ചെയ്യാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.


പി ബിജു


രംഗവേദിയിലെ മായാത്ത കഥാപാത്രം

സ്കൂൾ ഓഫ് ഡ്രാമയും വയലാ സാറും തമ്മിലുള്ള ബന്ധം വാക്കുകൾക്കപ്പുറത്താണ്. അതിലും വലുതാണ് ശിഷ്യരുമായുള്ള ഹൃദയന്ധം. കേരളത്തിന്റെ നാടകപ്രവർത്തകരെ അക്കാദമിക് മികവോടെ വാർത്തെടുക്കാൻ യത്നിച്ച നാടകാചാര്യന്മാരുടെ പട്ടികയിൽ‍ ആദ്യത്തെ പേരുകൾ ജി ശങ്കരപ്പിള്ളയും വയലാ വാസുദേവൻപിള്ളയുമാണ്.

ശങ്കരപ്പിള്ള രൂപം നൽ‍കിയ കളരി തിയറ്റർപ്രസ്‌ഥാനത്തിന്റെ പ്രചാരകനായി മാറിയ വയലായെ അദ്ദേഹം തന്നെയാണ് സ്കൂൾ ഓഫ് ഡ്രാമയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വിശ്വനാടകവേദിയിലെ, പ്രത്യേകിച്ച് പാശ്ചാത്യനാടകവേദിയിലെ ചെറു
ചലനങ്ങൾപോലും വിദ്യാർഥികൾക്കു വയലാ പരിചയപ്പടുത്തി. സൌമ്യവും കാപട്യമേശാത്തതുമായ പെരുമാറ്റംകൊണ്ട് വിദ്യാർഥികളുടെ പ്രിയപ്പട്ട അധ്യാപകനായി.

1985-87 കാലഘട്ടത്തിൽ‍ പ്രതിസന്ധികളിൽ‍പ്പെട്ട് നട്ടംതിരിഞ്ഞ സ്കൂൾ ഓഫ് ഡ്രാമയെ നേർവഴിയിലൂടെ നടത്തിക്കുന്നതിൽ‍ ഡയറക്ടറെന്ന നിലയ്ക്ക് വയലായുടെ പങ്ക് സ്മരണീയമാണ്. സ്കൂൾ ഓഫ് ഡ്രാമയ്ക്ക് ജന്മം നൽ‍കിയ ജി ശങ്കരപ്പിള്ളയെന്ന നാടകാചാര്യൻ സ്‌ഥാപനത്തോട് വിട പറയുന്നതിന്റെയും നാളുകളായിരുന്നു അത്. പക്ഷേ, പ്രതിസന്ധികളിൽ‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളിൽ‍ വയലായുടെ നേതൃത്വത്തിൽ‍ സ്കൂൾ ഓഫ് ഡ്രാമ ചുവടുവച്ചു. സ്കൂൾ ഓഫ് ഡ്രാമയുടെ സുവർണകാലത്തിനാണ് പിന്നീട് കേരളം സാക്ഷിയായത്.

ജി ശങ്കരപ്പിള്ളയുടെ കാലത്ത് സ്കൂൾ ഓഫ് ഡ്രാമയിൽ‍ ബിരുദകോഴ്സുകൾക്കു പുറമേ ബിരുദാനന്തര കോഴ്സുകളുടെയും സിലബസ് തയ്യാറായിരുന്നുവെങ്കിലും നടപ്പാക്കിയതും കോഴ്സുകൾ തുടങ്ങിയതും വയലാ ഡയറക്ടറായിരിക്കുമ്പോഴാണ്. സംസ്‌ഥാന സർക്കാരിന്റെ ഫൈൻ ആർട്സ് വകുപ്പ് തിയറ്റർ സ്റ്റഡീസിനു പുറമേ സംഗീതംകൂടി പഠനവിഷയമാക്കുന്നതിനുള്ള അനുവാദം നൽ‍കിയതും അദ്ദേഹത്തിന്റെ കാലത്താണ്.

ഡയറക്ടർ എന്നതിനപ്പുറം കുട്ടികൾക്കുവേണ്ടി നാടകങ്ങൾ രചിക്കുകയും അത് അവരെക്കൊണ്ട് അവതരിപ്പിക്കുകയും ചെയ്യുന്നതിൽ‍ അദ്ദേഹം കാട്ടിയ താൽ‍പ്പര്യം നാടകവേദിയോടുള്ള സമർപ്പിതമുഖമാണ് കാട്ടിത്തന്നത്. 20 വർഷം സ്കൂൾ ഓഫ് ഡ്രാമയുടെ ചാലകശക്തിയായി.

ഇംഗ്ലീഷ് സാഹിത്യത്തിൽ‍ ബിരുദാനന്തര ബിരുദവും രംഗകലയിൽ‍ പിഎച്ച്ഡിയും റോം സർവകലാശാലയിൽ‍നിന്ന് ആധുനിക രംഗകലയിൽ‍ ബിരുദാനന്തര ഡിപ്ലോമയും നേടിയ അദ്ദേഹം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസർപദവി വിട്ടാണ് സ്കൂൾ ഓഫ് ഡ്രാമയിൽ‍ അസിസ്റ്റന്റ് ഡയറക്ടറായി ചുമതലയേറ്റത്. അമേരിക്കയുടെ പോസ്റ്റ് ഡോക്ടറൽ‍ ഫുൾബ്രൈറ്റ് ഫെലോഷിപ്പിനും അർഹനായി.

ഇത് ന്യൂയോർക്ക് സർവകലാശാലയിൽ‍ ഗവേഷണത്തിനു വഴിയൊരുക്കി. ടോക്യോയിലെ മെയ്ജി സർവകലാശാലയിൽ‍ നിന്ന് ജാപ്പനീസ് തിയറ്ററിൽ‍ പരിശീലനം നേടി. പാരീസ് സർവകലാശാലയിൽ‍ സാമുവൽ‍ ബക്കറ്റിന്റെ നാടകങ്ങളെക്കുറിച്ചും ഏതൻസ് സർവകലാശാലയിൽ‍ 'സ്പെയ്സ് ഓഫ് ഗ്രീക്ക് ക്ളാസിക്കൽ‍ തിയറ്റർ' എന്ന വിഷയത്തിലും ഗവേഷണം നടത്തി. മെയ്ജി, പാരീസ് സർവകലാശാലകളിൽ‍ സന്ദർശക പ്രൊഫസറായിരുന്നു.

മഞ്ജു കുട്ടികൃഷ്ണൻ


വയലാ: കെടാത്ത'അഗ്‌നി'

1970-കള്‍ ഇന്ത്യയില്‍ സ്വന്തവും സ്വതന്ത്രവുമായ നാടകം എന്ന സങ്കല്‍പ്പം രൂഢമുലമായിത്തീര്‍ന്നകാലമായിരുന്നു. പാരമ്പര്യത്തിന്റെ വേരുകളെയും തനിമകളെയും സമകാലിക നാടകവേദിയുടെ മഹത്തായ ചൈതന്യമാക്കിക്കൊണ്ട് അരങ്ങിലെ സമൂല പരിവര്‍ത്തനത്തിന് വഴിയൊരുക്കാന്‍ നാടകപ്രവര്‍ത്തകര്‍ മുന്നോട്ടുവന്നു. മാറ്റങ്ങളുടെ ഇടിമുഴക്കങ്ങളുടെയും അടിയൊഴുക്കുകളുടെയും കാലത്ത്, രൂപപരവും ഭാവപരവുമായ പരിണാമങ്ങളുടെ കാലത്ത്, മലയാള നാടകവേദിയിലേക്ക് കടന്നു വന്ന ദിശാബോധമുള്ളൊരു നാടകരചയിതാവാണ് വയലാ വാസുദേവന്‍പിള്ള. സ്വന്തം മാധ്യമത്തിന്റെ ഉള്‍ക്കരുത്ത് തിരിച്ചറിഞ്ഞ് നാടകരചനയും രംഗരചനയും നിര്‍വഹിക്കാന്‍ നാടകതല്‍പ്പരരെ പ്രാപ്തിയുള്ളവരാക്കാന്‍ വേണ്ടി ജി ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട നാടകക്കളരികളുടെ സ്വാധീനത്തില്‍പ്പെട്ട് ഗൗരവതരമായ നാടകമേഖലയിലേക്ക് കടന്നുവന്ന ആളാണ് വയലാ വാസുദേവന്‍പിള്ള. ആധുനികമനുഷ്യന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ വിഷയീകരിക്കുന്ന നാടകങ്ങളാണ് അദ്ദേഹത്തിന്റേത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബാഹ്യസംഘര്‍ഷങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പ്പിച്ചുകൊണ്ടുള്ള നാടകരചനകളും രംഗാവതരണങ്ങളും നിറഞ്ഞുനിന്ന മുന്‍കാലഘട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി അസ്തിത്വസമരങ്ങള്‍ പ്രമേയങ്ങളുടെ മുഖമുദ്രയാക്കാന്‍ അദ്ദേഹത്തിന് നാടകമെന്ന മഹാകലയിലൂടെ സാധിക്കുന്നു. ''അസ്തമിക്കുന്ന ഇന്നലകള്‍ക്കും പിറക്കാത്ത നാളെകള്‍ക്കും മധ്യേ അസ്തിത്വം തേടി അലഞ്ഞുനടക്കുന്ന വേരില്ലാത്തവര്‍'' പ്രമേയങ്ങളില്‍ പ്രതിപാദ്യവിഷയമാകുന്നു. 'അകത്താരോ....' എന്ന ഒരു നാടകം ഉദാഹരണം.

വയലാ വാസുദേവന്‍ പിള്ളയുടെ നാടകങ്ങള്‍ നമ്മെ അനുഭവിപ്പിക്കുന്നത് മധുരമുള്ള നോവാണ്. അദ്ദേഹത്തിന്റെ ആദ്യനാടകമായ 'വിശ്വദര്‍ശനത്തില്‍' മുതല്‍ സമൂഹത്തോടുള്ള കടപ്പാട് നിറഞ്ഞുനിലല്‍ക്കുന്നു. അതിനെക്കുറിച്ച് ജി ശങ്കരപ്പിള്ള പറയുന്നതിനങ്ങനെയാണ്: ''മനുഷ്യഭാഗധേയത്തിന്റെ അതിവിശാലമായ ഒരു അന്തരീക്ഷമാണ് അദ്ദേഹം തന്റെ നാടകത്തിനുവേണ്ടി സ്വീകരിച്ചിരിക്കുന്നത്. തലമുറകളുടെ ജീവിതസങ്കല്‍പങ്ങള്‍കൊണ്ട് രൂപപ്പെട്ടുവന്നതാണ് ആ ഭാഗധേയം. അതിന്റെ ഒരു സംക്രമണദശയാണ് വാസുദേവന്‍പിള്ളയുടെ നാടകത്തിനാധാരം. പുതിയ ഒരു വിഗ്രഹസൃഷ്ടിക്കുവേണ്ടി ഇടതടവില്ലാതെ അധ്വാനിച്ചും സ്വപ്നംകണ്ടും കഴിയുന്ന ജനത ആ ജനതയുടെ ആഗ്രഹങ്ങള്‍ക്ക് രൂപംകൊടുക്കാന്‍ വ്രതം നിന്നെത്തുന്ന ശില്‍പി, അയാളുടെ നിത്യപ്രചോദനങ്ങള്‍; പ്രലോഭനങ്ങള്‍ കൊണ്ടും ഭോഗാസക്തികൊണ്ടും ആ പരിശ്രമങ്ങളെ പരാജയപ്പെടുത്താന്‍ മനമൂന്നി നില്‍ക്കുന്ന ധനപ്രമത്തതയും ഏകാധിപത്യ പ്രവണതകളും മ്ലേച്ഛമായ സൗന്ദര്യാസ്വാദനതൃഷ്ണയും ഇതിനെല്ലാം മുന്നില്‍ വാഗ്ദത്ത വിഗ്രഹം പൂര്‍ത്തിയാക്കാന്‍ കഴിവില്ലാതെ ക്ലേശിക്കുന്ന പുതിയ ശില്‍പി; എല്ലാം കാണുന്ന പ്രപഞ്ചനാടകവേദിയുടെ സൂത്രധാരനായ കാലം-ഇവയൊക്കെയാണ് 'വിശ്വദര്‍ശനം' എന്ന നാടകത്തിലുള്ളത്.''

''തുളസീവന''ത്തിന്റെ ആവിര്‍ഭാവം, മനുഷ്യന്റെ വാക്കായ കര്‍മങ്ങളില്‍ കനത്ത ചങ്ങല വീഴുകയും വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും ഉള്ളിലിരുന്ന് തേങ്ങാന്‍മാത്രം കഴിയുകയും ചെയ്തിരുന്ന ഒരു കാലാവസ്ഥ ഇന്ത്യയിലെങ്ങും നിലനില്‍ക്കുമ്പോള്‍ ആയിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ശ്വാസം മുട്ടിക്കുന്ന ദേശീയാന്തരീക്ഷം ദുസഹമായി അനുഭവപ്പെട്ട ഒരു മനസാക്ഷിയില്‍ നിന്നാണ് ഈ നാടകം പൊട്ടിപ്പുറപ്പെട്ടത്,'' എന്നാണ് വയലായുടെ 'തുളസീവന'ത്തെക്കുറിച്ചുള്ള പ്രഫ. എന്‍ കൃഷ്ണപിള്ളയുടെ നിരീക്ഷണം.

''വിശദമായിപ്പറഞ്ഞാല്‍ മലയാള നാടകവേദിയിലും മലയാളനാടക സാഹിത്യത്തിലും എന്‍ കൃഷ്ണപിള്ള തുടങ്ങിവച്ച ഒരു വിപ്ലവത്തിന്റെ പിന്‍ഗാമികളായി വന്ന ജി ശങ്കരപ്പിള്ളയും സി എന്‍ ശ്രീകണ്ഠന്‍നായരും ചരിച്ച വഴിയിലൂടെയത്തന്നെ ചരിച്ച്, അടുത്ത ഒരു ഘട്ടത്തിലേക്ക് നമ്മുടെ നാടകവേദിയെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ പരമ്പരയിലെ ശക്തനായ നാടകകൃത്താണ് വയലാ വാസുദേവന്‍പിള്ള'', എന്നാണ് 'അഗ്‌നി' എന്ന നാടകത്തെ മുന്‍നിര്‍ത്തി പി കെ വേണുക്കുട്ടന്‍ നായര്‍ പറയുന്നത്.

പ്രമേയപരമായ ദാര്‍ശനികതയ്ക്ക് മുന്‍തൂക്കം നല്‍കുന്നതില്‍ വയലാ വാസുദേവന്‍പിള്ള നാടകങ്ങള്‍ മുന്‍നിരയില്‍ നില്‍ക്കുന്നുവെന്ന് നിസംശയം പറയാം.

മഹായുദ്ധങ്ങള്‍ക്കും ആണവയുദ്ധങ്ങള്‍ക്കും ശേഷം അതിജീവനം സാധിക്കേണ്ടിവന്ന കലുഷിത മനസുകളെ പേറുന്ന മനുഷ്യരാശികളുടെ പ്രശ്‌നങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും വിഷയമാകുന്ന ഉത്തമനാടകങ്ങള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. ഏകാകിതയില്‍ വിലയം പ്രാപിച്ചുപോയ ഒറ്റപ്പെട്ട മനുഷ്യന്റെ വിലാപം അസംബന്ധ നാടകങ്ങളിലും അസ്തിത്വവാദ നാടകങ്ങളിലുമൊക്കെ നാം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, കുടുംബത്തിലായാലും സമൂഹത്തിലായാലും സാമൂഹികതയുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ ആധുനിക ദുരന്താന്തരീക്ഷത്തിലായാലും വൃഥയനുഭവിക്കേണ്ടിവരുന്ന മനുഷ്യന്റെ ഏകാന്തയാമങ്ങളിലെ അശാബ്ദികമായ തേങ്ങല്‍ വയലായുടെ നാടകങ്ങളിലെ വരികളില്‍ വായിച്ചെടുക്കാം. ഉപ്പുരസം നിറഞ്ഞ കണ്ണീര്‍ച്ചാലുകല്‍ വരികള്‍ക്കിടയിലെ ആന്തരികപാഠത്തില്‍ തിരിച്ചറിയാം. അദ്ദേഹത്തിന്റെ നാടകത്തിലെ വരികളോരോന്നും ധ്വനിസാന്ദ്രവും പ്രതീകാത്മകവും അതുകൊണ്ടുതന്നെ കാവ്യാത്മകവുമാണ്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ദൃശ്യബിംബങ്ങള്‍ അവയില്‍ നിറഞ്ഞുനില്‍ക്കുന്നു. യഥാര്‍ഥ നാടകങ്ങളില്‍ നിന്നും തികച്ചും ഭിന്നമാണവ. അക്കാരണത്താല്‍തന്നെ ശൈലീകൃതമായ രംഗപ്രയോഗങ്ങള്‍ അവയ്ക്ക് അനിവാര്യമാണുതാനും.

''വിവിധ രാജ്യങ്ങളിലുള്ള നാടകവേദികളിലും മൂല്യങ്ങള്‍ക്കായുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ നാടകവേദിയിലും അത്തരം ചില ആവേശപൂര്‍ണമായ ചലനങ്ങള്‍ അങ്ങിങ്ങുകാണുന്നുണ്ട്. മലയാളത്തില്‍ ഈ പ്രവണതയുടെ വക്താക്കളില്‍ ഒരാളാണ് വയലാ വാസുദേവന്‍പിള്ള എന്ന് അദ്ദേഹത്തിന്റെ അടുത്തകാലത്തു നടന്ന ചില രംഗപ്രയോഗങ്ങല്‍ തെളിയിക്കുന്നു'' എന്ന് 'അഗ്നി'യെ സാക്ഷിനിര്‍ത്തി കാവാലം നാരായണപ്പണിക്കര്‍ പറയുന്നു.

സ്വാശ്രയ പ്രവേശനവും കോടതി വിധികളും


കേരളത്തിലെ സ്വാശ്രയകോളജു പ്രവേശനം 'കുളം' ആക്കുന്നതില്‍ ഒരുപാടു കക്ഷികള്‍ക്കു പങ്കുണ്ട്. അതില്‍ അത്ഭുതമില്ല. എന്തെന്നാല്‍ ഓരോ 'കക്ഷി'ക്കും ഓരോ താല്‍പര്യമാണല്ലോ. മാനേജ്‌മെന്റുകള്‍ക്ക് പരമാവധി തുക പിരിഞ്ഞുകിട്ടണം. നല്ല മാര്‍ക്കും റാങ്കും നേടിയ വിദ്യാര്‍ഥികള്‍ക്ക് എല്ലാ സീറ്റും മെറിറ്റടിസ്ഥാനത്തില്‍ നിറയ്ക്കണം. കുറേ സീറ്റിലെങ്കിലും കുറഞ്ഞ ഫീസും ഏര്‍പ്പെടുത്തണം. മാര്‍ക്കു കുറവും കാശുകൂടുതലും ഉള്ള കുട്ടികള്‍ക്ക് (അവരുടെ രക്ഷിതാക്കള്‍ക്കും) ഫീസെത്രയായാലും സാരമില്ല, കുറെ സീറ്റെങ്കിലും ''മാനേജ്‌മെന്റ് ക്വാട്ട'' (പേരെന്തായാലും ശരി, സംഗതി മനസ്സിലായല്ലൊ) ആകണം. മാര്‍ക്കും കുറവ്, കാശും കുറവ് എന്നുള്ളവര്‍ക്ക് കുറേ സീറ്റെങ്കിലും ''പിന്നോക്ക''കാര്‍ക്ക് (സാമൂഹികമായാലും സാമ്പത്തികമായാലും) ആയി മാറ്റി വയ്ക്കണം. മാര്‍ക്കും കുറവ്, കാശും കുറവ്, പക്ഷേ 'സ്വാധീനം' (അത് പലവിധവുമാകാം) വേണ്ടത്ര ഉള്ളവര്‍ക്ക് ''വിളിച്ചു പറഞ്ഞാല്‍'' കിട്ടാവുന്ന കുറേ സീറ്റെങ്കിലും ഉണ്ടാകണം. സര്‍ക്കാരിനാണെങ്കില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തണം.

ഇങ്ങനെ വ്യത്യസ്ത നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഓരോരോ ദിക്കിലേയ്ക്കു വലിക്കുമ്പോള്‍ സാധാരണ ജനം പ്രതീക്ഷിക്കുക ഭരണഘടനയും നിയമവും അനുസരിച്ച് ന്യായമായ രീതിയില്‍ കാര്യങ്ങള്‍ നടത്താന്‍ കോടതികള്‍ തുണയാകണമെന്നാണല്ലോ. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ സംഗതി കുളമാക്കുന്നതില്‍ കോടതിവിധികള്‍ വഹിച്ച പങ്കും ഒട്ടും ചെറുതല്ല എന്നു പറയാതിരിക്കാന്‍ വയ്യാ. കോടതിവിധികള്‍ എന്നു പറയുമ്പോള്‍ വന്ന വിധികള്‍ പോലെതന്നെ പ്രസക്തമാണ് വരാത്ത വിധികളും. എന്തെന്നാല്‍ 2006 ലെ കേരള സ്വാശ്രയ നിയമത്തിലെ പ്രധാന വകുപ്പുകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിയിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഇനിയും തീര്‍പ്പായിട്ടില്ല എന്നതാണ് കേരളത്തിലെ സ്വാശ്രയ കോളജു പ്രവേശനത്തിലെ അനിശ്ചിതാവസ്ഥയ്ക്കുള്ള മുഖ്യകാരണം എന്നതു മറക്കാന്‍ പാടില്ല. ഓരോ കൊല്ലവും പ്രവേശന സമയം അടുക്കുമ്പോള്‍ ആരെങ്കിലും കോടതിയില്‍ പോകും. സിംഗിള്‍ ബെഞ്ച്, ഡിവിഷന്‍ ബെഞ്ച്, പിന്നെ സുപ്രിം കോടതി അക്കൊല്ലത്തേക്കു തീരുമാനമായി. പിന്നെ അടുത്ത കൊല്ലം ഇതെല്ലാം ആവര്‍ത്തിക്കും. അടിസ്ഥാന സംഗതികളില്‍ തീരുമാനം ആകുന്നുമില്ല.

ഇക്കൊല്ലത്തെ കാര്യം തന്നെ നോക്കൂ.

ഇക്കൊല്ലം മെയ് മാസത്തില്‍ തന്നെ ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കു ചുമത്താവുന്ന ഫീസ് നിര്‍ണയിച്ചു പ്രസിദ്ധപ്പെടുത്തി. കഴിഞ്ഞകൊല്ലം എല്ലാ കോളജുകള്‍ക്കും ഒരേ ഫീസ് നിര്‍ദേശിച്ചത് ഹൈക്കോടതി അസ്ഥിരപ്പെടുത്തിയിരുന്നു. സംഗതി ശരിയാണ്; സുപ്രിം കോടതിയുടെ ടി എം എ പൈ ഫൗണ്ടേഷന്‍ വിധി അനുസരിച്ച് ഓരോ കോളജിനും അവിടത്തെ യഥാര്‍ഥ ചെലവുകള്‍ കണക്കിലെടുത്ത് ഫീസ് നിര്‍ണയിക്കാനുള്ള അവകാശം ഉണ്ട്. അതുകൊണ്ട് ഇക്കൊല്ലം കമ്മിറ്റി വ്യത്യസ്ത കോളജുകളിലെ ചെലവ് പഠിച്ചശേഷം 2,54,000 രൂപ മുതല്‍ 2,72,000 രൂപ വരെയുള്ള വ്യത്യസ്ത നിരക്കുകള്‍ അനുവദിക്കയാണു ചെയ്തത്. അതിനെതിരെ മാനേജ്‌മെന്റുകള്‍ കോടതിയില്‍ പോയി. കഴിഞ്ഞവര്‍ഷം 4 ലക്ഷം പിരിച്ചെന്നും അതിനാല്‍ ഇക്കൊല്ലം അതിനേക്കാള്‍ കൂടുതല്‍ വേണമെന്നും ആയിരുന്നു അവരുടെ വാദം. കേസിന്റെ വിശദാംശങ്ങളിലേയ്ക്കു കടക്കാതെ താല്‍ക്കാലികമായി മൂന്നര ലക്ഷം രൂപ വച്ചു ഫീസ് പിരിക്കാന്‍ ഹൈക്കോടതി അനുവദിച്ചു. ഇസ്‌ലാമിക് അക്കാദമി വിധിപ്രകാരം ഉന്നതാധികാര സമിതി നിലവില്‍ വന്നകാലം മുതല്‍ ഓരോ വര്‍ഷവും ആവര്‍ത്തിക്കുന്നതാണ് ഈ പ്രക്രിയ. സമിതിക്ക് ഫീസ് നിര്‍ണയിക്കാന്‍ അധികാരമുണ്ടോ, ഉണ്ടെങ്കില്‍ അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി ഖണ്ഡിതമായ ഒരു വിധി ഇനിയും ഉണ്ടായിട്ടില്ല.

അതുപോലെ തന്നെയാണ് മാനേജ്‌മെന്റുകള്‍ക്ക് സ്വന്തമായി പ്രവേശനപ്പരീക്ഷ നടത്താനുള്ള അവകാശത്തിന്റെ കാര്യവും. അതേപ്പറ്റി സുപ്രിം കോടതിയുടെ പതിനൊന്നംഗബഞ്ച് (TMA പൈ വിധി) പറഞ്ഞത് ഇപ്രകാരമായിരുന്നു: '...... മാനേജ്‌മെന്റ് സ്വയം നടത്തുന്നതോ സര്‍ക്കാരോ സര്‍വകലാശാലയോ നടത്തുന്നതോ ആയ പ്രവേശനപരീക്ഷ ജയിച്ച് ആ കോളജിലേയ്ക്കപേക്ഷിച്ചവര്‍ക്കായി ഒരു നിശ്ചിത ശതമാനം സീറ്റ് മാറ്റിവയ്ക്കാം. ബാക്കി സീറ്റ് പൊതു കൗണ്‍സിലിങ്ങിലൂടെ സര്‍ക്കാര്‍ ഏജന്‍സിക്കു നിറയ്ക്കുകയുമാവാം. ഇതു പാവപ്പെട്ടവരും പിന്നോക്കക്കാരുമായവരുടെ കാര്യം സംരക്ഷിക്കുകയും ചെയ്യും. ഇതിനുവേണ്ടിയുള്ള ശതമാനം പ്രാദേശികാവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് സര്‍ക്കാരിനു തീരുമാനിക്കാം....''

പക്ഷേ, ഇതനുസരിച്ച് ചില സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തിയപ്പോള്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ വീണ്ടും കോടതിയില്‍ പോയി. അതേത്തുടര്‍ന്നുവന്ന ഇനാംദാര്‍ വിധിയില്‍ (2005) ഇതൊക്കെ മാറ്റി മറിച്ചു. മേല്‍സൂചിപ്പിച്ച വിധിഭാഗം ഉഭയസമ്മത പ്രകാരമോ സമവായത്തിലോ എത്തിച്ചേരാവുന്ന ഒരു ഉദാഹരണം മാത്രമാണെന്നും ഇതു സര്‍ക്കാരിന് നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാവുന്നതല്ലെന്നുമായിരുന്നു ഏഴംഗബെഞ്ചിന്റെ വ്യാഖ്യാനം. പക്ഷേ അതേവിധിയില്‍ തന്നെ സ്വാശ്രയ കോളജുകളിലേയ്ക്കുള്ള മൊത്തം പ്രവേശനവും മെറിറ്റിന്റെ അടിസ്ഥാനത്തിലും സുതാര്യവും ചൂഷണ രഹിതവും ആയിരിക്കണം എന്നും ഊന്നിപ്പറഞ്ഞിട്ടുണ്ട് എന്നതും ഓര്‍ക്കേണ്ടതുണ്ട്. യോഗ്യത നിര്‍ണയിക്കാനായി ഒരേ വിധത്തിലുള്ള കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കു യോജിച്ചോ അല്ലെങ്കില്‍ സ്റ്റേറ്റിനു പൊതുവായോ പൊതുപ്രവേശന പരീക്ഷ നടത്താം എന്നും വിധിന്യായം പറയുന്നു. അങ്ങനെയുള്ള ഒരു ഏകജാലക പ്രവേശനം ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ക്കു വിരുദ്ധമാവില്ല എന്നും വിധി എടുത്തുപറയുന്നുണ്ട്. തുടര്‍ന്ന്, ഏതെങ്കിലും സ്വകാര്യ സ്ഥാപനമോ സ്വകാര്യ സ്ഥാപനങ്ങളുടെ കൂട്ടമോ നടത്തുന്ന പ്രവേശന പരീക്ഷ (മേല്‍ സൂചിപ്പിച്ച) 'ത്രിഗുണ പരിശോധന' (യോഗ്യതാനുസൃതം, സുതാര്യം, ചൂഷണരഹിതം) പ്രകാരം തൃപ്തികരമല്ലെന്നു കണ്ടാല്‍ സര്‍ക്കാരിന് പരീക്ഷ ഏറ്റെടുക്കാവുന്നതാണെന്നും അതേവിധി വ്യക്തമാക്കുന്നുണ്ട്.

കേരളത്തില്‍ പല സ്വകാര്യ മാനേജുമെന്റുകളും നടത്തിയ പ്രവേശന പരീക്ഷകള്‍ പ്രഹസനമായിരുന്നെന്നും അമിതമായ ഫീസ് പിരിച്ചെന്നും ഉന്നതാധികാര സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് 2006 ലെ നിയമത്തില്‍ പൊതുപ്രവേശന പരീക്ഷ (സ്റ്റേറ്റ് ഏജന്‍സി) നേരിട്ടു നടത്തും എന്നു വ്യവസ്ഥ ചെയ്തത്. പക്ഷേ ആ വ്യവസ്ഥ കേരളാ ഹൈക്കോടതി റദ്ദാക്കി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വകാര്യ മാനേജ്‌മെന്റുകളുടെ കൂട്ടായ്മകളെ വേറിട്ട പ്രവേശന പരീക്ഷ നടത്താന്‍ കോടതി അനുവദിച്ചു. പക്ഷേ അത്തരം പരീക്ഷകള്‍ ന്യായയുക്തമായും സുതാര്യമായും നടക്കുന്നു എന്നുറപ്പുവരുത്താനുള്ള അധികാരവും ചുമതലയും ഉന്നതാധികാര സമിതിക്കുണ്ട് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല.

ആ സാഹചര്യത്തിലാണ് ഇക്കൊല്ലം കേരളാ പ്രൈവറ്റ് മെഡിക്കല്‍കോളജ് മാനേജ്‌മെന്റ് അസ്സോസിയേഷന്‍ സ്വന്തമായി നടത്തിയ പ്രവേശനപരീക്ഷ ഹൈക്കോടതി റദ്ദാക്കിയത്. എന്നിട്ട് സര്‍ക്കാര്‍ നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ റാങ്കനുസരിച്ച് പ്രവേശനം നടത്താനും കോടതി പറഞ്ഞു. കോടതിയുടെ മുന്‍കാല ഉത്തരവുകള്‍ പ്രകാരം പരീക്ഷയുടെ ഓരോ ഘട്ടത്തിലും ഉന്നതാധികാര സമിതിയുടെ മുന്‍കൂര്‍ അംഗീകാരം വാങ്ങിയിരിക്കണമായിരുന്നു. അപ്രകാരം ഉണ്ടായിട്ടില്ല എന്ന് ഉന്നതാധികാര സമിതിയുടെയും മാനേജ്‌മെന്റ് അസ്സോസിയേഷന്റെയും സത്യവാങ്മൂലങ്ങളില്‍ നിന്നു വ്യക്തമായ സാഹചര്യത്തിലാണ് ബഹു കേരള ഹൈക്കോടതി ഇപ്രകാരമൊരു ഉത്തരവു പുറപ്പെടുവിച്ചത്. മാത്രമല്ല മുന്‍ ഉത്തരവുകള്‍ ലംഘിച്ചതിന് മാനേജ്‌മെന്റുകള്‍ക്കു പിഴയിടുകയും സ്വന്തം ഉത്തരവാദിത്തം വേണ്ടവിധം നിറവേറാതിരുന്നതിന് ഉന്നതാധികാര സമിതിയെ പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്തു കോടതി.

ഈ വിധി വാസ്തവത്തില്‍ വിദ്യാര്‍ഥി പ്രവേശനം സുതാര്യമായും ന്യായയുക്തമായും നടക്കണം എന്നു താല്‍പര്യപ്പെടുന്ന എല്ലാവരും സ്വാഗതം ചെയ്തു. എന്തെന്നാല്‍ വേണ്ടത്ര മേല്‍നോട്ടം ഇല്ലാതെ മാനേജ്‌മെന്റുകള്‍ക്ക് സ്വയം നടത്തുന്ന പരീക്ഷകളെപ്പറ്റി ആര്‍ക്കും വിശ്വാസമില്ല. അതുകൊണ്ടാണല്ലൊ ഈ പ്രക്രിയ മുഴുവന്‍ സൂപ്പര്‍വൈസ് ചെയ്യാനായി ഒരു ഉന്നതാധികാര സമിതി വേണമെന്ന് സുപ്രിം കോടതി തന്നെ നിഷ്‌ക്കര്‍ഷിച്ചത്. ഈ വിധി വന്നപ്പോള്‍ സര്‍ക്കാര്‍ നടത്തിയ പൊതുപ്രവേശന പരീക്ഷയിലെ റാങ്കുലിസ്റ്റില്‍ ഇടം നേടിയവരെല്ലാം സന്തോഷിച്ചു. കുറെ ഫീസു കൂടുതല്‍ കൊടുത്താലും നേരായ മാര്‍ഗത്തിലൂടെ പ്രവേശനം കിട്ടുമല്ലൊ.

പക്ഷേ ഇതാ പത്തുദിവസത്തിനകം ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ട് സുപ്രിം കോടതിയുടെ വിധി വന്നിരിക്കുന്നു. മാനേജ്‌മെന്റു സ്വയം നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റനുസരിച്ച് പ്രവേശനം നടത്താന്‍ അവരെ സുപ്രിം കോടതി അനുവദിച്ചിരിക്കുന്നു. ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്യുന്നതും സുപ്രിം കോടതിയുടെ തന്നെ ചെറിയ ബെഞ്ചിന്റെ വിധിയെ വലിയ ബെഞ്ച് മാറികടക്കുന്നതും പുതിയ സംഗതിയൊന്നുമല്ല. പക്ഷേ ഇത്തരത്തിലുള്ള തകിടം മറിച്ചിലുകളാണ് സ്വാശ്രയ കോളജു പ്രവേശനത്തിലെ അനിശ്ചിതത്വം തുടരുന്നതിനു കാരണം എന്നു വ്യക്തമാണല്ലൊ. ഇപ്പോഴും ഇക്കാര്യത്തില്‍ അന്തിമവിധി ആയിട്ടില്ല; അടുത്തവര്‍ഷത്തെ പ്രവേശനത്തിനുമുമ്പ് ഖണ്ഡിതമായ മാര്‍ഗ നിര്‍ദേശം വരുമെന്ന് ഉറപ്പുമില്ല. ഏറ്റവും രസകരമായ സംഗതി ഇതെല്ലാം നടക്കുന്നത് വിദ്യാര്‍ഥി പ്രവേശനം ''സുതാര്യമായും യോഗ്യതാനുസൃതമായും ചൂഷണരഹിതമായും'' നടക്കണം എന്ന 'ത്രിഗുണ പരിശോധന'യുടെ പേരില്‍ ആണ് എന്നതാണ്.

എന്തിനാണ് സ്വന്തമായി പ്രവേശന പരീക്ഷ നടത്തണം എന്ന് മാനേജ്‌മെന്റുകള്‍ക്ക് ഇത്ര നിര്‍ബന്ധം? ഈ ചോദ്യം വളരെ പ്രസക്തമാണ്. ഏതു ക്വാട്ടയിലേയ്ക്കായാലും ആ വിഭാഗത്തിനകത്ത് യോഗ്യത അനുസരിച്ചേ പ്രവേശനം നടത്താനാവൂ എന്നുള്ള സുപ്രിം കോടതിവിധി മാനിക്കുന്നു എങ്കില്‍, ആ യോഗ്യത നിര്‍ണയിക്കാനായി സര്‍ക്കാര്‍ വളരെ കാര്യക്ഷമമായി നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഉപയോഗിക്കുന്നതിന് എന്താണു തടസ്സം? രണ്ടു കാരണം ഉണ്ടാകാം. മാനേജ്‌മെന്റുകളോട് അനുഭാവം ഉണ്ടെങ്കില്‍ പറയാവുന്ന കാരണം ഇതാണ്: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിബന്ധനയനുസരിച്ച് എം ബി ബി എസ് പ്രവേശനത്തിന് പ്ലസ്ടു പരീക്ഷയില്‍ മാത്രമല്ല പ്രവേശന പരീക്ഷയിലും കുറഞ്ഞത് 50 ശതമാനം മാര്‍ക്കു കിട്ടിയിരിക്കണം. സര്‍ക്കാരിന്റെ പൊതുപ്രവേശന പരീക്ഷയില്‍ 50% മാര്‍ക്ക് കിട്ടിയവരുടെ എണ്ണം പരിമിതമാണ്. അവരുടെ കൂട്ടത്തില്‍ മാനേജ്‌മെന്റ് ആവശ്യപ്പെടുന്ന ഉയര്‍ന്ന ഫീസ് കൊടുക്കാന്‍ ശേഷിയുള്ളവര്‍ അധികമൊന്നും ഉണ്ടാവില്ല. അവരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നു വന്നാല്‍ പാതിയിലേറെ മാനേജ്‌മെന്റ് സീറ്റും ഒഴിഞ്ഞു കിടക്കും. അതേസമയം എത്ര ഫീസുവേണമെങ്കിലും കൊടുക്കാന്‍ തയ്യാറായി പണച്ചാക്കുമായി ആളുകള്‍ ക്യൂ നില്‍ക്കുകയാണ്; പക്ഷേ അവര്‍ക്ക് മിനിമം യോഗ്യത ഇല്ല! ഈ പ്രതിസന്ധി തരണം ചെയ്യാനാണ് സ്വന്തമായി പരീക്ഷ നടത്താന്‍ മാനേജ്‌മെന്റിനു നിര്‍ബന്ധം. സ്വന്തം പരീക്ഷയും സ്വയം മാര്‍ക്കിടലുമാകുമ്പോള്‍ നിലവാരമൊക്കെ ''അഡ്ജസ്റ്റ്''ചെയ്ത് വേണ്ടപ്പെട്ടവരെയൊക്കെ 50 ശതമാനത്തിനു മുകളില്‍ കയറ്റാന്‍ പറ്റുമല്ലോ.

രണ്ടാമത്തെ വ്യാഖ്യാനം മാനേജ്‌മെന്റുകളോട് ഒട്ടും അനുഭാവം ഇല്ലാത്തവരുടേതാണ്. മാനേജ്‌മെന്റ് സീറ്റൊക്കെ ആദ്യമേ തന്നെ ലേലം ചെയ്തു വിറ്റിട്ടുണ്ടാകും. അവരെ റാങ്കുലിസ്റ്റിന്റെ തലപ്പത്തു കൊണ്ടുവരണമെങ്കില്‍ സ്വന്തം പരീക്ഷ നടത്തിയേ മതിയാവൂ. രണ്ടായാലും ഒരു കാര്യം ഉറപ്പ്: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിശ്ചയിച്ച മിനിമം യോഗ്യത ഇല്ലാത്തവരെ പ്രവേശിപ്പിക്കാനാണ് സ്വയം പരീക്ഷ നടത്തണമെന്ന് സ്വാശ്രയ മാനേജ്‌മെന്റുകാര്‍ വാശിപിടിക്കുന്നത്. ഭാവിയില്‍ നമ്മുടെയൊക്കെ ജീവന്‍ കൈകാര്യം ചെയ്യേണ്ട ഡോക്ടര്‍മാരെ തിരഞ്ഞെടുത്തു പരിശീലിപ്പിക്കാനാണ് ഈ കളി എന്നത് നമ്മെ ഭയപ്പെടുത്തേണ്ടതല്ലേ? പക്ഷേ അതിനു പകരം സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിലും മാനേജ്‌മെന്റുകള്‍ക്ക് നഷ്ടം സംഭവിക്കാതിരിക്കുന്നതിലും ഒക്കെയാണ് മാധ്യമങ്ങളുടെപോലും ഉത്കണ്ഠ!

അറിഞ്ഞുകൊണ്ടല്ലെങ്കിലും കോടതി വിധികളും അതിനു നിമിത്തമാകുന്നു എന്നത് ദൗര്‍ഭാഗ്യകരം തന്നെ.


*****


ദൃഷ്ടി/ആര്‍ വി ജി മേനോന്‍, കടപ്പാട്:ജനയുഗം

വിദ്യാഭ്യാസ പാക്കേജ് സ്വപ്നവും യാഥാര്‍ഥ്യവും


അധ്യാപകരുടെ ജോലിസംരക്ഷണം ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്ന വിദ്യാഭ്യാസ പാക്കേജ് യുഡിഎഫ് മന്ത്രിസഭ അംഗീകരിച്ചിരിക്കുകയാണ്. ചീഫ് സെക്രട്ടറി അധ്യക്ഷനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് തത്വത്തില്‍ അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ , കമ്മിറ്റി രൂപീകരിച്ചപ്പോഴുള്ള ലക്ഷ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി പ്രതിലോമകരവും അപകടകരവുമായ നിരവധി നിര്‍ദേശങ്ങള്‍ യുഡിഎഫ് മന്ത്രിസഭ അംഗീകരിച്ച പാക്കേജിലുണ്ട്. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കുക എന്നതാണ് പാക്കേജിലെ പ്രധാന നിര്‍ദേശം. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 (ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ), 1:35 (ആറാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ) എന്നീ ക്രമത്തില്‍ കുറയ്ക്കും. 2010-11 അടിസ്ഥാനവര്‍ഷമായി കണക്കാക്കി ഡിവിഷനുകള്‍ നിലനിര്‍ത്താനും അനുപാതം കുറയുമ്പോഴുണ്ടാകുന്ന തസ്തികകളെ അധികഡിവിഷനുകളായി കണക്കാക്കാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ യുക്തിയെന്തെന്ന് വിശദീകരിച്ചിട്ടില്ല. കുട്ടികളുടെ എണ്ണമെടുക്കാന്‍ ബയോമെട്രിക് സംവിധാനം ഉപയോഗിക്കും. സ്കൂളുകളില്‍ നിലവിലുള്ള കുട്ടികളുടെ എണ്ണം ഉറപ്പാക്കിയതിനുശേഷം മാത്രമായിരിക്കും തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുന്നത്.

എയ്ഡഡ് സ്കൂളുകളില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കുമ്പോഴുണ്ടാവുന്ന ഒഴിവുകളില്‍ ഒരു പ്രൊട്ടക്ട് അധ്യാപകനെ നിയമിച്ചതിനുശേഷം ബാക്കിയുള്ള എല്ലാ ഒഴിവിലും ഇഷ്ടമുള്ള അധ്യാപകരെ നിയമിക്കാനുള്ള അവകാശം പാക്കേജ് മാനേജര്‍മാര്‍ക്ക് നല്‍കുന്നു. പാക്കേജിന്റെ ഭാഗമായുണ്ടാകുന്ന ഒഴിവുകളില്‍ കോഴ വാങ്ങി വീണ്ടും നിയമനം നടത്താനുള്ള അവസരമാണ് ഇതുവഴി മാനേജര്‍മാര്‍ക്ക് ലഭിക്കുന്നത്. പുറത്തുപോയവരെയും തസ്തിക നഷ്ടപ്പെട്ടവരെയും സംരക്ഷിക്കുക എന്ന പാക്കേജിന്റെ ലക്ഷ്യംതന്നെ ഇതിലൂടെ ഇല്ലാതാവുന്നു. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 ആയി കുറയ്ക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. ആറാംക്ലാസ് മുതല്‍ 1:35 എന്ന നിലയില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നില്ല. ഭരണം മാറിയതുകൊണ്ടുമാത്രമാണ് 1:35 എന്ന അനുപാതത്തിലേക്ക് മാറിയത്. കേരളത്തിലെ മിക്ക സ്കൂളുകളിലും ശരാശരി രണ്ട് ഡിവിഷനുകള്‍ വീതമാണുള്ളത്. 51 കുട്ടികള്‍ ഉണ്ടെങ്കില്‍ രണ്ട് ഡിവിഷന്‍ അനുവദിക്കാന്‍ നിലവിലുള്ള കെഇആറില്‍ (കേരള വിദ്യാഭ്യാസ നിയമം) വ്യവസ്ഥയുണ്ട്. പാക്കേജില്‍ പറയുന്നതനുസരിച്ച് എല്‍പിയില്‍ 60 കുട്ടികള്‍വരെയും യുപിയില്‍ 70 കുട്ടികള്‍വരെയും രണ്ട് ഡിവിഷന്‍ ആയി നിലനില്‍ക്കും. അതുകൊണ്ടുതന്നെ നിലവില്‍ രണ്ട് ഡിവിഷനുള്ള സ്കൂളുകളില്‍ തസ്തികകളുടെ എണ്ണം കൂടുകയില്ല. ചില സ്കൂളുകളിലെങ്കിലും നിലവില്‍ കുട്ടികളുടെ എണ്ണം 1:30 നു താഴെയാണെന്നതാണ് വസ്തുത. കുട്ടികള്‍ കുറവുള്ള സ്കൂളുകളുടെ നിലനില്‍പ്പും ഈ പാക്കേജ് ആശങ്കയിലാക്കുന്നു. പഠിക്കാന്‍ കുട്ടികളുണ്ടെങ്കില്‍ സ്കൂളുകള്‍ നിലനിര്‍ത്തണം എന്നതായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. എന്നാല്‍ , പാക്കേജ് നടപ്പാകുമ്പോള്‍ കുട്ടികള്‍ കുറവുള്ള 3000ല്‍ അധികം സ്കൂളുകളുടെ ഭാവി എന്താവുമെന്ന കാര്യം ആശങ്കയുണര്‍ത്തുന്നു. അധ്യാപകരുടെ തൊഴില്‍സംരക്ഷണം പാക്കേജ് നിലവില്‍വരുന്നതോടെ ഇല്ലാതാവുകയാണ്.

അധ്യാപകരെ സംരക്ഷിക്കാന്‍ ടീച്ചേഴ്സ് ബാങ്കുണ്ടെന്നാണ് പാക്കേജ് പറയുന്നത്. പ്രൊട്ടക്ഷന് പകരം അധ്യാപകരെ ടീച്ചേഴ്സ് ബാങ്കില്‍ നിര്‍ത്തി ശമ്പളം കൊടുക്കുമെന്നാണ് പറയുന്നത്. പാക്കേജില്‍ ഉള്‍പ്പെടുന്നവര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ലിസ്റ്റില്‍ ഉള്‍പ്പെടുന്നു എന്നതിനപ്പുറം എന്തുസംരക്ഷണമാണുള്ളത്? പാക്കേജില്‍ ഉള്‍പ്പെടുത്തിയാലും പുനര്‍നിയമനം നല്‍കുന്നതിനനുസരിച്ചാണ് ശമ്പളം നല്‍കുക. ഫലത്തില്‍ പ്രൊട്ടക്ഷന്‍ ഉണ്ടായിരുന്നവര്‍ക്കുപോലും ഇനി തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാകും. തസ്തികയില്ലാതെ എങ്ങനെ ശമ്പളം കൊടുക്കാനാകും? പുനര്‍നിയമനം നടത്തേണ്ട ഒഴിവുകളില്‍പ്പോലും നിയമനാധികാരം മാനേജര്‍മാര്‍ക്ക് കൊടുക്കുകയല്ലേ? പിന്നെ എങ്ങനെയാണ് പുനര്‍വിന്യസിക്കപ്പെടേണ്ട അധ്യാപകരെ നിലനിര്‍ത്തുക? 2752 അധ്യാപകരെ എസ്എസ്എയില്‍ സ്പെഷ്യലിസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി 14,440 രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിക്കുമെന്ന് പറയുന്നു. പാക്കേജ് നടപ്പാകുന്നതോടെ സ്കൂള്‍തലത്തിലുള്ള സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തിക ഇല്ലാതാകും. ഫലത്തില്‍ അധ്യാപക തസ്തികയില്‍നിന്ന് അവരെ നിശ്ചിത ശമ്പളംമാത്രം വാങ്ങുന്ന വേതന വ്യവസ്ഥയില്ലാത്തവരാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഹെഡ്മാസ്റ്റര്‍മാരെ ക്ലാസ് ചുമതലയില്‍നിന്ന് ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ 2677 പേരെ നിയമിക്കുമെന്നും പറയുന്നു. എല്‍പിയിലും യുപിയിലുമാണ് ഇങ്ങനെ തസ്തികയുണ്ടാകുന്നത്. എന്നാല്‍ , ഘടനാപരമായ മാറ്റം വരാതെ കേരളത്തില്‍ ഇത് സാധ്യമല്ല. 641 പേരെ എസ്എസ്എയില്‍ ബിആര്‍സി പരിശീലകരാക്കുമെന്നും ബാക്കി വരുന്നവരെ സ്ഥിരം പരിശീലനത്തിന് വിടും എന്നുമൊക്കെയാണ് വാഗ്ദാനങ്ങള്‍ . ഫലത്തില്‍ ടീച്ചേഴ്സ് ബാങ്കുവഴി സംരക്ഷിക്കുമെന്നുപറയുന്ന 10,503 പേരും പുനര്‍നിയമനമില്ലാതെ ബാങ്കില്‍ത്തന്നെ നിലനില്‍ക്കും.

2010-11 വര്‍ഷത്തെ തസ്തിക നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുവര്‍ഷം തസ്തികയില്‍ മാറ്റം വരില്ലെന്നും അതിനിടയിലുള്ള നിയമനങ്ങള്‍ ദിവസക്കൂലിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും പാക്കേജില്‍ പറയുന്നു. അതായത് 2013-14 ല്‍ മാത്രമായിരിക്കും അനുപാതം കുറയുമ്പോള്‍ ഉണ്ടാകുന്ന തസ്തികകളില്‍ നിയമനം നടക്കുന്നത്. അങ്ങനെവരുമ്പോള്‍ 2011 മാര്‍ച്ചിലെ റിട്ടയര്‍മെന്റ് ഒഴിവില്‍ നിയമിക്കപ്പെട്ടവരും ദിവസക്കൂലിക്കാരാകും. പാക്കേജ് നടപ്പില്‍വരുന്നതിനുമുമ്പ് റഗുലര്‍ ഒഴിവില്‍ നിയമിച്ചവരെ ദിവസക്കൂലിക്കാരാക്കുന്നത് കടുത്ത അനീതിയാണ്. എയ്ഡഡ് സ്കൂളില്‍ ഉണ്ടാവുന്ന ഒഴിവുകളില്‍ നിയമനം നടത്തുമ്പോള്‍ 1:1 എന്ന അനുപാതത്തില്‍ പ്രൊട്ടക്ട് അധ്യാപകരെ നിയമിക്കണമെന്ന ഉത്തരവും ഇല്ലാതാകും.

പാക്കേജിലെ അധ്യാപക പരിശീലനങ്ങളെക്കുറിച്ചുള്ള നിര്‍ദേശം ശാസ്ത്രീയമല്ല. കേരളത്തിലെ എല്ലാ അധ്യാപകര്‍ക്കും മൂന്നു മാസത്തെ നിര്‍ബന്ധിത പരിശീലനം നല്‍കുമെന്നാണ് പറയുന്നത്. അതുകഴിഞ്ഞാല്‍ സര്‍വീസിനിടയില്‍ പരിശീലനമേ ഇല്ലെന്നാണോ? പാഠ്യപദ്ധതി പരിഷ്കാരത്തിന്റെ ഭാഗമായി നടക്കുന്ന പാഠപുസ്തക പരിഷ്കാരം ഒരു തുടര്‍പ്രക്രിയയാണ്. അതനുസരിച്ച് പരിശീലനത്തിലും മൂല്യനിര്‍ണയത്തിലും മാറ്റങ്ങളുണ്ടാകും. അതുകൊണ്ടുതന്നെ മധ്യവേനലവധിക്കാലത്തും ക്ലസ്റ്റര്‍തലത്തിലുമായി ഇപ്പോള്‍ നടത്തുന്ന പരിശീലനങ്ങള്‍ നിലനിര്‍ത്തി, അതിലെ കുറവുകള്‍ കണ്ടെത്തി പരിഹരിക്കാനുള്ള അക്കാദമിക് നിര്‍ദേശമാണ് ഉണ്ടാവേണ്ടത്. ഇനി സര്‍ക്കാര്‍ സ്കൂളുകളില്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ നിയമനം നടത്താന്‍ മൂന്നുവര്‍ഷം വേണ്ടിവരും. ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റും (ടിഇടി) പിഎസ്സി നിയമനവും കഴിയാന്‍ കാലതാമസമെടുക്കും എന്നതാണ് ഇതിനുള്ള ന്യായീകരണം. ഈ വര്‍ഷംതന്നെ ടെസ്റ്റ് നടത്തിയാല്‍ നിയമനത്തിനുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ കഴിയില്ലേ?

2013-14 ല്‍ തസ്തിക നിര്‍ണയം നടത്തിയതിനുശേഷമേ പിഎസ്സി നിയമനനടപടികളാരംഭിക്കൂ എന്ന നിര്‍ദേശം നിയമനനിരോധനം ഏര്‍പ്പെടുത്തുന്നതിനു തുല്യമാണ്. എയ്ഡഡ് സ്കൂളുകളില്‍ പാക്കേജിന്റെ ഭാഗമായുണ്ടാകുന്ന ഒഴിവുകളില്‍ ലക്ഷങ്ങള്‍ കോഴവാങ്ങി നിയമനം നടത്താന്‍ അവസരം കൊടുക്കുകയും സര്‍ക്കാര്‍ സ്കൂളില്‍ ബാങ്കില്‍നിന്ന് പുനര്‍നിയമനം നടത്തുകയും ചെയ്യാനുള്ള നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ല. 1997 ലെ പ്രൊട്ടക്ഷന്‍ ഉത്തരവനുസരിച്ച് അധ്യാപകരെ എയ്ഡഡ് സ്കൂളുകളില്‍ത്തന്നെ വിന്യസിക്കാനാണ് തീരുമാനിച്ചത്. അല്ലാതെ സര്‍ക്കാര്‍സ്കൂളുകളിലെ തസ്തികയില്‍ സ്ഥിരമായി നിയമിച്ചിട്ടില്ല. പിഎസ്സി നിയമനത്തിന് കാലതാമസം വരുമെങ്കില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനം നടത്തണമെന്ന നിര്‍ദേശം പിഎസ്സി നിയമനത്തെ അട്ടിമറിക്കാനുള്ള നീക്കമാണ്. ഒരു വര്‍ഷം പതിനായിരത്തോളം അധ്യാപകര്‍ പെന്‍ഷന്‍ പറ്റുന്ന വിദ്യാഭ്യാസമേഖലയില്‍ പുതിയ നിയമനത്തിലുള്ള വാതിലുകള്‍ കൊട്ടിയടയ്ക്കുന്നത് തൊഴില്‍രഹിതരോടുള്ള ക്രൂരതയായേ കാണാനാവൂ.

അധ്യാപകരെ വിലയിരുത്തുന്നതിന് സമൂഹത്തിലെ പൊതുസമ്മതനായ ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഉള്‍ക്കൊള്ളുന്ന ജില്ലാതല ഓഡിറ്റിങ് ആന്‍ഡ് മോണിറ്ററിങ് അതോറിറ്റി രൂപീകരിക്കുക എന്നതാണ് പാക്കേജിലെ മറ്റൊരു നിര്‍ദേശം. എല്ലാ അധ്യാപകരും കമ്മിറ്റിയുടെ മൂന്ന് വര്‍ഷത്തിലൊരിക്കലുള്ള വിലയിരുത്തലിന് വിധേയമാകണം. ഏതെങ്കിലും അധ്യാപകര്‍ക്ക് ഓഡിറ്റ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ ഗ്രേഡ് ലഭിച്ചില്ലെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ വീണ്ടും പരിശീലനത്തിന് പോകണം. പരിശീലനംകഴിഞ്ഞ് അതോറിറ്റിയുടെ ഗ്രേഡ് കരസ്ഥമാക്കിയതിനുശേഷമേ അധ്യാപകനെ കുട്ടികളെ പഠിപ്പിക്കാന്‍ അനുവദിക്കൂ. ആധുനിക വിദ്യാഭ്യാസ തത്വമനുസരിച്ചുള്ള അധ്യാപനശേഷി പരിശോധിക്കാന്‍ പൊതുസമ്മതര്‍ക്കെങ്ങനെ കഴിയും?

എസ്സിഇആര്‍ടിയിലും ഡയറ്റിലും സീമാറ്റിലും പ്രഗത്ഭരായ നിരവധി ഉദ്യോഗസ്ഥന്മാരും അധ്യാപകരുമുള്ളപ്പോള്‍ മോണിറ്ററിങ്ങിന് പുറമെയുള്ളവരെ ചുമതലപ്പെടുത്തുന്നതിനു പിന്നിലെ താല്‍പ്പര്യം അക്കാദമികമല്ല. മാത്രമല്ല, പാക്കേജിന്റെതന്നെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ആകര്‍ഷകവുമാക്കാനുള്ള നിര്‍ദേശങ്ങളൊന്നും പാക്കേജിലില്ല. കുട്ടികളുടെ കുറവ് പരിഹരിച്ചുകൊണ്ടുമാത്രമേ അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പുവരുത്താന്‍ കഴിയൂ. പൊതുസമൂഹത്തിന്റെ ആഗ്രഹമനുസരിച്ചുള്ള സൗകര്യങ്ങള്‍ സ്കൂളുകളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. സ്കൂളില്ലെങ്കിലും അധ്യാപകര്‍ സംരക്ഷിക്കപ്പെടും എന്ന രീതിയിലുള്ള പാക്കേജിലെ നിര്‍ദേശങ്ങള്‍ സ്ഥായിയായ പരിഹാരത്തിനുതകുന്നതല്ല. സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം കൊടുക്കാനുള്ള തീരുമാനം നിലനില്‍ക്കെ, പൊതുവിദ്യാലയങ്ങളിലെ അധ്യാപകരെ സംരക്ഷിക്കാനെന്ന വ്യാജേന ഈ പാക്കേജ് കൊണ്ടുവന്ന യുഡിഎഫിന്റെ ഉദ്ദേശശുദ്ധിയില്‍ അധ്യാപകര്‍ക്ക് സംശയമുണ്ട്. പാക്കേജിലെ പല നിര്‍ദേശങ്ങളും നടപ്പാക്കാന്‍ കെഇആറില്‍ ഭേദഗതി വരുത്തേണ്ടിവരും. എന്നാല്‍ മാനേജര്‍മാരുടെ അധികാരത്തില്‍ കൈകടത്താനുള്ള ധൈര്യം യുഡിഎഫ് സര്‍ക്കാരിനില്ലതാനും. ചുരുക്കത്തില്‍ അധ്യാപകരുടെ തൊഴില്‍സംരക്ഷണം എന്ന വ്യവസ്ഥതന്നെ ഇല്ലാതാക്കുന്നതാണ് പാക്കേജ്.

*
എം ഷാജഹാന്‍ (കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

TWO DECADES OF NEO-LIBERAL REFORMS The Worsening Employment Situation



TWO decades after neo-liberal economic reforms started in India as part of the agenda of imperialist globalisation, the condition of the masses of the labouring poor is worse in every part of the country except where some positive intervention has taken place to stabilise livelihoods. The richest minority at the top of the income pyramid is far richer than ever before, better off even than advanced country middle classes for they command extremely cheap services from the mass of the labouring poor whose bargaining position is lowered owing to rising unemployment and the resulting constant addition to the reserve army of labour. The three issues which most concern the masses today are, the increasing levels of unemployment as high GDP growth fails to translate into increasing jobs; the high rate of inflation in prices of basic necessities which is eroding their already low purchasing power; and in rural areas, the attempt to take over their lands and resources by corporate entities, usually actively aided by governments.

HEGEMONIC ROLE OF FINANCE CAPITAL

The ruling classes in this country have long forgotten that ‘development’ means improving the well being of ordinary people. They have long subscribed to the ideology of finance capital which continues to play a hegemonic role despite global economic and financial crisis, and which entails an obsession with the rate of growth of GDP to the exclusion of any concern about how this growth takes place, how it is distributed and who it benefits. They seem to subscribe to a crude form of ‘trickle-down’ theory in which if the rich get richer, automatically the poor are supposed to benefit through the increased demand for goods and services on the part of the rich.

What is actually happening is a dangerous combination of two trends – first, there has been a fairly drastic slowing down of the expansion of material production especially in the vital primary sector, agriculture and allied activities, and in particular the key crop, foodgrains, has seen falling per capita output. This has happened because for the best part of two decades through its new public reform policies, the State has actively attacked the small producers and created an agrarian crisis which has by no means ended but is intensifying into the struggle for retaining land.

Second, the type of growth which has taken place and given high numbers for GDP expansion has been acutely lopsided with services now accounting for three-fifths of GDP and agriculture as well as manufacturing being relegated to contributing less than a fifth and less than a quarter respectively. Enrichment of the minority has meant a boom in construction and in eating out and travelling on their part including foreign travel. Construction and the so-called hospitality sector are the only ones generating some employment while in the material producing sectors the job situation is dismal. Minority enrichment has produced speculative real estate operations and an attack on the small property of farmers – in the name of development projects or of Special Economic Zones which are but a front for real estate speculation, a pittance is paid for taking over farmers’ lands, a process which the farmers have at last now started resisting actively.

As we know, high GDP growth has not been producing jobs. This is bound to happen under capitalist production in the long run since capitalists are motivated by profitability and are prepared to dispense with hiring labour completely if a machine can do the job and give them higher profits. The very fact of technological change and higher labour productivity means higher joblessness and this is added to when the State misguidedly cuts back on development spending in the name of fiscal discipline. Between 1993-4 and 2004-5 the National Sample Survey (NSS) data showed that unemployment for both men and women had risen in both rural and in urban India. With the Mahatma Gandhi National Rural Employment Guarantee Scheme (MGNREGS) being implemented it was expected that the rural unemployment situation would improve. In India as a whole, the recent 66th Round, 2009-10 Employment and Unemployment Survey, of the NSS shows a rise in rural unemployment rates with a much steeper rise for women compared to men.

Table 1: Rural Unemployment Rates 1993-4 and 2009-10
RURAL MALES


Weekly Daily Usual

Status Status Status
1993-94 30 56 20
2009-10 32 64 19
RURAL FEMALES


Weekly Daily Usual

Status status Status
1993-94 30 56 14
2009-10 37 80 24

Source: NSS 66th Round, 2009-10 Key Indicators of Employment and Unemployment in India
Note: Unemployment rates are the number of persons/days unemployed per thousand persons/days of labour force, namely employed plus unemployed. Usual (principal) status is a measure of chronic unemployment since the reference period is one year while the shorter reference period for weekly and daily status give correspondingly higher rates of unemployed days.
ADVERSE CHANGES

There are problems with obtaining the rate of growth of employment by applying the participation rates of the NSS to the Census population totals, as is usually done. The NSS samples households and asks questions to households alone while the population includes additionally lakhs of unemployed families migrating in search of work, and people in non-household institutions. Still if this method is used in the absence of data permitting anything better, we see a collapse of employment growth in recent years as a previous article in the July 31, 2011 issue of People’s Democracy has established, particularly in rural India. While between 1999-2000 and 2004-05 rural employment is estimated to have grown at 2.2 per cent annually, in the period 2004-5 to 2009-10 it grew at only 0.42 per cent annually. Given the impact of global recession since 2008 combined with inadequate revival of public spending, the outcome is not surprising and would have been even worse without the MGNREGS which has helped in the states where it has been implemented properly.

The significance of the rise in rural unemployment and the lack of concern with it, has to be understood in the context of the fallacious official view that it does not really matter if people are unable to find work within the primary sector because in any case they should be moving out into more productive occupations outside agriculture. Development has always meant a fall in the share of the population dependent on agriculture and a rise in the share drawing their income from manufacturing and services and India will follow the same route, or so it is claimed. This argument is also presented to justify the displacement of peasant producers from the land through processes of primitive accumulation such as land acquisition by the State for setting up SEZs or for handing over to the corporate sector. The argument is logically unsound since countries with large labour reserves like India and China can never solve their employment problem without active measures to support peasant production and follow labour intensive growth strategies, which are anathema to capitalists. In today’s advanced countries the problem of unemployment owing to technical change and the inability of capitalism to provide rational labour-absorption strategies, was historically ‘solved’ through a process of massive grabbing by Europeans of land and resources from indigenous peoples mainly in the Americas, and large-scale out-migration of their own displaced workers – 50 million Europeans migrated in the century after 1821 in one of the greatest land-grabs in history. Needless to say quite apart from the ethics of such a solution, it is not open to our country today.

To think complacently that displaced peasants will automatically find livelihoods elsewhere within our economy is a mistaken idea. This dismal employment situation is the result of a combination of expenditure-contracting fiscal policies in the neo-liberal era and technological change. In the first four decades after Independence however growth was spurred by large-scale public spending under the Plans and was much more socially broad based. The State followed expansionary fiscal policies spending a great deal on rural development projects and on building up a manufacturing base in the public sector. The NSS data showed that employment was growing much faster than the labour force hence unemployment was declining – this is the main reason that land acquisition for development did not face the bitter resistance it does today. This is not to say that there were no problems – there was distress. But those whose land was acquired could on the whole be absorbed into other jobs, mainly as wage paid labour.

Since economic reforms started two decades ago, the general job situation has become much worse. Retrenchment of employees in the public utilities, large reductions in development spending and privatisation all contributed to job loss. The Indian State cut back sharply on development spending and the results are there to see from successive National Sample Survey studies – a sharp reduction in material growth indicators, a rise in unemployment for male and female workers both rural and urban. The net change in employment between 1993 and 2009-10 therefore has been adverse as the table shows, and would have been even worse if the MGNREGS had not been implemented. The actual employment loss is greater than the figures show as people losing regular jobs have to get by somehow with petty low-productivity activities and report themselves as being ‘self-employed’.

In such a situation of disappearing job alternatives, the rural producer with a bit of land will naturally cling to it and will resist any attempt at dispossession. That bit of land is security against unemployment and destitution. No matter if the neo-liberal attack on agriculture combined with exposure to global price volatility, has caused acute agrarian distress and made farming so unviable especially in the case of many export crops, that lakhs of farmers have been driven to suicide owing to indebtedness. It is highly significant that farmers and rural communities are struggling against land acquisition because it means that from passive forms of protest – suicide – they have turned at last to active forms of resistance. A decade ago this author, when drawing attention to the agrarian crisis long brewing in the countryside, was told that if things were actually that bad then peasants themselves would be protesting which they were not. No one can put forward such an argument for ignoring agrarian distress now. Peasants are slow to move, but when they do start moving then no force can hold them back.


*****

Utsa Patnaik, കടപ്പാട് : പീപ്പിൾസ് ഡെമോക്രസി

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER