പുരോഹിത വര്‍ഗ്ഗത്തിന്റെയും അധികാരിവര്‍ഗ്ഗത്തിന്റെയും കൊള്ളരുതായ്മകള്‍ക്കെതിരെ കഥകളിലൂടെ പ്രതികരിച്ച വിഖ്യാത എഴുത്തുകാരന്‍ പൊന്‍കുന്നം വര്‍ക്കിയുടെ നൂറാം ജന്മവര്‍ഷമാണ് 2011.
മുപ്പതുകളില്‍ത്തന്നെ സാഹിത്യരചനയില്‍ ഏര്‍പ്പെട്ട ഒരെഴുത്തുകാരനാണ് പൊന്‍കുന്നം വര്‍ക്കി. ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ 'തിരുമുല്‍ക്കാഴ്ച' എന്ന ആദ്യത്തെ ഗദ്യകവിതാസമാഹാരം പ്രസിദ്ധീകരിച്ചു. 1939-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി സഹൃദയകേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. വിദ്വാന്‍ വി.എം. വര്‍ക്കി എന്ന പേരിലാണാദ്യകാലത്ത് എഴുതിക്കൊണ്ടിരുന്നത്. സാഹിത്യഭംഗി കലര്‍ന്ന ശുദ്ധമായ മലയാളത്തില്‍ ഗദ്യകവിതകള്‍ എങ്ങനെ എഴുതാമെന്ന് പൊന്‍കുന്നം വര്‍ക്കി 'തിരുമുല്‍ക്കാഴ്ച' എന്ന കൃതിയിലൂടെ തെളിയിച്ചു.
'ശ്രീമാന്‍ വര്‍ക്കിയുടെ ഉത്കൃഷ്ടങ്ങളായ ആശയങ്ങള്‍ക്കും ഉജ്ജ്വലമായ പ്രതിപാദനത്തിനും 'തിരുമുല്‍ക്കാഴ്ച'യിലെ ഏത് ഉപന്യാസവും സാക്ഷ്യംവഹിക്കുന്നു. 'തിരുമുല്‍ക്കാഴ്ച' കൈരളിദേവിക്ക് കമനീയമായ ഒരു കണ്ഠാലങ്കാരമായി പരിണമിച്ചിട്ടുണ്ട്. ഈ സാഹിതീ വ്യാപാരത്തില്‍ ഞാന്‍ അദ്ദേഹത്തെ ഹൃദയപൂര്‍വമായി അനുമോദിക്കുകയും ഈ സല്‍ഗ്രന്ഥത്തിന്റെ പഠനത്തിന് ഭാഷാബന്ധുക്കളെ സസ്‌നേഹം ക്ഷണിക്കുകയും ചെയ്തുകൊള്ളുന്നു. ഗ്രന്ഥകാരന് സര്‍വസിദ്ധികളും സംജാതങ്ങളാവുകയും ഉത്തരോത്തരം ശ്രേയസ്സ് വര്‍ധിക്കുകയും ചെയ്യുമാറാകട്ടെ.' മഹാകവി ഉള്ളൂരിന്റെ ഈടുറ്റ അവതാരിക പൊന്‍കുന്നം വര്‍ക്കിയുടെ പിന്നീടുള്ള രചനകള്‍ക്ക് ഉത്തേജനം നല്‍കിയിട്ടുണ്ടെന്ന കാര്യം നിസ്തര്‍ക്കമാണ്.
'തുടിക്കുന്ന ഹൃദയത്തോടും വിറയ്ക്കുന്ന കൈകളോടും അശ്രുബിന്ദുക്കള്‍കൊണ്ടു മിനുങ്ങുന്ന കണ്‍പീലികളോടും കൂടി ഞാന്‍ ഈ 'തിരുമുല്‍ക്കാഴ്ച' കേരളീയരുടെ സന്നിധിയില്‍ സമര്‍പ്പിച്ചുകൊള്ളുന്നു. പ്രൗഢഗംഭീരമായ അവതാരികകൊണ്ട് 'തിരുമുല്‍ക്കാഴ്ച'യെ അനുഗ്രഹിച്ച മഹാത്മാവായ മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ അവര്‍കളോട് എനിക്കുള്ള സ്‌നേഹബന്ധം വാക്കുകള്‍കൊണ്ട് സമ്പൂര്‍ണമായി പ്രകാശിപ്പിക്കുവാന്‍ സാധിക്കുമെന്ന് ഞാന്‍ ധൈര്യപ്പെടുന്നില്ല. ആ മധുരസ്മരണകള്‍ ഞാന്‍ സംരക്ഷിച്ചുകൊള്ളട്ടെ.'
അവതാരികകൊണ്ട് തന്നെ അനുഗ്രഹിച്ച ഉള്ളൂരിനോടുള്ള പൊന്‍കുന്നം വര്‍ക്കിയുടെ ആദരവും ആത്മാര്‍ഥതയും മേല്‍പ്പറഞ്ഞ വരികളില്‍ തുളുമ്പിനില്‍ക്കുന്നതായി കാണാം. 'വാക്കുകള്‍കൊണ്ട് സ്‌നേഹഭാരം ഏതെങ്കിലും തരത്തില്‍ ഇറക്കിവെച്ചുവെന്ന് ഞാന്‍ കരുതുന്നില്ല. അനുഗ്രഹിച്ചവരെയൊക്കെ ഇവിടെ സ്മരിച്ചുവെന്നും വിചാരിക്കുന്നില്ല. ഓരോരുത്തര്‍ക്കും ഞാന്‍സുകൃതങ്ങള്‍ നേര്‍ന്നുകൊള്ളുന്നു.'
പൊന്‍കുന്നം വര്‍ക്കിയുടെ വ്യക്തിത്വത്തിലേക്ക് എത്തിനോക്കാന്‍ ഈ വരികള്‍ പ്രയോജനപ്പെടും. ഒരിക്കലെങ്കിലും ഉപകാരം ചെയ്തവരെ പൊന്‍കുന്നം വര്‍ക്കി അനുസ്മരിക്കാതിരിക്കുന്നില്ല. 15.6.1939ല്‍ എഴുതിയ വരികളുടെ പ്രസക്തി ഇന്നും ഊനംതട്ടിയിട്ടില്ലെന്ന് ആ വ്യക്തിജീവിതം സൂക്ഷ്മമായി അവലോകനം ചെയ്യുന്നവര്‍ക്കറിയാവുന്നതാണ്.
അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള പൊന്‍കുന്നം വര്‍ക്കി ധിക്കാരിയോ നിഷേധിയോ ആയിരുന്നില്ല എന്നുള്ളതിന്റെ തെളിവായി അദ്ദേഹത്തിന്റെ വരികളെത്തന്നെ എടുത്തുദ്ധരിക്കുന്നത് തെറ്റല്ലെന്നു കരുതട്ടെ. വിനയവും ആദരവും ആത്മാര്‍ഥതയുമൊക്കെ സ്വജീവിതത്തില്‍ വെച്ചുപുലര്‍ത്തിയിരുന്ന പൊന്‍കുന്നം വര്‍ക്കി എന്തുകൊണ്ട് നിഷേധിയായി? അതിനുള്ള ഉത്തരമാണ് പൊന്‍കുന്നം വര്‍ക്കിയുടെ ജീവിതവും സാഹിത്യവുമെന്നാണെന്റെ ദൃഢമായ വിശ്വാസം.
വരേണ്യവര്‍ഗത്തില്‍നിന്നും, പ്രത്യേകിച്ച് യാഥാസ്ഥിതിക പൗരോഹിത്യത്തില്‍നിന്നുമുണ്ടായ കടന്നാക്രമണങ്ങള്‍ പൊന്‍കുന്നം വര്‍ക്കിയെ ഞെട്ടിപ്പിക്കുകയും പലപ്പോഴും കോപാകുലനാക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനു നേരിടേണ്ടിവന്നിട്ടുള്ള വെല്ലുവിളികളും പ്രതിബന്ധങ്ങളും ചെറുതായിരുന്നില്ല. പല ഘട്ടങ്ങളിലും ശാരീരിക ആക്രമണങ്ങള്‍ക്ക് വിധേയനായിട്ടുണ്ടെന്നദ്ദേഹംതന്നെ തുറന്നു പ്രസ്താവിച്ചിട്ടുണ്ട്. പൗരോഹിത്യത്തിനെതിരെ എഴുതുന്ന പൊന്‍കുന്നം വര്‍ക്കിയെ വകവരുത്തിയാലേ സമുദായംതന്നെ രക്ഷപ്പെടുകയുള്ളുവെന്ന് വിശ്വസിച്ചിരുന്നവരുടെ ഇടയിലാണ് പൊന്‍കുന്നം വര്‍ക്കി ജീവിച്ചത്. പുരോഗമനം പറയാമെന്നല്ലാതെ പ്രായോഗിക ജീവിതത്തില്‍ കൊണ്ടുനടക്കാനെളുപ്പമല്ലെന്നദ്ദേഹത്തിന്റെ സമരോത്സുകമായ പ്രവര്‍ത്തനം നമുക്കു തെളിവു നല്‍കുന്നു.
അദ്ദേഹം നിഷേധിയുടെ മേലങ്കിയെടുത്തണിഞ്ഞു. വിമര്‍ശനങ്ങളെയും അധിക്ഷേപങ്ങളെയും നിര്‍ഭയനായി നേരിട്ടു. സുദീര്‍ഘമായ പോരാട്ടത്തിലൂടെ മുന്നേറ്റത്തിന്റെ പടികള്‍ ചവിട്ടിക്കയറി. നഷ്ടപ്പെടുന്നതിനെപ്പറ്റി വേവലാതിപ്പെട്ടില്ല. തന്നെ അവഗണിച്ചവരോടും പരിഹസിച്ചവരോടും പകരംവീട്ടാതെ സ്വന്തം കരുത്തിനെ മൂലധനമാക്കി മുന്നോട്ടുനീങ്ങി. ധനപ്രമത്തതയെ വകവെച്ചില്ല. പരിഹസിച്ചവന്‍ ഒരുനാള്‍ തന്നെ പ്രശംസിക്കുമെന്നദ്ദേഹം ഉറച്ചുവിശ്വസിച്ചു. അവഗണിച്ചവര്‍ അംഗീകാരവുമായി തന്നെ അന്വേഷിച്ചെത്തുമെന്ന് കരുതി. തന്റെ വിശ്വാസപ്രമാണങ്ങളില്‍ ഉറച്ചുനിന്നു. അത് തെറ്റോ ശരിയോ എന്നോര്‍ത്തധികം വേവലാതിപ്പെട്ടില്ല. അടിസ്ഥാനരഹിതങ്ങളായആരോപണങ്ങളെ തള്ളിക്കളയാനുള്ള ഇച്ഛാശക്തി പൊന്‍കുന്നം വര്‍ക്കിയുടെ സാഹിത്യയത്‌നങ്ങള്‍ക്ക് ഓജസ്സും കരുത്തുമേകി.
'ശത്രുനിരകള്‍ ഉരുക്കുചങ്ങലകള്‍കൊണ്ട് എന്റെ കൈകാലുകള്‍ ബന്ധിച്ച് പിഞ്ചുഗളത്തില്‍ വിലങ്ങുതടിവെച്ച് വീറോടമര്‍ത്തുമ്പോള്‍ ഏകാഗ്രവും അനതിക്രമണീയവുമായ ഉള്ളറയില്‍ ഒളിച്ചിരുന്ന് എന്റെ കൈവിലങ്ങുകള്‍ വെട്ടിപ്പൊട്ടിച്ച് സ്വാതന്ത്ര്യത്തിന്റെ പെരുവഴിയിലേക്ക് എന്നെ ആനയിക്കുന്നു. ആര് കോളിളക്കം കൊണ്ട് മുന്‍പില്‍ കിടക്കുന്ന മഹാസമുദ്രത്തില്‍ കളിവഞ്ചിയിലേറിയിരുന്ന് അലകള്‍ മുറിച്ച് സുരക്ഷിതനായി എന്നെ മറുകരയിലേക്ക് കൊണ്ടുപോകുന്നു? ആര് അപാരതകളില്‍ കളിത്തോണികളും അഗാധതകളില്‍ പൊട്ടിപ്പോകാത്ത കനകനൂലുകളും ഇറക്കിത്തന്ന് എന്നെ കൈ എത്തിപ്പിടിച്ച് ചുംബിക്കുന്നു?' പൊന്‍കുന്നം വര്‍ക്കി എന്ന സാഹിത്യകാരന്റെ വീറും വാശിയും തന്റേടവും മനക്കരുത്തും ശുഭാപ്തിവിശ്വാസവും ഈ ചിത്രീകരണത്തില്‍ ഉടനീളം തുടിച്ചുനില്‍ക്കുന്നതു കാണാം. നട്ടെല്ലിന്റെ ദൈവശാസ്ത്രത്തില്‍ വിശ്വസിക്കുന്ന പൊന്‍കുന്നം വര്‍ക്കിയുടെ രചനയിലെ ഉദ്‌ബോധനങ്ങള്‍ ഉള്‍ക്കൊള്ളണമെങ്കില്‍ ഇതുകൂടെ ചേര്‍ത്തുവായിച്ചാലേ അര്‍ഥസംപുഷ്ടി കൈവരൂ.
'മുള്‍ക്കിരീടം മൂലം ക്ഷതനിര്‍ഭരനായ് വലത്തു തോളിലേക്ക് തളര്‍ന്നുവീണിരിക്കുന്ന ഉത്തമാംഗം കുരിശിന്റെ വിലങ്ങുതണ്ടിലേക്ക് കൈകള്‍ വിരിയിപ്പിച്ച് ഉള്ളംകൈകളില്‍ നിശിതമായ് ആണി തറയ്ക്കുക നിമിത്തം തൂങ്ങി തളര്‍ന്നുകിടക്കുന്ന ശരീരം, അതില്‍ അനേകശതം ചമ്മട്ടികളുടെ നീലിമ കോലുന്ന മുദ്രകള്‍, നഗ്‌നതപോലും ശരിയായ് മറയ്ക്കുവാന്‍ മതിയാവാത്ത വിധം രക്തപ്പശയില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്ന വസ്ത്രഖണ്ഡം, ചുടുനിണച്ചാലുകളോടുകൂടിയ മുറിവുകള്‍, ഹാ! ജീവകാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സനാതന സന്ദേശം ഉച്ചരിച്ച നീതിമാന് ലോകം അതിന്റെ മഞ്ഞപ്പിത്ത കാഴ്ചയില്‍ അര്‍പ്പിച്ച കാണിക്കകള്‍.'
അറുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് പൊന്‍കുന്നം വര്‍ക്കി വരച്ച യേശുക്രിസ്തുവിന്റെ ഒരു തൂലികാചിത്രമാണിത്. പൊന്‍കുന്നം വര്‍ക്കിയുമായി ദീര്‍ഘകാലത്തെ ബന്ധമുള്ള ഒരാളല്ല ഈയുള്ളവന്‍. എന്നാല്‍ നേരിട്ടുകണ്ട് പരിചയപ്പെട്ട അവസരങ്ങളിലൊക്കെ ഒട്ടേറെ അസാമാന്യതകള്‍ ഉള്ള ഒരെഴുത്തുകാരനാണ് പൊന്‍കുന്നം വര്‍ക്കി എന്നു ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് അല്പം വൈകിയിട്ടാണെങ്കിലും അദ്ദേഹത്തെക്കുറിച്ചെഴുതണമെന്ന വിചാരം എന്നില്‍ കടന്നുകൂടിയത്. പൊന്‍കുന്നം വര്‍ക്കി ധീരനായ എഴുത്തുകാരനാണെന്നുള്ളതിന് എന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. നട്ടെല്ല് അന്യന്റെ മുമ്പില്‍ പണയപ്പെടുത്താത്ത ആ ധീരത എന്നെ ഒട്ടൊന്നുമല്ല ആകര്‍ഷിച്ചതും അദ്ഭുതപ്പെടുത്തിയതും.
പീഡാനുഭവങ്ങള്‍ ഏറ്റുവാങ്ങിയ പ്രതിഭാശാലിയാണ് പൊന്‍കുന്നം വര്‍ക്കി. അവശന്മാരോടും ആര്‍ത്തരോടും അവഗണിക്കപ്പെടുന്നവരോടും എന്നും ഒരു പ്രത്യേക ചായ്‌വ് വെച്ചുപുലര്‍ത്തിയിട്ടുള്ള സവിശേഷമായ വ്യക്തിത്വത്തിനുടമയാണദ്ദേഹം. വീറുള്ള ശൈലിയില്‍ എണ്ണമറ്റ ചെറുകഥകളും നാടകങ്ങളും എഴുതി. കഥയും നാടകവുമാണ് പൊന്‍കുന്നം വര്‍ക്കിയുടെസര്‍ഗപ്രതിഭയുടെ ബലവത്തായ അടിത്തറ. കഥയേയും നാടകത്തേയും തന്റെ രചനയുടെ മാധ്യമങ്ങളായദ്ദേഹം സ്വീകരിച്ചു. ഏതാണ്ട് നാല്പത്തിയെട്ടോളം കൃതികള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്-ഇരുപത്തിരണ്ടോളം കഥാസമാഹാരങ്ങളും പതിനെട്ടോളം പ്രശസ്തനാടകങ്ങളും. പൊന്‍കുന്നംവര്‍ക്കിയുടെ കൃതികളുടെ ഒരു പഠനത്തിനിവിടെ മുതിരുന്നില്ല. എന്നാലദ്ദേഹത്തിന്റെ രചനകളില്‍ ഉള്‍ക്കൊള്ളുന്ന സാമൂഹ്യപ്രശ്‌നങ്ങളെ അപഗ്രഥിക്കേണ്ടത് ഒരാവശ്യമാണ്. പ്രത്യേകിച്ചും ഇന്നത്തെ ചുറ്റുപാടുകളില്‍. പൊന്‍കുന്നം വര്‍ക്കി സാമൂഹികപരിവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിച്ച എഴുത്തുകാരനാണ്. സ്വന്തം മനസ്സാക്ഷിയോട് നീതിപുലര്‍ത്തിക്കൊണ്ട്‌സാമൂഹികമാറ്റങ്ങള്‍ക്ക് എങ്ങനെ തൂലികയെ വിനിയോഗിക്കാമെന്ന് നമ്മെ പഠിപ്പിച്ച എഴുത്തുകാരനാണ അദ്ദേഹം. എണ്‍പത്തിയെട്ടാമത്തെ വയസ്സിലും പൊന്‍കുന്നം വര്‍ക്കി പ്രദര്‍ശിപ്പിക്കുന്ന മനഃസ്ഥൈര്യവും വിശാല വീക്ഷണവും അദ്ദേഹത്തിന്റെ വ്യക്തിസത്തയുടെ കാതലായ അംശമാണ്. ഈ വ്യക്തിവിശേഷം നമ്മുടെ അപൂര്‍വം എഴുത്തുകാരില്‍ മാത്രം കണ്ടുവരുന്ന പ്രത്യേകതയാണ്. സമകാലീനപ്രശ്‌നങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുന്നില്ല അദ്ദേഹം. ചുരുക്കത്തില്‍ പ്രതികരണശേഷി നഷ്ടപ്പെടാത്ത നമ്മുടെ പ്രശസ്തരായ എഴുത്തുകാരുടെ മുന്‍പന്തിയില്‍ പൊന്‍കുന്നം വര്‍ക്കിയുടെ സ്ഥാനം ഇന്നും വലുതാണ്.
മാറ്റത്തിന്റെ വക്താവ്
പദ്യത്തിലെഴുതാന്‍ കഴിയാത്തവര്‍ ഗദ്യകവിതകള്‍ എഴുതുമത്രെ. ഇന്നത്തെ നവാഗതരായ കവികളില്‍ പലരും പദ്യത്തിലെഴുതാനുള്ള കഴിവില്ലായ്മകൊണ്ട് വൃത്തത്തിന്റെ അതിരുകളെ ലംഘിച്ച് ഗദ്യത്തിലെഴുതി കവികളായി പ്രകീര്‍ത്തിക്കപ്പെടുന്നവരാണ്. പദ്യത്തിനു വൃത്തം വേണമെന്ന് നിര്‍ബന്ധമില്ലത്രെ. പോസ്റ്റ് മോഡേണിസ്റ്റ് പോയറ്റുകള്‍ ഇതിനു തെളിവായി നമ്മുടെ മുന്നില്‍ നിരന്നുനില്ക്കുന്നു. എന്നാല്‍ പൊന്‍കുന്നം വര്‍ക്കി മാതൃഭാഷാധ്യാപകനായി ഏതാനും വര്‍ഷം ജോലിനോക്കിയിട്ടുള്ളതുകൊണ്ട് വാക്യഘടനയില്‍ ശ്രദ്ധചെലുത്തിയിരുന്നു. മലയാളം വാധ്യാന്മാര്‍ ഭാഷയിലെഴുതപ്പെടുന്ന വാക്കുകളില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തിന്റെ സ്വാധീനം പൊന്‍കുന്നം വര്‍ക്കിയുടെ ആദ്യകാല രചനകളില്‍ സ്പഷ്ടവുമായിരുന്നു. ആര്‍ഭാടപൂര്‍ണമായ ഭാഷയെന്ന് ഇന്നത്തെ നിരൂപകന്മാര്‍ കുറ്റപ്പെടുത്തുമെങ്കിലും ഗദ്യഭാഷയെ കവിതയോട് അടുപ്പിച്ചവരുടെ നിരയില്‍ പൊന്‍കുന്നം വര്‍ക്കിക്ക് ഇന്നും സ്ഥാനമുണ്ട്. ഗദ്യത്തില്‍ സാഹിത്യത്തിന്റെ സുവര്‍ണ നൂലുകള്‍ തുന്നിച്ചേര്‍ക്കണമെന്ന നിഷ്‌കര്‍ഷ വെച്ചുപുലര്‍ത്തിയിരുന്ന കാലത്താണ് തിരുമുല്‍ക്കാഴ്ച പുറത്തുവന്നത്. അതുകൊണ്ടായിരിക്കണം 'തിരുമുല്‍ക്കാഴ്ച'യെ ഗദ്യകവിതകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
'തിരുമുല്‍ക്കാഴ്ച' പുറത്തിറങ്ങിയ ഉടനെത്തന്നെ പൊന്‍കുന്നം വര്‍ക്കി വിവാദപുരുഷനായിത്തീര്‍ന്നു. പ്രതിലോമകാരികളില്‍ തലവേദന സൃഷ്ടിച്ചു. പുരോഹിത വര്‍ഗത്തിനിടയില്‍ പ്രതിഷേധമുയര്‍ന്നു. ഗ്രന്ഥകാരന് തന്റെ ആദ്യ കൃതിയുടെ പേരില്‍ത്തന്നെ ഏറെ നഷ്ടകഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നു.
'എന്നെ സംബന്ധിച്ച് പുരോഹിതന്മാര്‍ അസഹിഷ്ണുതയോടുകൂടി സംസാരിച്ചുതുടങ്ങി. ബിഷപ്പുമാര്‍ ചിന്തിച്ചുതുടങ്ങി. എന്നെ പള്ളിക്കുറ്റത്തില്‍ നിര്‍ത്തിയാലോ എന്നാലോചിച്ചു. അത് എന്റെ സാഹിത്യരചന യ്ക്കും എനിക്കും കൂടുതല്‍ പ്രശസ്തിയുണ്ടാക്കുമെന്നു പേടിച്ച് നിശ്ശബ്ദമായി എന്നെ പിടികൂടാനാണവര്‍ നിശ്ചയിച്ചത്. എന്റെ കൃതികള്‍ വായിക്കരുതെന്ന് പള്ളികളില്‍ അവര്‍ രഹസ്യ ധാരണ നടത്തി. ഇക്കാലത്താണ് 'തിരുമുല്‍ക്കാഴ്ച' സംബന്ധിച്ച അവരുടെ പ്രതികാര നടപടി. മദ്രാസ് യൂണിവേഴ്‌സിറ്റിഅതതു കൊല്ലങ്ങളിലെ ഏറ്റവും നല്ല സാഹിത്യകൃതിക്ക് ഒരു പാരിതോഷികം കൊടുക്കുന്ന പതിവുണ്ടായിരുന്നു. എന്റെ 'തിരുമുല്‍ക്കാഴ്ച'യ്ക്ക് അവര്‍ ആ സമ്മാനം തന്നു. മാത്രമല്ല അത് ഇന്റര്‍മീഡിയറ്റ് ക്ലാസിലേക്ക് ഒരു പാഠപുസ്തകമാക്കുകയും ചെയ്തു. ഇതില്‍ ചില വൈദിക സ്‌നേഹിതന്മാര്‍ക്ക് സഹിച്ചുകൂടായ്മ നേരിട്ടു. ആ ദഹനക്കേടുകാരില്‍ മുഖ്യന്‍ ഒരു വട്ടക്കാടനാണ്. 'തിരുമുല്‍ക്കാഴ്ച' പാഠപുസ്തകമാക്കിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന മട്ടില്‍ അവര്‍ ഭീമഹര്‍ജികള്‍ യൂണിവേഴ്‌സിറ്റിക്കയച്ചു. ഇത്തരം ഹര്‍ജികള്‍ക്ക് ഒരു കത്തനാര്‍ ഒപ്പു ശേഖരിച്ച മാര്‍ഗം ഇപ്പോഴും ഞാനോര്‍ക്കുന്നു...
പള്ളിയില്‍ കൂടിയ ഭക്തന്മാരില്‍നിന്ന് വായനശാലയ്ക്കുള്ള അപേക്ഷ എന്ന മട്ടില്‍ വെള്ളക്കടലാസില്‍ ഒപ്പു വാങ്ങി. എനിക്കെതിരായുള്ള ഹര്‍ജിയില്‍ ആ ഒപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് അവര്‍ യൂണിവേഴ്‌സിറ്റിക്കും തിരുവിതാംകൂര്‍ ചീഫ് സെക്രട്ടറിക്കുമൊക്കെ അയച്ചുകൊടുത്തു....'തിരുമുല്‍ക്കാഴ്ച' പഠിപ്പിക്കാന്‍ പ്രയാസമുള്ളവര്‍ അപ്പന്‍തമ്പുരാന്റെ 'മംഗളമാല' പഠിപ്പിക്കാമെന്ന് ആലോചനാ സമിതി 'തിരുമുല്‍ക്കാഴ്ച' സംബന്ധിച്ച് പുതിയ തീരുമാനമെടുത്തു. തിരുമുല്‍ക്കാഴ്ച ഇന്റര്‍മീഡിയറ്റ് ക്ലാസില്‍ പകരമില്ലാത്ത പാഠപുസ്തകമായിരുന്നെങ്കില്‍ എങ്ങനെയും എനിക്കു കുറച്ചു രൂപ കിട്ടുമായിരുന്നു. എന്റെ സ്‌നേഹിതന്മാരായ വൈദികന്മാരുടെ സന്മാര്‍ഗ താണ്ഡവം നിമിത്തം എനിക്കു കിട്ടിയത് ആ വഴിക്ക് എട്ടോ പത്തോ ഉറുപ്പിക മാത്രമാണ്. മുന്‍പിന്‍ ബന്ധമില്ലാതെ എന്റെ കൃതിയില്‍ നിന്ന് കുറേ വാക്യങ്ങള്‍ അവര്‍ ബോധപൂര്‍വം അടര്‍ത്തിയെടുത്തു, അതില്‍ ഭക്തിയെപ്പറ്റിയുള്ള എന്റെ ഒരു ചിന്താഗതിയാണ് അവര്‍ പ്രധാനമായി പൊക്കിക്കാണിച്ചത്. ഇത്തരം വാക്യങ്ങള്‍ എല്ലാം കൂടി ചേര്‍ത്ത് അവ ആയിരക്കണക്കിന് അച്ചടിപ്പിച്ച് എനിക്കെതിരായി തിരുവിതാംകൂര്‍ ഗവണ്മെന്റില്‍ പലര്‍ക്കും അയച്ചുകൊണ്ടിരുന്നു.
ധാരാളം പണവും സമയവും ശ്രമവും അവര്‍ എനിക്കെതിരായി വിനിയോഗിച്ചു.'
'തിരുമുല്‍ക്കാഴ്ച' എന്ന നിരുപദ്രവകരമായ ഒരു കൃതി എഴുതിയതിന്റെ പേരില്‍ പൊന്‍കുന്നം വര്‍ക്കി അനുഭവിച്ച മാനസിക പീഡനങ്ങള്‍ വളരെ വലുതായിരുന്നു. സാമ്പത്തികമായി അല്പമെങ്കിലും ആശ്വാസം, ഒരെഴുത്തുകാരന് ടെക്സ്റ്റ് ബുക്ക് കമ്മിറ്റിക്കാരില്‍നിന്നും കിട്ടാവുന്ന ആനുകൂല്യം സ്വന്തം സമുദായക്കാര്‍ തട്ടിത്തെറിപ്പിച്ചു. ശത്രുക്കളുടെ ഗൂഢാലോചനകള്‍ എന്നിട്ടും നിലച്ചില്ല. ആ ഗൂഢാലോചനയുടെ അന്തിമഫലം, നാമമാത്രമായി ശമ്പളം കിട്ടിയിരുന്ന ഉപജീവനത്തിനു വക നല്‍കിയിരുന്ന വാധ്യാരുദ്യോഗം രാജിവെക്കുക എന്നുള്ളതായിരുന്നു. പൊന്‍കുന്നം വര്‍ക്കിയുടെ ജീവിതത്തിലെ തുടിക്കുന്ന ഏടുകള്‍ കൊണ്ട് വിരചിതമായ 'എന്റെ വഴിത്തിരിവ്' എന്ന കൃതിയില്‍ അദ്ദേഹം നേരിടേണ്ടിവന്നിട്ടുള്ള പ്രതിബന്ധങ്ങളെയും ക്ലേശങ്ങളെയും ദാരുണാനുഭവങ്ങളെയും കുറിച്ചു പറയുന്നുണ്ട്. ഹൃദയസ്പര്‍ശിയായ ഈ വഴിത്തിരിവ്' നമ്മുടെ പുതിയ എഴുത്തുകാര്‍ മനസ്സിരുത്തി വായിക്കേണ്ടതാണ്. പൊന്‍കുന്നം വര്‍ക്കിയുടെ കൃതികളുടെനേര്‍ക്കു മാത്രമല്ല കയ്യേറ്റം നടന്നത്; ആ വ്യക്തിയെ സമൂഹത്തില്‍നിന്നും ഉന്മൂലനം ചെയ്യുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനകളും വധോദ്യമങ്ങളും നടന്നിട്ടുണ്ടെന്നദ്ദേഹം സ്പഷ്ടമായി വിവരിക്കുന്നു. അദ്ദേഹത്തിന് അക്കാലത്തു നേരിടേണ്ടിവന്ന ഭീഷണികള്‍ നിരവധിയാണ്. അതില്‍ ഒന്നുരണ്ടെണ്ണത്തിന്റെ മാതൃക ഇവിടെ അവതരിപ്പിക്കുന്നത് അനുചിതമാവുകയില്ലെന്നു കരുതട്ടെ.
'നീ ആണോടാ, പൊന്‍കുന്നം വര്‍ക്കി' തന്റെ സ്‌നേഹിതന്‍ കുഞ്ഞുകുഞ്ഞ് മൂക്കറ്റം മദ്യപിച്ചു വന്ന് പൊന്‍കുന്നം വര്‍ക്കിയെ തെറികൊണ്ടഭിഷേകം ചെയ്തു. 'തന്തയ്ക്കു പെറക്കാത്ത ശൂലേ, പോഗ്രി...മോനേ നീ അജ്ഞന്മാരെ കുത്തി എഴുതുമോടാ? ശൂലേ....എന്തെടാ നാറി ശൂലേ.....' ഇത്തരം ഗിരിപ്രഭാഷണത്തോടുകൂടി ആ ഭക്തന്‍ എന്റെ കസേരയോടടുത്തു. ഒരാക്രമണമാണ് ഉണ്ടാകാന്‍ പോകുന്നത്. സൂക്ഷിക്കണമെന്നുള്ള കരുതലോടുകൂടി ഞാന്‍ എഴുന്നേറ്റു. അയാള്‍ക്കെതിരായി എന്നില്‍നിന്നും പ്രകോപനകാരണങ്ങള്‍ ഒന്നും തന്നെയുണ്ടായിട്ടില്ല. ഇതിനു പുറകില്‍ ഇയാളെക്കാള്‍ വലിയ ഒന്ന് ഉണ്ടായിരിക്കണമെന്ന് ഞാന്‍ ഊഹിച്ചു. അത് ശരിയായിരുന്നു. അടുക്കലുള്ള ഒരു പള്ളി വികാരി -മുറിഞ്ഞ കല്ലുകൂട്ടിയിട്ട ഒരു വീട്ടുപേരാണ് അദ്ദേഹത്തിനുണ്ടായിരുന്നത്-ഗൂഢാലോചന നടത്തി. കത്തോലിക്കാ സ്‌നേഹമാകുന്ന വില്ലില്‍നിന്നും തൊടുത്ത ഒരാഗ്നേയാസ്ത്രമായിരുന്നു അത്. കത്തോലിക്കാ പുരോഹിതന്മാരെ ആക്ഷേപിക്കുന്നു. പൊന്‍കുന്നം വര്‍ക്കിയെന്ന് പറയുന്നവനാര്? തട്ടവനെ....അങ്ങനെ പണത്തിന്റെയും കള്ളിന്റെയും കത്തോലിക്ക അരൂപിയുടെയും പ്രേരണയോടുകൂടി അയാള്‍ എന്നെ സമീപിച്ചിരിക്കുന്നു.'
'എടാ അജ്ഞന്മാരെ കുത്തി എഴുതുമോന്നാണ് ശോദിച്ചത്? നാറി... മോനേ നിന്റെ തന്തയാരടാ. അപകടം കാല്‍ച്ചുവട്ടില്‍ നില്‍ക്കുമ്പോഴും ആ ചോദ്യങ്ങള്‍ കേട്ട് ഞാന്‍ ചിരിച്ചുപോയി. വായിളക്കാതെ അയാള്‍ എന്നെചീത്തപറഞ്ഞുകൊണ്ടിരുന്നു.' (എന്റെ വഴിത്തിരിവ്).
തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഞാനെടുത്തെഴുതുന്നില്ല. സ്വന്തം രചനയുടെ പേരില്‍ വളരെയേറെ പീഡിപ്പിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ആക്രമണങ്ങള്‍ക്ക് വിധേയനാകേണ്ടിവരികയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. രചനയുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്ന മലയാളത്തിലെ ഏക സര്‍ഗാത്മക സാഹിത്യകാരന്‍ പൊന്‍കുന്നം വര്‍ക്കിയാണെന്ന സത്യം ഇന്ന് എത്രപേര്‍ക്കറിയാം? എന്താ സാറേ സുഖമാണോ? എന്ന് കുശലാന്വേഷണം നടത്തിയശേഷം കുത്തിക്കൊല്ലാന്‍ വന്ന സ്‌നേഹിതന്മാരുടെ ചെയ്തികളും പൊന്‍കുന്നം വര്‍ക്കി തന്റെ സ്വതസിദ്ധമായ ഭാഷയില്‍ വിസ്തരിച്ചിട്ടുണ്ട്. ആത്മസംയമനത്തിന്റെ പിടി അയയുമ്പോഴും ഇച്ഛാശക്തിയുടെ പിന്‍ബലം കൊണ്ടുമാത്രം രക്ഷപ്പെട്ട അനേക സംഭവങ്ങള്‍, അദ്ദേഹത്തിന്റെ ദീര്‍ഘകാല ജീവിതത്തിനിടയില്‍ ഉണ്ടായിട്ടുണ്ട്. അവയൊക്കെ പകര്‍ത്തിവെക്കാന്‍ സ്ഥലപരിമിതിയും സമയപരിധിയും അനുവദിക്കുന്നില്ല.
പൊന്‍കുന്നം വര്‍ക്കി എഴുതി പൂര്‍ത്തിയാക്കാത്ത 'എന്റെ വഴിത്തിരിവ്' എന്ന ആത്മകഥയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മാസ്റ്റര്‍പീസ്. സത്യസന്ധതയോടെ ധീരമായി എഴുതിയിട്ടുള്ള ആത്മകഥകളില്‍ രണ്ടെണ്ണമാണ് എന്നെ കൂടുതല്‍ വശീകരിച്ചിട്ടുള്ളത്. പൊന്‍കുന്നം വര്‍ക്കിയുടെ 'വഴിത്തിരിവും' വി.ടി. ഭട്ടതിരിപ്പാടിന്റെ 'കണ്ണീരും കിനാവും'. മറ്റു പല ആത്മകഥകളിലും ആത്മപ്രശംസയുടെ അതിപ്രസരവും അതിഭൗതികതയുടെ കാമനകളുമാണ് കൂടുതല്‍. സത്യസന്ധമായ ആത്മകഥ രചിച്ചവരില്‍ പെട്ടെന്ന് എന്റെ ഓര്‍മയില്‍ തെളിഞ്ഞുവന്ന രണ്ടുപേരുടെ നാമം ഉച്ചരിച്ചെന്നു മാത്രം. വേറെയും ശ്രദ്ധേയങ്ങളായ ആത്മകഥകള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്ന് ഇതിനര്‍ഥമില്ല.
'We must be free or die' ഒന്നുകില്‍ സ്വതന്ത്രരാവണം, അല്ലെങ്കില്‍ മരിക്കണം എന്ന വില്യം വേര്‍ഡ്‌സ്‌വര്‍ത്തിന്റെ പ്രഖ്യാപനം പൊന്‍കുന്നം ര്‍ക്കിയുടെ വ്യക്തിത്വത്തെയും സ്വാധീനിച്ചിട്ടുള്ളതായി കാണാം. സ്വാതന്ത്ര്യത്തിനുവേണ്ടി സര്‍വസ്വവും ബലികഴിച്ചിട്ടുള്ള ഒട്ടേറെ പോരാളികള്‍ ഈ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഓരോ കാലഘട്ടത്തിലും ആവിര്‍ഭവിച്ചിട്ടുണ്ട്. You are either Alive and Proud or you are dead, you can't care any way. സ്വാതന്ത്ര്യസമ്പാദനത്തിന്റെ പോരാട്ടത്തില്‍ പോലീസിന്റെ ക്രൂരമായ പീഡ നത്തിന് വിധേയനായി ജയിലില്‍ വെച്ചു മരിച്ച ബിക്കോ (Biko) വിനെക്കുറിച്ചോര്‍ത്തുപോയി. സ്വാതന്ത്ര്യത്തിനുവേണ്ടി സ്വജീവന്‍ ബലികഴിച്ചിട്ടുള്ള ബിക്കോ ഒരിതിഹാസമാണ്. ഡൊണാള്‍ഡ് വുഡ്‌സ് (Donald woods) എന്ന പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ബിക്കോവിനെക്കുറിച്ചെഴുതിയ ജീവചരിത്രം ഞാനീയിടെയാണ് വീണ്ടും ഒരിക്കല്‍ക്കൂടി വായിച്ചത്. ഒന്നുകില്‍ നിങ്ങള്‍ അഭിമാനം നിലനിര്‍ത്തി ജീവിക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ മരിക്കാനൊരുങ്ങണം. നിങ്ങള്‍ ഇല്ലാതാകുന്ന നിമിഷം പിന്നെ ഇവിടെ ഒന്നും സംഭവിക്കുന്നില്ല. ചുരുക്കത്തില്‍ ഒരാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ ജീവിതത്തില്‍ വിലകൊടുക്കാന്‍ തയ്യാറാകണം. ഇങ്ങനെ ജീവിതത്തിന്റെ നിലനില്പിനുവേണ്ടി വലിയ വില കൊടുക്കാന്‍ തയ്യാറായ നമ്മുടെ സാഹിത്യനായകന്മാരുടെ മുന്‍പന്തിയില്‍നിന്ന് പൊന്‍കുന്നം വര്‍ക്കിയെ മാറ്റിനിര്‍ത്താന്‍ ആവുകയില്ല. അദ്ദേഹം ജീവിച്ച കാലഘട്ടം എങ്ങനെയായിരുന്നുവെന്നുള്ളതിനെപ്പറ്റി അറിയാതെ, ഇന്നത്തെ മാനദണ്ഡം വെച്ച് പൊന്‍കുന്നം വര്‍ക്കിയേയും അദ്ദേഹത്തിന്റെ സൃഷ്ടികളേയും പറ്റി വിലയിരുത്താനും പറ്റില്ല. മുഷ്ടി ചുരുട്ടിയ കൈകളോടെ സാഹിത്യരചന നടത്തുന്ന പൊന്‍കുന്നം വര്‍ക്കിയുടെ സൃഷ്ടികളില്‍ പ്രചാരണാംശം മുഴച്ചുനില്‍ക്കുന്നുവെന്ന് ഇന്നാരോപിക്കപ്പെടുന്നുവെങ്കില്‍ അതിനു വലിയ അര്‍ഥമൊന്നുമില്ല. ഒരെഴുത്തുകാരന്റെ സൃഷ്ടികള്‍ വായിച്ച് മുദ്രാവാക്യം മുഴക്കുവാന്‍ തോന്നുന്നുവെങ്കില്‍, അദ്ദേഹത്തിന്റെ സൃഷ്ടികളിലെവിടെയോ ആവേശത്തിന്റെയും ആദര്‍ശത്തിന്റെയും ആലക്തിക ശക്തിയുണ്ടെന്നു വേണം കരുതാന്‍.
'Listen, if you guys want to do this your way, you have got to hand cuff me and bind my feet together, so that I can't respond. If you allow me to respond, I am certainly going to respond, and Iam afraid you may have to kill me in the process even if it's not your intention-' (Steve Biko By Donald Woods) (Portion-XIII).
'ശ്രദ്ധിച്ചാലും! അവരോട് പറയേണ്ടിവന്നു. നിങ്ങളുടെ ആള്‍ക്കാര്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കണമെന്നുണ്ടെങ്കില്‍ ഞാന്‍ പ്രതികരിക്കാതിരിക്കാം. എന്നാലതേസമയം എന്റെ കൈകളില്‍ വിലങ്ങുവെക്കുകയും കാലില്‍ ചങ്ങലയിടുകയും വേണ്ടിവരും. നിങ്ങളെന്നെ പ്രതികരിക്കാന്‍ അനുവദിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും എന്റെ പ്രതികരണമറിയിക്കും. അപ്പോള്‍ ചില വേള നിങ്ങള്‍ക്കെന്നെ കൊല്ലേണ്ടതായി വരും.'
എതിരാളിയുടെ മുന്നില്‍നിന്നുകൊണ്ടിതു പറയാന്‍ എത്രപേര്‍ക്കു സാധിക്കും? ഇത്തരം ആളുകളെ തോക്കിന്നിരയാക്കിയതുകൊണ്ടോ തൂക്കുമരത്തില്‍ കയറ്റിയതുകൊണ്ടോ എതിരാളികള്‍ക്ക് തങ്ങള്‍ വിജയിച്ചുവെന്ന് അവകാശപ്പെടാന്‍ കഴിയുകയില്ല. സ്വന്തം സാഹിത്യസൃഷ്ടിയുടെ പേരില്‍ ജയില്‍വാസം കൈവരിക്കാന്‍ തയ്യാറായ പൊന്‍കുന്നം വര്‍ക്കി പല നിലകളിലും അസാധാരണനാണ്. തൂലികയെ പടവാളാക്കി മാറ്റുമെന്ന് പലരും വീമ്പിളക്കാറുണ്ടെങ്കിലും പൊന്‍കുന്നം വര്‍ക്കി അക്ഷരാര്‍ഥത്തില്‍, യാതനയുടെയും പീഡനങ്ങളുടെയും പ്രതീകമായ ജയില്‍വാസമെന്ന മുള്‍ക്കിരീടം ചാര്‍ത്തിയവനാണ്. ഈ ഒരൊറ്റ കാരണം കൊണ്ടുതന്നെ പൊന്‍കുന്നം വര്‍ക്കിയുടെ രചനകള്‍ വ്യാപകമായി സാധാരണക്കാരില്‍ സ്വാധീനത ചെലുത്തി (1936-1968). എം.പി. പോളും കേസരി ബാലകൃഷ്ണപിള്ളയും കുറ്റിപ്പുഴയും മുണ്ടശ്ശേരിയുമൊക്കെ പുരോഗമനാശയങ്ങളുടെ വസന്തത്തിന്റെ ഇടിമുഴക്കമായി പൊന്‍കുന്നം വര്‍ക്കിയുടെ ശബ്ദം തിരിച്ചറിഞ്ഞു. പൊന്‍കുന്നം വര്‍ക്കി മുന്‍പന്തിയിലുണ്ടെങ്കില്‍ പേടിക്കാനില്ല എന്നൊരഭിപ്രായഗതി സാഹിത്യകാരന്മാര്‍ക്കിടയില്‍ അക്കാലത്ത് പ്രബലമായി. ചുരുക്കത്തില്‍കാഴ്ചയിലും പ്രവൃത്തിയിലും പ്രസംഗത്തിലും പൊന്‍കുന്നം വര്‍ക്കി ധീരതയുടെ പര്യായമായി മാറി. വര്‍ക്കി ഏതു ഭാഗത്ത് നിലനില്ക്കുന്നുവോ ആ ചേരിക്കേ വിജയം കൈവരിക്കാനാകൂ എന്ന വിശ്വാസത്തോടെ നിരവധി യുവസാഹിത്യകാരന്മാര്‍ പൊന്‍കുന്നം വര്‍ക്കിയുടെ കൂടെ കൂടി. നാല്പതുകളിലും അന്‍പതുകളിലുമാണ് പൊന്‍കുന്നം വര്‍ക്കിയുടെ സാന്നിധ്യം കേരളീയ സഹൃദയലോകം തൊട്ടറിഞ്ഞത്. കാലം മാറി. വര്‍ക്കിസാറിന് വയസ്സ് തൊണ്ണൂറോട് അടുക്കുന്നു. ഇന്നദ്ദേഹം ഗര്‍ജിക്കാറില്ല. ശബ്ദിക്കാറേയുള്ളൂ. ആ ശബ്ദം പോസ്റ്റ് മോഡേണിസ്റ്റ് യുഗത്തില്‍ വിലപ്പോവുകയില്ലായിരിക്കാം.വേണ്ടത്ര വിലയിരുത്തപ്പെട്ടില്ലെന്നും വരാം.
ഉള്ളവന്റെയും ഇല്ലാത്തവന്റെയും ഇടയിലെ ഉച്ചനീചത്വങ്ങളെക്കുറിച്ച് അദ്ദേഹം എഴുതി. പ്രതികരിച്ചു. പണക്കാരാല്‍ ചൂഷണം ചെയ്യപ്പെടുന്ന പതിതവര്‍ഗത്തിന്റെ ധര്‍മസങ്കടങ്ങളിലേക്കും യാതനകളിലേക്കും വിരല്‍ചൂണ്ടുന്ന ഒട്ടേറെ കഥകളെഴുതി. ആ കഥകള്‍ ഏതൊക്കെയായിരുന്നുവെന്ന് പ്രത്യേകിച്ച് എടുത്ത് എഴുതുന്നില്ല. എങ്കിലും ചില കഥകള്‍ കാലാതിവര്‍ത്തിയായി നിലനില്ക്കുന്നുണ്ട്. കാലിക പ്രാധാന്യമുള്ള കഥകള്‍ പലതും സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ഒഴുക്കില്‍പ്പെട്ട് അടിയാറുണ്ട്. മാറ്റത്തിന് തുടക്കം കുറിച്ച നവോത്ഥാന കാഥികന്മാരില്‍ പലരുടെയും കഥകള്‍ ഇന്നത്തെ സമൂഹം ഓര്‍ക്കാത്തതിന് പല കാരണങ്ങളുമുണ്ട്. യന്ത്രവത്കൃത സമൂഹവും കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റവും ഉപഭോക്തൃ സംസ്‌കൃതിയും മുന്നേറിക്കൊണ്ടിരിക്കുന്ന ദശാസന്ധിയില്‍, പരിവര്‍ത്തനത്തിന്റെ വക്താക്കളെ മാനിക്കാത്ത കാലമാണ് വരുന്നത്. തങ്ങള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ ചെറിയ ഒരിടവേളകളിലെ മിന്നാമിനുങ്ങുകള്‍ മാത്രമാണിന്ന് പല എഴുത്തുകാരും. ഈ നിരക്കാരെ മൂന്നാം തലമുറക്കാര്‍ എന്നും വിളിക്കപ്പെടുന്നു. പൊന്‍കുന്നം വര്‍ക്കി പുരോഗമന-ജീവല്‍സാഹിത്യ-നവോത്ഥാന കാലഘട്ടത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളിലൊന്നാണ്. അദ്ദേഹത്തിന്റെ രചനാ ശീലത്തിന്റെ യുഗം മലയാളത്തിലസ്തമിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന്.
വര്‍ക്കിസാര്‍ എക്കാലത്തും പ്രതിലോമകാരികളെ എതിര്‍ത്തുപോന്നിട്ടുണ്ട്. തന്റെ മൂര്‍ച്ചയേറിയ വാക്കുകള്‍ പലപ്പോഴും എതിരാളികളില്‍ ഒരസ്ത്രമെന്നവണ്ണം ചെന്നു തറച്ചിട്ടുമുണ്ട്. അവരില്‍ പലരും ഒരു ശത്രുവിനോടെന്നവണ്ണം അദ്ദേഹത്തോട് പെരുമാറിയിട്ടുണ്ട്. തന്മൂലം പൊന്‍കുന്നം വര്‍ക്കിയുടെ രചനകളെ ഒട്ടേറെ പേര്‍ അപലപിച്ചിട്ടുള്ളതായി കാണാം. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ പാളിച്ചകളെ പര്‍വതീകരിക്കുകയും ആ വ്യക്തിത്വത്തെ നിഹനിക്കുന്നതിന്നുവേണ്ടി, നിരൂപണത്തിന്റെ പേരില്‍ തേജോവധം ചെയ്തിട്ടുള്ളതായും കാണാം. തന്റെ വ്യക്തിത്വത്തിന് വന്നുഭവിച്ച മാറ്റങ്ങളിലദ്ദേഹം പരിതപിച്ചിട്ടുള്ളതായറിവില്ല. മദ്യപാനത്തോടദ്ദേഹം വെച്ചുപുലര്‍ത്തുന്ന മമതയെ പരിഹസിക്കുന്നവരോട് തുറന്നുപറയുന്നു: 'ഞാന്‍ മദ്യപിക്കാറുണ്ട്. അതുകൊണ്ട് ഞാനൊരു വഷളനാണെന്ന അഭിപ്രായം എനിക്കില്ല. എന്റെ സിരകളിലൂടെ ഒഴുകുന്ന രക്തത്തില്‍ മദ്യം കലര്‍ന്നിരിക്കാം. എന്നാല്‍ ഞാനൊരിക്കലും മാനവമൂല്യങ്ങളില്‍നിന്ന് പുറകോട്ടു പോകാറില്ല. സ്വന്തം ആയുസ്സിനേക്കാള്‍ വലുതായി ഞാന്‍ കാണുന്നത് എന്റെ അസ്തിത്വത്തിന്റെ നിലനില്പിനെയാണ്.' അതിബുദ്ധിമാന്മാര്‍ എത്രയോ ദുര്‍ബലരാണ് പലപ്പോഴും, എന്നാല്‍ ഏറ്റവും സമുന്നതരെന്നഭിമാനിക്കുന്നവരില്‍ പലരുംതന്നെ ചെറിയ മനുഷ്യരായി അനുഭവപ്പെടുന്നു.
താക്കറെയുടെ ഈ നിരീക്ഷണം എത്രയോ അര്‍ഥവത്താണെന്ന് പൊന്‍കുന്നം വര്‍ക്കിയുമായി കൂടുതല്‍ അടുക്കുന്നവര്‍ക്ക് ബോധ്യപ്പെടാതിരിക്കില്ല.
'I have walked that long to freedom. I have tried not to falter. I have made missteps along the way. But I have discovered the secret that after climbing a great hill, one only that there are many more hills to climb. I have taken a moment here to rest, to stear a view of the glorious visita that surrounds me to look back on the distance I have come. But I can rest only for a moment, for, with freedom come responsibilities and I dare not linger, for my long walk is not yet ended.''
സൗത്ത് ആഫ്രിക്കന്‍ സ്വാതന്ത്ര്യസമരസേനാനിയും ലോകത്തില്‍ ഏറ്റവും കാലം തടവില്‍ കഴിയേണ്ടിവന്നവനുമായ നെല്‍സണ്‍ മണ്ഡേലയുടെ ബൃഹത്തായ ആത്മകഥയില്‍നിന്നും എടുത്തുദ്ധരിച്ചതാണ് മേല്‍ പ്രസ്താവിച്ച വരികള്‍. നെല്‍സണ്‍ മണ്ഡേലയെപ്പോലെ ദീര്‍ഘകാലം തടവില്‍ പൊന്‍കുന്നം വര്‍ക്കിക്കു കഴിയേണ്ടിവന്നിട്ടില്ലെങ്കിലും തൂലികയുടെ മൂര്‍ച്ചകൊണ്ട് തടവുപുള്ളിയായി കഴിയേണ്ടിവന്ന ഈ മനുഷ്യന്‍ നമ്മുടെ മറ്റ് എഴുത്തുകാരില്‍നിന്നും തുലോം വ്യത്യസ്തനാണെന്ന് രേഖപ്പെടുത്തുവാനാണിത്രയും കുറിച്ചത്.
സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലില്‍ പോയ എഴുത്തുകാര്‍ നമുക്ക് അധികമില്ല. വൈക്കം മുഹമ്മദ് ബഷീര്‍ ജയിലില്‍ പോയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം അക്കാലത്ത് എഴുത്തുകാരനായി അറിയപ്പെട്ടിരുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ പോരാട്ടം നടക്കുമ്പോള്‍ ബഷീര്‍ അതില്‍ ചെന്നുപെട്ടതാണ്.
എന്നാല്‍ പൊന്‍കുന്നം വര്‍ക്കിയുടെ രചനകള്‍ ഉന്നതാധികാരികള്‍ക്ക് തലവേദന സൃഷ്ടിച്ചുവെന്നും ക്ലാസ്‌വാറിനു പ്രേരിപ്പിച്ചുവെന്നുമുള്ളതുമൊക്കെയായിരുന്നു അദ്ദേഹത്തില്‍ അക്കാലത്ത് ചുമത്തപ്പെട്ട കുറ്റം. സാഹിത്യരചനയുടെ പേരില്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്നിട്ടുള്ള മലയാളത്തിലെ ഏക എഴുത്തുകാരന്‍ പൊന്‍കുന്നം വര്‍ക്കിയായിരുന്നുവെന്ന വസ്തുത ഇന്ന് പലര്‍ക്കും അറിഞ്ഞുകൂടാ. എഴുത്തിന്റെ പേരില്‍ ഭരണമേധാവികള്‍ക്ക് തലവേദന സൃഷ്ടിച്ചതിനു പുറമെ, കഥകളിലൂടെ വിധ്വംസകപ്രവര്‍ത്തനത്തിന് പ്രചോദനമേകി എന്ന കുറ്റപത്രം ലഭിച്ചുവെന്നുള്ളതും ഓര്‍മിക്കപ്പെടും.
പൊന്‍കുന്നം വര്‍ക്കി എന്ന എഴുത്തുകാരന്റെ വ്യക്തിത്വത്തെ ഊട്ടിയുറപ്പിച്ച ഘടകങ്ങളില്‍ പ്രധാനം അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നിട്ടുള്ള പീഡനാനുഭവങ്ങളാണ്. വരുംതലമുറയ്ക്ക് പൊന്‍കുന്നം വര്‍ക്കിയെ പരിചയപ്പെടുത്തിക്കൊടുക്കേണ്ട ചുമതല നിരൂപകന്മാര്‍ക്കുള്ളതാണ്. ആ ദൗത്യം വേണ്ടത്ര നിറവേറ്റപ്പെടാതെ കാണുന്നതില്‍ ഖേദിക്കുന്നവരുടെ കൂട്ടത്തിലാണ് ഈയുള്ളവന്‍.
ഇന്ന് സിംഹത്തിന്റെ സട പൊഴിഞ്ഞുവീണിട്ടുണ്ടാവാം. എന്നാല്‍ അത് ഒരു പ്രത്യേക കാലയളവില്‍ ഗര്‍ജിക്കുന്ന സിംഹമായിരുന്നുവെന്ന സത്യം ഓര്‍ക്കേണ്ടതാണ്.
പൊന്‍കുന്നം വര്‍ക്കിയുടെ സാഹിത്യജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകളും വഴിത്തിരിവുകളും നിരവധിയാണ്. സാഹിത്യരംഗത്ത് ഒട്ടേറെ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ച പൊന്‍കുന്നം വര്‍ക്കി സാര്‍ ഇന്ന് ഏറെക്കുറെ നിശ്ശബ്ദനാണ്. ചിന്താധീനനായി, വ്യാകുലതകളുടെ നടുവില്‍ വായനയുടെസ്വര്‍ഗസുഖമനുഭവിച്ച് നാളുകള്‍ തള്ളിനീക്കുകയാണ്. താനിപ്പോഴും ഒരുനോവലിന്റെ പണിയില്‍ ഏര്‍പ്പെട്ടിരിക്കയാണെന്ന 'പല്ലവി', എഴുത്തില്‍ നിന്നും തീര്‍ത്തും വിരമിച്ചിട്ടില്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാന്‍ വേണ്ടി പറയുന്നതാണെന്ന് നമുക്കറിയായ്കയല്ല. എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കണമെന്ന ത്വര ഒരിക്കലും ഒരെഴുത്തുകാരനില്‍നിന്നും വിട്ടുമാറുകയില്ല. സര്‍ഗധനരായ എഴുത്തുകാര്‍-വിശേഷിച്ച് അനുഭവസമ്പത്തുകൊണ്ട് അനുഗൃഹീതരായവര്‍-മരണംവരെ എഴുതുവാനാഗ്രഹിക്കുമത്രെ. എഴുതുവാനുള്ള ത്വര ഒരെഴുത്തുകാരനില്‍നിന്നും എപ്പോള്‍ വിട്ടകലുന്നുവോ, അതോടെ മൃതപ്രായനാകുന്നു. വാര്‍ധക്യം എഴുത്തുകാരുടെ ക്രിയേറ്റിവിറ്റിയെ ദുര്‍ബലമാക്കാറുണ്ട്. മനസ്സ് സഞ്ചരിക്കുന്നിടത്തേക്ക് ശരീരം പ്രവര്‍ത്തിക്കണമെന്നില്ല. പൊന്‍കുന്നം വര്‍ക്കിയുടെ ശരീരം ക്ഷീണിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സിന് വാര്‍ദ്ധക്യം ബാധിച്ചിട്ടില്ല. എണ്‍പത്തെട്ടാമത്തെ വയസ്സിലും ആ ശബ്ദത്തിന് പതര്‍ച്ചയില്ല. ജീവിതത്തിന്റെ നീണ്ട യാത്രയില്‍ ദുര്‍ബലനാകുക എന്നത് ദുഃഖകരമാണ് എന്നു വിശ്വസിച്ചഎഴുത്തുകാരനാണ് പൊന്‍കുന്നം വര്‍ക്കി.
പൊന്‍കുന്നം വര്‍ക്കി ഉത്കൃഷ്ടങ്ങളായ ഒട്ടേറെ രചനകളുടെ കര്‍ത്താവാണ്. സാഹിത്യകാരനിലെ മനുഷ്യനെ തൊട്ടറിയുമ്പോഴേ അവരുടെ രചനകളുടെ ആഴം മനസ്സിലാക്കാന്‍ കഴിയൂ. ഒരെഴുത്തുകാരന്‍ ജീവിച്ച ചുറ്റുപാടുകള്‍ എങ്ങനെയുള്ളതായിരുന്നുവെന്ന് പ്രത്യേകിച്ചറിയുകതന്നെ വേണം.
തകഴിക്ക് കിട്ടിയ അംഗീകാരം പൊന്‍കുന്നം വര്‍ക്കിക്ക് കിട്ടാതെപോയത് എന്തുകൊണ്ട്? ഈ ചോദ്യം പലതവണ ഞാന്‍ എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്. കേരളത്തിലെ മഹാരഥന്മാരായ എഴുത്തുകാരുടെ മുന്‍പന്തിയില്‍ പൊന്‍കുന്നം വര്‍ക്കിയുടെ പേര് ചേര്‍ക്കാനെന്തുകൊണ്ടാണ് വിമുഖത കാട്ടുന്നത്? പല കാരണങ്ങളുമുണ്ടായിരിക്കാം. ഞാന്‍ ആവക കാര്യങ്ങളിലേക്കൊന്നും കടക്കുന്നില്ല. അത് വിവാദങ്ങള്‍ക്കു കാരണമായേക്കുമെന്നു കരുതുന്നു. അനീതിയോടും അധര്‍മത്തോടും നേര്‍ക്കുനേര്‍ നിന്നുപൊരുതിയ വ്യക്തിത്വവും അതിനൊത്ത തൂലികയുമാണ് അദ്ദേഹത്തിന്റേത്.
രചനാതന്ത്രത്തിന്റെ ഊടുവഴികള്‍
പൊന്‍കുന്നം വര്‍ക്കിയുടെ കഥകളെക്കുറിച്ച് വി. രമേഷ്ചന്ദ്രന്‍ എഴുതിയ പഠനഗ്രന്ഥം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ കൃതി കൂടാതെ മറ്റേതെങ്കിലും അപഗ്രഥനാത്മകമായ ഒരു വിമര്‍ശന ഗ്രന്ഥം പൊന്‍കുന്നം വര്‍ക്കിയുടെ സാഹിത്യസംഭാവനകളെ വിലയിരുത്തിക്കൊണ്ട് പ്രസിദ്ധീകരിച്ചതായറിവില്ല. ബഷീര്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ ഖണ്ഡനപരമായും മണ്ഡനപരമായുംവിലയിരുത്തപ്പെട്ടിട്ടുണ്ട്. വര്‍ക്കിസാറിനെ സംബന്ധിച്ചിടത്തോളം നിശിതവിമര്‍ശനങ്ങളേ ഉണ്ടായിട്ടുള്ളൂ.
എം.പി. പോള്‍, കേസരി ബാലകൃഷ്ണപിള്ള, കുറ്റിപ്പുഴ കൃഷ്ണപിള്ള,പ്രൊഫ. ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ നിരൂപക പ്രതിഭകളുമായി നിതാന്തബന്ധം പൊന്‍കുന്നം വര്‍ക്കി പുലര്‍ത്തിയിരുന്നുവെങ്കിലും വഴിവിട്ട് തന്റെ ബന്ധങ്ങളെ കൃതികളിലൂടെ സ്ഥാപിച്ചെടുക്കാന്‍ പൊന്‍കുന്നം വര്‍ക്കി ശ്രമിച്ചിട്ടില്ല. അതദ്ദേഹത്തിന്റെ മാനസിക ഘടനയ്ക്ക് യോജിച്ചതുമായിരുന്നില്ല.പൊന്‍കുന്നം വര്‍ക്കി ആരുടെയും ഉപദേശംകേട്ടു വളര്‍ന്ന സാഹിത്യകാരനല്ല. തന്നെക്കാള്‍ വലിയവരെന്ന് പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന പലരുമായുള്ള ചങ്ങാത്തത്തെ - സുഹൃദ്ബന്ധം എന്നുള്ളതിലും കവിഞ്ഞ പ്രാധാന്യം കല്‍പിച്ചിരുന്നില്ല. ആരോടും വിധേയത്വം കാട്ടാന്‍ തയ്യാറല്ലാത്ത അദ്ദേഹം, തനിക്ക് തോന്നുന്ന രീതിയില്‍ എഴുതി മുന്നേറിയിട്ടുള്ള ശക്തനും കരുത്തനുമായ എഴുത്തുകാരനാണ്. വലിയ നിരൂപകന്മാരെന്ന് കൊട്ടിഘോഷിക്കപ്പെടുന്നവര്‍ തെളിക്കുന്ന വഴിയിലൂടെ സഞ്ചരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയാണുണ്ടായത്. അതുകൊണ്ടദ്ദേഹത്തിന്റെ കഥകളിലൂടെ ന്യൂനതകളെ കണ്ടെത്താനുള്ള ശ്രമമാണിവിടെ അധികവും നടന്നിട്ടുള്ളത്. വാചാലതയും രാഷ്ട്രീയാതിപ്രസരവും വര്‍ക്കിയുടെ കഥകള്‍ക്കുമേല്‍ ആരോപിക്കുന്നവര്‍ ഇന്നുണ്ടായിരിക്കാം. എന്നാല്‍ മുപ്പതുകളിലെഴുതിത്തുടങ്ങുന്ന ഒരെഴുത്തുകാരനില്‍ അല്‍പം വാചാലത കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അതൊരളവോളം ക്ഷന്തവ്യമാണ്.
ജനഹൃദയങ്ങളിലേക്ക് തങ്ങളുടെ ശബ്ദം ഇരച്ചുകയറണമെങ്കില്‍ പരിവര്‍ത്തനത്തിന്റെ പ്രയോജനം സാധാരണക്കാരനിലേക്ക് കടത്തിവിടണമെങ്കില്‍, ഭാഷയ്ക്ക് പൊടിപ്പും തൊങ്ങലും മുഴക്കവും ഗാംഭീര്യവും അതോടൊപ്പം സ്വല്‍പം വാചാലതയും വേണമെന്ന് പുരോഗമന സാഹിത്യകാരന്മാര്‍ ഉറച്ചുവിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആ വിശ്വാസം ഒരളവോളം സാര്‍ഥകമാക്കുന്ന ഒട്ടേറെ കഥകള്‍ക്ക് പൊന്‍കുന്നം വര്‍ക്കി ജന്മം നല്‍കിയിട്ടുണ്ട്. വര്‍ക്കിയുടെ മികച്ച നിരവധി കഥകള്‍ ജനഹൃദയങ്ങളില്‍ അഗാധമായ സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാവുന്നതാണ്.
ശബ്ദിക്കുന്ന കലപ്പ, ഇരുട്ടില്‍നിന്ന്, കര്‍ത്താവേ ഇതെന്തൊരു മനുഷ്യന്‍,അന്തോണീ നീയുമച്ചനായോടാ?, ഇടിവണ്ടി, ദൈവത്തേക്കാള്‍ ഞാന്‍ പേടിക്കുന്നത്, സ്ത്രീ ചോര്‍ച്ചയുള്ള പാത്രമാണ്, വെളിയില്‍ എനിക്ക് സ്ഥലമില്ല, അഞ്ചാംപത്തി, നിരീശ്വരന്‍, കറുത്ത തൊപ്പി, മഹാത്മാഗാന്ധി കീ... ജെ... ഇതുണ്ടായാല്‍ അതുണ്ടാകും, നിഷേധി, ചലിക്കുന്ന ഗ്രന്ഥശാല, ഭര്‍ത്താവ് തുടങ്ങിയ കഥകള്‍ എന്നും ഓര്‍മയുടെ ചെപ്പില്‍ സൂക്ഷിച്ചുവെക്കാവുന്നതാണ്.
കാലംമാറി, പ്രശ്‌നങ്ങള്‍ മാറി, ഭാഷമാറി, എങ്കിലും പൊന്‍കുന്നം വര്‍ക്കിയുടെ പ്രശസ്തങ്ങളായ കഥകള്‍ക്ക് മങ്ങലേറ്റിട്ടില്ലെന്നുള്ളതാണ് സത്യം.പൊന്‍കുന്നം വര്‍ക്കിയുടെ കഥകളില്‍ പലതും ചേറിക്കൊഴിച്ചാല്‍ ഇന്ന് കിട്ടുന്ന സാമൂഹികപ്രശ്‌നമെന്ന വിത്തുകള്‍ക്കുള്ള പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, പലതും മുളപൊട്ടി വിടരാവുന്നവയുമാണെന്ന് കാണാന്‍ കഴിയും. പതിരുകള്‍ പാറിപ്പോയാലും വിത്തിനുള്ളിലെ ഊര്‍ജം സജീവമായി ഇന്നും നിലനില്‍ക്കുന്നു. തൊലിപ്പുറമെയുള്ള ആധുനിക ടെക്‌നിക്കുകളേക്കാള്‍ പൊന്‍കുന്നം വര്‍ക്കി എന്ന എഴുത്തുകാരനെ സ്വാധീനിച്ച ഘടകം പ്രതിബദ്ധതയും സാമൂഹികപുരോഗതിയുമാണ്. സമൂഹത്തോടുള്ള ഉത്തരവാദിത്വത്തില്‍നിന്ന് പൊന്‍കുന്നം വര്‍ക്കിയുടെ സാഹിത്യം പിന്‍തിരിഞ്ഞിട്ടില്ല.
ക്രൈസ്തവത ഒരു യുദ്ധമാണ്, സ്വപ്നമല്ല എന്നദ്ദേഹം പൂര്‍ണമായും വിശ്വസിച്ചു. മനുഷ്യരാശിയോടുള്ള മമതയും കടപ്പാടും, സമൂഹത്തോടുള്ളഉത്തരവാദിത്വവും തന്റെ സൃഷ്ടികളിലൂടെ ആവാഹിച്ചെടുത്തുവെന്നുള്ളതാണദ്ദേഹത്തിന്റെ പ്രത്യേകത. അഗ്‌നിയില്‍ കുരുത്ത ഈ ധിക്കാരിയായ എഴുത്തുകാരന്‍ അതുകൊണ്ടുതന്നെ വിമര്‍ശനത്തിന്റെ മഞ്ഞവെയിലില്‍ വിളറിപ്പോകുന്നില്ല. പരാജയത്തിന്റെ പാഠശാലയിലാണ് സത്യം സത്യമായി വളരുക എന്ന അനുഭവപാഠം പൊന്‍കുന്നം വര്‍ക്കിയുടെ നിഘണ്ടുവില്‍
നിന്ന് മാറ്റിയെഴുതാന്‍ പറ്റില്ല.
(ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം എന്ന പുസ്തകത്തില്‍ നിന്ന്)എം.പി.വീരേന്ദ്രകുമാര്‍
My Blog List
Saturday, July 16, 2011
Thursday, July 14, 2011
CPI M STAND ON LOKPAL
The battle against corruption, in order to be effective today, can be achieved only through a comprehensive reform of our political, legal, administrative and judicial systems and not through one-off or piece-meal measures. The establishment of an effective Lokpal institution is one such measure. This needs to be complemented by other measures.
CPI(M) Stand:
Lokpal: For An Effective Anti-Corruption Body
Introduction
Corruption has become a major public concern in the wake of successive scams unfolding over the past few years. In a country like India, where millions of people still suffer from acute poverty, hunger and lack of socio-economic opportunities, the pillage of public resources through corruption amounts to a crime of a very serious nature. Besides impeding economic development, accumulation of ill gotten wealth through corruption is widening the inequalities and ruining the moral fabric of our society.
The recent exposures in the 2G spectrum allocation case, CWG scam etc. have shown how thousands of crores worth of public resources have been illicitly cornered by a section of corporates, bureaucrats and ministers. What is worse, tainted ministers have been allowed to remain in office for months and the investigations manipulated, in order to obstruct the course of justice. While corruption in high places has been a feature of our political system for many decades, what has emerged as a dominant trend in the post-liberalization period is a thorough distortion of the policy-making process at the highest levels of the government. A nexus of big corporates, politicians and bureaucrats have matured under the neoliberal regime and is threatening to subvert our democracy. It is clear that the current economic regime has made our system more vulnerable to cronyism and criminality.
The battle against corruption, in order to be effective today, can be achieved only through a comprehensive reform of our political, legal, administrative and judicial systems and not through one-off or piece-meal measures. The establishment of an effective Lokpal institution is one such measure. This needs to be complemented by other measures. There has to be a grievance redressal set-up for citizens, based on a legislation. There has to be a National Judicial Commission to oversee the higher judiciary; there has to be electoral reforms to check the use of money power in elections which is another source of corruption. Urgent steps also need to be undertaken to reform our tax system to plug loopholes and unearth black money, much of which is stashed in offshore bank accounts and tax havens. Firm steps need to be taken to break the big business-politician-bureaucrat nexus. Only a comprehensive systemic reform can effectively curb corruption.
Lokpal Bill
The institution of Ombudsman, which exists in many countries across the world, has provided avenues to redress public grievances on corruption and abuse of public office. However, the fact that the Lokpal Bill could not be passed in the Indian parliament in four decades exposes the lack of political will to fight corruption. Several governments in the past have taken it up only to shelve it later under various pretexts. The present government has also been compelled to initiate discussion on this bill because of public outcry over successive corruption scandals. It is imperative that a Lokpal Bill which deals with corruption in high places is tabled in the forthcoming session of parliament.
In the wake of the on-going debate on what should be the scope and role of the Lokpal, the Communist Party of India (Marxist) wishes to set out its stand on the main issues concerning the constitution of a Lokpal.
1. Definition of Corruption
Corruption involves a whole range of activities from bribery, influence peddling, patronage or favour, nepotism, cronyism, electoral fraud, embezzlement, kickbacks to officials and involvement in organized crime.
The Prevention of Corruption Act, 1988 has defined the offences that constitute a corrupt act. This definition requires to be widened. The linkage between misuse of public power for private gain or enrichment is a highly restrictive understanding of corruption. In many cases, power is misused to benefit an entity like a private company which is not a “person” as required under the PCA 1988. Often, there may be no traceable kickbacks or embezzlement but there may be a huge loss to the public exchequer and breach of public trust for example through sale of PSUs due to a willful misuse of power.
The definition of corruption has to be widened to include “willfully giving any undue benefit to any person or entity or obtaining any undue benefit from any public servant in violation of laws or rules”.
2. Clarity on Functions
The Lokpal should essentially be a fact-finding body that receives complaints, enquires, investigates and forward cases to Special Courts where prima facie there is a case of corruption for prosecution and punishment in a time bound manner. It should have powers to recommend an enquiry and investigation suo moto. It should oversee the entire machinery related to corruption cases at the Central level. Finally, it should have the powers to recommend executive action and to approach Courts when these are not accepted.
The Lokpal should be entrusted with quasi-judicial powers and autonomy to fulfill these functions in an independent, accountable, transparent and time-bound manner.
The separation of powers between legislature, executive and judiciary is a part of the basic structure of the Constitution. The institution of Lokpal should conform to this basic structure.
An issue to be considered regarding the functions of a Lokpal is whether it will deal with corruption or will it also perform functions of grievance redressal. The CPI(M) favours separation of these functions. There must be a separate mechanism for grievance redressal. This should be set up by a separate legislation. The grievances of citizens about the citizens charter etc should be brought under this set up.
3. Selection & Composition of Lokpal
The Lokpal Act should lay down an objective and transparent criteria such as competence, experience, qualification etc for the selection of candidates for appointment to the Lokpal. The selection committee should be broad-based consisting of members of the executive, leaders of parliament, members of the higher judiciary, jurists and academicians. The search committee constituted by the selection committee should also be broad-based.
Composition: Apart from the chairperson, there should be 10 members in the Lokpal. Out of these four shall be judicial members, three can be persons with administrative and civil service backgrounds and the other three should be drawn from fields such as law, academics and social service. There should be no member drawn from commerce and industries just as there can be no politician.
4. Jurisdiction
While corruption in high places has to be tackled on a priority basis, for the ordinary citizen, it is the corruption faced by them in daily life and in dealings with public authorities that also needs to be urgently taken up. Much of this sphere of corruption falls in dealings with authorities at the states-level. The Lok Ayuktas set up on the lines of the Lokpal should bring all state government employees, local bodies and the state corporations under their purview. Further, a citizen’s grievances redressal machinery that we have proposed be set up separately, should address all grievances regarding delivery of basic services and entitlements for citizens.
a) Prime Minister: The Prime Minister should be brought under the purview of the Lokpal with adequate safeguards. The office of Prime Minister along with all public servants was brought under the purview of Lokpal by the V.P. Singh Government in 1989 and in all subsequent draft legislations, the Prime Minister has been placed under the Lokpal. In fact a Parliamentary Standing Committee headed by Shri Pranab Mukherjee had made precisely this point while examining the 2001 Lokpal Bill. For the first time since 1989, this government presiding over a large number of scams, is unwilling to ensure accountability of the highest executive office. Clearly, all public servants of the Union Government within the definition in the Prevention of Corruption Act, which includes the Prime Minister, must fall within the purview of the Lokpal.
b) Judiciary: The judiciary too needs to be brought under scrutiny and made more accountable, and the stringent requirement of prior permission and sanction from the Chief Justice to file FIRs and investigate corruption charges has resulted in a de facto immunity to them. But the proposals to bring them under Lokpal encroach upon the constitutionally guaranteed independence of the Supreme Court. If a mere allegation of mala fide is enough for the Lokpal to start an inquiry into the actions of judges, it may not allow judges to act without fear.
Complaints about corruption against the judges of the Supreme Court and the High Courts should be handled by a separate body, the National Judicial Commission. This Commission should take care of the appointments in the higher judiciary and oversee their conduct and enquire into the complaints of corruption. For this, necessary legislation will have to be passed. The Judicial Standards and Accountability Bill, 2010 is woefully inadequate for this purpose.
c) Members of Parliament: At present, the scrutiny of the conduct of Members of Parliament with regard to any corrupt practice is weak and unsatisfactory. For Members of Parliament, Article 105 of the Constitution provides protection with regard to freedom of speech and voting. The real issue is how to ensure that this freedom and protection does not extend to acts of corruption by Members of Parliament.
This can be done through an amendment to Article 105, on the lines recommended by the National Commission to Review the Working of the Constitution”.
Alternatively, if feasible, there can be legislation that if any Member of Parliament indulges in any act of corruption that motivates his or her action in Parliament (voting, speaking etc.), then this act falls within the purview of the Prevention of Corruption Act and the IPC.
5. Lok Ayuktas
In the states, Lok Ayuktas should be set up on the model of the Central Lokpal.
6. Protection of Whistleblowers
Whistleblowers must be protected in order to combat corruption. Monitoring and ensuring protection of whistleblowers can be a part of the mandate of Lokpal, but this needs a comprehensive statutory backing. The provisions of the Public Interest Disclosure (Protection of Information) Bill, 2010 needs to be strengthened and the bill enacted expeditiously.
7. Big Business-Public Servant Nexus
It is necessary to recognise that an important source of corruption since liberalisation stems from the corrupt nexus between big business and public servants. It is necessary for the Lokpal to have investigations in cases which involve business entities to recommend cancellation of licences, contracts, lease or agreements if it was obtained by corrupt means. The Lokpal should also have the power to recommend blacklisting companies from getting government contracts and licences. Similarly, if the beneficiary of an offence is a business entity, the Lokpal should have the power to recommend concrete steps to recover the loss caused to the public exchequer. The government should normally accept these recommendations and act upon it.
Conclusion
The CPI(M) holds that along with a law for setting up an independent Lokpal, simultaneous measures to strengthen the legal and administrative framework against corruption are required. These include:
(1) Setting up of a National Judicial Commission to bring the conduct of judiciary under its purview
(2) Law to protect citizens charter for redressal of public grievances
(3) Amendment of Article 105 of the Constitution to bring MPs under anti-corruption scrutiny
(4) Electoral reforms to check money power in elections
(5) Setting up of Lok Ayuktas in the states to cover all public servants at the state-level
(6) Steps to unearth black money and confiscate the funds illegally stashed away in tax havens.
CPI(M) Stand:
Lokpal: For An Effective Anti-Corruption Body
Introduction
Corruption has become a major public concern in the wake of successive scams unfolding over the past few years. In a country like India, where millions of people still suffer from acute poverty, hunger and lack of socio-economic opportunities, the pillage of public resources through corruption amounts to a crime of a very serious nature. Besides impeding economic development, accumulation of ill gotten wealth through corruption is widening the inequalities and ruining the moral fabric of our society.
The recent exposures in the 2G spectrum allocation case, CWG scam etc. have shown how thousands of crores worth of public resources have been illicitly cornered by a section of corporates, bureaucrats and ministers. What is worse, tainted ministers have been allowed to remain in office for months and the investigations manipulated, in order to obstruct the course of justice. While corruption in high places has been a feature of our political system for many decades, what has emerged as a dominant trend in the post-liberalization period is a thorough distortion of the policy-making process at the highest levels of the government. A nexus of big corporates, politicians and bureaucrats have matured under the neoliberal regime and is threatening to subvert our democracy. It is clear that the current economic regime has made our system more vulnerable to cronyism and criminality.
The battle against corruption, in order to be effective today, can be achieved only through a comprehensive reform of our political, legal, administrative and judicial systems and not through one-off or piece-meal measures. The establishment of an effective Lokpal institution is one such measure. This needs to be complemented by other measures. There has to be a grievance redressal set-up for citizens, based on a legislation. There has to be a National Judicial Commission to oversee the higher judiciary; there has to be electoral reforms to check the use of money power in elections which is another source of corruption. Urgent steps also need to be undertaken to reform our tax system to plug loopholes and unearth black money, much of which is stashed in offshore bank accounts and tax havens. Firm steps need to be taken to break the big business-politician-bureaucrat nexus. Only a comprehensive systemic reform can effectively curb corruption.
Lokpal Bill
The institution of Ombudsman, which exists in many countries across the world, has provided avenues to redress public grievances on corruption and abuse of public office. However, the fact that the Lokpal Bill could not be passed in the Indian parliament in four decades exposes the lack of political will to fight corruption. Several governments in the past have taken it up only to shelve it later under various pretexts. The present government has also been compelled to initiate discussion on this bill because of public outcry over successive corruption scandals. It is imperative that a Lokpal Bill which deals with corruption in high places is tabled in the forthcoming session of parliament.
In the wake of the on-going debate on what should be the scope and role of the Lokpal, the Communist Party of India (Marxist) wishes to set out its stand on the main issues concerning the constitution of a Lokpal.
1. Definition of Corruption
Corruption involves a whole range of activities from bribery, influence peddling, patronage or favour, nepotism, cronyism, electoral fraud, embezzlement, kickbacks to officials and involvement in organized crime.
The Prevention of Corruption Act, 1988 has defined the offences that constitute a corrupt act. This definition requires to be widened. The linkage between misuse of public power for private gain or enrichment is a highly restrictive understanding of corruption. In many cases, power is misused to benefit an entity like a private company which is not a “person” as required under the PCA 1988. Often, there may be no traceable kickbacks or embezzlement but there may be a huge loss to the public exchequer and breach of public trust for example through sale of PSUs due to a willful misuse of power.
The definition of corruption has to be widened to include “willfully giving any undue benefit to any person or entity or obtaining any undue benefit from any public servant in violation of laws or rules”.
2. Clarity on Functions
The Lokpal should essentially be a fact-finding body that receives complaints, enquires, investigates and forward cases to Special Courts where prima facie there is a case of corruption for prosecution and punishment in a time bound manner. It should have powers to recommend an enquiry and investigation suo moto. It should oversee the entire machinery related to corruption cases at the Central level. Finally, it should have the powers to recommend executive action and to approach Courts when these are not accepted.
The Lokpal should be entrusted with quasi-judicial powers and autonomy to fulfill these functions in an independent, accountable, transparent and time-bound manner.
The separation of powers between legislature, executive and judiciary is a part of the basic structure of the Constitution. The institution of Lokpal should conform to this basic structure.
An issue to be considered regarding the functions of a Lokpal is whether it will deal with corruption or will it also perform functions of grievance redressal. The CPI(M) favours separation of these functions. There must be a separate mechanism for grievance redressal. This should be set up by a separate legislation. The grievances of citizens about the citizens charter etc should be brought under this set up.
3. Selection & Composition of Lokpal
The Lokpal Act should lay down an objective and transparent criteria such as competence, experience, qualification etc for the selection of candidates for appointment to the Lokpal. The selection committee should be broad-based consisting of members of the executive, leaders of parliament, members of the higher judiciary, jurists and academicians. The search committee constituted by the selection committee should also be broad-based.
Composition: Apart from the chairperson, there should be 10 members in the Lokpal. Out of these four shall be judicial members, three can be persons with administrative and civil service backgrounds and the other three should be drawn from fields such as law, academics and social service. There should be no member drawn from commerce and industries just as there can be no politician.
4. Jurisdiction
While corruption in high places has to be tackled on a priority basis, for the ordinary citizen, it is the corruption faced by them in daily life and in dealings with public authorities that also needs to be urgently taken up. Much of this sphere of corruption falls in dealings with authorities at the states-level. The Lok Ayuktas set up on the lines of the Lokpal should bring all state government employees, local bodies and the state corporations under their purview. Further, a citizen’s grievances redressal machinery that we have proposed be set up separately, should address all grievances regarding delivery of basic services and entitlements for citizens.
a) Prime Minister: The Prime Minister should be brought under the purview of the Lokpal with adequate safeguards. The office of Prime Minister along with all public servants was brought under the purview of Lokpal by the V.P. Singh Government in 1989 and in all subsequent draft legislations, the Prime Minister has been placed under the Lokpal. In fact a Parliamentary Standing Committee headed by Shri Pranab Mukherjee had made precisely this point while examining the 2001 Lokpal Bill. For the first time since 1989, this government presiding over a large number of scams, is unwilling to ensure accountability of the highest executive office. Clearly, all public servants of the Union Government within the definition in the Prevention of Corruption Act, which includes the Prime Minister, must fall within the purview of the Lokpal.
b) Judiciary: The judiciary too needs to be brought under scrutiny and made more accountable, and the stringent requirement of prior permission and sanction from the Chief Justice to file FIRs and investigate corruption charges has resulted in a de facto immunity to them. But the proposals to bring them under Lokpal encroach upon the constitutionally guaranteed independence of the Supreme Court. If a mere allegation of mala fide is enough for the Lokpal to start an inquiry into the actions of judges, it may not allow judges to act without fear.
Complaints about corruption against the judges of the Supreme Court and the High Courts should be handled by a separate body, the National Judicial Commission. This Commission should take care of the appointments in the higher judiciary and oversee their conduct and enquire into the complaints of corruption. For this, necessary legislation will have to be passed. The Judicial Standards and Accountability Bill, 2010 is woefully inadequate for this purpose.
c) Members of Parliament: At present, the scrutiny of the conduct of Members of Parliament with regard to any corrupt practice is weak and unsatisfactory. For Members of Parliament, Article 105 of the Constitution provides protection with regard to freedom of speech and voting. The real issue is how to ensure that this freedom and protection does not extend to acts of corruption by Members of Parliament.
This can be done through an amendment to Article 105, on the lines recommended by the National Commission to Review the Working of the Constitution”.
Alternatively, if feasible, there can be legislation that if any Member of Parliament indulges in any act of corruption that motivates his or her action in Parliament (voting, speaking etc.), then this act falls within the purview of the Prevention of Corruption Act and the IPC.
5. Lok Ayuktas
In the states, Lok Ayuktas should be set up on the model of the Central Lokpal.
6. Protection of Whistleblowers
Whistleblowers must be protected in order to combat corruption. Monitoring and ensuring protection of whistleblowers can be a part of the mandate of Lokpal, but this needs a comprehensive statutory backing. The provisions of the Public Interest Disclosure (Protection of Information) Bill, 2010 needs to be strengthened and the bill enacted expeditiously.
7. Big Business-Public Servant Nexus
It is necessary to recognise that an important source of corruption since liberalisation stems from the corrupt nexus between big business and public servants. It is necessary for the Lokpal to have investigations in cases which involve business entities to recommend cancellation of licences, contracts, lease or agreements if it was obtained by corrupt means. The Lokpal should also have the power to recommend blacklisting companies from getting government contracts and licences. Similarly, if the beneficiary of an offence is a business entity, the Lokpal should have the power to recommend concrete steps to recover the loss caused to the public exchequer. The government should normally accept these recommendations and act upon it.
Conclusion
The CPI(M) holds that along with a law for setting up an independent Lokpal, simultaneous measures to strengthen the legal and administrative framework against corruption are required. These include:
(1) Setting up of a National Judicial Commission to bring the conduct of judiciary under its purview
(2) Law to protect citizens charter for redressal of public grievances
(3) Amendment of Article 105 of the Constitution to bring MPs under anti-corruption scrutiny
(4) Electoral reforms to check money power in elections
(5) Setting up of Lok Ayuktas in the states to cover all public servants at the state-level
(6) Steps to unearth black money and confiscate the funds illegally stashed away in tax havens.
KG GAS SCAM
The draft of the CAG report on the audit of the Production Sharing Contracts for KG basin gas has already exposed the nexus between the UPA Government and M/s. Reliance Industries. This also vindicates the stand taken by the CPI(M) in Parliament since December 2006.
When a question on the status of gas availability, output, capital expenditure etc. was first raised in Rajya Sabha on 12.12.2006 by CPI (M) M.Ps Tapan Sen and Late Chittabrata Majumdar, the Government had informed that M/s. RIL-Niko consortium had submitted development plan which envisages increase in production from 40 to 80 MMSCMD and increase in expenditure from 2.47 billion dollar to 8.84 billion dollar.
It was immediately pointed out in a letter by Tapan Sen to Minister of Petroleum and Natural Gas dated 21.12.2006 that the expenditure per unit of production, which should come down with the increase in production due to economies of scale, had been inflated abnormally, warranting immediate corrective intervention by the Government. This was followed up with three letters on the same lines dated 25.01.2007, 27.02.2007 and 12.03.2007 following which the concerned Minister responded that the matter was being examined.
On 30.04.07 a detailed letter was sent to Minister of Petroleum and Natural Gas with copy to the Prime Minister in view of the impact of goldplating (artificial increase in cost) on price of natural gas which is also the major input for power and fertilizer. However, on 15.05.2007 in reply to a question in Parliament, it was informed that the revised capital investment has been approved by Director General of Hydrocarbons - DGH.
Three more letters were sent to the Prime Minister directly for his intervention to stop goldplating and ensure that the price of natural gas is not abruptly increased. One letter was acknowledged but no action was taken. Subsequently, the price of natural gas for consumers was also fixed at 4.2 dollar/unit by EGoM in September 2007 in favour of RIL, overlooking its earlier offer of 2.34 dollar/unit for the same to M/s. NTPC.
Action was sought against former DGH through letters in August and October 2009 to Minister of Petroleum and Natural Gas. However, though CBI had sought for full probe on DGH, no action has been taken so far.
CPI (M) demands immediate action against the former DGH and other officials who have colluded in this sordid affair, causing loss to the government and unduly benefiting the Reliance Industries. CPI (M) demands immediate amendment of the present pricing formula in Production Sharing Contract (PSC) in consultation with the CAG.
The draft report of the CAG is only the tip of the iceberg. Besides revenue loss to the government due to goldplating, the hike in gas price in favour of M/s. RIL in September 2007 has implications in terms of increased power tariff and higher fertiliser subsidy.
In this regard, the Prime Minister should further clarify as to why:
a) Pricing exercise undertaken by the Government took into consideration only the price of 4.2 dollar/unit offered by RIL and ignored the price offered by the same RIL to NTPC which was much lower.
b) Government ignored NTPC/Power Ministry’s view before the Committee of Secretaries in July 2007 that “the pricing of gas should not be linked with international indexing i.e. crude oil, liquid fuel and CNG as the same will result in increase in the price of power with multiplier effect fuelling inflation.”
CPI (M) demands that gas price be immediately delinked from the international dollar price of crude. The price of KG basin gas should be revised on the basis of actual cost of production and a cost-plus formula.
When a question on the status of gas availability, output, capital expenditure etc. was first raised in Rajya Sabha on 12.12.2006 by CPI (M) M.Ps Tapan Sen and Late Chittabrata Majumdar, the Government had informed that M/s. RIL-Niko consortium had submitted development plan which envisages increase in production from 40 to 80 MMSCMD and increase in expenditure from 2.47 billion dollar to 8.84 billion dollar.
It was immediately pointed out in a letter by Tapan Sen to Minister of Petroleum and Natural Gas dated 21.12.2006 that the expenditure per unit of production, which should come down with the increase in production due to economies of scale, had been inflated abnormally, warranting immediate corrective intervention by the Government. This was followed up with three letters on the same lines dated 25.01.2007, 27.02.2007 and 12.03.2007 following which the concerned Minister responded that the matter was being examined.
On 30.04.07 a detailed letter was sent to Minister of Petroleum and Natural Gas with copy to the Prime Minister in view of the impact of goldplating (artificial increase in cost) on price of natural gas which is also the major input for power and fertilizer. However, on 15.05.2007 in reply to a question in Parliament, it was informed that the revised capital investment has been approved by Director General of Hydrocarbons - DGH.
Three more letters were sent to the Prime Minister directly for his intervention to stop goldplating and ensure that the price of natural gas is not abruptly increased. One letter was acknowledged but no action was taken. Subsequently, the price of natural gas for consumers was also fixed at 4.2 dollar/unit by EGoM in September 2007 in favour of RIL, overlooking its earlier offer of 2.34 dollar/unit for the same to M/s. NTPC.
Action was sought against former DGH through letters in August and October 2009 to Minister of Petroleum and Natural Gas. However, though CBI had sought for full probe on DGH, no action has been taken so far.
CPI (M) demands immediate action against the former DGH and other officials who have colluded in this sordid affair, causing loss to the government and unduly benefiting the Reliance Industries. CPI (M) demands immediate amendment of the present pricing formula in Production Sharing Contract (PSC) in consultation with the CAG.
The draft report of the CAG is only the tip of the iceberg. Besides revenue loss to the government due to goldplating, the hike in gas price in favour of M/s. RIL in September 2007 has implications in terms of increased power tariff and higher fertiliser subsidy.
In this regard, the Prime Minister should further clarify as to why:
a) Pricing exercise undertaken by the Government took into consideration only the price of 4.2 dollar/unit offered by RIL and ignored the price offered by the same RIL to NTPC which was much lower.
b) Government ignored NTPC/Power Ministry’s view before the Committee of Secretaries in July 2007 that “the pricing of gas should not be linked with international indexing i.e. crude oil, liquid fuel and CNG as the same will result in increase in the price of power with multiplier effect fuelling inflation.”
CPI (M) demands that gas price be immediately delinked from the international dollar price of crude. The price of KG basin gas should be revised on the basis of actual cost of production and a cost-plus formula.
ANOTHER MAJOR SCAM
The CAG draft report that nails the connivance between Government agencies and Reliance Industries Ltd. leading to huge losses to the Government exchequer is yet another example of the power of corporates in the UPA Government to subvert rules and regulations in their favour.
The CAG has noted that the former Director-General of Hydrocarbons (DGH) permitted Reliance to inflate its “development costs” on the gas extraction in the D6 block of KG basin from 2.47 billion dollars to a whopping 8.84 billion dollars. This money taken by RIL affected the revenues of the Government. Government should prosecute the former DGH without any delay.
The Government’s connivance with RIL has a direct impact on the aam aadmi because increased claims of development cost get reflected in the price of gas given to consumers and also affect the prices of fertilizer and power. On this issue as well as on the inflated development cost issue, CPI(M) MPs have been raising the matter in Parliament. Letters have been written to the Prime Minister to institute an independent enquiry into the complaint of artificial jacking up of the capital expenditure by RIL for D6 KG Basin and its hasty approval by the concerned authority to find out the actual cost before gas price is fixed.
But the Polit Bureau regrets to note that in a repeat of the 2-G scam, the Prime Minister’s silence on the issue, other than mere acknowledgement of letters from Members of Parliament has again exposed the UPA Government’s acquiescence to corporate manipulation. The PB demands a statement from the PM on this issue as it involves a higher price for energy resource like natural gas that is used for power and fertilizer industries and has a direct bearing on the interests of the common man.
The CAG has noted that the former Director-General of Hydrocarbons (DGH) permitted Reliance to inflate its “development costs” on the gas extraction in the D6 block of KG basin from 2.47 billion dollars to a whopping 8.84 billion dollars. This money taken by RIL affected the revenues of the Government. Government should prosecute the former DGH without any delay.
The Government’s connivance with RIL has a direct impact on the aam aadmi because increased claims of development cost get reflected in the price of gas given to consumers and also affect the prices of fertilizer and power. On this issue as well as on the inflated development cost issue, CPI(M) MPs have been raising the matter in Parliament. Letters have been written to the Prime Minister to institute an independent enquiry into the complaint of artificial jacking up of the capital expenditure by RIL for D6 KG Basin and its hasty approval by the concerned authority to find out the actual cost before gas price is fixed.
But the Polit Bureau regrets to note that in a repeat of the 2-G scam, the Prime Minister’s silence on the issue, other than mere acknowledgement of letters from Members of Parliament has again exposed the UPA Government’s acquiescence to corporate manipulation. The PB demands a statement from the PM on this issue as it involves a higher price for energy resource like natural gas that is used for power and fertilizer industries and has a direct bearing on the interests of the common man.
Monday, July 11, 2011
ALCAHOL &HEALTH
കേരളം മദ്യത്തിന്റെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. മൂന്നുകോടി മുപ്പത്തിനാല് ലക്ഷം ജനസംഖ്യയുള്ള കേരളത്തില് ഒരു കോടിയോളം സ്ഥിരം മദ്യാപാനികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മദ്യപാനത്തിന്റെ ആളോഹരി വിഹിതം കേരളത്തില് 8.3 ലിറ്ററാണ്. ഒരു കൊല്ലം കേരളം കുടിച്ചുതീര്ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്. കേരളീയര് മദ്യപാനം ആരംഭിക്കുന്ന ശരാശരി പ്രായം 13 വയസ്സാണെന്ന് സര്വേകള് സൂചിപ്പിക്കുന്നു. യുവാക്കള്, വിദ്യാര്ഥികള് എന്നീ വിഭാഗങ്ങള് കടന്ന് മദ്യം സ്ത്രീകളിലേക്കും വ്യാപിച്ചു എന്നതാണ് നടുക്കുന്ന വസ്തുത. മദ്യാസക്തി വൈദ്യശാസ്ത്രപരമായും മനഃശാസ്ത്രപരമായും ചികിത്സ ആവശ്യമുള്ള ഒരു രോഗമാണ്.
മദ്യപാനം-വിവിധ ഘട്ടങ്ങള്
പ്രാഥമിക ഘട്ടം: തുടക്കത്തില് പാര്ട്ടികളിലോ വിനോദയാത്രയിലോ കുടുംബ പരിപാടിയിലോ മദ്യപാനം തുടങ്ങിവെക്കുന്നു. ലഭിക്കുന്ന ലഹരിമൂലം കാലക്രമേണ കഴിക്കുന്ന മദ്യത്തിന്റെ അളവും കഴിക്കുന്ന ദിവസങ്ങളും കൂടിക്കൊണ്ടുവരുന്നു. മാത്രമല്ല, ലഹരി നിലനിര്ത്താന് വ്യക്തിക്ക് കൂടുതല് അളവില് മദ്യപിക്കേണ്ടിവരുന്നു.
മധ്യഘട്ടം: ഈ അവസ്ഥയില് ആത്മനിയന്ത്രണം പാടെ നഷ്ടപ്പെട്ട രോഗി മദ്യപാനത്തെ സ്വയം ന്യായീകരിക്കാന് സാമ്പത്തിക പ്രശ്നങ്ങളാലോ, കുടുംബപ്രശ്നങ്ങളാലോ ആണ് താന് മദ്യപിക്കുന്നതെന്ന് വിശ്വസിക്കാന് ശ്രമിക്കുന്നു. കുടുംബ ബന്ധം തകരല്, ദാമ്പത്യബന്ധം വേര്പെടല്, ജോലി നഷ്ടപ്പെടല്, ശാരീരികാരോഗ്യം കുറയുക തുടങ്ങിയ നിരവധി പ്രശ്നങ്ങളാല് ഇവരുടെ ജീവിതം ദുരിതപൂര്ണമാകുന്നു.
അവസാനഘട്ടം: ഈ ഘട്ടത്തില് രോഗി ശാരീരികമായും മാനസികമായും പാടേ നശിക്കുന്നു. സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥയില്, മദ്യപിക്കാന് വേണ്ടി കടം വാങ്ങുക, നുണ പറയുക, കളവ് നടത്തുക എന്നിവ സ്വഭാവത്തിന്റെ ഭാഗമായി തീരുന്നു. കുടി നിര്ത്തുമ്പോള് ഉണ്ടാകുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകള് കാരണം മദ്യം ഉപേക്ഷിക്കുക ഇവര്ക്ക് ബുദ്ധിമുട്ടായിത്തീരുന്നു.
ആരോഗ്യപ്രശ്നങ്ങള്
കുറച്ചു സമയത്തേക്ക് അനുഭവപ്പെടുന്ന സുഖകരമായ അവസ്ഥ കഴിഞ്ഞാല് തലച്ചോറിന്റെ പ്രവര്ത്തനം മന്ദീഭവിക്കുകയും ഏകാഗ്രത കുറയുകയും ചിന്ത പതുക്കെയാവുകയും ചുറ്റുപാടുകളോട് പ്രതികരിക്കാന് കൂടുതല് സമയം വേണ്ടിവരികയും ചെയ്യുന്നു. പേശീനിയന്ത്രണം കുറയുകയും സംസാരത്തിന് കുഴച്ചില് ഉണ്ടാവുകയും നടത്തത്തിനും ചലനത്തിനും നിയന്ത്രണമില്ലാതാവുകയും ചെയ്യുന്നു.
മദ്യം ആമാശയത്തിന്റെയും കുടലിന്റെയും സങ്കോചവികാസങ്ങള് തടസ്സപ്പെടുത്തുകയും ഈ ഭാഗങ്ങളിലെ സംരക്ഷണ കവചങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് കുടലില് പുണ്ണ്, ചെറുകുടലിലെ വ്രണങ്ങള് വികസിച്ച് ദ്വാരമുണ്ടാകുന്ന അവസ്ഥ എന്നിവ ഉണ്ടാകാം.
മദ്യം കരളിനെ ബാധിക്കുന്ന വിഷമാണ്. തുടക്കത്തില് കരളില് കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന ഫാറ്റിലിവറും പിന്നീട് മദ്യപാനം തുടര്ന്നാല് കരള്വീക്കം, മഹോദരം എന്നീ അവസ്ഥകളും ഉണ്ടാകുന്നു.
ഫോളിക് ആസിഡ് എന്ന വിറ്റമിന്റെ കുറവുകാരണം വിളര്ച്ച, മുറിവില് രക്തം കട്ടപിടിക്കാന് സഹായിക്കുന്ന പ്ലേറ്റ്ലെറ്റുകളുടെ കുറവുകാരണം രക്തം വാര്ന്നുപോകുക എന്നിവയും മദ്യപരില് കൂടുതലാണ്. രോഗപ്രതിരോധശേഷി കുറവായതിനാല് അണുബാധകള് ഉണ്ടാകുന്നു. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയില് ഛര്ദിച്ചാല്, ഛര്ദില് ശ്വാസകോശത്തിലെത്തി ഉണ്ടാകുന്ന ആസ്പിരേഷന് ന്യുമോണിയ, ക്ഷയരോഗം എന്നിവയും മദ്യപരില് കൂടുതലാണ്. പേശികളുടെ ബലക്കുറവ്, പേശികള് ഭാഗികമായി നശിക്കുന്ന മയോപ്പതി, എല്ലുകളുടെ തേയ്മാനം, ബലക്കുറവ്, സോറിയാസിസ്പോലുള്ള ത്വക് രോഗങ്ങള് എന്നിവയും ഇവരില് കണ്ടുവരുന്നു. മദ്യം ലൈംഗികശേഷി വര്ധിപ്പിക്കുമെന്നാണ് പൊതുവായ ധാരണയെങ്കിലും ഫലത്തില് അത് ലൈംഗികശേഷി കുറയ്ക്കുകയാണ് ചെയ്യുന്നത്.
തലച്ചോറിനും ഞരമ്പിനുമുണ്ടാകുന്ന തകരാറുകള്: തുടര്ച്ചയായ മദ്യപാനം തലച്ചോറിന്റെ വലിപ്പം കുറയ്ക്കുന്നതോടൊപ്പം ഓര്മക്കുറവും ചിന്തയില് മാന്ദ്യവും ഉണ്ടാക്കുന്നു. മദ്യപാനംമൂലം ഉണ്ടാകുന്ന പോഷകാഹാരക്കുറവ് വെര്ണിക്കീസ് എന്സഫലോപതി, കോര്സകോഫ് സൈക്കോസിസ് എന്നീ ഗുരുതരമായ രോഗങ്ങളും ഉണ്ടാക്കാം. സ്ഥിരമായി മദ്യം കഴിക്കുന്നവര് മദ്യം നിര്ത്തുകയോ അളവ് കുറയ്ക്കുകയോ ചെയ്താല് 48 മണിക്കൂറിനുള്ളില് അപസ്മാരവും പേടിപ്പിക്കുന്നതോ കുറ്റപ്പെടുത്തുന്നതോ ആയ അശരീരി ശബ്ദങ്ങളും ഉണ്ടാകാന് സാധ്യതയുണ്ട്.
മാനസിക രോഗങ്ങള്: പല മാനസിക രോഗങ്ങളും മദ്യപിക്കുന്നവരില് കൂടുതലായി കണ്ടുവരുന്നു. വിഷാദരോഗം മദ്യപരില് സാധാരണമാണ്. മദ്യപരില് ആത്മഹത്യാനിരക്ക് 15 ശതമാനം ആണ്. പങ്കാളിയുടെ ചാരിത്ര്യം സംശയിക്കുന്ന ഡെലൂഷന് ഓഫ് ഇന്ഫെഡിലിറ്റി എന്ന രോഗവും ഇവരില് കൂടുതലാണ്.
ചികിത്സയുടെ ഘട്ടങ്ങള്
രോഗത്തെ വിലയിരുത്തല്: മദ്യപാനശീലത്തെ വിശദമായി മനസ്സിലാക്കുകയാണ് ആദ്യപടി. മദ്യപാനശീലത്തിന്റെ കാലയളവ്, കഴിക്കുന്ന അളവ്, കഴിക്കാനുള്ള കാരണങ്ങള്, മാനസിക, ശാരീരിക, കുടുംബ, സാമൂഹിക പ്രശ്നങ്ങള്, സാമ്പത്തിക, സാമൂഹിക പിന്തുണ എന്നിവയെക്കുറിച്ച് മനസ്സിലാക്കിയിട്ടേ ചികിത്സ ആരംഭിക്കാവൂ.
വിഷമുക്തി ചികിത്സ: മദ്യപാനം നിര്ത്തുമ്പോള് ഉണ്ടാകുന്ന വിഷമതകളെ തടയുകയാണ് ഈ ഘട്ടത്തില് ചെയ്യുന്നത്. ശാരീരികമായ വൈഷമ്യങ്ങള് ഉണ്ടാകാതിരിക്കാനും മദ്യം കഴിക്കാനുള്ള പ്രേരണ ഇല്ലാതാക്കാനും രോഗിയെ ആസ്പത്രിയില് പ്രവേശിപ്പിച്ച് ചികിത്സ നല്കുന്നു. തയാമിന് വൈറ്റമിന്, ക്ലോര് ഡയാസിപോക്സൈഡ് എന്നീ മരുന്നുകളാണ് ഈ ഘട്ടത്തില് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.
തുടര് ചികിത്സ: വീണ്ടും മദ്യപാനം ആരംഭിക്കുന്നത് ഒഴിവാക്കുക, കുടുംബവും ജീവിതപങ്കാളിയും സമൂഹവുമായി ഇണങ്ങി ജീവിക്കാന് പ്രേരിപ്പിക്കുക, പുനരധിവാസം, ജീവിത നിലവാരം ഉയര്ത്തല് എന്നിവയാണ് ഈ ഘട്ടത്തിലെ ദീര്ഘകാല ലക്ഷ്യങ്ങള്. സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്വര്ക്കര് എന്നിവരടങ്ങിയ ഒരു വിദഗ്ധ ടീമിന്റെ മരുന്നുകളും കൗണ്സലിങ്ങും മൂലം ഈ ലക്ഷ്യങ്ങള് നേടിയെടുക്കാവുന്നതാണ്.
മദ്യപാനം-വിവിധ ഘട്ടങ്ങള്
പ്രാഥമിക ഘട്ടം: തുടക്കത്തില് പാര്ട്ടികളിലോ വിനോദയാത്രയിലോ കുടുംബ പരിപാടിയിലോ മദ്യപാനം തുടങ്ങിവെക്കുന്നു. ലഭിക്കുന്ന ലഹരിമൂലം കാലക്രമേണ കഴിക്കുന്ന മദ്യത്തിന്റെ അളവും കഴിക്കുന്ന ദിവസങ്ങളും കൂടിക്കൊണ്ടുവരുന്നു. മാത്രമല്ല, ലഹരി നിലനിര്ത്താന് വ്യക്തിക്ക് കൂടുതല് അളവില് മദ്യപിക്കേണ്ടിവരുന്നു.
മധ്യഘട്ടം: ഈ അവസ്ഥയില് ആത്മനിയന്ത്രണം പാടെ നഷ്ടപ്പെട്ട രോഗി മദ്യപാനത്തെ സ്വയം ന്യായീകരിക്കാന് സാമ്പത്തിക പ്രശ്നങ്ങളാലോ, കുടുംബപ്രശ്നങ്ങളാലോ ആണ് താന് മദ്യപിക്കുന്നതെന്ന് വിശ്വസിക്കാന് ശ്രമിക്കുന്നു. കുടുംബ ബന്ധം തകരല്, ദാമ്പത്യബന്ധം വേര്പെടല്, ജോലി നഷ്ടപ്പെടല്, ശാരീരികാരോഗ്യം കുറയുക തുടങ്ങിയ നിരവധി പ്രശ്നങ്ങളാല് ഇവരുടെ ജീവിതം ദുരിതപൂര്ണമാകുന്നു.
അവസാനഘട്ടം: ഈ ഘട്ടത്തില് രോഗി ശാരീരികമായും മാനസികമായും പാടേ നശിക്കുന്നു. സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥയില്, മദ്യപിക്കാന് വേണ്ടി കടം വാങ്ങുക, നുണ പറയുക, കളവ് നടത്തുക എന്നിവ സ്വഭാവത്തിന്റെ ഭാഗമായി തീരുന്നു. കുടി നിര്ത്തുമ്പോള് ഉണ്ടാകുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകള് കാരണം മദ്യം ഉപേക്ഷിക്കുക ഇവര്ക്ക് ബുദ്ധിമുട്ടായിത്തീരുന്നു.
ആരോഗ്യപ്രശ്നങ്ങള്
കുറച്ചു സമയത്തേക്ക് അനുഭവപ്പെടുന്ന സുഖകരമായ അവസ്ഥ കഴിഞ്ഞാല് തലച്ചോറിന്റെ പ്രവര്ത്തനം മന്ദീഭവിക്കുകയും ഏകാഗ്രത കുറയുകയും ചിന്ത പതുക്കെയാവുകയും ചുറ്റുപാടുകളോട് പ്രതികരിക്കാന് കൂടുതല് സമയം വേണ്ടിവരികയും ചെയ്യുന്നു. പേശീനിയന്ത്രണം കുറയുകയും സംസാരത്തിന് കുഴച്ചില് ഉണ്ടാവുകയും നടത്തത്തിനും ചലനത്തിനും നിയന്ത്രണമില്ലാതാവുകയും ചെയ്യുന്നു.
മദ്യം ആമാശയത്തിന്റെയും കുടലിന്റെയും സങ്കോചവികാസങ്ങള് തടസ്സപ്പെടുത്തുകയും ഈ ഭാഗങ്ങളിലെ സംരക്ഷണ കവചങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് കുടലില് പുണ്ണ്, ചെറുകുടലിലെ വ്രണങ്ങള് വികസിച്ച് ദ്വാരമുണ്ടാകുന്ന അവസ്ഥ എന്നിവ ഉണ്ടാകാം.
മദ്യം കരളിനെ ബാധിക്കുന്ന വിഷമാണ്. തുടക്കത്തില് കരളില് കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന ഫാറ്റിലിവറും പിന്നീട് മദ്യപാനം തുടര്ന്നാല് കരള്വീക്കം, മഹോദരം എന്നീ അവസ്ഥകളും ഉണ്ടാകുന്നു.
ഫോളിക് ആസിഡ് എന്ന വിറ്റമിന്റെ കുറവുകാരണം വിളര്ച്ച, മുറിവില് രക്തം കട്ടപിടിക്കാന് സഹായിക്കുന്ന പ്ലേറ്റ്ലെറ്റുകളുടെ കുറവുകാരണം രക്തം വാര്ന്നുപോകുക എന്നിവയും മദ്യപരില് കൂടുതലാണ്. രോഗപ്രതിരോധശേഷി കുറവായതിനാല് അണുബാധകള് ഉണ്ടാകുന്നു. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയില് ഛര്ദിച്ചാല്, ഛര്ദില് ശ്വാസകോശത്തിലെത്തി ഉണ്ടാകുന്ന ആസ്പിരേഷന് ന്യുമോണിയ, ക്ഷയരോഗം എന്നിവയും മദ്യപരില് കൂടുതലാണ്. പേശികളുടെ ബലക്കുറവ്, പേശികള് ഭാഗികമായി നശിക്കുന്ന മയോപ്പതി, എല്ലുകളുടെ തേയ്മാനം, ബലക്കുറവ്, സോറിയാസിസ്പോലുള്ള ത്വക് രോഗങ്ങള് എന്നിവയും ഇവരില് കണ്ടുവരുന്നു. മദ്യം ലൈംഗികശേഷി വര്ധിപ്പിക്കുമെന്നാണ് പൊതുവായ ധാരണയെങ്കിലും ഫലത്തില് അത് ലൈംഗികശേഷി കുറയ്ക്കുകയാണ് ചെയ്യുന്നത്.
തലച്ചോറിനും ഞരമ്പിനുമുണ്ടാകുന്ന തകരാറുകള്: തുടര്ച്ചയായ മദ്യപാനം തലച്ചോറിന്റെ വലിപ്പം കുറയ്ക്കുന്നതോടൊപ്പം ഓര്മക്കുറവും ചിന്തയില് മാന്ദ്യവും ഉണ്ടാക്കുന്നു. മദ്യപാനംമൂലം ഉണ്ടാകുന്ന പോഷകാഹാരക്കുറവ് വെര്ണിക്കീസ് എന്സഫലോപതി, കോര്സകോഫ് സൈക്കോസിസ് എന്നീ ഗുരുതരമായ രോഗങ്ങളും ഉണ്ടാക്കാം. സ്ഥിരമായി മദ്യം കഴിക്കുന്നവര് മദ്യം നിര്ത്തുകയോ അളവ് കുറയ്ക്കുകയോ ചെയ്താല് 48 മണിക്കൂറിനുള്ളില് അപസ്മാരവും പേടിപ്പിക്കുന്നതോ കുറ്റപ്പെടുത്തുന്നതോ ആയ അശരീരി ശബ്ദങ്ങളും ഉണ്ടാകാന് സാധ്യതയുണ്ട്.
മാനസിക രോഗങ്ങള്: പല മാനസിക രോഗങ്ങളും മദ്യപിക്കുന്നവരില് കൂടുതലായി കണ്ടുവരുന്നു. വിഷാദരോഗം മദ്യപരില് സാധാരണമാണ്. മദ്യപരില് ആത്മഹത്യാനിരക്ക് 15 ശതമാനം ആണ്. പങ്കാളിയുടെ ചാരിത്ര്യം സംശയിക്കുന്ന ഡെലൂഷന് ഓഫ് ഇന്ഫെഡിലിറ്റി എന്ന രോഗവും ഇവരില് കൂടുതലാണ്.
ചികിത്സയുടെ ഘട്ടങ്ങള്
രോഗത്തെ വിലയിരുത്തല്: മദ്യപാനശീലത്തെ വിശദമായി മനസ്സിലാക്കുകയാണ് ആദ്യപടി. മദ്യപാനശീലത്തിന്റെ കാലയളവ്, കഴിക്കുന്ന അളവ്, കഴിക്കാനുള്ള കാരണങ്ങള്, മാനസിക, ശാരീരിക, കുടുംബ, സാമൂഹിക പ്രശ്നങ്ങള്, സാമ്പത്തിക, സാമൂഹിക പിന്തുണ എന്നിവയെക്കുറിച്ച് മനസ്സിലാക്കിയിട്ടേ ചികിത്സ ആരംഭിക്കാവൂ.
വിഷമുക്തി ചികിത്സ: മദ്യപാനം നിര്ത്തുമ്പോള് ഉണ്ടാകുന്ന വിഷമതകളെ തടയുകയാണ് ഈ ഘട്ടത്തില് ചെയ്യുന്നത്. ശാരീരികമായ വൈഷമ്യങ്ങള് ഉണ്ടാകാതിരിക്കാനും മദ്യം കഴിക്കാനുള്ള പ്രേരണ ഇല്ലാതാക്കാനും രോഗിയെ ആസ്പത്രിയില് പ്രവേശിപ്പിച്ച് ചികിത്സ നല്കുന്നു. തയാമിന് വൈറ്റമിന്, ക്ലോര് ഡയാസിപോക്സൈഡ് എന്നീ മരുന്നുകളാണ് ഈ ഘട്ടത്തില് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.
തുടര് ചികിത്സ: വീണ്ടും മദ്യപാനം ആരംഭിക്കുന്നത് ഒഴിവാക്കുക, കുടുംബവും ജീവിതപങ്കാളിയും സമൂഹവുമായി ഇണങ്ങി ജീവിക്കാന് പ്രേരിപ്പിക്കുക, പുനരധിവാസം, ജീവിത നിലവാരം ഉയര്ത്തല് എന്നിവയാണ് ഈ ഘട്ടത്തിലെ ദീര്ഘകാല ലക്ഷ്യങ്ങള്. സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്വര്ക്കര് എന്നിവരടങ്ങിയ ഒരു വിദഗ്ധ ടീമിന്റെ മരുന്നുകളും കൗണ്സലിങ്ങും മൂലം ഈ ലക്ഷ്യങ്ങള് നേടിയെടുക്കാവുന്നതാണ്.
BLACK MONEY &INDIA
എട്ടുകൊല്ലം, ഒഴുകിയത് 4.8 ലക്ഷംകോടി!
ന്യൂഡല്ഹി: ''ഇത് എത്ര പൂജ്യം?! സ്കൂളില് പഠിക്കുന്ന കാലത്തു മാത്രമാണ് ഇത്രയധികം പൂജ്യങ്ങള് കണ്ടിട്ടുള്ളത്''. 1,76,000 കോടി രൂപയുടെ 2 ജി സ്പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജി.എസ്. സിംഗ്വി അത്ഭുതപ്പെട്ടിരുന്നു. വില്ലേജ് ഓഫീസില് സര്ട്ടിഫിക്കറ്റു നല്കുന്നതിന് പത്തോ അമ്പതോ രൂപ കൈക്കൂലി വാങ്ങുന്നതില്നിന്ന് കരാറുറപ്പിക്കുന്നതിന് കോടികള് വാങ്ങുന്നതിലേക്ക് ഇന്ത്യയിലെ ഉദ്യോഗസ്ഥ-രാഷ്ട്രീയ-കോര്പ്പറേറ്റ് മാഫിയ വളര്ന്നിരിക്കുന്നു.
ജനസംഖ്യയുടെ 75 ശതമാനത്തിനും ദിനംപ്രതി 20 രൂപയ്ക്കു താഴെ വരുമാനമുള്ള ഇന്ത്യയില്നിന്ന് വിദേശത്ത് ഇതുവരെ കടത്തിയ കള്ളപ്പണംസംബന്ധിച്ച് വ്യക്തമായ കണക്കുകളൊന്നുമില്ല. അതേസമയം, 'ഗ്ലോബല് ഫിനാന്ഷ്യല് ഇന്റഗ്രിറ്റി' (ജി.എഫ്.ഐ.) എന്ന സംഘടനയുടെ കണക്കുകള്പ്രകാരം 2000-ത്തിനും 2008-നുമിടയില്മാത്രം ഇന്ത്യയില്നിന്ന് പുറത്തേക്ക് ഒഴുകിയ കള്ളപ്പണം 4.8 ലക്ഷം കോടി രൂപയാണ്. അതായത് 4800000000000 രൂപ. പൂജ്യം എണ്ണിത്തീരാന് ഏറെ സമയമെടുക്കും.
കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികളെടുക്കുന്നതിന് സുപ്രീംകോടതി കേന്ദ്രസര്ക്കാറിനുമേല് സമ്മര്ദം ചെലുത്തുന്ന സമയമാണിത്. ഇതുമായി ബന്ധപ്പെട്ട കേസ് വിധിപറയാന് മാറ്റിയിട്ടുണ്ട്. വേനലവധി കഴിഞ്ഞ് സുപ്രീംകോടതി തുറക്കുമ്പോള് പുറത്തുവരുന്ന ആദ്യത്തെ വിധികളിലൊന്ന് ഇതായിരിക്കും. വിദേശബാങ്കുകളില് കള്ളപ്പണം സൂക്ഷിച്ചവരുടെ പേരുകള് പുറത്തുവിടാന് പറ്റില്ലെന്ന കര്ക്കശനിലപാടുമായി കേന്ദ്രസര്ക്കാര് ഒരുവശത്ത്. രാജ്യത്തെ കൊള്ളയടിച്ച പണം വിദേശത്ത് സൂക്ഷിക്കുന്നവരുടെ പേരുകള് പുറത്തുവിടുന്നതിന് എന്ത് തടസ്സമാണ് സര്ക്കാറിനുള്ളതെന്ന, കള്ളപ്പണക്കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി. സുദര്ശന് റെഡ്ഡിയുടെ ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്.
നേരത്തേ ചൂണ്ടിക്കാട്ടിയ അക്കങ്ങള് എട്ടുകൊല്ലത്തെ ഇടവേളയിലേതു മാത്രമാണ്. അപ്പോള് കഴിഞ്ഞ 60 കൊല്ലത്തിനുള്ളില് ഇവിടെ നിന്ന് കടത്തിയ തുക വളരെ ഉയര്ന്നതായിരിക്കാം. ഡോളറിനെതിരെ രൂപയ്ക്ക് ഉയര്ന്ന മൂല്യമുണ്ടായിരുന്ന 80-കള് വരെയുള്ള കാലഘട്ടംകൂടി പരിഗണിക്കുമ്പോള് 71 ലക്ഷം കോടി രൂപവരെ കള്ളപ്പണം വിദേശത്തുണ്ടാകാമെന്ന് പ്രശസ്ത സാമ്പത്തികവിദഗ്ധന് പ്രൊഫ. ആര്. വൈദ്യനാഥന് ചൂണ്ടിക്കാട്ടുന്നു. അഴിമതി നടത്തി നേടുന്ന പണത്തിനു പുറമെ, മയക്കുമരുന്നുകടത്ത്, നികുതിവെട്ടിപ്പ്, കള്ളക്കടത്ത്, ഭീകരപ്രവര്ത്തനം, ആയുധക്കടത്ത് തുടങ്ങിയവയില്നിന്നുള്ള അനധികൃതസമ്പാദ്യങ്ങളും വിദേശത്ത് സൂക്ഷിക്കുന്നു.
ഇന്ത്യയില്നിന്നുള്ളവരുടെ കള്ളപ്പണമാണ് സ്വിസ് ബാങ്കുകളില് കൂടുതലുള്ളതെന്ന് വിക്കിലീക്സ് സ്ഥാപകന് ജൂലിയന് അസാഞ്ജ് വെളിപ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണം സൂക്ഷിക്കാന് സൗകര്യങ്ങള് നല്കുന്ന ബാങ്കുകള് 70 രാജ്യങ്ങളിലുണ്ട്. നികുതിരഹിത ബാങ്കിങ് സൗകര്യമുണ്ടെന്ന് 40-ഓളം രാജ്യങ്ങള് സജീവമായി പ്രചരിപ്പിക്കുന്നുണ്ട്. സ്വിറ്റ്സര്ലന്ഡിനു പുറമെ, ലിക്റ്റെന്സ്റ്റൈന്, ചാനല് ഐലന്ഡ്സ്, കെയ്മന് ഐലന്ഡ്സ് തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തികസ്ഥിരതയുടെ അടിസ്ഥാനം ഇങ്ങനെ ലഭിക്കുന്ന കള്ളപ്പണനിക്ഷേപമാണ്. അപ്പോള് കഴിയുന്നത്ര 'കസ്റ്റമേഴ്സിനെ' ആകര്ഷിക്കേണ്ടത് അവരുടെ ആവശ്യമാണ്.
കള്ളപ്പണം പുറത്തേക്ക് കൊണ്ടുപോകുന്നതിന് നിരവധി മാര്ഗങ്ങളാണ് അവലംബിക്കുന്നത്.
ചേമ്പില മുതല് രത്നങ്ങള് വരെ
കള്ളപ്പണം വിദേശത്തേക്ക് കടത്തുന്നതില് ഇന്ത്യയുടെ സ്ഥാനം 15-ാമതാണ്. മുതലാളിത്ത പാതയിലൂടെ ചലിക്കുന്ന 'കമ്യൂണിസ്റ്റ്' ചൈനയ്ക്കാണ് ഇക്കാര്യത്തില് ഒന്നാം സ്ഥാനം. ഇന്ത്യയ്ക്കും അയല്രാജ്യമായ ചൈനയ്ക്കും ഇടയില് ലോകത്തെ എണ്ണയുത്പാദക രാജ്യങ്ങള്ക്കാണ് സ്ഥാനം. റഷ്യ, മെക്സിക്കോ, സൗദി അറേബ്യ, മലേഷ്യ, യു.എ.ഇ., കുവൈത്ത്, വെനസ്വേല, ഖത്തര്, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്ക്ക് പിന്നിലാണ് ഇന്ത്യ. എങ്കിലും, 2010-2011-ലെ നമ്മുടെ ബജറ്റില് വിദ്യാഭ്യാസത്തിനുള്ള നീക്കിയിരുപ്പിനേക്കാള് പത്തിരട്ടി കൂടുതലാണ് ഇവിടെ നിന്നു കടത്തിയ പണം. നമ്മുടെ രാജ്യത്തിന്റെ എല്ലാ കടങ്ങളും തീര്ക്കാനുള്ള പണമാണ് ദുരൂഹമായ മാര്ഗങ്ങളിലൂടെ ഇന്ത്യയില്നിന്നു വിദേശത്തെത്തിക്കുന്നത്.
അനധികൃത രീതികളിലൂടെ ഉണ്ടാക്കുന്ന പണം വിദേശത്ത് നികുതിരഹിത ബാങ്കിങ് രീതികളുള്ള 'ടാക്സ്ഹേവനു'കളില് നിക്ഷേപിച്ച് അല്പാല്പം ഇന്ത്യയിലേക്ക് എത്തിക്കുകയെന്നതാണ് സാധാരണയായി കണ്ടുവരുന്നതെന്ന് എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര് ചൂണ്ടിക്കാട്ടുന്നു. ഇതിനെ വിദേശത്ത് പണം 'പാര്ക്ക്' ചെയ്യുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര് പറയുന്നത്. കയറ്റുമതിയും ഇറക്കുമതിയും നടത്തുമ്പോള് നിരക്കു കുറച്ചോ കൂട്ടിയോ കാണിച്ച്, വ്യത്യാസം വിദേശത്തു തന്നെ 'പാര്ക്ക്' ചെയ്യുന്ന രീതിയാണ് സാധാരണയായി നടക്കുന്നത്. വന്കിട അന്താരാഷ്ട്ര കരാറുകള്ക്ക് ഇടനില നില്ക്കുന്നവരാകട്ടെ കമ്മീഷന് വിദേശത്തു തന്നെ നിക്ഷേപിക്കാനുള്ള സംവിധാനമുണ്ടാക്കുകയാണ് പതിവ്. ഇപ്പോള് രാഷ്ട്രീയത്തില് സജീവമായ, ആസൂത്രണ കമ്മീഷനംഗം വരെയായ മുന് ഉന്നത ഉദ്യോഗസ്ഥന്, ഇത്തരത്തില് വന്കിട കരാറുകളുടെ കമ്മീഷന് വിദേശത്ത് നിക്ഷേപിച്ചിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. 2 ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന റാഡിയ ടേപ്പുകളില് ഈ മുന് ഉദ്യോഗസ്ഥന്റെ പേരു പരാമര്ശിക്കപ്പെടുന്നുണ്ട്.
മറ്റു ചില രീതികളിലൂടെയും തട്ടിപ്പു നടത്തിയ പണം പുറത്തെത്തിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര് പറയുന്നു. അനധികൃതമായി ഉണ്ടാക്കുന്ന പണം ആഭരണങ്ങളായി പുറത്തേക്ക് കടത്തുന്നു. വിദേശത്തേക്ക് പോകുന്ന ആള് കൈയില് അണിഞ്ഞിരിക്കുന്ന മോതിരം കോടികള് വിലമതിക്കുന്ന രത്നം പതിച്ചതായിരിക്കും. വിദേശത്തുനിന്നു വരുന്നവരെ അപേക്ഷിച്ച്, പുറത്തേക്ക് പോകുന്നവര്ക്ക് കസ്റ്റംസില് കര്ക്കശ പരിശോധന സാധാരണ ഉണ്ടാകാറില്ല. പത്തു കോടി രൂപ വരെ വിലമതിക്കുന്ന രത്നങ്ങള് പതിച്ച മോതിരങ്ങളുണ്ടെന്ന് അന്വേഷണ ഏജന്സികള് കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള മോതിരങ്ങള് ധരിച്ച് പത്തു തവണ യാത്ര നടത്തിയാല് നൂറു കോടിയായി. രത്നങ്ങള് വിദേശത്തെത്തിക്കഴിഞ്ഞാല് അതിന്റെ കാരറ്റു നോക്കി പണമാക്കി മാറ്റി അവിടെ നിക്ഷേപിക്കാം.
വിദേശത്ത് 'പാര്ക്ക്' ചെയ്തിരിക്കുന്ന കള്ളപ്പണം ഇതേ രീതിയില് ഇന്ത്യയിലേക്കു വരുന്നുമുണ്ടെന്ന് എന്ഫോഴ്സ്മെന്റ് അധികൃതര് പറയുന്നു. കോമണ്വെല്ത്ത് ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ. കസ്റ്റഡിയിലായ ജോയന്റ് ഡയറക്ടര് ജനറല് ടി.എസ്. ഡര്ബാരിക്ക് വേണ്ടിയെന്ന് അവകാശപ്പെട്ട് കൊണ്ടുവന്ന രത്നക്കല്ലുകള് പതിച്ച മോതിരം കൊച്ചി വിമാനത്താവളത്തില് അടുത്തിടെ പിടികൂടിയിരുന്നു. ഇതു കൊണ്ടുവന്നതാകട്ടെ, ഒരു ബഹുരാഷ്ട്ര രത്ന വ്യാപാര സ്ഥാപനത്തിന്റെ ഏരിയാ മാനേജരായ മലയാളിയായിരുന്നു. ഒന്നരക്കോടി രൂപ വിലയിട്ട ബഹുരാഷ്ട്ര രത്ന വ്യാപാരസ്ഥാപനത്തിന്റെ തന്നെ ബില്ലില് പൊതിഞ്ഞ് പോക്കറ്റിലിട്ട നിലയിലായിരുന്നു ഇത് കസ്റ്റംസ് പിടിയിലായത്. ഇതിന് അഞ്ചുകോടി രൂപയെങ്കിലും വില വരുമെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര് ചൂണ്ടിക്കാട്ടുന്നു.
ഇവിടെ നിന്നു കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില് കൃത്രിമം കാട്ടുന്നതാണ് മറ്റൊരു രീതി. ഉയര്ന്ന വിലയുള്ള ഇലക്ട്രോണിക് ഉത്പന്നമാണെന്ന് രേഖകളില് കാട്ടിയ ശേഷം ഇഷ്ടികയും മറ്റും കയറ്റിയയയ്ക്കുന്നത് പിടികൂടിയിട്ടുണ്ടെന്ന് അധികൃതര് പറയുന്നു. ഇതില് നിന്നുള്ള ലാഭം വിദേശത്തു നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കായികതാരങ്ങള്, സിനിമാ താരങ്ങള് തുടങ്ങിയവര് നടത്തുന്ന വിദേശ യാത്രകളിലും ഇപ്പോള് കൂടുതലായി അധികൃതരുടെ ശ്രദ്ധപതിഞ്ഞിട്ടുണ്ട്.
ഡോളര് അടക്കമുള്ള വിദേശ കറന്സികളുടെ കടത്തുവഴിയും പണം പുറത്തേക്ക് ഒഴുകുന്നു. പച്ചക്കറികളും മറ്റും കയറ്റുമതി ചെയ്യുന്നതിന്റെ മറവില് കറന്സികളും വിദേശത്തേക്ക് പോകുന്നുണ്ട്. പെട്ടെന്നു കേടാകുന്നവയായതിനാല് തുറമുഖങ്ങളില് പലപ്പോഴും സൂക്ഷ്മപരിശോധന സാധ്യമല്ല. ഇവയ്ക്കിടയിലാണ് നോട്ടുകള് തിരുകി വിടുന്നത്. വെറ്റിലയും ചേമ്പും കയറ്റുമതി ചെയ്യുന്നതിലാണ് കൂടുതല് കൃത്രിമം നടക്കുന്നത്. ഇലകള് നിരത്തിയാണ് ചേമ്പ് മുകളില് അടുക്കുന്നത്. രണ്ടരക്കോടി രൂപയ്ക്കു തുല്യമായ ഡോളര് ചേമ്പിലകള്ക്കിടയില് തിരുകി വെച്ചത് കേരളത്തില്നിന്നാണ് എന്ഫോഴ്സ്മെന്റ് പിടികൂടിയത്.
കണക്കുകൈമാറി, നടപടിയില്ല
ജര്മനിയിലെ മ്യൂണിക്കില് നിന്ന് 190 കിലോമീറ്റര് അകലെയുള്ള ലിഷ്ടെന്സ്റ്റൈന്, കള്ളപ്പണ നിക്ഷേപകരുടെ പ്രിയപ്പെട്ട സ്ഥലമാണ്. നികുതി രഹിത ബാങ്കിങ് സൗകര്യമുള്ള ഇവിടെയാണ് ഇപ്പോള് വിവാദത്തില്പ്പെട്ട എല്.ജി.ടി. ബാങ്കുമുള്ളത്. ബാങ്കിലെ ജീവനക്കാരന് മുഖേന ജര്മനിയുടെ ഇന്റലിജന്സ് ഏജന്സിയായ ബി.എന്. ഡി.ക്ക് ലഭിച്ച 1400 അക്കൗണ്ടുകള് സംബന്ധിച്ച വിവരങ്ങളില് 18 എണ്ണം ഇന്ത്യാക്കാരുടേതായിരുന്നു.
2009 മാര്ച്ച് 18-ന് ഇന്ത്യാ സര്ക്കാറിന് ഈ 18 അക്കൗണ്ടുകളിലെ വിവരങ്ങള് ജര്മന് സര്ക്കാര് കൈമാറി. എന്നാല്, അതില് ഒരു നടപടിയുമെടുക്കാതെ വന്നപ്പോഴാണ് മുതിര്ന്ന അഭിഭാഷകന് രാം ജേഠ്മലാനി സുപ്രീം കോടതിയെ സമീപിച്ചത്. കോടതി കര്ക്കശമായി ഇടപ്പെട്ടതോടെ സര്ക്കാര് അനങ്ങിത്തുടങ്ങി. പക്ഷേ, അപ്പോഴും വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചവരുടെ പേരുകള് പുറത്തു വിടാനാവില്ലെന്ന നിലപാടാണ് സര്ക്കാര് എടുത്തത്. ഇരട്ട നികുതി ഒഴിവാക്കല് കരാര് പ്രകാരമാണ് പേരുകള് ലഭിച്ചതെന്നും അവ പുറത്തുവിടുന്നത് മറ്റു രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുമെന്നുമുള്ള നിലപാട് കോടതി തന്നെ ചോദ്യം ചെയ്തു.
രാജ്യത്തെ കൊള്ളയടിച്ചവരുടെ പേരുകള് എന്തുകൊണ്ട് പുറത്തുവിട്ടുകൂടെന്നാണ് കോടതി ചോദിച്ചത്. ഒളിക്കാന് ശ്രമിക്കുന്നതിന് സര്ക്കാര് ഉദ്ധരിക്കുന്ന കരാര് മറ്റു രാജ്യങ്ങളില് വ്യവസായം നടത്തുന്നവരെ ലക്ഷ്യമിട്ടുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. സര്ക്കാര് മറച്ചുവെച്ച പേരുകള് മാധ്യമങ്ങള് പുറത്തുവിട്ടപ്പോള് തെളിഞ്ഞത്, മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ചില വ്യവസായികളുടെയും വിദേശത്ത് രജിസ്റ്റര് ചെയ്ത ചില ട്രസ്റ്റുകളുടെയും വിവരങ്ങളാണ്. നികുതി വെട്ടിച്ചതിന് കേസെടുത്തതല്ലാതെ പണം കടത്തുമായി ബന്ധപ്പെട്ട വിശദ അന്വേഷണങ്ങളിലേക്ക് ഏജന്സികള് കടന്നില്ല. കോടതി ആവര്ത്തിച്ചു ചോദിച്ചതും ഇതാണ്. നികുതി വെട്ടിപ്പുമാത്രമായി ഈ വിഷയത്തെ സമീപിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി സര്ക്കാറിനില്ല.
കയറ്റിറക്കുമതിയില് വില കുറച്ചു കാണിക്കുക വഴിയാണ് കൂടുതല് പണവും വിദേശത്തേക്ക് പോയിരിക്കുന്നതെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ധനമന്ത്രാലയവും നടത്തിയ പഠനത്തില് തെളിഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് ഒഴുകിയ പണത്തിന്റെ 77.6 ശതമാനവും ഈയിനത്തില് പെട്ടതാണ്. കഴിഞ്ഞ 18 മാസത്തിനിടെ നടത്തിയ അന്വേഷണത്തില് 33,784 കോടി രൂപയാണ് കയറ്റിറക്കുമതിയിലെ വിലകുറച്ചു കാണിക്കുക വഴി പുറത്തേക്ക് ഒഴുകിയത്. നാലു കൊല്ലം മുമ്പ് ഇത് 14,655 കോടിയായിരുന്നു. മൂന്നിരട്ടിയാണ് വര്ധനയെന്ന് സുപ്രീംകോടതിയില് സമര്പ്പിച്ച സത്യവാങ്മൂലത്തില് ഡയറക്ടറേറ്റ് സമ്മതിക്കുന്നു.
കഴിഞ്ഞ 18 മാസത്തെ തിരച്ചിലില് മാത്രം 15,000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയെന്നും ഡയറക്ടറേറ്റ് സമ്മതിക്കുന്നു. ജര്മനിയില് നിന്നു ലഭിച്ച പേരുകളുടെ കാര്യത്തില് 40 കോടി രൂപ, കൃത്യമായി പറഞ്ഞാല് 39.66 കോടി രൂപയുടെ പിഴയീടാക്കിയെന്ന് ചൂണ്ടിക്കാട്ടി കൈകഴുകുകയാണ് സര്ക്കാര് ചെയ്യുന്നത്. ഇവരുടെ പേരില് പ്രോസിക്യൂഷന് നടപടികള് ഇതുവരെയെടുത്തിട്ടുമില്ല. മനോജ് ദുപേലിയ, രൂപല് ദുപേലിയ, മോഹന് ദുപേലിയ, ഹസ്മുഖ് ഗാന്ധി, ചിന്തന് ഗാന്ധി, ദിലീപ് മേത്ത, അരുണ് മേത്ത, അരുണ് ഖൊച്ചാര്, ഗുണ്വന്തി മേത്ത, രജനികാന്ത് മേത്ത, പ്രമോദ് മേത്ത, അശോക് ജയ്പൂരിയ എന്നീ വ്യക്തികള്ക്കു പുറമെ, രാജ് ഫൗണ്ടേഷന്, ഉര്വശി ഫൗണ്ടേഷന്, അമ്പ്രുനോവ ട്രസ്റ്റ് എന്നീ സംഘടനകളുടെയും അക്കൗണ്ടുകളുടെ വിവരങ്ങളാണ് ജര്മനി കൈമാറിയത്. കൊച്ചി ഐ. പി. എല്. ടീമിന്റെ പ്രമോട്ടര്മാരാണ് ഇതില് ചിലര്. മറ്റു പലരും ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയക്കാരുടെ ബിനാമികളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര് സംശയിക്കുന്നു. ദക്ഷിണേന്ത്യ ആസ്ഥാനമായ ഒരു വ്യവസായ ഗ്രൂപ്പിന്റെ ചെയര്മാന്റെ പേരും 18-ല് ഒന്നാണ്.
എല്. ജി. ടി ബാങ്കിന്റെ കമ്പ്യൂട്ടറില് നിന്നു മോഷ്ടിച്ച വിവരങ്ങളാണ് ജീവനക്കാരില് ഒരാള് ജര്മന് ഇന്റലിജന്സിന് നല്കിയത്. 1400 പേരുകളില് 600-ഓളം ജര്മന്കാരായിരുന്നു. അവര്ക്കെതിരെ ജര്മന് സര്ക്കാര് കര്ക്കശ വകുപ്പുകള് ഉപയോഗിച്ച് പ്രോസിക്യൂഷന് നടപടികള് തുടങ്ങിയപ്പോഴാണ് പിഴ ചുമത്തി രക്ഷപ്പെടുത്താന് കേന്ദ്രസര്ക്കാര് നീങ്ങുന്നത്.
വിദേശത്തെ കള്ളപ്പണത്തെക്കുറിച്ച് അവസാനമായി ഔദ്യോഗിക പഠനം നടന്നത് 1983-'84-ലാണ്. പ്രത്യക്ഷ നികുതി ബോര്ഡിന്റെ നിര്ദേശ പ്രകാരം നാഷണല് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്സ് ആന്ഡ് പോളിസിയാണ് പഠനം നടത്തിയത്. അന്നത്തെ പഠനത്തിന്റെ അടിസ്ഥാനത്തില് 31,584 കോടിക്കും 36,786 കോടിക്കും ഇടയിലാണ് 1985-ല് ഇന്ത്യയില് നിന്നു പുറത്തേക്ക് ഒഴുകിയ കള്ളപ്പണം. ഇപ്പോള്, കള്ളപ്പണം വീണ്ടും സജീവ ചര്ച്ചയായപ്പോള് പുതിയ പഠനത്തിന് സര്ക്കാര് തീരുമാനിച്ചിട്ടുണ്ട്. ഏതെല്ലാം മേഖലകളിലാണ് കൂടുതലായി കള്ളപ്പണം ഉണ്ടാകുന്നത്, ഇവയ്ക്കുള്ള കാരണങ്ങള്, കള്ളപ്പണം വെളുപ്പിക്കുന്നത് എങ്ങനെ, ഇതു തടയുന്നതിനുള്ള മാര്ഗങ്ങള് തുടങ്ങിയവയാണ് പഠനത്തിന്റെ ഭാഗമായി വരുന്നത്.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 50 ശതമാനമെങ്കിലും വരും രാജ്യത്തെ കറുത്ത സമ്പദ്ഘടനയെന്ന് 'ബ്ലാക് ഇക്കോണമി ഇന് ഇന്ത്യ' എന്ന പുസ്തകത്തില് ജവാഹര്ലാല് നെഹ്രു സര്വകലാശാലയിലെ പ്രൊഫസര് അരുണ്കുമാര് ചൂണ്ടിക്കാട്ടുന്നു. 2005-2006-ലെ കണക്കുകള് പ്രകാരം 39 ലക്ഷം കോടിയാണ് അദ്ദേഹത്തിന്റെ കണക്കുകള് പ്രകാരം ഇന്ത്യയിലെ കള്ളപ്പണം. പഠനം നടന്ന കാലയളവില് കുംഭകോണങ്ങളുടെ എണ്ണവും കൂടി. അതിനനുസരിച്ച് കള്ളപ്പണവും. 1996-1997 കാലഘട്ടത്തില് 26 അഴിമതി ഇടപാടുകളാണ് ഇന്ത്യയില് പുറത്തുവന്നത്. 2005-2008 കാലഘട്ടത്തില് 150 വന് കുംഭകോണങ്ങള് ഉടലെടുത്തു. റിയല് എസ്റ്റേറ്റ്, നിര്മാണ മേഖല, സേവന മേഖല തുടങ്ങിവയെല്ലാം കള്ളപ്പണത്തിനു വളക്കൂറുള്ള മണ്ണാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2 ജി സ്പെക്ട്രം ഇടപാട് തന്നെ ഇതിന് ഉദാഹരണം. ഈ കേസില് ഇപ്പോള് ജയിലിലുള്ളവരില് പലരും റിയല് എസ്റ്റേറ്റ് രംഗത്തുള്ളവരാണ്.
ലോകത്താകമാനമുള്ള ധനത്തിന്റെ 57 ശതമാനവും ലോക ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ കൈകളിലാണെന്ന് 'ഗ്ലോബല് ഫിനാന്ഷ്യല് ഇന്റഗ്രിറ്റി'യുടെ പഠനങ്ങള് ചൂണ്ടിക്കാട്ടുന്നു. വിദേശബാങ്കുകളിലുള്ള കള്ളപ്പണം തിരികെക്കൊണ്ടുവന്നാല്, ഇന്ത്യയുടെ മൊത്ത വിദേശ കടം കൊടുത്തു തീര്ക്കാം. നമ്മുടെ വാര്ഷിക ബജറ്റിനേക്കാള് കൂടുതലായിരിക്കും ഈ പണം നിക്ഷേപിച്ചാല് ലഭിക്കുന്ന വരുമാനം. ഇന്ത്യയില് നിന്നു 80,000 പേര് സ്വിറ്റ്സര്ലന്ഡിലേക്ക് യാത്ര ചെയ്യാറുണ്ടെന്ന ഏകദേശ കണക്ക് ഇമിഗ്രേഷന് വിഭാഗത്തിലുണ്ട്. ഇതില്ത്തന്നെ 25,000-ഓളം പേര് സ്ഥിരമായി യാത്ര ചെയ്യുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കുതിരപ്പന്തയത്തില്നിന്ന് സഹസ്രകോടികളിലേക്ക്
വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തെ കുറിച്ചുള്ള ചര്ച്ചയ്ക്കിടയില് ഉയര്ന്ന പേരാണ് ഹസ്സന് അലി ഖാന്.
മഹാരാഷ്ട്രയിലെ പുണെയില് താമസിക്കുന്ന ഖാന് സര്ക്കാര് ഏജന്സികളുടെ 'റഡാറി'ല് വളരെ മുമ്പുതന്നെ സ്ഥാനംപിടിച്ചിരുന്നു. അധികമാരുമായും ഇടപെടാതെ ആര്ഭാടമായി ജീവിച്ചുവന്ന ഈ കോടീശ്വരന് ഇപ്പോള് ജയിലിലാണ്. 36,000 കോടി രൂപ സൂറിച്ചിലെ യു.ബി.എസ്. ബാങ്കില് നിക്ഷേപമുള്ള ഖാനെതിരെ, സുപ്രീം കോടതി ഇടപെടലുണ്ടാകുന്നതുവരെ ഉണ്ടായിരുന്ന ഏക കേസ് വ്യാജ പാസ്പോര്ട്ട് കൈവശം വെച്ചതിനായിരുന്നു.
ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയനേതാവിന്റെ ബിനാമിയാണ് ഖാനെന്ന ആരോപണം ശക്തമാണ്. ഇപ്പോള് ദേശസുരക്ഷാ നിയമപ്രകാരമാണ് കര്ക്കശ നടപടിയെടുത്ത് ജയിലില് അടച്ചിരിക്കുന്നത്. വ്യാജ പാസ്പോര്ട്ട് കൈവശം വെച്ച കേസില് ലഭിച്ച ജാമ്യം റദ്ദാക്കാന്പോലും മഹാരാഷ്ട്ര സര്ക്കാറിന് താത്പര്യമില്ലായിരുന്നു. വ്യാജ മുദ്രപ്പത്ര കേസിലെ അബ്ദുല് കരീം തേല്ഗിയെപ്പോലെ മറ്റ് ചിലരുടെ ബിനാമിയാണ് അലി ഖാനെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. അറിയപ്പെടുന്ന ഒരു വരുമാനമാര്ഗവും '99-നു ശേഷം അലിഖാന് കാണിച്ചിട്ടില്ലെന്നതാണ് മറ്റൊരു വൈരുധ്യം.
പുണെയിലും ഹൈദരാബാദിലും മറ്റും കുതിരകളെ വളര്ത്തുന്ന 'സ്റ്റഡ് ഫാം' ഉള്ള ഹസ്സന് അലി ഖാന്റെ തുടക്കം, ഹൈദരാബാദില് കാര് വാടകയ്ക്ക് കൊടുക്കുന്ന ഏജന്സിയിലൂടെയാണ്. ഒരു കൊല്ലം കൊണ്ട് അത് അടച്ചുപൂട്ടി. '94-ല് സഹോദരീഭര്ത്താവിനൊപ്പം മറ്റൊരു ബിസിനസ് തുടങ്ങിയെങ്കിലും വിജയിച്ചില്ല. തുടര്ന്നാണ് പുണെയിലേക്കുള്ള കുടിയേറ്റം. 1993-ല് കാര് വാടകയ്ക്കു കൊടുക്കുന്ന ബിസിനസ് തകര്ന്ന ശേഷമുള്ള, 15 കൊല്ലത്തെ ഇടവേളയിലാണ് ഹസ്സന് അലിഖാന്റെ വിദേശ അക്കൗണ്ടുകളിലേക്ക് കോടികള് ഒഴുകുന്നത്. അന്താരാഷ്ട്ര ആയുധ വ്യാപാരി അഡ്നന് ഖഷോഗിയായിരുന്നു വിദേശ ബാങ്കുകളില് അക്കൗണ്ട് തുറക്കുന്നതിന് ഖാന്റെ പേര് നിര്ദേശിച്ചത്. അന്താരാഷ്ട്ര ആയുധക്കച്ചവടക്കാരുമായി ഹൈദരാബാദിലെ ഒരു ഇടത്തരക്കാരന്റെ ബന്ധം ദുരൂഹമാണെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടുന്നു.
'93-ല് ഏഴു ലക്ഷം രൂപയുടെ കണക്ക് മാത്രമാണ് ആദായനികുതി റിട്ടേണായി ഹസ്സന് അലി ഖാന് സമര്പ്പിച്ചത്. ആന്ധ്രയിലെ ഗൊംഗുപ്പള്ളിയില് എണ്ണമറ്റ കുതിരകളെ വളര്ത്തുന്ന സ്റ്റഡ് ഫാം ഹസ്സന് അലി ഖാനുണ്ടെന്ന് എന്ഫോഴ്സ്മെന്റ് വകുപ്പിന്റെ റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടുന്നു. പട്ടികവര്ഗക്കാര്ക്ക് നീക്കിവെച്ച ഭൂമിയില് നിര്മിച്ച സ്റ്റഡ് ഫാം അനധികൃതമാണെന്ന് സംസ്ഥാന സര്ക്കാറും വ്യക്തമാക്കിയിട്ടുണ്ട്.
ഹൈദരാബാദ് നൈസാമിന്റെ ബന്ധുവാണെന്ന് ഖാന് അവകാശപ്പെട്ട കാലമുണ്ടായിരുന്നു. കുതിരപ്പന്തയത്തോടുള്ള കമ്പമാണ് 'സ്റ്റഡ് ഫാമു'കളിലേക്ക് ഖാനെ എത്തിക്കുന്നത്. രണ്ടുകുതിരകളുമായിട്ടായിരുന്നു തുടക്കം. മഹാരാഷ്ട്രയിലെ മഹാലക്ഷ്മി റേസ് കോഴ്സില് കുതിരപ്പന്തയങ്ങളില് പിന്നീട് സക്രിയമായി. 2007-ലാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഖാന്റെ വീട് റെയ്ഡ് ചെയ്തത്. സൂറിച്ചിലെ യു.ബി.എസ്. ബാങ്കിലുള്ള 800 കോടി ഡോളര് (36,000 കോടി രൂപ) നിക്ഷേപമുണ്ടെന്നതിന്റെ തെളിവ് ലഭിച്ചത് ഈ റെയ്ഡില് നിന്നാണ്.
സ്വിറ്റ്സര്ലന്ഡിലെ ബാസിലിലുള്ള സരസിന് ബാങ്കില് നിന്ന് ഏഴ് ലക്ഷം ഡോളര് ലണ്ടനിലെ ബാര്ക്ലെയിസ് ബാങ്കിലേക്ക് ഖാന് മാറ്റിയതായി അമേരിക്കന് സര്ക്കാര് നടത്തിയ പൊതുവായ അന്വേഷണത്തില് വ്യക്തമായിട്ടുണ്ട്. ഈ വിവരം ഇന്ത്യന് സര്ക്കാറിന് കൈമാറിയിരുന്നു. തുടര്ന്ന്, മുംബൈയിലെ 'സരസിന് അല്പന് ഇന്ത്യ'യിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതില് നിന്ന് സ്വിറ്റ്സര്ലന്ഡിലെ സരസിന് ബാങ്കിന്റെ സബ്സിഡിയറിയാണ് അവരെന്ന് വെളിപ്പെട്ടു. സ്വിറ്റ്സര്ലന്ഡിലെ ബാങ്കിന് മുംബൈയിലെ ശാഖയില് 60 ശതമാനം ഓഹരിയുണ്ട്. എന്നാല്, ഹസ്സന് അലി ഖാന് സ്വിസ് ബാങ്ക് വഴി കൊണ്ടുപോയ പണത്തിന്റെ വിവരങ്ങള് നല്കാന് ബാങ്ക് തയ്യാറായിട്ടില്ല.
ഖാന് വിദേശത്ത് നിക്ഷേപിച്ച പണമാരുടേത് ? എന്ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലായിരുന്നപ്പോള് ഖാന് എല്ലാം വിളിച്ചുപറഞ്ഞെന്നാണ് റിപ്പോര്ട്ടുകള്. പേരുകളൊന്നുംതന്നെ പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയക്കാരുടെയും സിനിമാതാരങ്ങളുടെയും കള്ളപ്പണം വെളുപ്പിച്ചിരുന്നത് ഖാനാണെന്ന വിലയിരുത്തലാണ് അന്വേഷണ ഏജന്സികള്ക്കുള്ളത്. മഹാരാഷ്ട്രയ്ക്കു പുറമെ, കേരളമടക്കമുള്ള ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെ ചില രാഷ്ട്രീയക്കാരുടെ കള്ളപ്പണം വെളുപ്പിച്ചിരുന്നതും ഖാന്തന്നെയെന്ന് പറയുന്നു.
ഖാനെ ഏല്പിക്കുന്ന കള്ളപ്പണം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനും സിനിമാനിര്മാണത്തിനുമായി തിരികെയെത്തുകയാണ് ചെയ്യുന്നത്. ഇന്ത്യയില് എവിടെയും ഏത് രീതിയിലും പണം എത്തിക്കുന്നതിനുള്ള സംവിധാനങ്ങള് ഖാനുണ്ട്. മഹാരാഷ്ട്രയിലെ മൂന്നും ആന്ധ്രയിലെ ഒന്നും മുന് മുഖ്യമന്ത്രിമാരുടെ പണം ഖാന്റെ കൈവശമുണ്ടെന്ന് അന്വേഷണ ഏജന്സികള് വിശ്വസിക്കുന്നു. ഇപ്പോള് രാഷ്ട്രീയത്തില് സക്രിയമായ ഒരു നേതാവിന്റെ പണം ഹസ്സന് അലി ഖാനായിരുന്നു കൈകാര്യം ചെയ്തിരുന്നത്.
അന്വേഷണ ഏജന്സികളുടെ നടപടി നേരിടാതെ ഇത്രയും കാലം ഖാന് കഴിഞ്ഞതെങ്ങനെ ? സുപ്രീം കോടതിയുടെ സംശയവും ഇതുതന്നെയായിരുന്നു. വ്യാജ പാസ്പോര്ട്ട് കൈവശം വെച്ചതിന് പുറമെ, ഭീകരവിരുദ്ധ നിയമമടക്കമുള്ള കര്ക്കശ വകുപ്പുകള് പ്രകാരം കേസെടുക്കാനുള്ള സാധ്യത പരിശോധിക്കാന് കോടതിതന്നെ നിര്ദേശിച്ചു. വിദേശബാങ്കുകളിലെ കള്ളപ്പണത്തിനു പിറകിലെ യഥാര്ഥ മുഖങ്ങള് ആരൊക്കെയെന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കാതെ ഒഴിഞ്ഞുമാറുകയാണ് സര്ക്കാര്. പുറത്തുവന്ന വിവരമനുസരിച്ച് ലിഷ്റ്റെന്സ്റ്റൈനിലെ എല്.ജി.ടി. ബാങ്കിലെ 18 പേരുടെയും പിന്നെ ഹസ്സന് അലി ഖാന്റെയും വിവരങ്ങള് മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. ''ഈ രാജ്യത്ത് നിന്നുള്ള ഒരാള്ക്കു മാത്രമാണോ വിദേശത്ത് അക്കൗണ്ടുള്ളത്. മറ്റാര്ക്കുമില്ലേ ?''-ജസ്റ്റിസ് ബി. സുദര്ശന് റെഡ്ഡിയുടെ സംശയം തന്നെയാണ് ഇന്ത്യയിലെ ഓരോ പൗരന്റെയും മനസ്സിലുള്ളത്. വിവിധ കരാറുകളുടെ മറവില് സര്ക്കാര് ഒളിക്കാന് ശ്രമിക്കുമ്പോഴും പണം തിരികെ കൊണ്ടുവരാന് നിയമപരമായി കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം.
നിയമം പാസ്സാക്കാനെളുപ്പം; തിരികെയെത്തിക്കലോ?
കള്ളപ്പണം കണ്ടെത്തുന്നതിന് അന്താരാഷ്ട്രതലത്തിലുള്ള രാജ്യങ്ങളുടെ കൂട്ടായ്മകളിലെല്ലാം ഇന്ത്യ പങ്കാളിയാണ്. സോളില് നടന്ന ജി-20 സമ്മേളനത്തില് നികുതി സംബന്ധിച്ച വിവരങ്ങള് കൈമാറുന്ന പ്രഖ്യാപനത്തിന് ഇന്ത്യയാണ് സമ്മര്ദംചെലുത്തിയത്. സാമ്പത്തിക സത്യനിഷ്ഠയ്ക്കും വികസനത്തിനും അന്താരാഷ്ട്രതലത്തില് രൂപവത്കരിച്ച കര്മസമിതിയിലും ഇന്ത്യ ചേര്ന്നിട്ടുണ്ട്. കള്ളപ്പണത്തിന് എതിരായ 'ഏഷ്യാ-പസഫിക് ഗ്രൂപ്പ് ഓണ് മണി ലോണ്ടറിങ്' എന്ന സംഘടനയുടെ അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കാണ്.
യൂറോപ്പിലും ഏഷ്യയിലും ഭീകരതയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും തടയാന് ലക്ഷ്യമിട്ടുള്ള 'ഫിനാന്ഷ്യല് ആക്ഷന് ടാസ്ക് ഫോഴ്സി'ലും ഇന്ത്യ അംഗമാണ്. 79 രാജ്യങ്ങളുമായി ഇരട്ടനികുതി ഒഴിവാക്കല് കരാര് ഒപ്പിട്ടതും സര്ക്കാര് കൊട്ടിഗ്ഘോഷിക്കുന്നുണ്ട്. ഇതിനൊക്കെ പുറമെ, കള്ളപ്പണം ദേശീയ സ്വത്തായി പ്രഖ്യാപിച്ച് നിയമം നിര്മിക്കാമെന്നും പ്രത്യക്ഷനികുതി നിയമത്തില് വിദേശത്ത് സൂക്ഷിക്കുന്ന പണം നികുതിക്ക് വിധേയമാക്കി ഭേദഗതി വരുത്തുമെന്നും സര്ക്കാര് വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷേ, കള്ളപ്പണം തിരികെകൊണ്ടുവരാന് ഇവ മാത്രം മതിയോ? കള്ളപ്പണം സംബന്ധിച്ച വിവരങ്ങള് ലഭ്യമാക്കാന് അമേരിക്കയും ജര്മനിയും ഉള്പ്പെടെയുള്ള ലോകരാജ്യങ്ങളെല്ലാം തന്നെ രഹസ്യനിക്ഷേപം സ്വീകരിക്കുന്ന ബാങ്കുകള്ക്കുമേല് കടുത്ത സമ്മര്ദം ചെലുത്തി നിക്ഷേപകരുടെ പേരുകള് വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയാകട്ടെ, ലഭിച്ച പേരുകള് പോലും പുറത്തുവിടില്ലെന്ന കര്ക്കശ നിലപാടിലും. പണം തിരികെയെത്തിക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് കേന്ദ്രത്തിനു വേണ്ടത്. ഇപ്പോഴത്തെ നിലപാട് കാണുമ്പോള്, സര്ക്കാറിനെ പിന്നാക്കം വലിക്കുന്ന ശക്തികളുണ്ടോയെന്ന സംശയം ബലപ്പെടുന്നു.
കേന്ദ്രം മുന്കൈയെടുത്ത് പണം തിരികെയെത്തിക്കുന്നതിനോ പേരുകള് കണ്ടെത്തുന്നതിനോ തയ്യാറായില്ലെങ്കില് മറ്റു രാജ്യങ്ങളുടെ, പ്രത്യേകിച്ച് അമേരിക്കയുടെ, സമ്മര്ദത്തെത്തുടര്ന്ന് അവ പുറത്തുവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര് മുന്നറിയിപ്പു നല്കുന്നു. അപ്പോള്, മുഖം നഷ്ടപ്പെടുന്നത് ഇന്ത്യയുടേതായിരിക്കും. വിക്കിലീക്സ് സ്വിസ് ബാങ്കുകളില് അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വിറ്റ്സര്ലന്ഡുമായി ഇരട്ടനികുതി ഒഴിവാക്കല് കരാറില് ഇന്ത്യ ഒപ്പിട്ടിട്ടുണ്ട്. എന്നാല്, സ്വിറ്റ്സര്ലന്ഡ് പാര്ലമെന്റ് ഇതിന് അംഗീകാരം നല്കിയിട്ടില്ല. ആറു മാസത്തിനുള്ളിലേ സ്വിറ്റ്സര്ലന്ഡ് ഈ നിയമം പാസ്സാക്കൂ. ആ നടപടിക്രമം പൂര്ത്തിയാകുന്നതുവരെ ചെറിയ വിവരങ്ങള് കൈമാറുകപോലും എളുപ്പമാകില്ല. നികുതിരഹിത ബാങ്കിങ് സംവിധാനങ്ങള് അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തില് പ്രവര്ത്തിക്കുന്നവയാണ്. കള്ളപ്പണം, പൊതുആവശ്യം മുന്നിര്ത്തി പിടിച്ചെടുത്ത് ദേശീയ സ്വത്താക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനം അന്താരാഷ്ട്ര നിയമങ്ങളിലെ കടന്നുകയറ്റമായി വിദേശരാജ്യങ്ങളില് വിലയിരുത്തപ്പെടാം. ആഭ്യന്തരമായ നിയമങ്ങള് ശക്തിപ്പെടുത്തുന്നതോടൊപ്പം, നയതന്ത്രരംഗത്തുള്ള സ്വാധീനവും കൂടിയാകുമ്പോഴേ പണം തിരികെ കൊണ്ടുവരാനാവൂ.
കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിന് വീണ്ടുമൊരു സ്വയം പ്രഖ്യാപിക്കല് പദ്ധതി, നടപ്പാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 1961 മുതല് പല രൂപത്തില്, എട്ടു തവണ കള്ളപ്പണം പുറത്തുകൊണ്ടുവരാനുള്ള ഈ പദ്ധതി പ്രഖ്യാപിച്ചു നടപ്പാക്കിയിട്ടുണ്ട്. അഴിമതിയും കള്ളപ്പണവും സംബന്ധിച്ച ആരോപണങ്ങള് സര്ക്കാറിനെതിരെ ശക്തമായി ഉയര്ന്ന സാഹചര്യത്തില് വിദേശത്ത് പണം ഒളിപ്പിച്ചവര്ക്കായി പദ്ധതി കൊണ്ടുവരുന്നത് യു.പി.എ.യുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുമെന്ന് കണ്ടാണ് വേണ്ടെന്നുവെച്ചത്. വിദേശത്തേക്ക് ഒഴുകിയ കള്ളപ്പണം ഇത്തരം പദ്ധതി വഴി തിരികെ ലഭിക്കുമെന്നത് ഒരു വശം. എന്നാല്, നിയമപരമായി നികുതിയടയ്ക്കുന്നവരുടെ ചെലവിലാണ് ഇതെന്ന ആരോപണം മറുവശത്തുയരും.
1961-ല് പ്രഖ്യാപിച്ച ആദ്യത്തെ പദ്ധതിയില് 20912 പേര് 70.2 കോടി വെളിപ്പെടുത്തി. ഇവരില് നിന്ന് 10. 89 കോടി രൂപ നികുതിയീടാക്കിയതായി ധനമന്ത്രാലയത്തിന്റെ കണക്കുകള് ചൂണ്ടിക്കാട്ടുന്നു. 1965-ല് രണ്ടു തവണയായാണ് പദ്ധതി നടപ്പാക്കിയത്. 2001 പേരാണ് ആദ്യഘട്ടത്തില് കള്ളപ്പണം വെളിപ്പെടുത്തിയത് -52.18 കോടി രൂപ. രണ്ടാം ഘട്ടത്തില് 1,14,226 പേര് 145 കോടി വെളിപ്പെടുത്തി. 20 കോടി രൂപ നികുതിയിനത്തില് ലഭിച്ചു. 1975-ല് രണ്ടര ലക്ഷം പേരില് നിന്ന് 746.07 കോടി സര്ക്കാറിനു ലഭിച്ചു. 1985-ല് നടപ്പാക്കിയ പദ്ധതിയില് 20,66,830 പേര് 10,779 കോടി രൂപയാണ് വെളിപ്പെടുത്തിയത്. നികുതിയായി 460 കോടി രൂപയും സര്ക്കാറിനു ലഭിച്ചു. ഏറ്റവുമൊടുവില് 1997-ല് അന്നത്തെ സര്ക്കാര് നടപ്പാക്കിയ പദ്ധതിയില് 4,75,133 പേര് 33,289 കോടി രൂപ വെളിപ്പെടുത്തി. 9745 കോടി രൂപയാണ് നികുതിയായി ലഭിച്ചത്.
കള്ളപ്പണം പിടികൂടാന് താത്കാലിക സംവിധാനങ്ങള് വിജയിക്കില്ല. കള്ളപ്പണം ഉണ്ടാകുന്ന സ്രോതസ്സ് കണ്ടുപിടിക്കുകയാണ് വേണ്ടത്. ഇതിനുള്ള നടപടികള് സമൂഹത്തിന്റെ എല്ലാ മേഖലകളിലും വേണം. കോടികള് മറിയുന്ന തിരഞ്ഞെടുപ്പ് രംഗത്തിന്റെ പരിഷ്കാരത്തോടൊപ്പം, 'പല്ലുള്ള' ഒരു അഴിമതി നിരോധന നിയമവും ലോക്പാലും ആവശ്യമാണ്. മന്ത്രിമാര്ക്കും ഉദ്യോഗസ്ഥര്ക്കുമുള്ള അനിയന്ത്രിതമായ അവകാശങ്ങള് എടുത്തുകളയുക തുടങ്ങിയ കാര്യങ്ങള്ക്ക് പുറമെ, കര്ക്കശമായ നടപടികള് ഉറപ്പാക്കുന്ന എന്ഫോഴ്സ്മെന്റ് സംവിധാനവും കള്ളപ്പണം തടയുന്നതിന് ആവശ്യമാണ്.
P.BASANT. MATRUBHUMI DAILY
ന്യൂഡല്ഹി: ''ഇത് എത്ര പൂജ്യം?! സ്കൂളില് പഠിക്കുന്ന കാലത്തു മാത്രമാണ് ഇത്രയധികം പൂജ്യങ്ങള് കണ്ടിട്ടുള്ളത്''. 1,76,000 കോടി രൂപയുടെ 2 ജി സ്പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജി.എസ്. സിംഗ്വി അത്ഭുതപ്പെട്ടിരുന്നു. വില്ലേജ് ഓഫീസില് സര്ട്ടിഫിക്കറ്റു നല്കുന്നതിന് പത്തോ അമ്പതോ രൂപ കൈക്കൂലി വാങ്ങുന്നതില്നിന്ന് കരാറുറപ്പിക്കുന്നതിന് കോടികള് വാങ്ങുന്നതിലേക്ക് ഇന്ത്യയിലെ ഉദ്യോഗസ്ഥ-രാഷ്ട്രീയ-കോര്പ്പറേറ്റ് മാഫിയ വളര്ന്നിരിക്കുന്നു.
ജനസംഖ്യയുടെ 75 ശതമാനത്തിനും ദിനംപ്രതി 20 രൂപയ്ക്കു താഴെ വരുമാനമുള്ള ഇന്ത്യയില്നിന്ന് വിദേശത്ത് ഇതുവരെ കടത്തിയ കള്ളപ്പണംസംബന്ധിച്ച് വ്യക്തമായ കണക്കുകളൊന്നുമില്ല. അതേസമയം, 'ഗ്ലോബല് ഫിനാന്ഷ്യല് ഇന്റഗ്രിറ്റി' (ജി.എഫ്.ഐ.) എന്ന സംഘടനയുടെ കണക്കുകള്പ്രകാരം 2000-ത്തിനും 2008-നുമിടയില്മാത്രം ഇന്ത്യയില്നിന്ന് പുറത്തേക്ക് ഒഴുകിയ കള്ളപ്പണം 4.8 ലക്ഷം കോടി രൂപയാണ്. അതായത് 4800000000000 രൂപ. പൂജ്യം എണ്ണിത്തീരാന് ഏറെ സമയമെടുക്കും.
കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികളെടുക്കുന്നതിന് സുപ്രീംകോടതി കേന്ദ്രസര്ക്കാറിനുമേല് സമ്മര്ദം ചെലുത്തുന്ന സമയമാണിത്. ഇതുമായി ബന്ധപ്പെട്ട കേസ് വിധിപറയാന് മാറ്റിയിട്ടുണ്ട്. വേനലവധി കഴിഞ്ഞ് സുപ്രീംകോടതി തുറക്കുമ്പോള് പുറത്തുവരുന്ന ആദ്യത്തെ വിധികളിലൊന്ന് ഇതായിരിക്കും. വിദേശബാങ്കുകളില് കള്ളപ്പണം സൂക്ഷിച്ചവരുടെ പേരുകള് പുറത്തുവിടാന് പറ്റില്ലെന്ന കര്ക്കശനിലപാടുമായി കേന്ദ്രസര്ക്കാര് ഒരുവശത്ത്. രാജ്യത്തെ കൊള്ളയടിച്ച പണം വിദേശത്ത് സൂക്ഷിക്കുന്നവരുടെ പേരുകള് പുറത്തുവിടുന്നതിന് എന്ത് തടസ്സമാണ് സര്ക്കാറിനുള്ളതെന്ന, കള്ളപ്പണക്കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി. സുദര്ശന് റെഡ്ഡിയുടെ ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്.
നേരത്തേ ചൂണ്ടിക്കാട്ടിയ അക്കങ്ങള് എട്ടുകൊല്ലത്തെ ഇടവേളയിലേതു മാത്രമാണ്. അപ്പോള് കഴിഞ്ഞ 60 കൊല്ലത്തിനുള്ളില് ഇവിടെ നിന്ന് കടത്തിയ തുക വളരെ ഉയര്ന്നതായിരിക്കാം. ഡോളറിനെതിരെ രൂപയ്ക്ക് ഉയര്ന്ന മൂല്യമുണ്ടായിരുന്ന 80-കള് വരെയുള്ള കാലഘട്ടംകൂടി പരിഗണിക്കുമ്പോള് 71 ലക്ഷം കോടി രൂപവരെ കള്ളപ്പണം വിദേശത്തുണ്ടാകാമെന്ന് പ്രശസ്ത സാമ്പത്തികവിദഗ്ധന് പ്രൊഫ. ആര്. വൈദ്യനാഥന് ചൂണ്ടിക്കാട്ടുന്നു. അഴിമതി നടത്തി നേടുന്ന പണത്തിനു പുറമെ, മയക്കുമരുന്നുകടത്ത്, നികുതിവെട്ടിപ്പ്, കള്ളക്കടത്ത്, ഭീകരപ്രവര്ത്തനം, ആയുധക്കടത്ത് തുടങ്ങിയവയില്നിന്നുള്ള അനധികൃതസമ്പാദ്യങ്ങളും വിദേശത്ത് സൂക്ഷിക്കുന്നു.
ഇന്ത്യയില്നിന്നുള്ളവരുടെ കള്ളപ്പണമാണ് സ്വിസ് ബാങ്കുകളില് കൂടുതലുള്ളതെന്ന് വിക്കിലീക്സ് സ്ഥാപകന് ജൂലിയന് അസാഞ്ജ് വെളിപ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണം സൂക്ഷിക്കാന് സൗകര്യങ്ങള് നല്കുന്ന ബാങ്കുകള് 70 രാജ്യങ്ങളിലുണ്ട്. നികുതിരഹിത ബാങ്കിങ് സൗകര്യമുണ്ടെന്ന് 40-ഓളം രാജ്യങ്ങള് സജീവമായി പ്രചരിപ്പിക്കുന്നുണ്ട്. സ്വിറ്റ്സര്ലന്ഡിനു പുറമെ, ലിക്റ്റെന്സ്റ്റൈന്, ചാനല് ഐലന്ഡ്സ്, കെയ്മന് ഐലന്ഡ്സ് തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തികസ്ഥിരതയുടെ അടിസ്ഥാനം ഇങ്ങനെ ലഭിക്കുന്ന കള്ളപ്പണനിക്ഷേപമാണ്. അപ്പോള് കഴിയുന്നത്ര 'കസ്റ്റമേഴ്സിനെ' ആകര്ഷിക്കേണ്ടത് അവരുടെ ആവശ്യമാണ്.
കള്ളപ്പണം പുറത്തേക്ക് കൊണ്ടുപോകുന്നതിന് നിരവധി മാര്ഗങ്ങളാണ് അവലംബിക്കുന്നത്.
ചേമ്പില മുതല് രത്നങ്ങള് വരെ
കള്ളപ്പണം വിദേശത്തേക്ക് കടത്തുന്നതില് ഇന്ത്യയുടെ സ്ഥാനം 15-ാമതാണ്. മുതലാളിത്ത പാതയിലൂടെ ചലിക്കുന്ന 'കമ്യൂണിസ്റ്റ്' ചൈനയ്ക്കാണ് ഇക്കാര്യത്തില് ഒന്നാം സ്ഥാനം. ഇന്ത്യയ്ക്കും അയല്രാജ്യമായ ചൈനയ്ക്കും ഇടയില് ലോകത്തെ എണ്ണയുത്പാദക രാജ്യങ്ങള്ക്കാണ് സ്ഥാനം. റഷ്യ, മെക്സിക്കോ, സൗദി അറേബ്യ, മലേഷ്യ, യു.എ.ഇ., കുവൈത്ത്, വെനസ്വേല, ഖത്തര്, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്ക്ക് പിന്നിലാണ് ഇന്ത്യ. എങ്കിലും, 2010-2011-ലെ നമ്മുടെ ബജറ്റില് വിദ്യാഭ്യാസത്തിനുള്ള നീക്കിയിരുപ്പിനേക്കാള് പത്തിരട്ടി കൂടുതലാണ് ഇവിടെ നിന്നു കടത്തിയ പണം. നമ്മുടെ രാജ്യത്തിന്റെ എല്ലാ കടങ്ങളും തീര്ക്കാനുള്ള പണമാണ് ദുരൂഹമായ മാര്ഗങ്ങളിലൂടെ ഇന്ത്യയില്നിന്നു വിദേശത്തെത്തിക്കുന്നത്.
അനധികൃത രീതികളിലൂടെ ഉണ്ടാക്കുന്ന പണം വിദേശത്ത് നികുതിരഹിത ബാങ്കിങ് രീതികളുള്ള 'ടാക്സ്ഹേവനു'കളില് നിക്ഷേപിച്ച് അല്പാല്പം ഇന്ത്യയിലേക്ക് എത്തിക്കുകയെന്നതാണ് സാധാരണയായി കണ്ടുവരുന്നതെന്ന് എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര് ചൂണ്ടിക്കാട്ടുന്നു. ഇതിനെ വിദേശത്ത് പണം 'പാര്ക്ക്' ചെയ്യുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര് പറയുന്നത്. കയറ്റുമതിയും ഇറക്കുമതിയും നടത്തുമ്പോള് നിരക്കു കുറച്ചോ കൂട്ടിയോ കാണിച്ച്, വ്യത്യാസം വിദേശത്തു തന്നെ 'പാര്ക്ക്' ചെയ്യുന്ന രീതിയാണ് സാധാരണയായി നടക്കുന്നത്. വന്കിട അന്താരാഷ്ട്ര കരാറുകള്ക്ക് ഇടനില നില്ക്കുന്നവരാകട്ടെ കമ്മീഷന് വിദേശത്തു തന്നെ നിക്ഷേപിക്കാനുള്ള സംവിധാനമുണ്ടാക്കുകയാണ് പതിവ്. ഇപ്പോള് രാഷ്ട്രീയത്തില് സജീവമായ, ആസൂത്രണ കമ്മീഷനംഗം വരെയായ മുന് ഉന്നത ഉദ്യോഗസ്ഥന്, ഇത്തരത്തില് വന്കിട കരാറുകളുടെ കമ്മീഷന് വിദേശത്ത് നിക്ഷേപിച്ചിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. 2 ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന റാഡിയ ടേപ്പുകളില് ഈ മുന് ഉദ്യോഗസ്ഥന്റെ പേരു പരാമര്ശിക്കപ്പെടുന്നുണ്ട്.
മറ്റു ചില രീതികളിലൂടെയും തട്ടിപ്പു നടത്തിയ പണം പുറത്തെത്തിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര് പറയുന്നു. അനധികൃതമായി ഉണ്ടാക്കുന്ന പണം ആഭരണങ്ങളായി പുറത്തേക്ക് കടത്തുന്നു. വിദേശത്തേക്ക് പോകുന്ന ആള് കൈയില് അണിഞ്ഞിരിക്കുന്ന മോതിരം കോടികള് വിലമതിക്കുന്ന രത്നം പതിച്ചതായിരിക്കും. വിദേശത്തുനിന്നു വരുന്നവരെ അപേക്ഷിച്ച്, പുറത്തേക്ക് പോകുന്നവര്ക്ക് കസ്റ്റംസില് കര്ക്കശ പരിശോധന സാധാരണ ഉണ്ടാകാറില്ല. പത്തു കോടി രൂപ വരെ വിലമതിക്കുന്ന രത്നങ്ങള് പതിച്ച മോതിരങ്ങളുണ്ടെന്ന് അന്വേഷണ ഏജന്സികള് കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള മോതിരങ്ങള് ധരിച്ച് പത്തു തവണ യാത്ര നടത്തിയാല് നൂറു കോടിയായി. രത്നങ്ങള് വിദേശത്തെത്തിക്കഴിഞ്ഞാല് അതിന്റെ കാരറ്റു നോക്കി പണമാക്കി മാറ്റി അവിടെ നിക്ഷേപിക്കാം.
വിദേശത്ത് 'പാര്ക്ക്' ചെയ്തിരിക്കുന്ന കള്ളപ്പണം ഇതേ രീതിയില് ഇന്ത്യയിലേക്കു വരുന്നുമുണ്ടെന്ന് എന്ഫോഴ്സ്മെന്റ് അധികൃതര് പറയുന്നു. കോമണ്വെല്ത്ത് ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ. കസ്റ്റഡിയിലായ ജോയന്റ് ഡയറക്ടര് ജനറല് ടി.എസ്. ഡര്ബാരിക്ക് വേണ്ടിയെന്ന് അവകാശപ്പെട്ട് കൊണ്ടുവന്ന രത്നക്കല്ലുകള് പതിച്ച മോതിരം കൊച്ചി വിമാനത്താവളത്തില് അടുത്തിടെ പിടികൂടിയിരുന്നു. ഇതു കൊണ്ടുവന്നതാകട്ടെ, ഒരു ബഹുരാഷ്ട്ര രത്ന വ്യാപാര സ്ഥാപനത്തിന്റെ ഏരിയാ മാനേജരായ മലയാളിയായിരുന്നു. ഒന്നരക്കോടി രൂപ വിലയിട്ട ബഹുരാഷ്ട്ര രത്ന വ്യാപാരസ്ഥാപനത്തിന്റെ തന്നെ ബില്ലില് പൊതിഞ്ഞ് പോക്കറ്റിലിട്ട നിലയിലായിരുന്നു ഇത് കസ്റ്റംസ് പിടിയിലായത്. ഇതിന് അഞ്ചുകോടി രൂപയെങ്കിലും വില വരുമെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര് ചൂണ്ടിക്കാട്ടുന്നു.
ഇവിടെ നിന്നു കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില് കൃത്രിമം കാട്ടുന്നതാണ് മറ്റൊരു രീതി. ഉയര്ന്ന വിലയുള്ള ഇലക്ട്രോണിക് ഉത്പന്നമാണെന്ന് രേഖകളില് കാട്ടിയ ശേഷം ഇഷ്ടികയും മറ്റും കയറ്റിയയയ്ക്കുന്നത് പിടികൂടിയിട്ടുണ്ടെന്ന് അധികൃതര് പറയുന്നു. ഇതില് നിന്നുള്ള ലാഭം വിദേശത്തു നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കായികതാരങ്ങള്, സിനിമാ താരങ്ങള് തുടങ്ങിയവര് നടത്തുന്ന വിദേശ യാത്രകളിലും ഇപ്പോള് കൂടുതലായി അധികൃതരുടെ ശ്രദ്ധപതിഞ്ഞിട്ടുണ്ട്.
ഡോളര് അടക്കമുള്ള വിദേശ കറന്സികളുടെ കടത്തുവഴിയും പണം പുറത്തേക്ക് ഒഴുകുന്നു. പച്ചക്കറികളും മറ്റും കയറ്റുമതി ചെയ്യുന്നതിന്റെ മറവില് കറന്സികളും വിദേശത്തേക്ക് പോകുന്നുണ്ട്. പെട്ടെന്നു കേടാകുന്നവയായതിനാല് തുറമുഖങ്ങളില് പലപ്പോഴും സൂക്ഷ്മപരിശോധന സാധ്യമല്ല. ഇവയ്ക്കിടയിലാണ് നോട്ടുകള് തിരുകി വിടുന്നത്. വെറ്റിലയും ചേമ്പും കയറ്റുമതി ചെയ്യുന്നതിലാണ് കൂടുതല് കൃത്രിമം നടക്കുന്നത്. ഇലകള് നിരത്തിയാണ് ചേമ്പ് മുകളില് അടുക്കുന്നത്. രണ്ടരക്കോടി രൂപയ്ക്കു തുല്യമായ ഡോളര് ചേമ്പിലകള്ക്കിടയില് തിരുകി വെച്ചത് കേരളത്തില്നിന്നാണ് എന്ഫോഴ്സ്മെന്റ് പിടികൂടിയത്.
കണക്കുകൈമാറി, നടപടിയില്ല
ജര്മനിയിലെ മ്യൂണിക്കില് നിന്ന് 190 കിലോമീറ്റര് അകലെയുള്ള ലിഷ്ടെന്സ്റ്റൈന്, കള്ളപ്പണ നിക്ഷേപകരുടെ പ്രിയപ്പെട്ട സ്ഥലമാണ്. നികുതി രഹിത ബാങ്കിങ് സൗകര്യമുള്ള ഇവിടെയാണ് ഇപ്പോള് വിവാദത്തില്പ്പെട്ട എല്.ജി.ടി. ബാങ്കുമുള്ളത്. ബാങ്കിലെ ജീവനക്കാരന് മുഖേന ജര്മനിയുടെ ഇന്റലിജന്സ് ഏജന്സിയായ ബി.എന്. ഡി.ക്ക് ലഭിച്ച 1400 അക്കൗണ്ടുകള് സംബന്ധിച്ച വിവരങ്ങളില് 18 എണ്ണം ഇന്ത്യാക്കാരുടേതായിരുന്നു.
2009 മാര്ച്ച് 18-ന് ഇന്ത്യാ സര്ക്കാറിന് ഈ 18 അക്കൗണ്ടുകളിലെ വിവരങ്ങള് ജര്മന് സര്ക്കാര് കൈമാറി. എന്നാല്, അതില് ഒരു നടപടിയുമെടുക്കാതെ വന്നപ്പോഴാണ് മുതിര്ന്ന അഭിഭാഷകന് രാം ജേഠ്മലാനി സുപ്രീം കോടതിയെ സമീപിച്ചത്. കോടതി കര്ക്കശമായി ഇടപ്പെട്ടതോടെ സര്ക്കാര് അനങ്ങിത്തുടങ്ങി. പക്ഷേ, അപ്പോഴും വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചവരുടെ പേരുകള് പുറത്തു വിടാനാവില്ലെന്ന നിലപാടാണ് സര്ക്കാര് എടുത്തത്. ഇരട്ട നികുതി ഒഴിവാക്കല് കരാര് പ്രകാരമാണ് പേരുകള് ലഭിച്ചതെന്നും അവ പുറത്തുവിടുന്നത് മറ്റു രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുമെന്നുമുള്ള നിലപാട് കോടതി തന്നെ ചോദ്യം ചെയ്തു.
രാജ്യത്തെ കൊള്ളയടിച്ചവരുടെ പേരുകള് എന്തുകൊണ്ട് പുറത്തുവിട്ടുകൂടെന്നാണ് കോടതി ചോദിച്ചത്. ഒളിക്കാന് ശ്രമിക്കുന്നതിന് സര്ക്കാര് ഉദ്ധരിക്കുന്ന കരാര് മറ്റു രാജ്യങ്ങളില് വ്യവസായം നടത്തുന്നവരെ ലക്ഷ്യമിട്ടുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. സര്ക്കാര് മറച്ചുവെച്ച പേരുകള് മാധ്യമങ്ങള് പുറത്തുവിട്ടപ്പോള് തെളിഞ്ഞത്, മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ചില വ്യവസായികളുടെയും വിദേശത്ത് രജിസ്റ്റര് ചെയ്ത ചില ട്രസ്റ്റുകളുടെയും വിവരങ്ങളാണ്. നികുതി വെട്ടിച്ചതിന് കേസെടുത്തതല്ലാതെ പണം കടത്തുമായി ബന്ധപ്പെട്ട വിശദ അന്വേഷണങ്ങളിലേക്ക് ഏജന്സികള് കടന്നില്ല. കോടതി ആവര്ത്തിച്ചു ചോദിച്ചതും ഇതാണ്. നികുതി വെട്ടിപ്പുമാത്രമായി ഈ വിഷയത്തെ സമീപിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി സര്ക്കാറിനില്ല.
കയറ്റിറക്കുമതിയില് വില കുറച്ചു കാണിക്കുക വഴിയാണ് കൂടുതല് പണവും വിദേശത്തേക്ക് പോയിരിക്കുന്നതെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ധനമന്ത്രാലയവും നടത്തിയ പഠനത്തില് തെളിഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് ഒഴുകിയ പണത്തിന്റെ 77.6 ശതമാനവും ഈയിനത്തില് പെട്ടതാണ്. കഴിഞ്ഞ 18 മാസത്തിനിടെ നടത്തിയ അന്വേഷണത്തില് 33,784 കോടി രൂപയാണ് കയറ്റിറക്കുമതിയിലെ വിലകുറച്ചു കാണിക്കുക വഴി പുറത്തേക്ക് ഒഴുകിയത്. നാലു കൊല്ലം മുമ്പ് ഇത് 14,655 കോടിയായിരുന്നു. മൂന്നിരട്ടിയാണ് വര്ധനയെന്ന് സുപ്രീംകോടതിയില് സമര്പ്പിച്ച സത്യവാങ്മൂലത്തില് ഡയറക്ടറേറ്റ് സമ്മതിക്കുന്നു.
കഴിഞ്ഞ 18 മാസത്തെ തിരച്ചിലില് മാത്രം 15,000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയെന്നും ഡയറക്ടറേറ്റ് സമ്മതിക്കുന്നു. ജര്മനിയില് നിന്നു ലഭിച്ച പേരുകളുടെ കാര്യത്തില് 40 കോടി രൂപ, കൃത്യമായി പറഞ്ഞാല് 39.66 കോടി രൂപയുടെ പിഴയീടാക്കിയെന്ന് ചൂണ്ടിക്കാട്ടി കൈകഴുകുകയാണ് സര്ക്കാര് ചെയ്യുന്നത്. ഇവരുടെ പേരില് പ്രോസിക്യൂഷന് നടപടികള് ഇതുവരെയെടുത്തിട്ടുമില്ല. മനോജ് ദുപേലിയ, രൂപല് ദുപേലിയ, മോഹന് ദുപേലിയ, ഹസ്മുഖ് ഗാന്ധി, ചിന്തന് ഗാന്ധി, ദിലീപ് മേത്ത, അരുണ് മേത്ത, അരുണ് ഖൊച്ചാര്, ഗുണ്വന്തി മേത്ത, രജനികാന്ത് മേത്ത, പ്രമോദ് മേത്ത, അശോക് ജയ്പൂരിയ എന്നീ വ്യക്തികള്ക്കു പുറമെ, രാജ് ഫൗണ്ടേഷന്, ഉര്വശി ഫൗണ്ടേഷന്, അമ്പ്രുനോവ ട്രസ്റ്റ് എന്നീ സംഘടനകളുടെയും അക്കൗണ്ടുകളുടെ വിവരങ്ങളാണ് ജര്മനി കൈമാറിയത്. കൊച്ചി ഐ. പി. എല്. ടീമിന്റെ പ്രമോട്ടര്മാരാണ് ഇതില് ചിലര്. മറ്റു പലരും ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയക്കാരുടെ ബിനാമികളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര് സംശയിക്കുന്നു. ദക്ഷിണേന്ത്യ ആസ്ഥാനമായ ഒരു വ്യവസായ ഗ്രൂപ്പിന്റെ ചെയര്മാന്റെ പേരും 18-ല് ഒന്നാണ്.
എല്. ജി. ടി ബാങ്കിന്റെ കമ്പ്യൂട്ടറില് നിന്നു മോഷ്ടിച്ച വിവരങ്ങളാണ് ജീവനക്കാരില് ഒരാള് ജര്മന് ഇന്റലിജന്സിന് നല്കിയത്. 1400 പേരുകളില് 600-ഓളം ജര്മന്കാരായിരുന്നു. അവര്ക്കെതിരെ ജര്മന് സര്ക്കാര് കര്ക്കശ വകുപ്പുകള് ഉപയോഗിച്ച് പ്രോസിക്യൂഷന് നടപടികള് തുടങ്ങിയപ്പോഴാണ് പിഴ ചുമത്തി രക്ഷപ്പെടുത്താന് കേന്ദ്രസര്ക്കാര് നീങ്ങുന്നത്.
വിദേശത്തെ കള്ളപ്പണത്തെക്കുറിച്ച് അവസാനമായി ഔദ്യോഗിക പഠനം നടന്നത് 1983-'84-ലാണ്. പ്രത്യക്ഷ നികുതി ബോര്ഡിന്റെ നിര്ദേശ പ്രകാരം നാഷണല് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്സ് ആന്ഡ് പോളിസിയാണ് പഠനം നടത്തിയത്. അന്നത്തെ പഠനത്തിന്റെ അടിസ്ഥാനത്തില് 31,584 കോടിക്കും 36,786 കോടിക്കും ഇടയിലാണ് 1985-ല് ഇന്ത്യയില് നിന്നു പുറത്തേക്ക് ഒഴുകിയ കള്ളപ്പണം. ഇപ്പോള്, കള്ളപ്പണം വീണ്ടും സജീവ ചര്ച്ചയായപ്പോള് പുതിയ പഠനത്തിന് സര്ക്കാര് തീരുമാനിച്ചിട്ടുണ്ട്. ഏതെല്ലാം മേഖലകളിലാണ് കൂടുതലായി കള്ളപ്പണം ഉണ്ടാകുന്നത്, ഇവയ്ക്കുള്ള കാരണങ്ങള്, കള്ളപ്പണം വെളുപ്പിക്കുന്നത് എങ്ങനെ, ഇതു തടയുന്നതിനുള്ള മാര്ഗങ്ങള് തുടങ്ങിയവയാണ് പഠനത്തിന്റെ ഭാഗമായി വരുന്നത്.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 50 ശതമാനമെങ്കിലും വരും രാജ്യത്തെ കറുത്ത സമ്പദ്ഘടനയെന്ന് 'ബ്ലാക് ഇക്കോണമി ഇന് ഇന്ത്യ' എന്ന പുസ്തകത്തില് ജവാഹര്ലാല് നെഹ്രു സര്വകലാശാലയിലെ പ്രൊഫസര് അരുണ്കുമാര് ചൂണ്ടിക്കാട്ടുന്നു. 2005-2006-ലെ കണക്കുകള് പ്രകാരം 39 ലക്ഷം കോടിയാണ് അദ്ദേഹത്തിന്റെ കണക്കുകള് പ്രകാരം ഇന്ത്യയിലെ കള്ളപ്പണം. പഠനം നടന്ന കാലയളവില് കുംഭകോണങ്ങളുടെ എണ്ണവും കൂടി. അതിനനുസരിച്ച് കള്ളപ്പണവും. 1996-1997 കാലഘട്ടത്തില് 26 അഴിമതി ഇടപാടുകളാണ് ഇന്ത്യയില് പുറത്തുവന്നത്. 2005-2008 കാലഘട്ടത്തില് 150 വന് കുംഭകോണങ്ങള് ഉടലെടുത്തു. റിയല് എസ്റ്റേറ്റ്, നിര്മാണ മേഖല, സേവന മേഖല തുടങ്ങിവയെല്ലാം കള്ളപ്പണത്തിനു വളക്കൂറുള്ള മണ്ണാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2 ജി സ്പെക്ട്രം ഇടപാട് തന്നെ ഇതിന് ഉദാഹരണം. ഈ കേസില് ഇപ്പോള് ജയിലിലുള്ളവരില് പലരും റിയല് എസ്റ്റേറ്റ് രംഗത്തുള്ളവരാണ്.
ലോകത്താകമാനമുള്ള ധനത്തിന്റെ 57 ശതമാനവും ലോക ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ കൈകളിലാണെന്ന് 'ഗ്ലോബല് ഫിനാന്ഷ്യല് ഇന്റഗ്രിറ്റി'യുടെ പഠനങ്ങള് ചൂണ്ടിക്കാട്ടുന്നു. വിദേശബാങ്കുകളിലുള്ള കള്ളപ്പണം തിരികെക്കൊണ്ടുവന്നാല്, ഇന്ത്യയുടെ മൊത്ത വിദേശ കടം കൊടുത്തു തീര്ക്കാം. നമ്മുടെ വാര്ഷിക ബജറ്റിനേക്കാള് കൂടുതലായിരിക്കും ഈ പണം നിക്ഷേപിച്ചാല് ലഭിക്കുന്ന വരുമാനം. ഇന്ത്യയില് നിന്നു 80,000 പേര് സ്വിറ്റ്സര്ലന്ഡിലേക്ക് യാത്ര ചെയ്യാറുണ്ടെന്ന ഏകദേശ കണക്ക് ഇമിഗ്രേഷന് വിഭാഗത്തിലുണ്ട്. ഇതില്ത്തന്നെ 25,000-ഓളം പേര് സ്ഥിരമായി യാത്ര ചെയ്യുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കുതിരപ്പന്തയത്തില്നിന്ന് സഹസ്രകോടികളിലേക്ക്
വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തെ കുറിച്ചുള്ള ചര്ച്ചയ്ക്കിടയില് ഉയര്ന്ന പേരാണ് ഹസ്സന് അലി ഖാന്.
മഹാരാഷ്ട്രയിലെ പുണെയില് താമസിക്കുന്ന ഖാന് സര്ക്കാര് ഏജന്സികളുടെ 'റഡാറി'ല് വളരെ മുമ്പുതന്നെ സ്ഥാനംപിടിച്ചിരുന്നു. അധികമാരുമായും ഇടപെടാതെ ആര്ഭാടമായി ജീവിച്ചുവന്ന ഈ കോടീശ്വരന് ഇപ്പോള് ജയിലിലാണ്. 36,000 കോടി രൂപ സൂറിച്ചിലെ യു.ബി.എസ്. ബാങ്കില് നിക്ഷേപമുള്ള ഖാനെതിരെ, സുപ്രീം കോടതി ഇടപെടലുണ്ടാകുന്നതുവരെ ഉണ്ടായിരുന്ന ഏക കേസ് വ്യാജ പാസ്പോര്ട്ട് കൈവശം വെച്ചതിനായിരുന്നു.
ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയനേതാവിന്റെ ബിനാമിയാണ് ഖാനെന്ന ആരോപണം ശക്തമാണ്. ഇപ്പോള് ദേശസുരക്ഷാ നിയമപ്രകാരമാണ് കര്ക്കശ നടപടിയെടുത്ത് ജയിലില് അടച്ചിരിക്കുന്നത്. വ്യാജ പാസ്പോര്ട്ട് കൈവശം വെച്ച കേസില് ലഭിച്ച ജാമ്യം റദ്ദാക്കാന്പോലും മഹാരാഷ്ട്ര സര്ക്കാറിന് താത്പര്യമില്ലായിരുന്നു. വ്യാജ മുദ്രപ്പത്ര കേസിലെ അബ്ദുല് കരീം തേല്ഗിയെപ്പോലെ മറ്റ് ചിലരുടെ ബിനാമിയാണ് അലി ഖാനെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. അറിയപ്പെടുന്ന ഒരു വരുമാനമാര്ഗവും '99-നു ശേഷം അലിഖാന് കാണിച്ചിട്ടില്ലെന്നതാണ് മറ്റൊരു വൈരുധ്യം.
പുണെയിലും ഹൈദരാബാദിലും മറ്റും കുതിരകളെ വളര്ത്തുന്ന 'സ്റ്റഡ് ഫാം' ഉള്ള ഹസ്സന് അലി ഖാന്റെ തുടക്കം, ഹൈദരാബാദില് കാര് വാടകയ്ക്ക് കൊടുക്കുന്ന ഏജന്സിയിലൂടെയാണ്. ഒരു കൊല്ലം കൊണ്ട് അത് അടച്ചുപൂട്ടി. '94-ല് സഹോദരീഭര്ത്താവിനൊപ്പം മറ്റൊരു ബിസിനസ് തുടങ്ങിയെങ്കിലും വിജയിച്ചില്ല. തുടര്ന്നാണ് പുണെയിലേക്കുള്ള കുടിയേറ്റം. 1993-ല് കാര് വാടകയ്ക്കു കൊടുക്കുന്ന ബിസിനസ് തകര്ന്ന ശേഷമുള്ള, 15 കൊല്ലത്തെ ഇടവേളയിലാണ് ഹസ്സന് അലിഖാന്റെ വിദേശ അക്കൗണ്ടുകളിലേക്ക് കോടികള് ഒഴുകുന്നത്. അന്താരാഷ്ട്ര ആയുധ വ്യാപാരി അഡ്നന് ഖഷോഗിയായിരുന്നു വിദേശ ബാങ്കുകളില് അക്കൗണ്ട് തുറക്കുന്നതിന് ഖാന്റെ പേര് നിര്ദേശിച്ചത്. അന്താരാഷ്ട്ര ആയുധക്കച്ചവടക്കാരുമായി ഹൈദരാബാദിലെ ഒരു ഇടത്തരക്കാരന്റെ ബന്ധം ദുരൂഹമാണെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടുന്നു.
'93-ല് ഏഴു ലക്ഷം രൂപയുടെ കണക്ക് മാത്രമാണ് ആദായനികുതി റിട്ടേണായി ഹസ്സന് അലി ഖാന് സമര്പ്പിച്ചത്. ആന്ധ്രയിലെ ഗൊംഗുപ്പള്ളിയില് എണ്ണമറ്റ കുതിരകളെ വളര്ത്തുന്ന സ്റ്റഡ് ഫാം ഹസ്സന് അലി ഖാനുണ്ടെന്ന് എന്ഫോഴ്സ്മെന്റ് വകുപ്പിന്റെ റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടുന്നു. പട്ടികവര്ഗക്കാര്ക്ക് നീക്കിവെച്ച ഭൂമിയില് നിര്മിച്ച സ്റ്റഡ് ഫാം അനധികൃതമാണെന്ന് സംസ്ഥാന സര്ക്കാറും വ്യക്തമാക്കിയിട്ടുണ്ട്.
ഹൈദരാബാദ് നൈസാമിന്റെ ബന്ധുവാണെന്ന് ഖാന് അവകാശപ്പെട്ട കാലമുണ്ടായിരുന്നു. കുതിരപ്പന്തയത്തോടുള്ള കമ്പമാണ് 'സ്റ്റഡ് ഫാമു'കളിലേക്ക് ഖാനെ എത്തിക്കുന്നത്. രണ്ടുകുതിരകളുമായിട്ടായിരുന്നു തുടക്കം. മഹാരാഷ്ട്രയിലെ മഹാലക്ഷ്മി റേസ് കോഴ്സില് കുതിരപ്പന്തയങ്ങളില് പിന്നീട് സക്രിയമായി. 2007-ലാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഖാന്റെ വീട് റെയ്ഡ് ചെയ്തത്. സൂറിച്ചിലെ യു.ബി.എസ്. ബാങ്കിലുള്ള 800 കോടി ഡോളര് (36,000 കോടി രൂപ) നിക്ഷേപമുണ്ടെന്നതിന്റെ തെളിവ് ലഭിച്ചത് ഈ റെയ്ഡില് നിന്നാണ്.
സ്വിറ്റ്സര്ലന്ഡിലെ ബാസിലിലുള്ള സരസിന് ബാങ്കില് നിന്ന് ഏഴ് ലക്ഷം ഡോളര് ലണ്ടനിലെ ബാര്ക്ലെയിസ് ബാങ്കിലേക്ക് ഖാന് മാറ്റിയതായി അമേരിക്കന് സര്ക്കാര് നടത്തിയ പൊതുവായ അന്വേഷണത്തില് വ്യക്തമായിട്ടുണ്ട്. ഈ വിവരം ഇന്ത്യന് സര്ക്കാറിന് കൈമാറിയിരുന്നു. തുടര്ന്ന്, മുംബൈയിലെ 'സരസിന് അല്പന് ഇന്ത്യ'യിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതില് നിന്ന് സ്വിറ്റ്സര്ലന്ഡിലെ സരസിന് ബാങ്കിന്റെ സബ്സിഡിയറിയാണ് അവരെന്ന് വെളിപ്പെട്ടു. സ്വിറ്റ്സര്ലന്ഡിലെ ബാങ്കിന് മുംബൈയിലെ ശാഖയില് 60 ശതമാനം ഓഹരിയുണ്ട്. എന്നാല്, ഹസ്സന് അലി ഖാന് സ്വിസ് ബാങ്ക് വഴി കൊണ്ടുപോയ പണത്തിന്റെ വിവരങ്ങള് നല്കാന് ബാങ്ക് തയ്യാറായിട്ടില്ല.
ഖാന് വിദേശത്ത് നിക്ഷേപിച്ച പണമാരുടേത് ? എന്ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലായിരുന്നപ്പോള് ഖാന് എല്ലാം വിളിച്ചുപറഞ്ഞെന്നാണ് റിപ്പോര്ട്ടുകള്. പേരുകളൊന്നുംതന്നെ പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയക്കാരുടെയും സിനിമാതാരങ്ങളുടെയും കള്ളപ്പണം വെളുപ്പിച്ചിരുന്നത് ഖാനാണെന്ന വിലയിരുത്തലാണ് അന്വേഷണ ഏജന്സികള്ക്കുള്ളത്. മഹാരാഷ്ട്രയ്ക്കു പുറമെ, കേരളമടക്കമുള്ള ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെ ചില രാഷ്ട്രീയക്കാരുടെ കള്ളപ്പണം വെളുപ്പിച്ചിരുന്നതും ഖാന്തന്നെയെന്ന് പറയുന്നു.
ഖാനെ ഏല്പിക്കുന്ന കള്ളപ്പണം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനും സിനിമാനിര്മാണത്തിനുമായി തിരികെയെത്തുകയാണ് ചെയ്യുന്നത്. ഇന്ത്യയില് എവിടെയും ഏത് രീതിയിലും പണം എത്തിക്കുന്നതിനുള്ള സംവിധാനങ്ങള് ഖാനുണ്ട്. മഹാരാഷ്ട്രയിലെ മൂന്നും ആന്ധ്രയിലെ ഒന്നും മുന് മുഖ്യമന്ത്രിമാരുടെ പണം ഖാന്റെ കൈവശമുണ്ടെന്ന് അന്വേഷണ ഏജന്സികള് വിശ്വസിക്കുന്നു. ഇപ്പോള് രാഷ്ട്രീയത്തില് സക്രിയമായ ഒരു നേതാവിന്റെ പണം ഹസ്സന് അലി ഖാനായിരുന്നു കൈകാര്യം ചെയ്തിരുന്നത്.
അന്വേഷണ ഏജന്സികളുടെ നടപടി നേരിടാതെ ഇത്രയും കാലം ഖാന് കഴിഞ്ഞതെങ്ങനെ ? സുപ്രീം കോടതിയുടെ സംശയവും ഇതുതന്നെയായിരുന്നു. വ്യാജ പാസ്പോര്ട്ട് കൈവശം വെച്ചതിന് പുറമെ, ഭീകരവിരുദ്ധ നിയമമടക്കമുള്ള കര്ക്കശ വകുപ്പുകള് പ്രകാരം കേസെടുക്കാനുള്ള സാധ്യത പരിശോധിക്കാന് കോടതിതന്നെ നിര്ദേശിച്ചു. വിദേശബാങ്കുകളിലെ കള്ളപ്പണത്തിനു പിറകിലെ യഥാര്ഥ മുഖങ്ങള് ആരൊക്കെയെന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കാതെ ഒഴിഞ്ഞുമാറുകയാണ് സര്ക്കാര്. പുറത്തുവന്ന വിവരമനുസരിച്ച് ലിഷ്റ്റെന്സ്റ്റൈനിലെ എല്.ജി.ടി. ബാങ്കിലെ 18 പേരുടെയും പിന്നെ ഹസ്സന് അലി ഖാന്റെയും വിവരങ്ങള് മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. ''ഈ രാജ്യത്ത് നിന്നുള്ള ഒരാള്ക്കു മാത്രമാണോ വിദേശത്ത് അക്കൗണ്ടുള്ളത്. മറ്റാര്ക്കുമില്ലേ ?''-ജസ്റ്റിസ് ബി. സുദര്ശന് റെഡ്ഡിയുടെ സംശയം തന്നെയാണ് ഇന്ത്യയിലെ ഓരോ പൗരന്റെയും മനസ്സിലുള്ളത്. വിവിധ കരാറുകളുടെ മറവില് സര്ക്കാര് ഒളിക്കാന് ശ്രമിക്കുമ്പോഴും പണം തിരികെ കൊണ്ടുവരാന് നിയമപരമായി കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം.
നിയമം പാസ്സാക്കാനെളുപ്പം; തിരികെയെത്തിക്കലോ?
കള്ളപ്പണം കണ്ടെത്തുന്നതിന് അന്താരാഷ്ട്രതലത്തിലുള്ള രാജ്യങ്ങളുടെ കൂട്ടായ്മകളിലെല്ലാം ഇന്ത്യ പങ്കാളിയാണ്. സോളില് നടന്ന ജി-20 സമ്മേളനത്തില് നികുതി സംബന്ധിച്ച വിവരങ്ങള് കൈമാറുന്ന പ്രഖ്യാപനത്തിന് ഇന്ത്യയാണ് സമ്മര്ദംചെലുത്തിയത്. സാമ്പത്തിക സത്യനിഷ്ഠയ്ക്കും വികസനത്തിനും അന്താരാഷ്ട്രതലത്തില് രൂപവത്കരിച്ച കര്മസമിതിയിലും ഇന്ത്യ ചേര്ന്നിട്ടുണ്ട്. കള്ളപ്പണത്തിന് എതിരായ 'ഏഷ്യാ-പസഫിക് ഗ്രൂപ്പ് ഓണ് മണി ലോണ്ടറിങ്' എന്ന സംഘടനയുടെ അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കാണ്.
യൂറോപ്പിലും ഏഷ്യയിലും ഭീകരതയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും തടയാന് ലക്ഷ്യമിട്ടുള്ള 'ഫിനാന്ഷ്യല് ആക്ഷന് ടാസ്ക് ഫോഴ്സി'ലും ഇന്ത്യ അംഗമാണ്. 79 രാജ്യങ്ങളുമായി ഇരട്ടനികുതി ഒഴിവാക്കല് കരാര് ഒപ്പിട്ടതും സര്ക്കാര് കൊട്ടിഗ്ഘോഷിക്കുന്നുണ്ട്. ഇതിനൊക്കെ പുറമെ, കള്ളപ്പണം ദേശീയ സ്വത്തായി പ്രഖ്യാപിച്ച് നിയമം നിര്മിക്കാമെന്നും പ്രത്യക്ഷനികുതി നിയമത്തില് വിദേശത്ത് സൂക്ഷിക്കുന്ന പണം നികുതിക്ക് വിധേയമാക്കി ഭേദഗതി വരുത്തുമെന്നും സര്ക്കാര് വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷേ, കള്ളപ്പണം തിരികെകൊണ്ടുവരാന് ഇവ മാത്രം മതിയോ? കള്ളപ്പണം സംബന്ധിച്ച വിവരങ്ങള് ലഭ്യമാക്കാന് അമേരിക്കയും ജര്മനിയും ഉള്പ്പെടെയുള്ള ലോകരാജ്യങ്ങളെല്ലാം തന്നെ രഹസ്യനിക്ഷേപം സ്വീകരിക്കുന്ന ബാങ്കുകള്ക്കുമേല് കടുത്ത സമ്മര്ദം ചെലുത്തി നിക്ഷേപകരുടെ പേരുകള് വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയാകട്ടെ, ലഭിച്ച പേരുകള് പോലും പുറത്തുവിടില്ലെന്ന കര്ക്കശ നിലപാടിലും. പണം തിരികെയെത്തിക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് കേന്ദ്രത്തിനു വേണ്ടത്. ഇപ്പോഴത്തെ നിലപാട് കാണുമ്പോള്, സര്ക്കാറിനെ പിന്നാക്കം വലിക്കുന്ന ശക്തികളുണ്ടോയെന്ന സംശയം ബലപ്പെടുന്നു.
കേന്ദ്രം മുന്കൈയെടുത്ത് പണം തിരികെയെത്തിക്കുന്നതിനോ പേരുകള് കണ്ടെത്തുന്നതിനോ തയ്യാറായില്ലെങ്കില് മറ്റു രാജ്യങ്ങളുടെ, പ്രത്യേകിച്ച് അമേരിക്കയുടെ, സമ്മര്ദത്തെത്തുടര്ന്ന് അവ പുറത്തുവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര് മുന്നറിയിപ്പു നല്കുന്നു. അപ്പോള്, മുഖം നഷ്ടപ്പെടുന്നത് ഇന്ത്യയുടേതായിരിക്കും. വിക്കിലീക്സ് സ്വിസ് ബാങ്കുകളില് അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വിറ്റ്സര്ലന്ഡുമായി ഇരട്ടനികുതി ഒഴിവാക്കല് കരാറില് ഇന്ത്യ ഒപ്പിട്ടിട്ടുണ്ട്. എന്നാല്, സ്വിറ്റ്സര്ലന്ഡ് പാര്ലമെന്റ് ഇതിന് അംഗീകാരം നല്കിയിട്ടില്ല. ആറു മാസത്തിനുള്ളിലേ സ്വിറ്റ്സര്ലന്ഡ് ഈ നിയമം പാസ്സാക്കൂ. ആ നടപടിക്രമം പൂര്ത്തിയാകുന്നതുവരെ ചെറിയ വിവരങ്ങള് കൈമാറുകപോലും എളുപ്പമാകില്ല. നികുതിരഹിത ബാങ്കിങ് സംവിധാനങ്ങള് അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തില് പ്രവര്ത്തിക്കുന്നവയാണ്. കള്ളപ്പണം, പൊതുആവശ്യം മുന്നിര്ത്തി പിടിച്ചെടുത്ത് ദേശീയ സ്വത്താക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനം അന്താരാഷ്ട്ര നിയമങ്ങളിലെ കടന്നുകയറ്റമായി വിദേശരാജ്യങ്ങളില് വിലയിരുത്തപ്പെടാം. ആഭ്യന്തരമായ നിയമങ്ങള് ശക്തിപ്പെടുത്തുന്നതോടൊപ്പം, നയതന്ത്രരംഗത്തുള്ള സ്വാധീനവും കൂടിയാകുമ്പോഴേ പണം തിരികെ കൊണ്ടുവരാനാവൂ.
കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിന് വീണ്ടുമൊരു സ്വയം പ്രഖ്യാപിക്കല് പദ്ധതി, നടപ്പാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 1961 മുതല് പല രൂപത്തില്, എട്ടു തവണ കള്ളപ്പണം പുറത്തുകൊണ്ടുവരാനുള്ള ഈ പദ്ധതി പ്രഖ്യാപിച്ചു നടപ്പാക്കിയിട്ടുണ്ട്. അഴിമതിയും കള്ളപ്പണവും സംബന്ധിച്ച ആരോപണങ്ങള് സര്ക്കാറിനെതിരെ ശക്തമായി ഉയര്ന്ന സാഹചര്യത്തില് വിദേശത്ത് പണം ഒളിപ്പിച്ചവര്ക്കായി പദ്ധതി കൊണ്ടുവരുന്നത് യു.പി.എ.യുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുമെന്ന് കണ്ടാണ് വേണ്ടെന്നുവെച്ചത്. വിദേശത്തേക്ക് ഒഴുകിയ കള്ളപ്പണം ഇത്തരം പദ്ധതി വഴി തിരികെ ലഭിക്കുമെന്നത് ഒരു വശം. എന്നാല്, നിയമപരമായി നികുതിയടയ്ക്കുന്നവരുടെ ചെലവിലാണ് ഇതെന്ന ആരോപണം മറുവശത്തുയരും.
1961-ല് പ്രഖ്യാപിച്ച ആദ്യത്തെ പദ്ധതിയില് 20912 പേര് 70.2 കോടി വെളിപ്പെടുത്തി. ഇവരില് നിന്ന് 10. 89 കോടി രൂപ നികുതിയീടാക്കിയതായി ധനമന്ത്രാലയത്തിന്റെ കണക്കുകള് ചൂണ്ടിക്കാട്ടുന്നു. 1965-ല് രണ്ടു തവണയായാണ് പദ്ധതി നടപ്പാക്കിയത്. 2001 പേരാണ് ആദ്യഘട്ടത്തില് കള്ളപ്പണം വെളിപ്പെടുത്തിയത് -52.18 കോടി രൂപ. രണ്ടാം ഘട്ടത്തില് 1,14,226 പേര് 145 കോടി വെളിപ്പെടുത്തി. 20 കോടി രൂപ നികുതിയിനത്തില് ലഭിച്ചു. 1975-ല് രണ്ടര ലക്ഷം പേരില് നിന്ന് 746.07 കോടി സര്ക്കാറിനു ലഭിച്ചു. 1985-ല് നടപ്പാക്കിയ പദ്ധതിയില് 20,66,830 പേര് 10,779 കോടി രൂപയാണ് വെളിപ്പെടുത്തിയത്. നികുതിയായി 460 കോടി രൂപയും സര്ക്കാറിനു ലഭിച്ചു. ഏറ്റവുമൊടുവില് 1997-ല് അന്നത്തെ സര്ക്കാര് നടപ്പാക്കിയ പദ്ധതിയില് 4,75,133 പേര് 33,289 കോടി രൂപ വെളിപ്പെടുത്തി. 9745 കോടി രൂപയാണ് നികുതിയായി ലഭിച്ചത്.
കള്ളപ്പണം പിടികൂടാന് താത്കാലിക സംവിധാനങ്ങള് വിജയിക്കില്ല. കള്ളപ്പണം ഉണ്ടാകുന്ന സ്രോതസ്സ് കണ്ടുപിടിക്കുകയാണ് വേണ്ടത്. ഇതിനുള്ള നടപടികള് സമൂഹത്തിന്റെ എല്ലാ മേഖലകളിലും വേണം. കോടികള് മറിയുന്ന തിരഞ്ഞെടുപ്പ് രംഗത്തിന്റെ പരിഷ്കാരത്തോടൊപ്പം, 'പല്ലുള്ള' ഒരു അഴിമതി നിരോധന നിയമവും ലോക്പാലും ആവശ്യമാണ്. മന്ത്രിമാര്ക്കും ഉദ്യോഗസ്ഥര്ക്കുമുള്ള അനിയന്ത്രിതമായ അവകാശങ്ങള് എടുത്തുകളയുക തുടങ്ങിയ കാര്യങ്ങള്ക്ക് പുറമെ, കര്ക്കശമായ നടപടികള് ഉറപ്പാക്കുന്ന എന്ഫോഴ്സ്മെന്റ് സംവിധാനവും കള്ളപ്പണം തടയുന്നതിന് ആവശ്യമാണ്.
P.BASANT. MATRUBHUMI DAILY
ജാഗ്രത; കേരളം തീവ്രവാദത്തിന്റെ ലക്ഷ്യകേന്ദ്രം
'ശാന്തസുന്ദരകേരളം' എന്ന പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു കഴിഞ്ഞു. തീവ്രവാദത്തിന്റെ നീരാളിക്കൈകള് കേരളത്തിലും പിടിമുറുക്കുകയാണെന്നതിന് സമീപകാല സംഭവവികാസങ്ങള് സാക്ഷ്യം പറയും. എന്നിട്ടും ഫലപ്രദമായ ജാഗ്രതാനടപടികള് സ്വീകരിക്കാന് കഴിയുന്നില്ല. എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്? - അന്വേഷണം തുടങ്ങുന്നു
തിരുവനന്തപുരത്ത് 2005 ഏപ്രിലില് മാലെ ദീപ് സ്വദേശി ഇബ്രാഹിം ആസിഫ് എന്നയാള് പോലീസ് പിടിയിലായി. ഇംഗ്ലീഷില് അനായാസമായാണ് ഇയാള് പോലീസിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചത്. എല്ലാ മറുപടിക്കും അവസാനം ഒരു വാചകം പോലീസിന്റെ ശ്രദ്ധയില്പ്പെട്ടു. 'അക്രമങ്ങളില് ഏര്പ്പെടുന്നത് അള്ളാഹുവിന്റെ വഴിയല്ല'. ആറാം ദിവസത്തിലേക്ക് കടന്നപ്പോള് ആസിഫ് സത്യം വെളിപ്പെടുത്തി - ''സ്ഫോടകവസ്തുക്കള് ഏറ്റവും എളുപ്പം കേരളത്തില് ലഭിക്കും. താന് 'മാല്ഡിവിയന് ഇസ്ലാമിസ്റ്റ് ഗ്രൂപ്പ്' അംഗമാണ്. മാലെ ദ്വീപില് സര്ക്കാര് നടത്തുന്ന ഒരു പള്ളി തകര്ക്കാനാണ് സ്ഫോടകവസ്തുക്കള്. പ്രസിഡന്റിനെ കൊല്ലാന് വേണ്ടിയാണ് ആയുധങ്ങള്ക്ക് ശ്രമിക്കുന്നത്''.
ആസിഫ്, കേരളത്തില് അന്നേ സാധ്യതകള് കണ്ടെത്തിക്കഴിഞ്ഞ, അന്താരാഷ്ട്ര തീവ്രവാദികളുടെ മുന്ഗാമിയാണ്. ഇന്ന് ദേശീയതലത്തില് തീവ്രവാദികള് ഉപയോഗപ്പെടുത്തുന്ന ഹൈടെക് സാധ്യതകളാണ് അന്നേ അയാള് ഉപയോഗപ്പെടുത്തിയത്. ഇയാള് സ്വന്തം സംഘാംഗങ്ങള്ക്ക് ഇ-മെയില് സന്ദേശങ്ങള് അയയ്ക്കാറുണ്ടായിരുന്നില്ല. പകരം തന്റെ മെയില് അക്കൗണ്ടില് തന്റെ തന്നെ സന്ദേശങ്ങളെ 'ഡ്രാഫ്റ്റാ'യി സേവ് ചെയ്യും. പൊതുവായ ഒരു പാസ്വേഡ് ഉപയോഗിച്ച് ആസിഫിന്റെ സന്ദേശങ്ങള് സംഘാംഗങ്ങള് തുറന്നു വായിക്കും.
അന്ന്, കേരളം പക്ഷേ, ഇതിനെതിരെ ജാഗ്രത പുലര്ത്തിയില്ല;ഇന്നും. 1998-ലെ കോയമ്പത്തൂര് ബോംബ് സ്ഫോടനപരമ്പരയ്ക്കുശേഷം സ്ഫോടന / ആക്രമണശൈലിയില് മാറ്റം വരുത്തിയ തീവ്രവാദികളുടെ 'ട്രാന്സിറ്റ് പോയിന്റാ'ണ് കേരളം. ദേശീയ, അന്തര്ദേശീയ തീവ്രവാദസംഘടനകളുമായി നിരന്തര ബന്ധം പുലര്ത്തുന്ന നിരവധി 'സ്ലീപ്പിങ്ങ് സെല്ലു'കള് സംസ്ഥാനത്തുണ്ട്. ഇടുക്കി, പത്തനം തിട്ട, വയനാട് ജില്ലകളിലെ വനമേഖലകള്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്, കാസര്കോട്, കൊല്ലം ജില്ലകളിലെ തീരദേശം എന്നിവിടങ്ങളിലായി തീവ്രവാദികള് താവളം കണ്ടെത്തുന്നതായാണ് ആശങ്ക.
മലബാറില് കോഴിക്കോട്് , മലപ്പുറം ജില്ലകളിലെ തീരദേശമേഖലകള് കേന്ദ്രമാക്കിയാണ് പ്രവര്ത്തനങ്ങള് ഏറെയും. കോഴിക്കോട് മിഠായിത്തെരുവ് സ്ഫോടനം യാദൃച്ഛികമായിരുന്നില്ലെന്നാണ് കേന്ദ്രഏജന്സികള് ഇപ്പോള് സംസ്ഥാനസര്ക്കാറിനെ അറിയിച്ചത് . കോഴിക്കോട് സ്ഫോടനത്തിന് കാരണമെന്ന് കരുതുന്ന പൊട്ടാസ്യം നൈട്രേറ്റ് കര്ണാടകത്തിലേക്ക് കയറ്റി അയയ്ക്കുന്നുണ്ടെന്ന്് കര്ണാടക പോലീസ് കേന്ദ്രങ്ങള് കരുതുന്നു.
തീവ്രവാദപ്രവര്ത്തനങ്ങള്ക്ക് മനുഷ്യവിഭവം ഉള്പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള് ഏറെ സുരക്ഷാപ്രശ്നങ്ങളില്ലാതെ ലഭ്യമാവുന്ന മേഖല എന്ന നിലയിലാണ് കേരളത്തെ തീവ്രവാദിഗ്രൂപ്പുകള് കാണുന്നത്. സിമി, എല്.ടി.ടി.ഇ., ലഷ്കര്-ഇ-തൊയ്ബ, തെഹ് റീക്-ഇ-ഹുറിയത്ത് കശ്മീര് തുടങ്ങിയ സംഘടനകള്ക്ക് ആളും അര്ഥവും കേരളത്തില് നിന്ന് കയറ്റി അയയ്ക്കപ്പെടുന്നുണ്ട്. സംസ്ഥാനത്തെ തീരദേശമേഖലയില് സബ്സിഡിയിനത്തില് വിതരണം ചെയ്യുന്ന അരി, ഗോതമ്പ്, മണ്ണെണ്ണ എന്നീ അവശ്യവസ്തുക്കള് മലബാറിലെ ഒരു ഏജന്റ് മുഖേന തമിഴ് നാട്ടിലൂടെ എല്.ടി.ടി.ഇ.ക്ക് എത്തുന്നതായും പറയുന്നു. പകരം പണത്തിന്റെ വന് ഒഴുക്കുണ്ടാവുകയാണ് പല കേന്ദ്രങ്ങളിലേക്കും.
ഇന്ത്യയില് മറ്റ്്് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആനുപാതികമല്ലാത്ത രീതിയില് കേരളത്തില് വിദേശപണം എത്തുന്നത് എന്ഫോഴ്സ്മെന്റ്, റവന്യൂ ഇന്റലിജന്സ് വിഭാഗങ്ങളെപ്പോലും അതിശയിപ്പിക്കുന്നു. ഇത് വെറും 'ഗള്ഫ് മണി' മാത്രമല്ലെന്നാണ് സൂചന. 2001 ഒക്ടോബറില് കോഴിക്കോട്ടെ ഒരു സംഘടനാ ഓഫീസില് നടന്ന പോലീസ് റെയ്ഡില് , ആഴ്ചയില് ഒരു ലക്ഷം സൗദി റിയാല് വരെ ഇവര്ക്ക് വിദേശത്തുനിന്ന് ലഭിക്കുന്നതായി തെളിവു ലഭിച്ചു. 2006 ജൂണില് 'സിമി' നിരോധനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ബി.എന്. ചതുര്വേദി ട്രൈബ്യൂണലിന് മുമ്പാകെ കേരളസര്ക്കാര് നല്കിയ സത്യവാങ്മൂലത്തില് വ്യക്തമാക്കിയത് മുന് 'സിമി' അംഗങ്ങള് 12 സംഘടനകളിലായി കേരളത്തില് പ്രവര്ത്തിക്കുന്നുണ്ടെന്നാണ്. പശ്ചിമേഷ്യയില് നിന്നും ഇവര്ക്ക് ഫണ്ടുകള് ലഭിക്കുന്നതായും സത്യവാങ്മൂലത്തിലുണ്ട്. 2000- 2002 വര്ഷങ്ങളിലായി ഒരു നെറ്റ് വര്ക്കിലൂടെ മാത്രം 708 കോടി രൂപയാണ് ഹവാലാ ചാനല് വഴി കേരളത്തിലെത്തിയത്. പ്രതിവര്ഷം 10,000 കോടി രൂപ ഹവാലാ ചാനലുകളിലൂടെ കേരളത്തില് എത്തുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ അത്യാധുനിക ആയുധങ്ങളും. 2008 ഒക്ടോബര് ഒന്പതിന് 29 പിസ്റ്റള്, 30 റിവോള്വര് എന്നിവയാണ് കോഴിക്കോട് വിമാനത്താവളത്തില് പിടികൂടിയത്. ഇതിനുമുമ്പ് 2006 ജനവരിയില് . 22 റൈഫിള്, 12 മാഗസിനുകള്, ട്രിഗര് ലോക്കറുകള്, വെടിയുണ്ടകള് എന്നിവ ഇവിടെ പിടിച്ചെടുത്തു. എവിടെ നിന്നാണ് ഈ പണവും ആയുധങ്ങളും വന്നതെന്നും ആരാണ് ഇവ അന്തിമമായി കൈപ്പറ്റുന്നതെന്നും ഇപ്പോഴും അജ്ഞാതമാണ്.
പൊതുവേ 'ശാന്തസുന്ദരമായ കേരളം' എന്ന് പരമ്പരാഗതമായി വിശ്വസിപ്പിച്ചുവരുന്നതുകൊണ്ട് പോലീസിന് യഥാസമയം പലതിനോടും സംശയം പുലര്ത്താന് പോലും സാധിച്ചില്ല. 2006 ല് ആലുവയ്ക്കടുത്ത് പാനായിക്കുളത്തും 2007 ഡിസംബറില് വാഗമണിലും നടന്നത് ദേശീയ തലത്തില് ആസൂത്രണം ചെയ്യപ്പെട്ട തീവ്രവാദപരിശീലനങ്ങളാണ്. കര്ണാടക, മധ്യപ്രദേശ്, ഗുജറാത്ത്് സംസ്ഥാനങ്ങളിലായി നടന്ന സമാനക്കൂട്ടായ്മയുടെ തുടര്ച്ചയാണ് ഇവ. വാഗമണ് ക്യാമ്പില് നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരാണ് കശ്മീരിലെ നിയന്ത്രണരേഖ കടന്ന് പാകിസ്താനിലെ ലഷ്കര് കേന്ദ്രത്തിലേക്ക് പോകാന് ശ്രമിച്ചത്.
അതിര്ത്തിക്കപ്പുറത്ത് ആസൂത്രണം
കേന്ദ്ര ഇന്റലിജന്സ് ബ്യൂറോയുടെ രേഖകള് പ്രകാരം , ഇന്ത്യയില് 'നിയോജെല് -90' എന്ന സേ്ഫാടകവസ്തു ആദ്യമായി കണ്ടെത്തിയത് 2005 ല് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലാണ്. 2007 ല് ഹൈദരാബാദിലുണ്ടായ ഇരട്ടസേ്ഫാടനത്തിന് ഉപയോഗിച്ചത് ഈ രാസവസ്തുവാണ്.
വടക്കഞ്ചേരിയില് ജയഭാരത് തിയേറ്ററിന് സമീപത്തെ ഗോഡൗണിലാണ് വന്തോതില് 'നിയോജെല്' കണ്ടെത്തിയത്. ഇതേത് രാസവസ്തുവാണെന്ന് തിരിച്ചറിയാത്തതിനെത്തുടര്ന്ന് കേന്ദ്ര ഫോറന്സിക് വിഭാഗത്തി ന് അയച്ചുകൊടുത്ത ശേഷം അവരാണ് ഇത് 'നിയോജെല്' ആണെന്ന് സ്ഥിരീകരിച്ചത്. പക്ഷേ ഇതുമായി ബന്ധപ്പെട്ട ഒരു തുടരന്വേഷണവും നടത്താതെ സംസ്ഥാന പോലീസ് ഫയല് അടച്ചു. 1998 നുശേഷം രാജ്യത്തുണ്ടായ എഴുനൂറോളം സേ്ഫാടനങ്ങളില് 75 ശതമാനവും പൊതുസ്ഥലങ്ങളിലായിരുന്നു. അതിനാല്, കഴിഞ്ഞ 15 വര്ഷം കൊണ്ട് അഞ്ചുശതമാനം മാത്രം വളര്ച്ച നേടിയ രാജ്യത്തെ ഇന്റലിജന്സ് സംവിധാനത്തിന്റെ ദൗര്ബല്യത്തില്, കേരളത്തിന് അത്രമാത്രമൊന്നും സ്വസ്ഥതയ്ക്ക് അവകാശമില്ല. പോലീസ് സംസ്ഥാനത്തെ പല തീവ്രവാദ സ്വഭാവമുള്ള കേസുകളിലും ഇരുട്ടില് തപ്പുകയാണ്. ഇപ്പോഴും തിരിച്ചറിയാന് കഴിഞ്ഞിട്ടില്ലാത്ത അത്തരം ഒരു ഒരുക്കമാകണം പാലക്കാട് ജില്ലയില് നടന്നത്.
പാലക്കാട്, തൃശ്ശൂര്, കോഴിക്കോട്, കണ്ണൂര് ജില്ലകള് ഉള്പ്പെടുന്ന മലബാര് മേഖലയിലെ തീരദേശം തീവ്രവാദിസംഘങ്ങള്ക്ക് സേ്ഫാടകവസ്തു ശേഖരണത്തിനും കടത്തിനുമുള്ള പ്രധാന ഇടനാഴിയാണെന്ന് ന്യൂഡല്ഹി ഇന്സ്റ്റിറ്റിയൂട്ട് ഫോര് ഡിഫന്സ് ആന്ഡ് അനാലിസിസിലെ അസോസിയേറ്റ് ഫെല്ലോ എ. വിനോദ് കുമാര് പറയുന്നു. തീവ്രവാദപ്രവര്ത്തനങ്ങളെ നേരിട്ട് അധികം പരിചയപ്പെടാത്തതിനാല് ഏറെ നിരീക്ഷണങ്ങളില്ലാത്ത അയഞ്ഞ പോലീസിങ്ങും മലബാറിലെ തീരദേശഗ്രാമങ്ങളുടെ ഭൂപരവും ജനസാന്ദ്രതയില് അധിഷ്ഠിതവുമായ സ്വകാര്യതയുമാണ് ഇതിന് കാരണം. 2005 മാര്ച്ചില് മലപ്പുറം ജില്ലയിലെ പടിഞ്ഞാറേക്കര തീരത്തു നടന്ന പോലീസ് റെയ്ഡില് ഒരു തീവ്രവാദസംഘടനയുടെ ആധുനികമായ പരിശീലനകേന്ദ്രം കണ്ടെത്തിയിരുന്നു.
കോയമ്പത്തൂര് ബോംബ് സേ്ഫാടനത്തിന്റെ സൂത്രധാരന്മാര് അല്-ഉമ്മ ആയിരുന്നെങ്കിലും മുന്നൊരുക്കങ്ങള് നടന്നത് ഏറെയും കേരളത്തിലാണ് എന്നാണ് വിവിധ അന്വേഷണ ഏജന്സികളുമായി ബന്ധപ്പെട്ട സൂചന. ഈ സേ്ഫാടനത്തില് പങ്കാളികളെന്നു കരുതുന്ന ഇമാം അലി, ഹൈദര് അലി എന്നിവര് കേരളത്തില് നിന്ന് പ്രവര്ത്തകരെ റിക്രൂട്ട് ചെയ്യാനും സേ്ഫാടകവസ്തു കൈകാര്യം ചെയ്യുന്നത് പരിശീലിപ്പിക്കുവാനുമായി മലപ്പുറം ജില്ല സന്ദര്ശിച്ചിരുന്നതായി ചോദ്യം ചെയ്യലില് വെളിപ്പെടുത്തി. മലപ്പുറം ജില്ലയില് മങ്കടയ്ക്കടുത്ത് വടക്കാങ്ങര, പെരിന്തല്മണ്ണയ്ക്കടുത്ത് പുലാമന്തോള് എന്നിവിടങ്ങളിലാണ് ഇമാം അലി സന്ദര്ശിച്ചതെന്നാണ് സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം സ്ഥിരീകരിക്കുന്നത്. വര്ഷങ്ങള്ക്കു മുമ്പ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സിനിമാതിയേറ്ററുകള്ക്ക് ബോംബു വെച്ചതുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പൈപ്പ് ബോംബുകള് ചെന്നൈയില് സിനിമാസംവിധായകന് മണിരത്നത്തിനെതിരെയുണ്ടായ ആക്രമണത്തിന് ഉപയോഗിച്ചവയുമായി സാമ്യമുള്ളതായിരുന്നു.
രാജ്യത്തെ പ്രധാന തീവ്രവാദിഗ്രൂപ്പുകള് നിരന്തരം കേരളവുമായി ബന്ധപ്പെടുന്നുണ്ട്. 2003 മാര്ച്ച് 13 ന് മുംബൈയില് തീവണ്ടിസേ്ഫാടനം നടക്കുന്നതിന്റെ തൊട്ടുമുമ്പ് ലഷ്കര്-ഇ-തൊയ്ബയുടെ ഒരു നേതാവ് കേരളത്തിലെത്തി മുംബൈ ഓപ്പറേഷനുവേണ്ടി ഫണ്ട് ശേഖരിച്ചു എന്ന് അന്വേഷണ ഏജന്സികള്ക്ക് വിവരം ലഭിച്ചിരുന്നു. 'സിമി' ദേശീയ പ്രസിഡന്റായിരുന്ന ആലുവക്കാരന് സി.എ.എം.ബഷീറിന്റെ അടുത്ത അനുയായിയാണ് ഈ ലഷ്കര് നേതാവ്. യുവാക്കളെ കേരളത്തിനു പുറത്തെ തീവ്രവാദിഗ്രൂപ്പുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും അവരെ രാജ്യത്തിന് പുറത്തെത്തിക്കാന് ഐ.എസ്.ഐ.സഹായത്തോടെ വഴിയൊരുക്കുന്നതിലും ബഷീറിന് പങ്കുണ്ടെന്ന് കേന്ദ്രരഹസ്യാന്വേഷണ വിഭാഗം കരുതുന്നു. നിലവില് കേരളത്തില് പല തീവ്രവാദികളും തീവ്രവാദി സംഘടനാ നേതാക്കളും മുന് 'സിമി'ക്കാരായതിനാല് ഇപ്പോഴും ബഷീറിന്റെ കേരളബന്ധങ്ങള് ശക്തമാണ്.
കേരളത്തില് നേരിട്ടുള്ളതും താരതമ്യേന വലിയതുമായ ആക്രമണ ലക്ഷ്യങ്ങള് തീവ്രവാദികള്ക്കില്ല. പകരം, പ്രാദേശികമായി നാട്ടുകാരുമായി അടുപ്പം സ്ഥാപിച്ചെടുത്ത് മനുഷ്യവിഭവം ഉള്പ്പെടെ ഇന്ഫ്രാസ്ട്രക്ചര് വികസിപ്പിക്കുകയാണ് രീതി. മതവിശുദ്ധി പാലിച്ച് യുവാക്കളെ മദ്യപാനം, മയക്കുമരുന്ന് എന്നിവയില് നിന്ന് മാറ്റിനിര്ത്തുകയെന്ന അജന്ഡയാണ് പ്രത്യക്ഷത്തില്. ഇതിന് ഒരേ തീവ്രവാദിഗ്രൂപ്പുകള് പല പല സാംസ്കാരികസംഘടനകളുടെ ലേബല് നിലനിര്ത്തുന്നു. ഇതിലൂടെയാണ് ഗ്രൂപ്പുകള് 'അന്സാര്' ( മുഴുവന് സമയപ്രവര്ത്തകര്) മാരെയും 'ഇക് വാന്' ( മുഴുവന് സമയ പ്രവര്ത്തകരല്ലാത്തവര്) മാരെയും രൂപപ്പെടുത്തുന്നത്. 2001 ല് സിമിക്ക് രാജ്യത്ത് 400 'അന്സാര്'മാരും 20,000 'ഇക് വാന്'മാരുമുണ്ട്. ഇവര്ക്ക് അത്യാവശ്യം തൊഴില്, സാമ്പത്തികസുരക്ഷ, ചികിത്സാ സഹായം എന്നിവയും നല്കുന്നു.
കോഴിക്കോട്ടെ ഒരു സംഘടന തങ്ങളുടെ സജീവപ്രവര്ത്തകര്ക്ക് സഞ്ചരിക്കാന് മോട്ടോര് ബൈക്കും ചെലവിന് പ്രതിമാസം മൂവായിരം രൂപയും നല്കിയിരുന്നതായി പ്രത്യേക അന്വേഷണസംഘത്തിന് വിവരം കിട്ടിയതാണ്. ഇവരുടെ പേരില് ബാങ്ക് അക്കൗണ്ടുകള് തുടങ്ങുകയും (ഹവാലാ പണം പിന്വലിക്കാന് വേണ്ടി) ഇവരെ തൊഴില് നല്കാനെന്ന വ്യാജേന ഗള്ഫിലേക്ക് കൊണ്ടുപോവുകയും ചെയ്യും. സൂക്ഷ്മനിരീക്ഷണത്തിനുശേഷമാണ് ഗ്രൂപ്പില് അംഗത്വം ലഭിക്കുക. ഇവരെ നിരീക്ഷിക്കാനും കൃത്യമായ പരിശീലനം നല്കാനും പ്രത്യേക പരിശീലനകേന്ദ്രങ്ങളുമുണ്ട്. 2001 ല് മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത് ഗ്രീന്ഹില്ലില് റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് സേ്ഫാടനം നടന്നു.സംസ്ഥാനത്ത് റിമോട്ട് ഉപയോഗിച്ചുനടന്ന ആദ്യ സേ്ഫാടനമാണിത്. പരീക്ഷണമായിരുന്നു ഇതെന്നാണ് കരുതുന്നത്. കേസില് ഇതേവരെ യാതൊരു തുമ്പും കണ്ടെത്താന് കേരളാപോലീസിന് കഴിഞ്ഞിട്ടില്ല.
പാകിസ്താന് ഉള്പ്പെടെയുള്ള വിദേശരാജ്യങ്ങളില് ആയുധപരിശീലനം നേടുകയാണ് തീവ്രവാദിപരിശീലനത്തിന്റെ അന്തിമഘട്ടം. അവിടെ പരിശീലനം പൂര്ത്തിയാക്കിയശേഷം ഗള്ഫില് മടങ്ങിയെത്തി ഇന്ത്യന് പാസ്പോര്ട്ടില് തിരിച്ചെത്തും. പാകിസ്താനിലേക്ക് പോയതും വന്നതും ഇന്ത്യന് പാസ്പോര്ട്ടില് ഉണ്ടാവില്ല.
ഇത്തരം പ്രവര്ത്തകര് ഒരു മറയ്ക്കായി പ്രമുഖ രാഷ്ട്രീയപാര്ട്ടികളുടെ ഭാഗമായി നിന്ന് പ്രവര്ത്തിക്കുകയും ചെയ്യുന്നു. വ്യത്യസ്ത പാര്ട്ടികളില് പെട്ടവരാണെങ്കില്പ്പോലും ഇവര്ക്ക് ഏകോപിതമായ ഒരു ദൗത്യം ഉണ്ടായിരിക്കും. രാഷ്ട്രീയ പാര്ട്ടികള് ഇക്കാര്യം അറിയണമെന്നില്ല. കണ്ണൂര് ജില്ലയില് സി.പി.എമ്മിനകത്ത് പ്രമുഖ തീവ്രവാദി സംഘടനയില്പെട്ടവര് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് പാര്ട്ടി തന്നെ വിലയിരുത്തുന്നതായാണ് സൂചന
കുടിയേറുന്ന പ്രവര്ത്തനശൈലി
കേരളത്തിലെ തീവ്രവാദഗ്രൂപ്പുകള് പഞ്ചാബ്, ബംഗാള്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സമാന സംഘങ്ങളുമായി ബന്ധപ്പെടുകയും അവരില് നിന്ന് പ്രവര്ത്തനശൈലിയും ആക്രമണതന്ത്രങ്ങളും സ്വായത്തമാക്കുകയും ചെയ്യുന്നുണ്ട്. പഞ്ചാബില് തീവ്രവാദം ശക്തിപ്പെടുത്താന് 1980 കളില് പ്രധാനപങ്ക് വഹിച്ച ഐ.എസ്.ഐ. പിന്നീട് കശ്മീരിലേക്കും അവിടെ നിന്ന് ബംഗാള്, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കും പ്രവര്ത്തനംവ്യാപിപ്പിച്ചു. ദേശീയതലത്തില് വ്യത്യസ്ത സംഘടനകളില് സമാനമായ ചില മാതൃകകള് അവര് മുന്നോട്ടുവെക്കുന്നതായി രഹസ്യാന്വേഷണവിഭാഗങ്ങള് കരുതുന്നു.
ബബ്ബര് ഖല്സ ഇന്റര്നാഷണല്, ഓള് ഇന്ത്യാ സിഖ് ഫെഡറേഷന്, ഖലിസ്ഥാന് കമാന്ഡോ ഫോഴ്സ് എന്നീ സംഘടനകളാണ് തീവ്രവാദപ്രവര്ത്തനരംഗത്ത് പഞ്ചാബില് ഇപ്പോഴും സജീവമായിട്ടുള്ളത്. ഇന്ത്യയില് കൊടുംഭീകരരുടെ പട്ടികയിലുള്ള ബബ്ബര് ഖല്സ ഇന്റര് നാഷണല് തലവന് വാധ്വാസിങ് ഐ.എസ്.ഐ.യുടെ സംരക്ഷണയില് ലാഹോറിലാണ്. ഇവരുടെ സിഖ് തീവ്രവാദസംഘടനകളുമായി കേരളത്തിലെ ചില ഗ്രൂപ്പുകള്ക്ക് ബന്ധമുണ്ട്.1991 ല് മുംബൈയില് നടന്ന 'സിമി' സമ്മേളനത്തില് കശ്മീര് വിഘടനവാദി നേതാവ് അമീര് അസമും ഖലിസ്ഥാന് വിഘടനവാദി നേതാവ് ലാല് സിങ്ങും ഒരേ സമയം പങ്കെടുത്തിരുന്നു. 'സിമി' മുന് ദേശീയ പ്രസിഡന്റും മലയാളിയുമായ സി.എ.എം.ബഷീറാണ് ഇതിന് പ്രധാന പങ്കു വഹിച്ചത്. തുടര്ന്നിങ്ങോട്ട് കേരളത്തില് 'ടൈഗര് ഫോഴ്സ്', 'അല്-ഉമ്മ' സംഘടനകളുമായി ബന്ധപ്പെട്ടവര് നടപ്പാക്കിയതെന്ന് കരുതുന്ന ആക്രമണശൈലിക്ക് പഞ്ചാബിലെ തീവ്രവാദപ്രവര്ത്തനശൈലിയോട് സാമ്യമുണ്ട്. 2005 മെയ് മാസത്തില് ഡല്ഹിയിലെ രണ്ട് സിനിമാതിയേറ്ററുകളില് ബബ്ബര് ഖല്സയുടെയും ഖലിസ്ഥാന് സിന്ദാബാദ് ഫോഴ്സിന്റെയും നേതൃത്വത്തില് ഇരട്ടസ്ഫോടനം നടന്നത് 'ജോ ബോലെ സേ നിഹാല്' എന്ന സിനിമ പ്രദര്ശിപ്പിച്ചതിനെച്ചൊല്ലിയായിരുന്നു. കേരളത്തിലും സിനിമാതിയേറ്ററുകള് കേന്ദ്രമാക്കി ആക്രമണം ഉണ്ടായത് ഇവ മതനിഷിദ്ധമാണ് എന്ന കാഴ്ചപ്പാടിലാണ്. അന്ന് തിയ്യറ്ററുകള് കത്തുന്നതിന്റെ ഫോട്ടോഗ്രാഫുകള് വിദേശത്തേക്ക് അയച്ചുകൊടുത്തെന്നും തെളിഞ്ഞിട്ടുണ്ട്.
കൊല്ക്കത്തയില്, അമേരിക്കന് സെന്ററിനുനേരേ 2002 ജനവരി 22 ന് 'ഹുജി' നടത്തിയതാണ് ബംഗാളിലെ ആദ്യത്തെ തീവ്രവാദ ആക്രമണം. തുടര്ന്നിപ്പോള് ബംഗാള്, തീവ്രവാദ കുടിയേറ്റത്തിന്റെ ഭീഷണിയുടെ നിഴലിലാണ്. ഇന്ത്യയുമായി 4,098 കിലോമീറ്റര് അതിര്ത്തി പങ്കിടുന്ന ബംഗ്ലാദേശില് നിന്നുള്ള തീവ്രവാദികള് ബംഗാളില് ചുവടുറപ്പിച്ചുകഴിഞ്ഞു. ഈ മേഖലയില് നിന്നുള്ളവര്. പെരുമ്പാവൂര്,പത്തനം തിട്ട, ഇടുക്കി ജില്ലകളിലെ തോട്ടം മേഖലയില് ( ഇവര് യഥാര്ഥത്തില് ബംഗ്ലാദേശികളാണ്.വര്ഷങ്ങളായി അനധികൃതമായി കുടിയേറിയവര്ക്ക് ബംഗാള് സര്ക്കാര് നിയമപരമായ സംരക്ഷണം നല്കിയതോടെയാണ് ബംഗ്ലാദേശികള് ബംഗാളികളായത്.)വലിയ കൂട്ടായ്മകള് രൂപപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. ഇവരെ തിരിച്ചറിയാനോ തൊഴില് സ്ഥാപനങ്ങളില് വിലാസവും മറ്റ് വിവരങ്ങളും രേഖപ്പെടുത്താനോ സംസ്ഥാനത്ത്് പ്രത്യേകിച്ച് സംവിധാനങ്ങളില്ല.
തമിഴ് നാട് വഴിയാണ് കേരളത്തിലെ തീവ്രവാദികള് നിയന്ത്രിക്കപ്പെടുന്നത്. 'സിമി' നിരോധനത്തിനുശേഷം തമിഴ് നാട്ടില് സംഭവിച്ച സംഘടനാപരമായ പുനര്വിന്യാസം കേരളത്തിലും തീവ്രവാദിഗ്രൂപ്പുകള് അതേ രീതിയില് നടപ്പാക്കി. 'സിമി' നിരോധനത്തിനുശേഷം തമിഴ് നാട്ടിലെ പഴയ നേതാക്കളില് പലരും ധര്മസ്ഥാപനങ്ങളും സന്നദ്ധസംഘടനകളുമാണ് രൂപവത്കരിച്ചത്. ധര്മസ്ഥാപനങ്ങള് (ആംബുലന്സ്,ചികിത്സാസഹായം,പഠനച്ചെലവ് ),സാംസ്കാരികം (പ്രസിദ്ധീകരണം, ദലിത-ന്യൂനപക്ഷ-മനുഷ്യാവകാശം), 'ദവ' പ്രവര്ത്തനം (മതപ്രചാരണം) എന്നിങ്ങനെ വിവിധ സംഘടനകള് 'സിമി'നിരോധനാനന്തരം തമിഴ്നാട്ടില് രൂപം കൊണ്ടപ്പോള് കേരളത്തിലും സന്നദ്ധ സാംസ്കാരിക ധര്മസ്ഥാപനങ്ങളുടെ വേലിയേറ്റമുണ്ടായി. മലബാറില് കോഴിക്കോട്, മലപ്പുറം, കണ്ണൂര് ജില്ലകളിലായി കഴിഞ്ഞ പത്ത് വര്ഷം കൊണ്ട് പത്തിലധികം സംഘടനകളാണ് രൂപപ്പെട്ടത്. വിവിധ തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതില് ഇത്തരം സംഘടനകള്ക്കും നേതാക്കള്ക്കും പങ്കുണ്ട്. 'സിമി'ക്കുശേഷം 'സംഘടന മാറുക ; പ്രവര്ത്തനം തുടരുക' എന്ന സന്ദേശം നേതൃത്വം അനുയായികള്ക്ക് കൈമാറി. ഒപ്പം തമിഴ് നാടിനെയും കേരളത്തെയും ഒറ്റ മേഖലയായി കണ്ടുകൊണ്ടുള്ള പ്രവര്ത്തനങ്ങള് നേതൃത്വം കൈക്കൊണ്ടു.ഇങ്ങനെ തമിഴ്നാട്ടില് പ്രവര്ത്തിച്ചുവരുന്ന വിവിധ ഗ്രൂപ്പുകള് കേരളത്തിലും ബന്ധങ്ങള് വ്യാപിപ്പിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യ കേന്ദ്രമാക്കി ശക്തമായ ഒരു കൂട്ടായ്മ ബന്ധപ്പെട്ട സംഘടനാകേന്ദ്രങ്ങളില് ഇപ്പോള് ചര്ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മതവിശ്വാസത്തിനും താല്പ്പര്യങ്ങള്ക്കുമുപരിയായ യോജിപ്പിന്റെതായ ശൃംഖലയാണ് ലക്ഷ്യം.സമാനരീതിയില് മറുഭാഗത്ത് പ്രതിരോധത്തിന്േറതെന്ന പേരില് മറ്റു ചില കൂട്ടായ്മകളും കേരളത്തില് രൂപപ്പെടുന്നുണ്ട്. 'മതപരമായി സംഘടിച്ച് കായികപരിശീലനം നടത്തുന്നവരുണ്ടെങ്കില് അവരുടെ ഉദ്ദേശ്യം ശരിയല്ലെന്നാണ് പോലീസ് സേനയുടെ കാഴ്ചപ്പാട്. ഈ അര്ഥത്തില് 'ഉദ്ദേശ്യം ശരിയല്ലാത്ത' സംഘടനകള് മതവിഭാഗങ്ങള് കേന്ദ്രീകരിച്ച് കേരളത്തില് പ്രവര്ത്തിക്കുന്നുണ്ട്. ആഗോളതലത്തില് തീവ്രവാദം രണ്ട് ന്യായങ്ങളിലൂടെയാണ് സ്വയം നിലനില്ക്കാന് ശ്രമിക്കുന്നത്. ഒന്ന് ആക്രമണത്തിന്െതും രണ്ട് പ്രതിരോധത്തിന്റെതും. ഈ രണ്ട് വഴികളും കേരളത്തില് വേരുകള് കണ്ടെത്തിക്കഴിഞ്ഞു.
ഗൗരവം ഉള്ക്കൊള്ളാതെ നമ്മള്
കേരളം തീവ്രവാദികളുടെ ഏറ്റവും വലിയ ലക്ഷ്യകേന്ദ്രമായി വളര്ന്നിരിക്കുകയാണെന്ന് കേരളത്തിലെ ഏറ്റവും ഉയര്ന്ന പോലീസ് ഉദ്യോഗസ്ഥരിലൊരാള് ആശങ്കപ്പെടുന്നു. ഏത് നിമിഷവും അത് വന് പൊട്ടിത്തെറിയിലേക്ക് മാറാം എന്നാണ് സംസ്ഥാന ഇന്റലിജന്സ് റിപ്പോര്ട്ട്. പക്ഷേ, സംസ്ഥാനത്തെ തീവ്രവാദത്തിന്റെ ഗൗരവം ഇനിയും കേരളം തിരിച്ചറിഞ്ഞിട്ടില്ല. ചെറു ചെറു സ്ഫോടനങ്ങള് മാത്രമായേ കേരളം ഇപ്പോഴും തീവ്രവാദത്തെ മനസ്സിലാക്കുന്നുള്ളൂ.
മുന്നറിയിപ്പുകള് നിരാകരിക്കുന്നതിലാണ് കേരളത്തിന് പരിചയം. ബേപ്പൂരില് 2005 ല് ബോട്ട് തകര്ന്നതില് ഒരു തെളിവും ലഭിക്കാത്തതാണ് ഈ സ്ഫോടനത്തിന് പിറകിലെ യാഥാര്ഥ്യം പുറത്തുകൊണ്ടുവരാന് കഴിയാത്തതിന് കാരണമെന്നാണ് പോലീസിന്റെ ന്യായീകരണം. വെള്ളത്തില് വെച്ചുണ്ടായ സ്ഫോടനത്തില് തെളിവുകള് അവശേഷിച്ചില്ലെന്ന് പറയുന്നു. ഏറെ ബുദ്ധിയും ആസൂത്രണവും ഉള്ളവരായിരുന്നു സ്ഫോടനത്തിന് പിന്നില് എന്ന് കരുതാം.
കളമശ്ശേരിയില് 2005 സപ്തംബര് ഒന്പതിന് ബസ് കത്തിച്ച സംഭവത്തിലും തിരിമറിയുണ്ടായി. കേസില് അഞ്ച് പ്രതികളുടെ പേരുകള് കുറ്റപത്രത്തില് നിന്ന് ഒഴിവാക്കിയതായി തമിഴ് നാട് പോലീസ് കുറ്റപ്പെടുത്തുന്നു. ബസ് കത്തിച്ചശേഷം സംഘത്തിലെ മുഖ്യപ്രതി ഫോണ് ചെയ്തത് ഒരു യുവതിയുടെ ഫോണിലേക്കാണെന്ന് കേരളാപോലീസിന്റെ അന്വേഷണസംഘം കണ്ടെത്തി. എന്നാല് സംഭവത്തില് നിര്ണായക തെളിവ് നല്കാന് കഴിയുന്ന ഈ യുവതിയെ കേരളാപോലീസ് ചോദ്യം ചെയ്തിട്ടില്ല. ഈ കേസിലെ ഒരു പ്രതിയാണ് കശ്മീരിലെ പാക് അതിര്ത്തിയില് സൈനികരുടെ വെടിയേറ്റു മരിച്ചത്.
തൃശ്ശൂര് റെയില്വേ സ്റ്റേഷനില് ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലും കോഴിക്കോട്ടെ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്ഡിലെ ക്ലോക്ക് റൂമില് നിന്ന് 47 ജലാറ്റിന് സ്റ്റിക്കുകള് പിടികൂടിയ കേസിലും ഒന്നും സംഭവിച്ചിട്ടില്ല. അവിടെയും ഇവിടെയും കുറെ അന്വേഷണങ്ങള് നടന്നിട്ടുണ്ട്. ഭരണം മാറുമ്പോഴും മുന്നണിബന്ധങ്ങള് പുതുക്കിപ്പണിയുമ്പോഴും പ്രതിപ്പട്ടികയില് വ്യത്യാസങ്ങള് വരുന്നു. സമീപനങ്ങള് മാറുന്നു.
ഇവിടെ സംഭവിക്കുന്നതൊന്നും യാദൃച്ഛികമല്ല. പാനായിക്കുളം യോഗത്തില് പങ്കെടുത്തവര് തന്നെ വാഗമണിലും ഉണ്ടായിരുന്നു. വാഗമണില് ആരൊക്കെ പങ്കെടുത്തു, എന്തൊക്കെ ചര്ച്ച ചെയ്തു എന്ന് കേരളാ പോലീസിന് കണ്ടെത്താന് കഴിഞ്ഞിട്ടില്ല. ജാര്ഖണ്ഡ് , കര്ണാടക, ഉത്തര്പ്രദേശ് എന്നിവിടങ്ങളില് നിന്നുള്ള നേതാക്കള് വാഗമണ് ക്യാമ്പില് പങ്കെടുത്തു. സിമി നിരോധനസമയത്ത് പ്രസിഡന്റായിരുന്ന സഫ്ദാര് നഗൗരി 2008 മാര്ച്ചില് ഇന്ഡോറില് പിടിയിലായപ്പോള് കൂടെ ഒരു മലയാളിയും ഉണ്ടെന്നറിഞ്ഞ് അവിടെയെത്തിയ കേരളാപോലീസ് മലയാളിയെ ചോദ്യം ചെയ്തപ്പോഴാണ് വാഗമണ് ക്യാമ്പിനെക്കുറിച്ച് അറിഞ്ഞത്.
ഗുജറാത്ത്, രാജസ്ഥാന്, ന്യൂഡല്ഹി ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടവര് വാഗമണ് ക്യാമ്പില് പങ്കെടുത്തെന്നാണ് സൂചന. സിമി നേതാക്കളായ പീടിക്കല് അബ്ദുള് ഷിബിലി (ഇയാള് ഈരാറ്റുപേട്ട സ്വദേശിയും വര്ഷങ്ങളായി ബാംഗ്ലൂരില് താമസിക്കുന്നയാളുമാണ്) യാണ് വാഗമണ് ക്യാമ്പിന് നേതൃത്വം കൊടുത്ത ഒരാള്. പിന്നീട് ഇന്ഡോറില് ഇയാള് അറസ്റ്റിലായി. വാഗമണ് ക്യാമ്പിനുശേഷം തമിഴ്നാട് വഴിയുള്ള ബന്ധങ്ങളിലൂടെയാണ് പാകിസ്താനിലേക്കുള്ള അഞ്ചംഗസംഘം പുറപ്പെട്ടത്.
കേരളത്തില് വനമേഖലകള്, തീരപ്രദേശങ്ങള് എന്നിവിടങ്ങളില് മുഖ്യധാരയില് നിന്ന് പുറന്തള്ളപ്പെടുന്ന വ്യക്തികളും കൂട്ടായ്മകളുമാണ് തീവ്രവാദസംഘടനകളുടെ പ്രധാന റിക്രൂട്ടിങ് മേഖല.
വയനാട് ജില്ലയില് വടക്കേവയനാട്, കര്ണാടക പോലീസിന്റെ നിരീക്ഷണത്തിലാണ് . കര്ണാടകം സ്ഫോടനഭീഷണികളില് പെട്ടതോടെയാണിത്. തവിഞ്ഞാല് പഞ്ചായത്തിലെ വാളാട്, പേര്യ പ്രദേശങ്ങളില് കേരളാപോലീസും ജാഗ്രതപാലിക്കുന്നു. 2004 ല് വടക്കെവയനാട്ടില് നിന്നുള്ള ഒരു സംഘം യുവാക്കളെ കര്ണാടകയിലെ മഗ്ഗയില് കൊണ്ടുവന്ന് ആയുധപരിശീലനം നല്കിയതായി കര്ണാടകപോലീസിന് സൂചന ലഭിച്ചു . കാസര്കോട് ജില്ലയില് കള്ളനോട്ട് മാഫിയ വഴി സംസ്ഥാനത്ത് ഏറ്റവും ശക്തമായ ഐ.എസ്.ഐ.സ്വാധീനമുണ്ടെന്നാണ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്ട്ട് ചെയ്യുന്നത്.
സംസ്ഥാനത്ത് പ്രവര്ത്തിക്കുന്ന തീവ്രവാദഗ്രൂപ്പുകളില് പലതിലും കൂടിയാല് നൂറോളം അംഗങ്ങള് മാത്രമേയുള്ളൂ. എന്നാല് തീവ്രവാദസംഘടനകളുടെ ആഗോളതലത്തിലുള്ള ഘടനയും രീതിയുമനുസരിച്ച് എണ്ണം പ്രധാനമല്ല. അന്വേഷണ ഏജന്സികളുടെ പട്ടികയില് കൂടുതല് മുസ്ലിം തീവ്രവാദസംഘടനകളാണുള്ളത്. ഏതായാലും മാലേഗാവ് സേ്ഫാടനത്തെക്കുറിച്ചുള്ള അന്വേഷണങ്ങള് ഹിന്ദുസംഘടനകളെയും തീവ്രവാദപ്രവര്ത്തനങ്ങള്ക്ക് പ്രതിസ്ഥാനത്തുനിര്ത്തുന്നുണ്ട്. ചില ഹിന്ദുസംഘടനകളുടെ നീക്കങ്ങളും നിരീക്ഷണത്തിലാണ്. MANOJ.K. MEPPAYIL. MATHRUBUMI DAILY
F
തിരുവനന്തപുരത്ത് 2005 ഏപ്രിലില് മാലെ ദീപ് സ്വദേശി ഇബ്രാഹിം ആസിഫ് എന്നയാള് പോലീസ് പിടിയിലായി. ഇംഗ്ലീഷില് അനായാസമായാണ് ഇയാള് പോലീസിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചത്. എല്ലാ മറുപടിക്കും അവസാനം ഒരു വാചകം പോലീസിന്റെ ശ്രദ്ധയില്പ്പെട്ടു. 'അക്രമങ്ങളില് ഏര്പ്പെടുന്നത് അള്ളാഹുവിന്റെ വഴിയല്ല'. ആറാം ദിവസത്തിലേക്ക് കടന്നപ്പോള് ആസിഫ് സത്യം വെളിപ്പെടുത്തി - ''സ്ഫോടകവസ്തുക്കള് ഏറ്റവും എളുപ്പം കേരളത്തില് ലഭിക്കും. താന് 'മാല്ഡിവിയന് ഇസ്ലാമിസ്റ്റ് ഗ്രൂപ്പ്' അംഗമാണ്. മാലെ ദ്വീപില് സര്ക്കാര് നടത്തുന്ന ഒരു പള്ളി തകര്ക്കാനാണ് സ്ഫോടകവസ്തുക്കള്. പ്രസിഡന്റിനെ കൊല്ലാന് വേണ്ടിയാണ് ആയുധങ്ങള്ക്ക് ശ്രമിക്കുന്നത്''.
ആസിഫ്, കേരളത്തില് അന്നേ സാധ്യതകള് കണ്ടെത്തിക്കഴിഞ്ഞ, അന്താരാഷ്ട്ര തീവ്രവാദികളുടെ മുന്ഗാമിയാണ്. ഇന്ന് ദേശീയതലത്തില് തീവ്രവാദികള് ഉപയോഗപ്പെടുത്തുന്ന ഹൈടെക് സാധ്യതകളാണ് അന്നേ അയാള് ഉപയോഗപ്പെടുത്തിയത്. ഇയാള് സ്വന്തം സംഘാംഗങ്ങള്ക്ക് ഇ-മെയില് സന്ദേശങ്ങള് അയയ്ക്കാറുണ്ടായിരുന്നില്ല. പകരം തന്റെ മെയില് അക്കൗണ്ടില് തന്റെ തന്നെ സന്ദേശങ്ങളെ 'ഡ്രാഫ്റ്റാ'യി സേവ് ചെയ്യും. പൊതുവായ ഒരു പാസ്വേഡ് ഉപയോഗിച്ച് ആസിഫിന്റെ സന്ദേശങ്ങള് സംഘാംഗങ്ങള് തുറന്നു വായിക്കും.
അന്ന്, കേരളം പക്ഷേ, ഇതിനെതിരെ ജാഗ്രത പുലര്ത്തിയില്ല;ഇന്നും. 1998-ലെ കോയമ്പത്തൂര് ബോംബ് സ്ഫോടനപരമ്പരയ്ക്കുശേഷം സ്ഫോടന / ആക്രമണശൈലിയില് മാറ്റം വരുത്തിയ തീവ്രവാദികളുടെ 'ട്രാന്സിറ്റ് പോയിന്റാ'ണ് കേരളം. ദേശീയ, അന്തര്ദേശീയ തീവ്രവാദസംഘടനകളുമായി നിരന്തര ബന്ധം പുലര്ത്തുന്ന നിരവധി 'സ്ലീപ്പിങ്ങ് സെല്ലു'കള് സംസ്ഥാനത്തുണ്ട്. ഇടുക്കി, പത്തനം തിട്ട, വയനാട് ജില്ലകളിലെ വനമേഖലകള്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്, കാസര്കോട്, കൊല്ലം ജില്ലകളിലെ തീരദേശം എന്നിവിടങ്ങളിലായി തീവ്രവാദികള് താവളം കണ്ടെത്തുന്നതായാണ് ആശങ്ക.
മലബാറില് കോഴിക്കോട്് , മലപ്പുറം ജില്ലകളിലെ തീരദേശമേഖലകള് കേന്ദ്രമാക്കിയാണ് പ്രവര്ത്തനങ്ങള് ഏറെയും. കോഴിക്കോട് മിഠായിത്തെരുവ് സ്ഫോടനം യാദൃച്ഛികമായിരുന്നില്ലെന്നാണ് കേന്ദ്രഏജന്സികള് ഇപ്പോള് സംസ്ഥാനസര്ക്കാറിനെ അറിയിച്ചത് . കോഴിക്കോട് സ്ഫോടനത്തിന് കാരണമെന്ന് കരുതുന്ന പൊട്ടാസ്യം നൈട്രേറ്റ് കര്ണാടകത്തിലേക്ക് കയറ്റി അയയ്ക്കുന്നുണ്ടെന്ന്് കര്ണാടക പോലീസ് കേന്ദ്രങ്ങള് കരുതുന്നു.
തീവ്രവാദപ്രവര്ത്തനങ്ങള്ക്ക് മനുഷ്യവിഭവം ഉള്പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള് ഏറെ സുരക്ഷാപ്രശ്നങ്ങളില്ലാതെ ലഭ്യമാവുന്ന മേഖല എന്ന നിലയിലാണ് കേരളത്തെ തീവ്രവാദിഗ്രൂപ്പുകള് കാണുന്നത്. സിമി, എല്.ടി.ടി.ഇ., ലഷ്കര്-ഇ-തൊയ്ബ, തെഹ് റീക്-ഇ-ഹുറിയത്ത് കശ്മീര് തുടങ്ങിയ സംഘടനകള്ക്ക് ആളും അര്ഥവും കേരളത്തില് നിന്ന് കയറ്റി അയയ്ക്കപ്പെടുന്നുണ്ട്. സംസ്ഥാനത്തെ തീരദേശമേഖലയില് സബ്സിഡിയിനത്തില് വിതരണം ചെയ്യുന്ന അരി, ഗോതമ്പ്, മണ്ണെണ്ണ എന്നീ അവശ്യവസ്തുക്കള് മലബാറിലെ ഒരു ഏജന്റ് മുഖേന തമിഴ് നാട്ടിലൂടെ എല്.ടി.ടി.ഇ.ക്ക് എത്തുന്നതായും പറയുന്നു. പകരം പണത്തിന്റെ വന് ഒഴുക്കുണ്ടാവുകയാണ് പല കേന്ദ്രങ്ങളിലേക്കും.
ഇന്ത്യയില് മറ്റ്്് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആനുപാതികമല്ലാത്ത രീതിയില് കേരളത്തില് വിദേശപണം എത്തുന്നത് എന്ഫോഴ്സ്മെന്റ്, റവന്യൂ ഇന്റലിജന്സ് വിഭാഗങ്ങളെപ്പോലും അതിശയിപ്പിക്കുന്നു. ഇത് വെറും 'ഗള്ഫ് മണി' മാത്രമല്ലെന്നാണ് സൂചന. 2001 ഒക്ടോബറില് കോഴിക്കോട്ടെ ഒരു സംഘടനാ ഓഫീസില് നടന്ന പോലീസ് റെയ്ഡില് , ആഴ്ചയില് ഒരു ലക്ഷം സൗദി റിയാല് വരെ ഇവര്ക്ക് വിദേശത്തുനിന്ന് ലഭിക്കുന്നതായി തെളിവു ലഭിച്ചു. 2006 ജൂണില് 'സിമി' നിരോധനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ബി.എന്. ചതുര്വേദി ട്രൈബ്യൂണലിന് മുമ്പാകെ കേരളസര്ക്കാര് നല്കിയ സത്യവാങ്മൂലത്തില് വ്യക്തമാക്കിയത് മുന് 'സിമി' അംഗങ്ങള് 12 സംഘടനകളിലായി കേരളത്തില് പ്രവര്ത്തിക്കുന്നുണ്ടെന്നാണ്. പശ്ചിമേഷ്യയില് നിന്നും ഇവര്ക്ക് ഫണ്ടുകള് ലഭിക്കുന്നതായും സത്യവാങ്മൂലത്തിലുണ്ട്. 2000- 2002 വര്ഷങ്ങളിലായി ഒരു നെറ്റ് വര്ക്കിലൂടെ മാത്രം 708 കോടി രൂപയാണ് ഹവാലാ ചാനല് വഴി കേരളത്തിലെത്തിയത്. പ്രതിവര്ഷം 10,000 കോടി രൂപ ഹവാലാ ചാനലുകളിലൂടെ കേരളത്തില് എത്തുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ അത്യാധുനിക ആയുധങ്ങളും. 2008 ഒക്ടോബര് ഒന്പതിന് 29 പിസ്റ്റള്, 30 റിവോള്വര് എന്നിവയാണ് കോഴിക്കോട് വിമാനത്താവളത്തില് പിടികൂടിയത്. ഇതിനുമുമ്പ് 2006 ജനവരിയില് . 22 റൈഫിള്, 12 മാഗസിനുകള്, ട്രിഗര് ലോക്കറുകള്, വെടിയുണ്ടകള് എന്നിവ ഇവിടെ പിടിച്ചെടുത്തു. എവിടെ നിന്നാണ് ഈ പണവും ആയുധങ്ങളും വന്നതെന്നും ആരാണ് ഇവ അന്തിമമായി കൈപ്പറ്റുന്നതെന്നും ഇപ്പോഴും അജ്ഞാതമാണ്.
പൊതുവേ 'ശാന്തസുന്ദരമായ കേരളം' എന്ന് പരമ്പരാഗതമായി വിശ്വസിപ്പിച്ചുവരുന്നതുകൊണ്ട് പോലീസിന് യഥാസമയം പലതിനോടും സംശയം പുലര്ത്താന് പോലും സാധിച്ചില്ല. 2006 ല് ആലുവയ്ക്കടുത്ത് പാനായിക്കുളത്തും 2007 ഡിസംബറില് വാഗമണിലും നടന്നത് ദേശീയ തലത്തില് ആസൂത്രണം ചെയ്യപ്പെട്ട തീവ്രവാദപരിശീലനങ്ങളാണ്. കര്ണാടക, മധ്യപ്രദേശ്, ഗുജറാത്ത്് സംസ്ഥാനങ്ങളിലായി നടന്ന സമാനക്കൂട്ടായ്മയുടെ തുടര്ച്ചയാണ് ഇവ. വാഗമണ് ക്യാമ്പില് നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരാണ് കശ്മീരിലെ നിയന്ത്രണരേഖ കടന്ന് പാകിസ്താനിലെ ലഷ്കര് കേന്ദ്രത്തിലേക്ക് പോകാന് ശ്രമിച്ചത്.
അതിര്ത്തിക്കപ്പുറത്ത് ആസൂത്രണം
കേന്ദ്ര ഇന്റലിജന്സ് ബ്യൂറോയുടെ രേഖകള് പ്രകാരം , ഇന്ത്യയില് 'നിയോജെല് -90' എന്ന സേ്ഫാടകവസ്തു ആദ്യമായി കണ്ടെത്തിയത് 2005 ല് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലാണ്. 2007 ല് ഹൈദരാബാദിലുണ്ടായ ഇരട്ടസേ്ഫാടനത്തിന് ഉപയോഗിച്ചത് ഈ രാസവസ്തുവാണ്.
വടക്കഞ്ചേരിയില് ജയഭാരത് തിയേറ്ററിന് സമീപത്തെ ഗോഡൗണിലാണ് വന്തോതില് 'നിയോജെല്' കണ്ടെത്തിയത്. ഇതേത് രാസവസ്തുവാണെന്ന് തിരിച്ചറിയാത്തതിനെത്തുടര്ന്ന് കേന്ദ്ര ഫോറന്സിക് വിഭാഗത്തി ന് അയച്ചുകൊടുത്ത ശേഷം അവരാണ് ഇത് 'നിയോജെല്' ആണെന്ന് സ്ഥിരീകരിച്ചത്. പക്ഷേ ഇതുമായി ബന്ധപ്പെട്ട ഒരു തുടരന്വേഷണവും നടത്താതെ സംസ്ഥാന പോലീസ് ഫയല് അടച്ചു. 1998 നുശേഷം രാജ്യത്തുണ്ടായ എഴുനൂറോളം സേ്ഫാടനങ്ങളില് 75 ശതമാനവും പൊതുസ്ഥലങ്ങളിലായിരുന്നു. അതിനാല്, കഴിഞ്ഞ 15 വര്ഷം കൊണ്ട് അഞ്ചുശതമാനം മാത്രം വളര്ച്ച നേടിയ രാജ്യത്തെ ഇന്റലിജന്സ് സംവിധാനത്തിന്റെ ദൗര്ബല്യത്തില്, കേരളത്തിന് അത്രമാത്രമൊന്നും സ്വസ്ഥതയ്ക്ക് അവകാശമില്ല. പോലീസ് സംസ്ഥാനത്തെ പല തീവ്രവാദ സ്വഭാവമുള്ള കേസുകളിലും ഇരുട്ടില് തപ്പുകയാണ്. ഇപ്പോഴും തിരിച്ചറിയാന് കഴിഞ്ഞിട്ടില്ലാത്ത അത്തരം ഒരു ഒരുക്കമാകണം പാലക്കാട് ജില്ലയില് നടന്നത്.
പാലക്കാട്, തൃശ്ശൂര്, കോഴിക്കോട്, കണ്ണൂര് ജില്ലകള് ഉള്പ്പെടുന്ന മലബാര് മേഖലയിലെ തീരദേശം തീവ്രവാദിസംഘങ്ങള്ക്ക് സേ്ഫാടകവസ്തു ശേഖരണത്തിനും കടത്തിനുമുള്ള പ്രധാന ഇടനാഴിയാണെന്ന് ന്യൂഡല്ഹി ഇന്സ്റ്റിറ്റിയൂട്ട് ഫോര് ഡിഫന്സ് ആന്ഡ് അനാലിസിസിലെ അസോസിയേറ്റ് ഫെല്ലോ എ. വിനോദ് കുമാര് പറയുന്നു. തീവ്രവാദപ്രവര്ത്തനങ്ങളെ നേരിട്ട് അധികം പരിചയപ്പെടാത്തതിനാല് ഏറെ നിരീക്ഷണങ്ങളില്ലാത്ത അയഞ്ഞ പോലീസിങ്ങും മലബാറിലെ തീരദേശഗ്രാമങ്ങളുടെ ഭൂപരവും ജനസാന്ദ്രതയില് അധിഷ്ഠിതവുമായ സ്വകാര്യതയുമാണ് ഇതിന് കാരണം. 2005 മാര്ച്ചില് മലപ്പുറം ജില്ലയിലെ പടിഞ്ഞാറേക്കര തീരത്തു നടന്ന പോലീസ് റെയ്ഡില് ഒരു തീവ്രവാദസംഘടനയുടെ ആധുനികമായ പരിശീലനകേന്ദ്രം കണ്ടെത്തിയിരുന്നു.
കോയമ്പത്തൂര് ബോംബ് സേ്ഫാടനത്തിന്റെ സൂത്രധാരന്മാര് അല്-ഉമ്മ ആയിരുന്നെങ്കിലും മുന്നൊരുക്കങ്ങള് നടന്നത് ഏറെയും കേരളത്തിലാണ് എന്നാണ് വിവിധ അന്വേഷണ ഏജന്സികളുമായി ബന്ധപ്പെട്ട സൂചന. ഈ സേ്ഫാടനത്തില് പങ്കാളികളെന്നു കരുതുന്ന ഇമാം അലി, ഹൈദര് അലി എന്നിവര് കേരളത്തില് നിന്ന് പ്രവര്ത്തകരെ റിക്രൂട്ട് ചെയ്യാനും സേ്ഫാടകവസ്തു കൈകാര്യം ചെയ്യുന്നത് പരിശീലിപ്പിക്കുവാനുമായി മലപ്പുറം ജില്ല സന്ദര്ശിച്ചിരുന്നതായി ചോദ്യം ചെയ്യലില് വെളിപ്പെടുത്തി. മലപ്പുറം ജില്ലയില് മങ്കടയ്ക്കടുത്ത് വടക്കാങ്ങര, പെരിന്തല്മണ്ണയ്ക്കടുത്ത് പുലാമന്തോള് എന്നിവിടങ്ങളിലാണ് ഇമാം അലി സന്ദര്ശിച്ചതെന്നാണ് സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം സ്ഥിരീകരിക്കുന്നത്. വര്ഷങ്ങള്ക്കു മുമ്പ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സിനിമാതിയേറ്ററുകള്ക്ക് ബോംബു വെച്ചതുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പൈപ്പ് ബോംബുകള് ചെന്നൈയില് സിനിമാസംവിധായകന് മണിരത്നത്തിനെതിരെയുണ്ടായ ആക്രമണത്തിന് ഉപയോഗിച്ചവയുമായി സാമ്യമുള്ളതായിരുന്നു.
രാജ്യത്തെ പ്രധാന തീവ്രവാദിഗ്രൂപ്പുകള് നിരന്തരം കേരളവുമായി ബന്ധപ്പെടുന്നുണ്ട്. 2003 മാര്ച്ച് 13 ന് മുംബൈയില് തീവണ്ടിസേ്ഫാടനം നടക്കുന്നതിന്റെ തൊട്ടുമുമ്പ് ലഷ്കര്-ഇ-തൊയ്ബയുടെ ഒരു നേതാവ് കേരളത്തിലെത്തി മുംബൈ ഓപ്പറേഷനുവേണ്ടി ഫണ്ട് ശേഖരിച്ചു എന്ന് അന്വേഷണ ഏജന്സികള്ക്ക് വിവരം ലഭിച്ചിരുന്നു. 'സിമി' ദേശീയ പ്രസിഡന്റായിരുന്ന ആലുവക്കാരന് സി.എ.എം.ബഷീറിന്റെ അടുത്ത അനുയായിയാണ് ഈ ലഷ്കര് നേതാവ്. യുവാക്കളെ കേരളത്തിനു പുറത്തെ തീവ്രവാദിഗ്രൂപ്പുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും അവരെ രാജ്യത്തിന് പുറത്തെത്തിക്കാന് ഐ.എസ്.ഐ.സഹായത്തോടെ വഴിയൊരുക്കുന്നതിലും ബഷീറിന് പങ്കുണ്ടെന്ന് കേന്ദ്രരഹസ്യാന്വേഷണ വിഭാഗം കരുതുന്നു. നിലവില് കേരളത്തില് പല തീവ്രവാദികളും തീവ്രവാദി സംഘടനാ നേതാക്കളും മുന് 'സിമി'ക്കാരായതിനാല് ഇപ്പോഴും ബഷീറിന്റെ കേരളബന്ധങ്ങള് ശക്തമാണ്.
കേരളത്തില് നേരിട്ടുള്ളതും താരതമ്യേന വലിയതുമായ ആക്രമണ ലക്ഷ്യങ്ങള് തീവ്രവാദികള്ക്കില്ല. പകരം, പ്രാദേശികമായി നാട്ടുകാരുമായി അടുപ്പം സ്ഥാപിച്ചെടുത്ത് മനുഷ്യവിഭവം ഉള്പ്പെടെ ഇന്ഫ്രാസ്ട്രക്ചര് വികസിപ്പിക്കുകയാണ് രീതി. മതവിശുദ്ധി പാലിച്ച് യുവാക്കളെ മദ്യപാനം, മയക്കുമരുന്ന് എന്നിവയില് നിന്ന് മാറ്റിനിര്ത്തുകയെന്ന അജന്ഡയാണ് പ്രത്യക്ഷത്തില്. ഇതിന് ഒരേ തീവ്രവാദിഗ്രൂപ്പുകള് പല പല സാംസ്കാരികസംഘടനകളുടെ ലേബല് നിലനിര്ത്തുന്നു. ഇതിലൂടെയാണ് ഗ്രൂപ്പുകള് 'അന്സാര്' ( മുഴുവന് സമയപ്രവര്ത്തകര്) മാരെയും 'ഇക് വാന്' ( മുഴുവന് സമയ പ്രവര്ത്തകരല്ലാത്തവര്) മാരെയും രൂപപ്പെടുത്തുന്നത്. 2001 ല് സിമിക്ക് രാജ്യത്ത് 400 'അന്സാര്'മാരും 20,000 'ഇക് വാന്'മാരുമുണ്ട്. ഇവര്ക്ക് അത്യാവശ്യം തൊഴില്, സാമ്പത്തികസുരക്ഷ, ചികിത്സാ സഹായം എന്നിവയും നല്കുന്നു.
കോഴിക്കോട്ടെ ഒരു സംഘടന തങ്ങളുടെ സജീവപ്രവര്ത്തകര്ക്ക് സഞ്ചരിക്കാന് മോട്ടോര് ബൈക്കും ചെലവിന് പ്രതിമാസം മൂവായിരം രൂപയും നല്കിയിരുന്നതായി പ്രത്യേക അന്വേഷണസംഘത്തിന് വിവരം കിട്ടിയതാണ്. ഇവരുടെ പേരില് ബാങ്ക് അക്കൗണ്ടുകള് തുടങ്ങുകയും (ഹവാലാ പണം പിന്വലിക്കാന് വേണ്ടി) ഇവരെ തൊഴില് നല്കാനെന്ന വ്യാജേന ഗള്ഫിലേക്ക് കൊണ്ടുപോവുകയും ചെയ്യും. സൂക്ഷ്മനിരീക്ഷണത്തിനുശേഷമാണ് ഗ്രൂപ്പില് അംഗത്വം ലഭിക്കുക. ഇവരെ നിരീക്ഷിക്കാനും കൃത്യമായ പരിശീലനം നല്കാനും പ്രത്യേക പരിശീലനകേന്ദ്രങ്ങളുമുണ്ട്. 2001 ല് മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത് ഗ്രീന്ഹില്ലില് റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് സേ്ഫാടനം നടന്നു.സംസ്ഥാനത്ത് റിമോട്ട് ഉപയോഗിച്ചുനടന്ന ആദ്യ സേ്ഫാടനമാണിത്. പരീക്ഷണമായിരുന്നു ഇതെന്നാണ് കരുതുന്നത്. കേസില് ഇതേവരെ യാതൊരു തുമ്പും കണ്ടെത്താന് കേരളാപോലീസിന് കഴിഞ്ഞിട്ടില്ല.
പാകിസ്താന് ഉള്പ്പെടെയുള്ള വിദേശരാജ്യങ്ങളില് ആയുധപരിശീലനം നേടുകയാണ് തീവ്രവാദിപരിശീലനത്തിന്റെ അന്തിമഘട്ടം. അവിടെ പരിശീലനം പൂര്ത്തിയാക്കിയശേഷം ഗള്ഫില് മടങ്ങിയെത്തി ഇന്ത്യന് പാസ്പോര്ട്ടില് തിരിച്ചെത്തും. പാകിസ്താനിലേക്ക് പോയതും വന്നതും ഇന്ത്യന് പാസ്പോര്ട്ടില് ഉണ്ടാവില്ല.
ഇത്തരം പ്രവര്ത്തകര് ഒരു മറയ്ക്കായി പ്രമുഖ രാഷ്ട്രീയപാര്ട്ടികളുടെ ഭാഗമായി നിന്ന് പ്രവര്ത്തിക്കുകയും ചെയ്യുന്നു. വ്യത്യസ്ത പാര്ട്ടികളില് പെട്ടവരാണെങ്കില്പ്പോലും ഇവര്ക്ക് ഏകോപിതമായ ഒരു ദൗത്യം ഉണ്ടായിരിക്കും. രാഷ്ട്രീയ പാര്ട്ടികള് ഇക്കാര്യം അറിയണമെന്നില്ല. കണ്ണൂര് ജില്ലയില് സി.പി.എമ്മിനകത്ത് പ്രമുഖ തീവ്രവാദി സംഘടനയില്പെട്ടവര് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് പാര്ട്ടി തന്നെ വിലയിരുത്തുന്നതായാണ് സൂചന
കുടിയേറുന്ന പ്രവര്ത്തനശൈലി
കേരളത്തിലെ തീവ്രവാദഗ്രൂപ്പുകള് പഞ്ചാബ്, ബംഗാള്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സമാന സംഘങ്ങളുമായി ബന്ധപ്പെടുകയും അവരില് നിന്ന് പ്രവര്ത്തനശൈലിയും ആക്രമണതന്ത്രങ്ങളും സ്വായത്തമാക്കുകയും ചെയ്യുന്നുണ്ട്. പഞ്ചാബില് തീവ്രവാദം ശക്തിപ്പെടുത്താന് 1980 കളില് പ്രധാനപങ്ക് വഹിച്ച ഐ.എസ്.ഐ. പിന്നീട് കശ്മീരിലേക്കും അവിടെ നിന്ന് ബംഗാള്, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കും പ്രവര്ത്തനംവ്യാപിപ്പിച്ചു. ദേശീയതലത്തില് വ്യത്യസ്ത സംഘടനകളില് സമാനമായ ചില മാതൃകകള് അവര് മുന്നോട്ടുവെക്കുന്നതായി രഹസ്യാന്വേഷണവിഭാഗങ്ങള് കരുതുന്നു.
ബബ്ബര് ഖല്സ ഇന്റര്നാഷണല്, ഓള് ഇന്ത്യാ സിഖ് ഫെഡറേഷന്, ഖലിസ്ഥാന് കമാന്ഡോ ഫോഴ്സ് എന്നീ സംഘടനകളാണ് തീവ്രവാദപ്രവര്ത്തനരംഗത്ത് പഞ്ചാബില് ഇപ്പോഴും സജീവമായിട്ടുള്ളത്. ഇന്ത്യയില് കൊടുംഭീകരരുടെ പട്ടികയിലുള്ള ബബ്ബര് ഖല്സ ഇന്റര് നാഷണല് തലവന് വാധ്വാസിങ് ഐ.എസ്.ഐ.യുടെ സംരക്ഷണയില് ലാഹോറിലാണ്. ഇവരുടെ സിഖ് തീവ്രവാദസംഘടനകളുമായി കേരളത്തിലെ ചില ഗ്രൂപ്പുകള്ക്ക് ബന്ധമുണ്ട്.1991 ല് മുംബൈയില് നടന്ന 'സിമി' സമ്മേളനത്തില് കശ്മീര് വിഘടനവാദി നേതാവ് അമീര് അസമും ഖലിസ്ഥാന് വിഘടനവാദി നേതാവ് ലാല് സിങ്ങും ഒരേ സമയം പങ്കെടുത്തിരുന്നു. 'സിമി' മുന് ദേശീയ പ്രസിഡന്റും മലയാളിയുമായ സി.എ.എം.ബഷീറാണ് ഇതിന് പ്രധാന പങ്കു വഹിച്ചത്. തുടര്ന്നിങ്ങോട്ട് കേരളത്തില് 'ടൈഗര് ഫോഴ്സ്', 'അല്-ഉമ്മ' സംഘടനകളുമായി ബന്ധപ്പെട്ടവര് നടപ്പാക്കിയതെന്ന് കരുതുന്ന ആക്രമണശൈലിക്ക് പഞ്ചാബിലെ തീവ്രവാദപ്രവര്ത്തനശൈലിയോട് സാമ്യമുണ്ട്. 2005 മെയ് മാസത്തില് ഡല്ഹിയിലെ രണ്ട് സിനിമാതിയേറ്ററുകളില് ബബ്ബര് ഖല്സയുടെയും ഖലിസ്ഥാന് സിന്ദാബാദ് ഫോഴ്സിന്റെയും നേതൃത്വത്തില് ഇരട്ടസ്ഫോടനം നടന്നത് 'ജോ ബോലെ സേ നിഹാല്' എന്ന സിനിമ പ്രദര്ശിപ്പിച്ചതിനെച്ചൊല്ലിയായിരുന്നു. കേരളത്തിലും സിനിമാതിയേറ്ററുകള് കേന്ദ്രമാക്കി ആക്രമണം ഉണ്ടായത് ഇവ മതനിഷിദ്ധമാണ് എന്ന കാഴ്ചപ്പാടിലാണ്. അന്ന് തിയ്യറ്ററുകള് കത്തുന്നതിന്റെ ഫോട്ടോഗ്രാഫുകള് വിദേശത്തേക്ക് അയച്ചുകൊടുത്തെന്നും തെളിഞ്ഞിട്ടുണ്ട്.
കൊല്ക്കത്തയില്, അമേരിക്കന് സെന്ററിനുനേരേ 2002 ജനവരി 22 ന് 'ഹുജി' നടത്തിയതാണ് ബംഗാളിലെ ആദ്യത്തെ തീവ്രവാദ ആക്രമണം. തുടര്ന്നിപ്പോള് ബംഗാള്, തീവ്രവാദ കുടിയേറ്റത്തിന്റെ ഭീഷണിയുടെ നിഴലിലാണ്. ഇന്ത്യയുമായി 4,098 കിലോമീറ്റര് അതിര്ത്തി പങ്കിടുന്ന ബംഗ്ലാദേശില് നിന്നുള്ള തീവ്രവാദികള് ബംഗാളില് ചുവടുറപ്പിച്ചുകഴിഞ്ഞു. ഈ മേഖലയില് നിന്നുള്ളവര്. പെരുമ്പാവൂര്,പത്തനം തിട്ട, ഇടുക്കി ജില്ലകളിലെ തോട്ടം മേഖലയില് ( ഇവര് യഥാര്ഥത്തില് ബംഗ്ലാദേശികളാണ്.വര്ഷങ്ങളായി അനധികൃതമായി കുടിയേറിയവര്ക്ക് ബംഗാള് സര്ക്കാര് നിയമപരമായ സംരക്ഷണം നല്കിയതോടെയാണ് ബംഗ്ലാദേശികള് ബംഗാളികളായത്.)വലിയ കൂട്ടായ്മകള് രൂപപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. ഇവരെ തിരിച്ചറിയാനോ തൊഴില് സ്ഥാപനങ്ങളില് വിലാസവും മറ്റ് വിവരങ്ങളും രേഖപ്പെടുത്താനോ സംസ്ഥാനത്ത്് പ്രത്യേകിച്ച് സംവിധാനങ്ങളില്ല.
തമിഴ് നാട് വഴിയാണ് കേരളത്തിലെ തീവ്രവാദികള് നിയന്ത്രിക്കപ്പെടുന്നത്. 'സിമി' നിരോധനത്തിനുശേഷം തമിഴ് നാട്ടില് സംഭവിച്ച സംഘടനാപരമായ പുനര്വിന്യാസം കേരളത്തിലും തീവ്രവാദിഗ്രൂപ്പുകള് അതേ രീതിയില് നടപ്പാക്കി. 'സിമി' നിരോധനത്തിനുശേഷം തമിഴ് നാട്ടിലെ പഴയ നേതാക്കളില് പലരും ധര്മസ്ഥാപനങ്ങളും സന്നദ്ധസംഘടനകളുമാണ് രൂപവത്കരിച്ചത്. ധര്മസ്ഥാപനങ്ങള് (ആംബുലന്സ്,ചികിത്സാസഹായം,പഠനച്ചെലവ് ),സാംസ്കാരികം (പ്രസിദ്ധീകരണം, ദലിത-ന്യൂനപക്ഷ-മനുഷ്യാവകാശം), 'ദവ' പ്രവര്ത്തനം (മതപ്രചാരണം) എന്നിങ്ങനെ വിവിധ സംഘടനകള് 'സിമി'നിരോധനാനന്തരം തമിഴ്നാട്ടില് രൂപം കൊണ്ടപ്പോള് കേരളത്തിലും സന്നദ്ധ സാംസ്കാരിക ധര്മസ്ഥാപനങ്ങളുടെ വേലിയേറ്റമുണ്ടായി. മലബാറില് കോഴിക്കോട്, മലപ്പുറം, കണ്ണൂര് ജില്ലകളിലായി കഴിഞ്ഞ പത്ത് വര്ഷം കൊണ്ട് പത്തിലധികം സംഘടനകളാണ് രൂപപ്പെട്ടത്. വിവിധ തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതില് ഇത്തരം സംഘടനകള്ക്കും നേതാക്കള്ക്കും പങ്കുണ്ട്. 'സിമി'ക്കുശേഷം 'സംഘടന മാറുക ; പ്രവര്ത്തനം തുടരുക' എന്ന സന്ദേശം നേതൃത്വം അനുയായികള്ക്ക് കൈമാറി. ഒപ്പം തമിഴ് നാടിനെയും കേരളത്തെയും ഒറ്റ മേഖലയായി കണ്ടുകൊണ്ടുള്ള പ്രവര്ത്തനങ്ങള് നേതൃത്വം കൈക്കൊണ്ടു.ഇങ്ങനെ തമിഴ്നാട്ടില് പ്രവര്ത്തിച്ചുവരുന്ന വിവിധ ഗ്രൂപ്പുകള് കേരളത്തിലും ബന്ധങ്ങള് വ്യാപിപ്പിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യ കേന്ദ്രമാക്കി ശക്തമായ ഒരു കൂട്ടായ്മ ബന്ധപ്പെട്ട സംഘടനാകേന്ദ്രങ്ങളില് ഇപ്പോള് ചര്ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മതവിശ്വാസത്തിനും താല്പ്പര്യങ്ങള്ക്കുമുപരിയായ യോജിപ്പിന്റെതായ ശൃംഖലയാണ് ലക്ഷ്യം.സമാനരീതിയില് മറുഭാഗത്ത് പ്രതിരോധത്തിന്േറതെന്ന പേരില് മറ്റു ചില കൂട്ടായ്മകളും കേരളത്തില് രൂപപ്പെടുന്നുണ്ട്. 'മതപരമായി സംഘടിച്ച് കായികപരിശീലനം നടത്തുന്നവരുണ്ടെങ്കില് അവരുടെ ഉദ്ദേശ്യം ശരിയല്ലെന്നാണ് പോലീസ് സേനയുടെ കാഴ്ചപ്പാട്. ഈ അര്ഥത്തില് 'ഉദ്ദേശ്യം ശരിയല്ലാത്ത' സംഘടനകള് മതവിഭാഗങ്ങള് കേന്ദ്രീകരിച്ച് കേരളത്തില് പ്രവര്ത്തിക്കുന്നുണ്ട്. ആഗോളതലത്തില് തീവ്രവാദം രണ്ട് ന്യായങ്ങളിലൂടെയാണ് സ്വയം നിലനില്ക്കാന് ശ്രമിക്കുന്നത്. ഒന്ന് ആക്രമണത്തിന്െതും രണ്ട് പ്രതിരോധത്തിന്റെതും. ഈ രണ്ട് വഴികളും കേരളത്തില് വേരുകള് കണ്ടെത്തിക്കഴിഞ്ഞു.
ഗൗരവം ഉള്ക്കൊള്ളാതെ നമ്മള്
കേരളം തീവ്രവാദികളുടെ ഏറ്റവും വലിയ ലക്ഷ്യകേന്ദ്രമായി വളര്ന്നിരിക്കുകയാണെന്ന് കേരളത്തിലെ ഏറ്റവും ഉയര്ന്ന പോലീസ് ഉദ്യോഗസ്ഥരിലൊരാള് ആശങ്കപ്പെടുന്നു. ഏത് നിമിഷവും അത് വന് പൊട്ടിത്തെറിയിലേക്ക് മാറാം എന്നാണ് സംസ്ഥാന ഇന്റലിജന്സ് റിപ്പോര്ട്ട്. പക്ഷേ, സംസ്ഥാനത്തെ തീവ്രവാദത്തിന്റെ ഗൗരവം ഇനിയും കേരളം തിരിച്ചറിഞ്ഞിട്ടില്ല. ചെറു ചെറു സ്ഫോടനങ്ങള് മാത്രമായേ കേരളം ഇപ്പോഴും തീവ്രവാദത്തെ മനസ്സിലാക്കുന്നുള്ളൂ.
മുന്നറിയിപ്പുകള് നിരാകരിക്കുന്നതിലാണ് കേരളത്തിന് പരിചയം. ബേപ്പൂരില് 2005 ല് ബോട്ട് തകര്ന്നതില് ഒരു തെളിവും ലഭിക്കാത്തതാണ് ഈ സ്ഫോടനത്തിന് പിറകിലെ യാഥാര്ഥ്യം പുറത്തുകൊണ്ടുവരാന് കഴിയാത്തതിന് കാരണമെന്നാണ് പോലീസിന്റെ ന്യായീകരണം. വെള്ളത്തില് വെച്ചുണ്ടായ സ്ഫോടനത്തില് തെളിവുകള് അവശേഷിച്ചില്ലെന്ന് പറയുന്നു. ഏറെ ബുദ്ധിയും ആസൂത്രണവും ഉള്ളവരായിരുന്നു സ്ഫോടനത്തിന് പിന്നില് എന്ന് കരുതാം.
കളമശ്ശേരിയില് 2005 സപ്തംബര് ഒന്പതിന് ബസ് കത്തിച്ച സംഭവത്തിലും തിരിമറിയുണ്ടായി. കേസില് അഞ്ച് പ്രതികളുടെ പേരുകള് കുറ്റപത്രത്തില് നിന്ന് ഒഴിവാക്കിയതായി തമിഴ് നാട് പോലീസ് കുറ്റപ്പെടുത്തുന്നു. ബസ് കത്തിച്ചശേഷം സംഘത്തിലെ മുഖ്യപ്രതി ഫോണ് ചെയ്തത് ഒരു യുവതിയുടെ ഫോണിലേക്കാണെന്ന് കേരളാപോലീസിന്റെ അന്വേഷണസംഘം കണ്ടെത്തി. എന്നാല് സംഭവത്തില് നിര്ണായക തെളിവ് നല്കാന് കഴിയുന്ന ഈ യുവതിയെ കേരളാപോലീസ് ചോദ്യം ചെയ്തിട്ടില്ല. ഈ കേസിലെ ഒരു പ്രതിയാണ് കശ്മീരിലെ പാക് അതിര്ത്തിയില് സൈനികരുടെ വെടിയേറ്റു മരിച്ചത്.
തൃശ്ശൂര് റെയില്വേ സ്റ്റേഷനില് ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലും കോഴിക്കോട്ടെ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്ഡിലെ ക്ലോക്ക് റൂമില് നിന്ന് 47 ജലാറ്റിന് സ്റ്റിക്കുകള് പിടികൂടിയ കേസിലും ഒന്നും സംഭവിച്ചിട്ടില്ല. അവിടെയും ഇവിടെയും കുറെ അന്വേഷണങ്ങള് നടന്നിട്ടുണ്ട്. ഭരണം മാറുമ്പോഴും മുന്നണിബന്ധങ്ങള് പുതുക്കിപ്പണിയുമ്പോഴും പ്രതിപ്പട്ടികയില് വ്യത്യാസങ്ങള് വരുന്നു. സമീപനങ്ങള് മാറുന്നു.
ഇവിടെ സംഭവിക്കുന്നതൊന്നും യാദൃച്ഛികമല്ല. പാനായിക്കുളം യോഗത്തില് പങ്കെടുത്തവര് തന്നെ വാഗമണിലും ഉണ്ടായിരുന്നു. വാഗമണില് ആരൊക്കെ പങ്കെടുത്തു, എന്തൊക്കെ ചര്ച്ച ചെയ്തു എന്ന് കേരളാ പോലീസിന് കണ്ടെത്താന് കഴിഞ്ഞിട്ടില്ല. ജാര്ഖണ്ഡ് , കര്ണാടക, ഉത്തര്പ്രദേശ് എന്നിവിടങ്ങളില് നിന്നുള്ള നേതാക്കള് വാഗമണ് ക്യാമ്പില് പങ്കെടുത്തു. സിമി നിരോധനസമയത്ത് പ്രസിഡന്റായിരുന്ന സഫ്ദാര് നഗൗരി 2008 മാര്ച്ചില് ഇന്ഡോറില് പിടിയിലായപ്പോള് കൂടെ ഒരു മലയാളിയും ഉണ്ടെന്നറിഞ്ഞ് അവിടെയെത്തിയ കേരളാപോലീസ് മലയാളിയെ ചോദ്യം ചെയ്തപ്പോഴാണ് വാഗമണ് ക്യാമ്പിനെക്കുറിച്ച് അറിഞ്ഞത്.
ഗുജറാത്ത്, രാജസ്ഥാന്, ന്യൂഡല്ഹി ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടവര് വാഗമണ് ക്യാമ്പില് പങ്കെടുത്തെന്നാണ് സൂചന. സിമി നേതാക്കളായ പീടിക്കല് അബ്ദുള് ഷിബിലി (ഇയാള് ഈരാറ്റുപേട്ട സ്വദേശിയും വര്ഷങ്ങളായി ബാംഗ്ലൂരില് താമസിക്കുന്നയാളുമാണ്) യാണ് വാഗമണ് ക്യാമ്പിന് നേതൃത്വം കൊടുത്ത ഒരാള്. പിന്നീട് ഇന്ഡോറില് ഇയാള് അറസ്റ്റിലായി. വാഗമണ് ക്യാമ്പിനുശേഷം തമിഴ്നാട് വഴിയുള്ള ബന്ധങ്ങളിലൂടെയാണ് പാകിസ്താനിലേക്കുള്ള അഞ്ചംഗസംഘം പുറപ്പെട്ടത്.
കേരളത്തില് വനമേഖലകള്, തീരപ്രദേശങ്ങള് എന്നിവിടങ്ങളില് മുഖ്യധാരയില് നിന്ന് പുറന്തള്ളപ്പെടുന്ന വ്യക്തികളും കൂട്ടായ്മകളുമാണ് തീവ്രവാദസംഘടനകളുടെ പ്രധാന റിക്രൂട്ടിങ് മേഖല.
വയനാട് ജില്ലയില് വടക്കേവയനാട്, കര്ണാടക പോലീസിന്റെ നിരീക്ഷണത്തിലാണ് . കര്ണാടകം സ്ഫോടനഭീഷണികളില് പെട്ടതോടെയാണിത്. തവിഞ്ഞാല് പഞ്ചായത്തിലെ വാളാട്, പേര്യ പ്രദേശങ്ങളില് കേരളാപോലീസും ജാഗ്രതപാലിക്കുന്നു. 2004 ല് വടക്കെവയനാട്ടില് നിന്നുള്ള ഒരു സംഘം യുവാക്കളെ കര്ണാടകയിലെ മഗ്ഗയില് കൊണ്ടുവന്ന് ആയുധപരിശീലനം നല്കിയതായി കര്ണാടകപോലീസിന് സൂചന ലഭിച്ചു . കാസര്കോട് ജില്ലയില് കള്ളനോട്ട് മാഫിയ വഴി സംസ്ഥാനത്ത് ഏറ്റവും ശക്തമായ ഐ.എസ്.ഐ.സ്വാധീനമുണ്ടെന്നാണ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്ട്ട് ചെയ്യുന്നത്.
സംസ്ഥാനത്ത് പ്രവര്ത്തിക്കുന്ന തീവ്രവാദഗ്രൂപ്പുകളില് പലതിലും കൂടിയാല് നൂറോളം അംഗങ്ങള് മാത്രമേയുള്ളൂ. എന്നാല് തീവ്രവാദസംഘടനകളുടെ ആഗോളതലത്തിലുള്ള ഘടനയും രീതിയുമനുസരിച്ച് എണ്ണം പ്രധാനമല്ല. അന്വേഷണ ഏജന്സികളുടെ പട്ടികയില് കൂടുതല് മുസ്ലിം തീവ്രവാദസംഘടനകളാണുള്ളത്. ഏതായാലും മാലേഗാവ് സേ്ഫാടനത്തെക്കുറിച്ചുള്ള അന്വേഷണങ്ങള് ഹിന്ദുസംഘടനകളെയും തീവ്രവാദപ്രവര്ത്തനങ്ങള്ക്ക് പ്രതിസ്ഥാനത്തുനിര്ത്തുന്നുണ്ട്. ചില ഹിന്ദുസംഘടനകളുടെ നീക്കങ്ങളും നിരീക്ഷണത്തിലാണ്. MANOJ.K. MEPPAYIL. MATHRUBUMI DAILY
F
പെട്രോളിയം: ലക്ഷ്യം മറന്നത് വിനയായി
പെട്രോളിയം ഉത്പന്നവിലയുടെ ചാഞ്ചാട്ടം നിയന്ത്രിക്കേണ്ടത് ജനജീവിതം സംരക്ഷിക്കാനും ദേശീയപുരോഗതിക്കും അനിവാര്യമാണ്. പെട്രോളിയം ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയല്ലാതെ അതിന് വേറെ എളുപ്പവഴിയൊന്നുമില്ല
പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ആഗോള മാര്‍ക്കറ്റില്‍ എണ്ണവില ഉയരുന്നതിനാല്‍ വിലവര്‍ധനയല്ലാതെ പോംവഴിയില്ലെന്നാണ് ഭരണാധികാരികള്‍ പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷമാകട്ടെ നികുതി കുറച്ചും സബ്‌സിഡി നല്‍കിയും വിലവര്‍ധന ഒഴിവാക്കാമായിരുന്നുവെന്നു വാദിക്കുന്നു. പ്രശ്‌നത്തിന്റെ മൗലിക കാരണത്തിലേക്കും അടിസ്ഥാന പരിഹാരത്തിലേക്കും പോകുന്നില്ലെന്നുള്ളതാണ് ഇപ്പോള്‍ നടക്കുന്ന ഈ ഭരണപക്ഷ-പ്രതിപക്ഷ വിവാദത്തിന്റെ പരിമിതി.
1980-കളുടെ മധ്യമായപ്പോള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തില്‍ 70 ശതമാനത്തിലധികം സ്വയംപര്യാപ്തത ഇന്ത്യ കൈവരിച്ചിരുന്നു. അത് വീണ്ടും വര്‍ധിപ്പിച്ച് സ്വന്തം കാലില്‍ നില്‍ക്കാനുള്ളശേഷി പൂര്‍ണമായി ആര്‍ജിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, 80-കളുടെ രണ്ടാം പകുതിമുതല്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തില്‍നിന്ന് ഇന്ത്യന്‍ ഭരണാധികാരികള്‍ പിറകോട്ടുപോയി. അതേസമയംതന്നെ പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം അതിവേഗം വര്‍ധിക്കാനിടയാക്കുന്ന നയങ്ങള്‍ നടപ്പാക്കി. അങ്ങനെ ഒരുഭാഗത്ത് ഉത്പാദനം വര്‍ധിപ്പിക്കാതിരിക്കുകയും മറുഭാഗത്ത് ഉപഭോഗം കുതിച്ചുയരുകയും ചെയ്തപ്പോള്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയെ കൂടുതല്‍ കൂടുതല്‍ ആശ്രയിക്കേണ്ടിവന്നു. ആഗോളവിപണിയിലെ പെട്രോളിയം വിലവര്‍ധന ഇന്ത്യയിലെ ജനജീവിതത്തെ നിരന്തരം വെല്ലുവിളിക്കുന്ന ഭീഷണി അങ്ങനെയാണ് സംജാതമായത്. പെട്രോളിയം രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കല്‍ ഒരു ദേശീയലക്ഷ്യമായി അംഗീകരിക്കല്‍ മാത്രമാണ് ഇതിനുപരിഹാരം. പക്ഷേ, അക്കാര്യമാണ് ഇതുസംബന്ധിച്ച വിവാദങ്ങളിലൊന്നും പരാമര്‍ശിക്കപ്പെടാതെ പോകുന്നത്.
1956 - ലെ വ്യവസായ നയ പ്രഖ്യാപനത്തില്‍ മറ്റുപല സുപ്രധാന മേഖലകളോടൊപ്പം എണ്ണയെയും മര്‍മപ്രധാന വ്യവസായമായി പ്രഖ്യാപിച്ചു. അതിലുള്‍പ്പെട്ട അടിസ്ഥാനവ്യവസായങ്ങളുടെ വികസനം പൊതുമേഖലയുടെ ചുമതലയായി അംഗീകരിക്കപ്പെട്ടു. 1956-ല്‍ സോവിയറ്റ് യൂണിയന്റെയും റുമേനിയയുടെയും സഹായത്തോടെ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കമ്മീഷന്‍ (ഒ.എന്‍.ജി.സി.) രൂപവത്കരിക്കപ്പെട്ടത് അതിന്റെ ഭാഗമായാണ്.
ഇന്ത്യയില്‍ എണ്ണ പര്യവേക്ഷണം ഗൗരവപൂര്‍വം ആരംഭിച്ചത് 1921-ല്‍ ബര്‍മ ഓയില്‍ എന്ന ബ്രിട്ടീഷ് കമ്പനിയുടെ ആഭിമുഖ്യത്തിലായിരുന്നു. രണ്ടരലക്ഷം ടണ്ണായിരുന്നു അക്കാലത്തെ പ്രതിവര്‍ഷ ഉത്പാദനം. അസം മേഖലയില്‍ മാത്രമാണ് എണ്ണനിക്ഷേപമുള്ളതായി അന്ന് കരുതപ്പെട്ടത്. ഒ.എന്‍.ജി.സി.യുടെ ആഭിമുഖ്യത്തില്‍ സോവിയറ്റ് സഹായത്തോടെയാണ് പര്യവേക്ഷണം വ്യാപകമാക്കുന്നത്. അങ്ങനെയാണ് മുംബൈ തീരത്തിനടുത്തുള്ള കടലില്‍ 1970 - കളിലും കാവേരി, കൃഷ്ണ-ഗോദാവരി നദീതടങ്ങളില്‍ 1980 - കളിലും എണ്ണനിക്ഷേപം കണ്ടെത്തുന്നത്. കൂടാതെ ഗുജറാത്തിലും ഗംഗാ നദീതടത്തിലും മറ്റും ഒട്ടേറെ എണ്ണനിക്ഷേപം കണ്ടെത്താനായിട്ടുണ്ട്. മുംബൈ ഹൈയിലെ എണ്ണ ഖനനം ഇന്ത്യയുടെ സ്വയംപര്യാപ്തത വര്‍ധിപ്പിച്ചു. 1985 ആയപ്പോള്‍ ഉപഭോഗത്തിന്റെ 70 ശതമാനംവരെ ഇന്ത്യ സ്വയം ഉത്പാദിപ്പിക്കുന്ന സ്ഥിതി എത്തി; അതും പൊതുമേഖലയുടെ നിയന്ത്രണത്തില്‍.
എന്നാല്‍ 1980 - കളുടെ മധ്യത്തോടെ ഇന്ത്യാ ഗവണ്‍മെന്റിന്റെ നയത്തില്‍ രണ്ടു പ്രധാനപ്പെട്ട വ്യതിയാനങ്ങള്‍ പ്രത്യക്ഷപ്പെടാനാരംഭിച്ചു. പര്യവേക്ഷണ ചെലവുള്‍പ്പെടെ പരിഗണിക്കുമ്പോള്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയാണ് ആദായകരമെന്ന് വ്യാഖ്യാനിച്ച് സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തില്‍നിന്ന് പിന്‍വാങ്ങിയെന്നതാണ് ഒന്നാമത്തെ നയംമാറ്റം. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ എണ്ണഖനനത്തിലും ശുദ്ധീകരണത്തിലും പൊതുമേഖലയുടെ ആധിപത്യമുപേക്ഷിച്ച് സ്വകാര്യമേഖലയെ ഈ രംഗത്തേക്ക് പ്രവേശിപ്പിച്ചു എന്നതാണ് രണ്ടാമത്തെ നയവ്യതിയാനം. ഇവ രണ്ടിന്റെയും ഫലമായി ആഭ്യന്തര എണ്ണ ഉത്പാദനം വര്‍ധിപ്പിക്കല്‍ സര്‍ക്കാറിന്റെ മുന്‍ഗണനയല്ലാതായി. ഖനനം നടത്തിവന്ന എണ്ണക്കിണറില്‍ ചിലത് വറ്റിയതോടെ പലപ്പോഴും ഉത്പാദനത്തില്‍ നേരിട്ടുള്ള കുറവുതന്നെ അനുഭവപ്പെട്ടു. ഉള്ള ആഭ്യന്തര ഉത്പാദനത്തില്‍ സ്വകാര്യമേഖലയുടെ പങ്ക് വര്‍ധിച്ചുവന്നു. അതോടെ റിലയന്‍സ് പോലുള്ള കുത്തകകള്‍ ഇന്ത്യാഗവണ്‍മെന്റിന്റെ എണ്ണനയത്തെ സ്വാധീനിക്കാനാരംഭിച്ചു. 1991-ല്‍ ഉദാരീകരണനയം ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍തന്നെ ലാഭം വര്‍ധിപ്പിക്കല്‍ ലക്ഷ്യമായി അംഗീകരിക്കാന്‍ തുടങ്ങിയിരുന്നു. പ്രധാനപ്പെട്ട ഊര്‍ജ സ്രോതസ്സായ എണ്ണ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കി കാര്‍ഷിക-വ്യാവസായിക പുരോഗതി ത്വരപ്പെടുത്തുകയും ജനജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതിനുപകരം ലാഭേച്ഛയായി ഇന്ത്യാഗവണ്‍മെന്റിന്റെ പെട്രോളിയം നയത്തിനാധാരം.
1980 - കളുടെ മധ്യത്തോടെ, അതായത് രാജീവ്ഗാന്ധി ഭരണകാലംമുതല്‍ ആരംഭിച്ച മറ്റൊരു നയമാണ് സമ്പന്നരുടെ സുഖഭോഗജീവിതത്തെ ആസ്പദമാക്കിയ സാമ്പത്തികവളര്‍ച്ചയുടെയും വ്യവസായ വികസനത്തിന്റെയും പാത. അതിന്റെ ഭാഗമായി കാറുകളുടെയും മറ്റും ഇറക്കുമതി ഉദാരീകരിച്ചുവെന്നുമാത്രമല്ല നിരവധി ഇളവുകള്‍ നല്‍കി ഓട്ടോമൊബൈല്‍ കുത്തകകളെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുവരാനുമാരംഭിച്ചു. സമാന്തരമായി പൊതു ഗതാഗത സമ്പ്രദായം മെച്ചപ്പെടുത്തുന്നതിലുള്ള ഊന്നല്‍ കുറയുകയും വായ്പാനയവും മറ്റും വഴി സ്വകാര്യ ഓട്ടോമൊബൈല്‍ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇത് എണ്ണ ഉപഭോഗം കുതിച്ചുയരാനിടയാക്കി.
ഇങ്ങനെ ഒരുഭാഗത്ത് എണ്ണയുടെ ആഭ്യന്തര ഉത്പാദനം കുറയുകയും മറുഭാഗത്ത് എണ്ണ ഉപഭോഗം വര്‍ധിക്കുകയും ചെയ്തതോടെ എണ്ണ ഇറക്കുമതിയിന്‍മേലുള്ള രാജ്യത്തിന്റെ ആശ്രിതത്വം വര്‍ധിച്ചു. എണ്ണയുടെ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലവര്‍ധന ദേശീയ സമ്പദ്‌വ്യവസ്ഥയിലും ജനജീവിതത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനാരംഭിച്ചു. പ്രധാനമന്ത്രി ഈയിടെ പ്രമുഖ മാധ്യമങ്ങളുടെ തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഉയര്‍ന്നുവന്ന ഒരു പ്രധാനചോദ്യം സാമ്പത്തികവിദഗ്ധനായ പ്രധാനമന്ത്രിക്ക് എന്തുകൊണ്ട് പണപ്പെരുപ്പം നിയന്ത്രിക്കാനാകുന്നില്ല എന്നതായിരുന്നു. ആഗോള എണ്ണവിപണി തന്റെ നിയന്ത്രണത്തിലല്ല എന്നായിരുന്നു ഡോക്ടര്‍ മന്‍മോഹന്‍സിങ് അതിനുനല്‍കിയ ഉത്തരം. പ്രധാനമന്ത്രിയുടെ ഈ നിസ്സഹായതയ്ക്കടിസ്ഥാനം 1980-കളുടെ മധ്യംമുതല്‍ നടപ്പാക്കിയ നയവ്യതിയാനങ്ങളാണ്.
രാജ്യത്തിന്റെ ഊര്‍ജാവശ്യത്തിന്റെ വലിയൊരുപങ്കും നിറവേറ്റുന്നത് പെട്രോളിയം ഉത്പന്നങ്ങളാണ്. എന്നിട്ടും എണ്ണപര്യവേക്ഷണത്തിന് മതിയായ ഊന്നല്‍ നല്‍കുന്നില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. കണ്ടെത്തിയ എണ്ണ നിക്ഷേപങ്ങള്‍പോലും പലതും ഇന്നുപയോഗിക്കുന്നില്ല. മുതല്‍മുടക്കാന്‍ സര്‍ക്കാറിന് പണമില്ലെന്നതാണ് ഇതിനെല്ലാമുള്ള ന്യായം. അതേ ന്യായത്തില്‍ ഒ.എന്‍.ജി.സി. കണ്ടെത്തിയ എണ്ണനിക്ഷേപങ്ങള്‍തന്നെ റിലയന്‍സിനും കെയിണ്‍ എനര്‍ജിക്കും മറ്റും വിട്ടുകൊടുക്കുന്നു. രാജ്യം തുടര്‍ച്ചയായി എട്ട് ശതമാനത്തിനടുത്ത് സാമ്പത്തികവളര്‍ച്ച നേടുമ്പോള്‍ അടിസ്ഥാന വ്യവസായത്തില്‍പ്പോലും മുടക്കാന്‍ സര്‍ക്കാറിന് പണമില്ലാതാകുന്നത് എങ്ങനെയാണ്? സാമ്പത്തികവളര്‍ച്ചയുടെ നേട്ടങ്ങള്‍ മുഴുവന്‍ സ്വകാര്യകുത്തകകള്‍ തട്ടിയെടുക്കുന്നതാണ് കാരണം. ദേശീയോത്പാദനവുമായുള്ള അനുപാതം നോക്കിയാല്‍ നികുതിനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സാമ്രാജ്യത്വ ആഗോളീകരണനയത്തിന്റെ ഭാഗമായി നടപ്പാക്കിയ ഉദാരീകരണത്തിന്‍കീഴില്‍ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാനെന്നപേരില്‍ കുത്തകകള്‍ക്ക് വീണ്ടുംവീണ്ടും നികുതിയിളവുകളാണ് നല്‍കപ്പെടുന്നത്. അങ്ങനെ സര്‍ക്കാറിന്റെ സ്വയംകൃതാനര്‍ഥമാണ് സാമ്പത്തികശേഷിയില്ലായ്മ. എന്നിട്ടതിന്റെപേരില്‍ ആഗോള എണ്ണക്കമ്പനികള്‍ക്കും ഇന്ത്യന്‍ കുത്തകകള്‍ക്കും എണ്ണവില വര്‍ധനവഴി രാജ്യത്തെ പന്താടാന്‍ അവസരം നല്‍കുകയും ചെയ്യുന്നു.എണ്ണയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമാണ്. ഊര്‍ജസുരക്ഷ ഉറപ്പാക്കേണ്ടത് രാഷ്ട്രീയ സ്വാതന്ത്ര്യവും ദേശീയ പരമാധികാരവും സംരക്ഷിക്കുന്നതിന് അനിവാര്യവും. അന്താരാഷ്ട്ര എണ്ണവില നിയന്ത്രിക്കുന്നത് ആഗോള കുത്തകകളാണ്. ഇന്ത്യയുടെ സാമ്പത്തികപുരോഗതിയും ജനജീവിതവും അവര്‍ക്ക് അമ്മാനമാടാന്‍ കഴിയാതിരിക്കണമെങ്കില്‍ എണ്ണ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ദേശീയലക്ഷ്യമായി അംഗീകരിക്കണം. എണ്ണപോലുള്ള മര്‍മപ്രധാനമേഖലയില്‍ പൊതുമേഖലയ്ക്കായിരിക്കണം ആധിപത്യം.
ഒരുകാലത്ത് ഇന്ത്യയിലെ പെട്രോളിയം വിപണനരംഗത്ത് എസ്സോ, കാല്‍ടെക്‌സ്, ബര്‍മാഷെല്‍ എന്നീ വിദേശകുത്തകകള്‍ മേധാവിത്വം പുലര്‍ത്തിയിരുന്നു. അത് ദേശീയ പരമാധികാരത്തിന് ഭീഷണിയാണെന്ന് മനസ്സിലാക്കി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന സന്ദര്‍ഭത്തില്‍, അവ ദേശസാത്കരിക്കപ്പെടുകയാണുണ്ടായത്. കെ.ജി. ബേയ്‌സിന്‍ എണ്ണയുടെ വില നിശ്ചയിക്കുന്നതിന് റിലയന്‍സ് കമ്പനി ഉത്പാദനച്ചെലവ് കൃത്രിമമായി ഉയര്‍ത്തിക്കാട്ടിയെന്നും ഇന്ത്യാഗവണ്‍മെന്റ് അതിന് കൂട്ടുനിന്നുവെന്നും ഉള്ള വിമര്‍ശനം കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) ഉയര്‍ത്തിയിരിക്കുകയാണ്. സ്വകാര്യകമ്പനികള്‍ക്ക് ഉയര്‍ന്നലാഭം ലഭിക്കത്തക്കവണ്ണം പെട്രോളിയം വിലവര്‍ധനയ്ക്കുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ സുതാര്യമായി സൂക്ഷിക്കുകയാണെന്നുള്ള ആരോപണം ഇപ്പോഴത്തെ വിലവര്‍ധനയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുണ്ട്. പെട്രോളിയം വ്യവസായം പൂര്‍ണമായി പൊതുമേഖലയിലാക്കുകയും ആ രംഗത്ത് ഇന്നുള്ള സ്വകാര്യ കമ്പനികള്‍കൂടി ദേശസാത്കരിക്കുകയും ചെയ്യലാണ് ഇത്തരം അഴിമതിക്കും അതുമൂലമുള്ള വിലക്കയറ്റത്തിനും പരിഹാരം.
ഇക്കാര്യങ്ങളിലെല്ലാം ചൈനയെ ഒരു മാതൃകയായി ഇന്ത്യയ്ക്ക് സ്വീകരിക്കാവുന്നതാണ്. സ്വാതന്ത്ര്യം ലഭിക്കുന്ന ഘട്ടത്തില്‍ ഇന്ത്യയില്‍ പെട്രോളിയം ഉത്പാദനം പ്രതിദിനം 2.5 ലക്ഷം ബാരലായിരുന്നെങ്കില്‍ ചൈന 1949-ല്‍ ഒരുതുള്ളി എണ്ണപോലും ഉത്പാദിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ഏതാണ്ട് നാല് ദശലക്ഷം ബാരല്‍ പ്രതിദിന ഉത്പാദനവുമായി ചൈന ലോകത്ത് നാലാം സ്ഥാനത്താണ്. (റഷ്യ, സൗദി അറേബ്യ, യു.എസ്. എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ വഹിക്കുന്നത്.) ഇന്ത്യയാകട്ടെ കഷ്ടിച്ച് 0.9 ദശലക്ഷം ബാരല്‍ പ്രതിദിന ഉത്പാദനവുമായി 23-ാം സ്ഥാനത്തും. ചൈന നാഷണല്‍ ഓഫ്‌ഷോര്‍ ഓയില്‍ കോര്‍പ്പറേഷന്‍, ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍, സിനോപെക് എന്നീ പൊതുമേഖലാസ്ഥാപനങ്ങളാണ് ചൈനയില്‍ ഈ രംഗം പൂര്‍ണമായി നിയന്ത്രിക്കുന്നത്. അതുകൊണ്ട് വലിയ വളര്‍ച്ച നേടാന്‍ കഴിഞ്ഞുവെന്നുമാത്രമല്ല, പെട്രോളിയം ഉത്പന്നങ്ങളുടെ വില താരതമ്യേന വളരെക്കുറവുള്ള രാജ്യമാണ് ചൈന.
ഇന്ത്യയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന ജനങ്ങളുടെമേല്‍ വലിയ ഭാരം അടിച്ചേല്‍പ്പിക്കുമെന്നുമാത്രമല്ല, രാജ്യത്തിന്റെ വികസനപ്രക്രിയയെത്തന്നെ താറുമാറാക്കുമെന്നും ഉദ്ദേശിച്ച വളര്‍ച്ചനിരക്ക് നേടാനാകാതെ വരുമെന്നുമാണ് ഭരണവൃത്തങ്ങളില്‍പ്പോലുമുള്ള ആശങ്ക. പണപ്പെരുപ്പം വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മത്സരക്ഷമത തകര്‍ക്കും. അന്താരാഷ്ട്രരംഗത്തെ ഏതുസംഘര്‍ഷാവസ്ഥയും പ്രകൃതിക്ഷോഭവും പെട്രോളിയം വിലവര്‍ധനയ്ക്ക് കാരണമായേക്കാം എന്നതാണ് ഇന്നത്തെ സ്ഥിതി. അതുകൊണ്ട് പെട്രോളിയം ഉത്പന്നവിലയുടെ ചാഞ്ചാട്ടം നിയന്ത്രിക്കേണ്ടത് ജനജീവിതം സംരക്ഷിക്കാനും ദേശീയപുരോഗതിക്കും അനിവാര്യമാണ്. പെട്രോളിയം ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയല്ലാതെ അതിന് വേറെ എളുപ്പവഴിയൊന്നുമില്ല. സ്വകാര്യ കമ്പനികള്‍ ദേശസാത്കരിച്ച് പെട്രോളിയം രംഗം പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കൊണ്ടുവന്നാല്‍ ലാഭേച്ഛയ്ക്കുപകരം സാമൂഹികപുരോഗതി ലക്ഷ്യമാക്കി വിലനിര്‍ണയിക്കാനും കഴിയും.V.B.C
പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ആഗോള മാര്‍ക്കറ്റില്‍ എണ്ണവില ഉയരുന്നതിനാല്‍ വിലവര്‍ധനയല്ലാതെ പോംവഴിയില്ലെന്നാണ് ഭരണാധികാരികള്‍ പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷമാകട്ടെ നികുതി കുറച്ചും സബ്‌സിഡി നല്‍കിയും വിലവര്‍ധന ഒഴിവാക്കാമായിരുന്നുവെന്നു വാദിക്കുന്നു. പ്രശ്‌നത്തിന്റെ മൗലിക കാരണത്തിലേക്കും അടിസ്ഥാന പരിഹാരത്തിലേക്കും പോകുന്നില്ലെന്നുള്ളതാണ് ഇപ്പോള്‍ നടക്കുന്ന ഈ ഭരണപക്ഷ-പ്രതിപക്ഷ വിവാദത്തിന്റെ പരിമിതി.
1980-കളുടെ മധ്യമായപ്പോള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തില്‍ 70 ശതമാനത്തിലധികം സ്വയംപര്യാപ്തത ഇന്ത്യ കൈവരിച്ചിരുന്നു. അത് വീണ്ടും വര്‍ധിപ്പിച്ച് സ്വന്തം കാലില്‍ നില്‍ക്കാനുള്ളശേഷി പൂര്‍ണമായി ആര്‍ജിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, 80-കളുടെ രണ്ടാം പകുതിമുതല്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തില്‍നിന്ന് ഇന്ത്യന്‍ ഭരണാധികാരികള്‍ പിറകോട്ടുപോയി. അതേസമയംതന്നെ പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം അതിവേഗം വര്‍ധിക്കാനിടയാക്കുന്ന നയങ്ങള്‍ നടപ്പാക്കി. അങ്ങനെ ഒരുഭാഗത്ത് ഉത്പാദനം വര്‍ധിപ്പിക്കാതിരിക്കുകയും മറുഭാഗത്ത് ഉപഭോഗം കുതിച്ചുയരുകയും ചെയ്തപ്പോള്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയെ കൂടുതല്‍ കൂടുതല്‍ ആശ്രയിക്കേണ്ടിവന്നു. ആഗോളവിപണിയിലെ പെട്രോളിയം വിലവര്‍ധന ഇന്ത്യയിലെ ജനജീവിതത്തെ നിരന്തരം വെല്ലുവിളിക്കുന്ന ഭീഷണി അങ്ങനെയാണ് സംജാതമായത്. പെട്രോളിയം രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കല്‍ ഒരു ദേശീയലക്ഷ്യമായി അംഗീകരിക്കല്‍ മാത്രമാണ് ഇതിനുപരിഹാരം. പക്ഷേ, അക്കാര്യമാണ് ഇതുസംബന്ധിച്ച വിവാദങ്ങളിലൊന്നും പരാമര്‍ശിക്കപ്പെടാതെ പോകുന്നത്.
1956 - ലെ വ്യവസായ നയ പ്രഖ്യാപനത്തില്‍ മറ്റുപല സുപ്രധാന മേഖലകളോടൊപ്പം എണ്ണയെയും മര്‍മപ്രധാന വ്യവസായമായി പ്രഖ്യാപിച്ചു. അതിലുള്‍പ്പെട്ട അടിസ്ഥാനവ്യവസായങ്ങളുടെ വികസനം പൊതുമേഖലയുടെ ചുമതലയായി അംഗീകരിക്കപ്പെട്ടു. 1956-ല്‍ സോവിയറ്റ് യൂണിയന്റെയും റുമേനിയയുടെയും സഹായത്തോടെ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കമ്മീഷന്‍ (ഒ.എന്‍.ജി.സി.) രൂപവത്കരിക്കപ്പെട്ടത് അതിന്റെ ഭാഗമായാണ്.
ഇന്ത്യയില്‍ എണ്ണ പര്യവേക്ഷണം ഗൗരവപൂര്‍വം ആരംഭിച്ചത് 1921-ല്‍ ബര്‍മ ഓയില്‍ എന്ന ബ്രിട്ടീഷ് കമ്പനിയുടെ ആഭിമുഖ്യത്തിലായിരുന്നു. രണ്ടരലക്ഷം ടണ്ണായിരുന്നു അക്കാലത്തെ പ്രതിവര്‍ഷ ഉത്പാദനം. അസം മേഖലയില്‍ മാത്രമാണ് എണ്ണനിക്ഷേപമുള്ളതായി അന്ന് കരുതപ്പെട്ടത്. ഒ.എന്‍.ജി.സി.യുടെ ആഭിമുഖ്യത്തില്‍ സോവിയറ്റ് സഹായത്തോടെയാണ് പര്യവേക്ഷണം വ്യാപകമാക്കുന്നത്. അങ്ങനെയാണ് മുംബൈ തീരത്തിനടുത്തുള്ള കടലില്‍ 1970 - കളിലും കാവേരി, കൃഷ്ണ-ഗോദാവരി നദീതടങ്ങളില്‍ 1980 - കളിലും എണ്ണനിക്ഷേപം കണ്ടെത്തുന്നത്. കൂടാതെ ഗുജറാത്തിലും ഗംഗാ നദീതടത്തിലും മറ്റും ഒട്ടേറെ എണ്ണനിക്ഷേപം കണ്ടെത്താനായിട്ടുണ്ട്. മുംബൈ ഹൈയിലെ എണ്ണ ഖനനം ഇന്ത്യയുടെ സ്വയംപര്യാപ്തത വര്‍ധിപ്പിച്ചു. 1985 ആയപ്പോള്‍ ഉപഭോഗത്തിന്റെ 70 ശതമാനംവരെ ഇന്ത്യ സ്വയം ഉത്പാദിപ്പിക്കുന്ന സ്ഥിതി എത്തി; അതും പൊതുമേഖലയുടെ നിയന്ത്രണത്തില്‍.
എന്നാല്‍ 1980 - കളുടെ മധ്യത്തോടെ ഇന്ത്യാ ഗവണ്‍മെന്റിന്റെ നയത്തില്‍ രണ്ടു പ്രധാനപ്പെട്ട വ്യതിയാനങ്ങള്‍ പ്രത്യക്ഷപ്പെടാനാരംഭിച്ചു. പര്യവേക്ഷണ ചെലവുള്‍പ്പെടെ പരിഗണിക്കുമ്പോള്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയാണ് ആദായകരമെന്ന് വ്യാഖ്യാനിച്ച് സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തില്‍നിന്ന് പിന്‍വാങ്ങിയെന്നതാണ് ഒന്നാമത്തെ നയംമാറ്റം. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ എണ്ണഖനനത്തിലും ശുദ്ധീകരണത്തിലും പൊതുമേഖലയുടെ ആധിപത്യമുപേക്ഷിച്ച് സ്വകാര്യമേഖലയെ ഈ രംഗത്തേക്ക് പ്രവേശിപ്പിച്ചു എന്നതാണ് രണ്ടാമത്തെ നയവ്യതിയാനം. ഇവ രണ്ടിന്റെയും ഫലമായി ആഭ്യന്തര എണ്ണ ഉത്പാദനം വര്‍ധിപ്പിക്കല്‍ സര്‍ക്കാറിന്റെ മുന്‍ഗണനയല്ലാതായി. ഖനനം നടത്തിവന്ന എണ്ണക്കിണറില്‍ ചിലത് വറ്റിയതോടെ പലപ്പോഴും ഉത്പാദനത്തില്‍ നേരിട്ടുള്ള കുറവുതന്നെ അനുഭവപ്പെട്ടു. ഉള്ള ആഭ്യന്തര ഉത്പാദനത്തില്‍ സ്വകാര്യമേഖലയുടെ പങ്ക് വര്‍ധിച്ചുവന്നു. അതോടെ റിലയന്‍സ് പോലുള്ള കുത്തകകള്‍ ഇന്ത്യാഗവണ്‍മെന്റിന്റെ എണ്ണനയത്തെ സ്വാധീനിക്കാനാരംഭിച്ചു. 1991-ല്‍ ഉദാരീകരണനയം ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍തന്നെ ലാഭം വര്‍ധിപ്പിക്കല്‍ ലക്ഷ്യമായി അംഗീകരിക്കാന്‍ തുടങ്ങിയിരുന്നു. പ്രധാനപ്പെട്ട ഊര്‍ജ സ്രോതസ്സായ എണ്ണ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കി കാര്‍ഷിക-വ്യാവസായിക പുരോഗതി ത്വരപ്പെടുത്തുകയും ജനജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതിനുപകരം ലാഭേച്ഛയായി ഇന്ത്യാഗവണ്‍മെന്റിന്റെ പെട്രോളിയം നയത്തിനാധാരം.
1980 - കളുടെ മധ്യത്തോടെ, അതായത് രാജീവ്ഗാന്ധി ഭരണകാലംമുതല്‍ ആരംഭിച്ച മറ്റൊരു നയമാണ് സമ്പന്നരുടെ സുഖഭോഗജീവിതത്തെ ആസ്പദമാക്കിയ സാമ്പത്തികവളര്‍ച്ചയുടെയും വ്യവസായ വികസനത്തിന്റെയും പാത. അതിന്റെ ഭാഗമായി കാറുകളുടെയും മറ്റും ഇറക്കുമതി ഉദാരീകരിച്ചുവെന്നുമാത്രമല്ല നിരവധി ഇളവുകള്‍ നല്‍കി ഓട്ടോമൊബൈല്‍ കുത്തകകളെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുവരാനുമാരംഭിച്ചു. സമാന്തരമായി പൊതു ഗതാഗത സമ്പ്രദായം മെച്ചപ്പെടുത്തുന്നതിലുള്ള ഊന്നല്‍ കുറയുകയും വായ്പാനയവും മറ്റും വഴി സ്വകാര്യ ഓട്ടോമൊബൈല്‍ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇത് എണ്ണ ഉപഭോഗം കുതിച്ചുയരാനിടയാക്കി.
ഇങ്ങനെ ഒരുഭാഗത്ത് എണ്ണയുടെ ആഭ്യന്തര ഉത്പാദനം കുറയുകയും മറുഭാഗത്ത് എണ്ണ ഉപഭോഗം വര്‍ധിക്കുകയും ചെയ്തതോടെ എണ്ണ ഇറക്കുമതിയിന്‍മേലുള്ള രാജ്യത്തിന്റെ ആശ്രിതത്വം വര്‍ധിച്ചു. എണ്ണയുടെ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലവര്‍ധന ദേശീയ സമ്പദ്‌വ്യവസ്ഥയിലും ജനജീവിതത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനാരംഭിച്ചു. പ്രധാനമന്ത്രി ഈയിടെ പ്രമുഖ മാധ്യമങ്ങളുടെ തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഉയര്‍ന്നുവന്ന ഒരു പ്രധാനചോദ്യം സാമ്പത്തികവിദഗ്ധനായ പ്രധാനമന്ത്രിക്ക് എന്തുകൊണ്ട് പണപ്പെരുപ്പം നിയന്ത്രിക്കാനാകുന്നില്ല എന്നതായിരുന്നു. ആഗോള എണ്ണവിപണി തന്റെ നിയന്ത്രണത്തിലല്ല എന്നായിരുന്നു ഡോക്ടര്‍ മന്‍മോഹന്‍സിങ് അതിനുനല്‍കിയ ഉത്തരം. പ്രധാനമന്ത്രിയുടെ ഈ നിസ്സഹായതയ്ക്കടിസ്ഥാനം 1980-കളുടെ മധ്യംമുതല്‍ നടപ്പാക്കിയ നയവ്യതിയാനങ്ങളാണ്.
രാജ്യത്തിന്റെ ഊര്‍ജാവശ്യത്തിന്റെ വലിയൊരുപങ്കും നിറവേറ്റുന്നത് പെട്രോളിയം ഉത്പന്നങ്ങളാണ്. എന്നിട്ടും എണ്ണപര്യവേക്ഷണത്തിന് മതിയായ ഊന്നല്‍ നല്‍കുന്നില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. കണ്ടെത്തിയ എണ്ണ നിക്ഷേപങ്ങള്‍പോലും പലതും ഇന്നുപയോഗിക്കുന്നില്ല. മുതല്‍മുടക്കാന്‍ സര്‍ക്കാറിന് പണമില്ലെന്നതാണ് ഇതിനെല്ലാമുള്ള ന്യായം. അതേ ന്യായത്തില്‍ ഒ.എന്‍.ജി.സി. കണ്ടെത്തിയ എണ്ണനിക്ഷേപങ്ങള്‍തന്നെ റിലയന്‍സിനും കെയിണ്‍ എനര്‍ജിക്കും മറ്റും വിട്ടുകൊടുക്കുന്നു. രാജ്യം തുടര്‍ച്ചയായി എട്ട് ശതമാനത്തിനടുത്ത് സാമ്പത്തികവളര്‍ച്ച നേടുമ്പോള്‍ അടിസ്ഥാന വ്യവസായത്തില്‍പ്പോലും മുടക്കാന്‍ സര്‍ക്കാറിന് പണമില്ലാതാകുന്നത് എങ്ങനെയാണ്? സാമ്പത്തികവളര്‍ച്ചയുടെ നേട്ടങ്ങള്‍ മുഴുവന്‍ സ്വകാര്യകുത്തകകള്‍ തട്ടിയെടുക്കുന്നതാണ് കാരണം. ദേശീയോത്പാദനവുമായുള്ള അനുപാതം നോക്കിയാല്‍ നികുതിനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സാമ്രാജ്യത്വ ആഗോളീകരണനയത്തിന്റെ ഭാഗമായി നടപ്പാക്കിയ ഉദാരീകരണത്തിന്‍കീഴില്‍ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാനെന്നപേരില്‍ കുത്തകകള്‍ക്ക് വീണ്ടുംവീണ്ടും നികുതിയിളവുകളാണ് നല്‍കപ്പെടുന്നത്. അങ്ങനെ സര്‍ക്കാറിന്റെ സ്വയംകൃതാനര്‍ഥമാണ് സാമ്പത്തികശേഷിയില്ലായ്മ. എന്നിട്ടതിന്റെപേരില്‍ ആഗോള എണ്ണക്കമ്പനികള്‍ക്കും ഇന്ത്യന്‍ കുത്തകകള്‍ക്കും എണ്ണവില വര്‍ധനവഴി രാജ്യത്തെ പന്താടാന്‍ അവസരം നല്‍കുകയും ചെയ്യുന്നു.എണ്ണയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമാണ്. ഊര്‍ജസുരക്ഷ ഉറപ്പാക്കേണ്ടത് രാഷ്ട്രീയ സ്വാതന്ത്ര്യവും ദേശീയ പരമാധികാരവും സംരക്ഷിക്കുന്നതിന് അനിവാര്യവും. അന്താരാഷ്ട്ര എണ്ണവില നിയന്ത്രിക്കുന്നത് ആഗോള കുത്തകകളാണ്. ഇന്ത്യയുടെ സാമ്പത്തികപുരോഗതിയും ജനജീവിതവും അവര്‍ക്ക് അമ്മാനമാടാന്‍ കഴിയാതിരിക്കണമെങ്കില്‍ എണ്ണ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ദേശീയലക്ഷ്യമായി അംഗീകരിക്കണം. എണ്ണപോലുള്ള മര്‍മപ്രധാനമേഖലയില്‍ പൊതുമേഖലയ്ക്കായിരിക്കണം ആധിപത്യം.
ഒരുകാലത്ത് ഇന്ത്യയിലെ പെട്രോളിയം വിപണനരംഗത്ത് എസ്സോ, കാല്‍ടെക്‌സ്, ബര്‍മാഷെല്‍ എന്നീ വിദേശകുത്തകകള്‍ മേധാവിത്വം പുലര്‍ത്തിയിരുന്നു. അത് ദേശീയ പരമാധികാരത്തിന് ഭീഷണിയാണെന്ന് മനസ്സിലാക്കി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന സന്ദര്‍ഭത്തില്‍, അവ ദേശസാത്കരിക്കപ്പെടുകയാണുണ്ടായത്. കെ.ജി. ബേയ്‌സിന്‍ എണ്ണയുടെ വില നിശ്ചയിക്കുന്നതിന് റിലയന്‍സ് കമ്പനി ഉത്പാദനച്ചെലവ് കൃത്രിമമായി ഉയര്‍ത്തിക്കാട്ടിയെന്നും ഇന്ത്യാഗവണ്‍മെന്റ് അതിന് കൂട്ടുനിന്നുവെന്നും ഉള്ള വിമര്‍ശനം കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) ഉയര്‍ത്തിയിരിക്കുകയാണ്. സ്വകാര്യകമ്പനികള്‍ക്ക് ഉയര്‍ന്നലാഭം ലഭിക്കത്തക്കവണ്ണം പെട്രോളിയം വിലവര്‍ധനയ്ക്കുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ സുതാര്യമായി സൂക്ഷിക്കുകയാണെന്നുള്ള ആരോപണം ഇപ്പോഴത്തെ വിലവര്‍ധനയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുണ്ട്. പെട്രോളിയം വ്യവസായം പൂര്‍ണമായി പൊതുമേഖലയിലാക്കുകയും ആ രംഗത്ത് ഇന്നുള്ള സ്വകാര്യ കമ്പനികള്‍കൂടി ദേശസാത്കരിക്കുകയും ചെയ്യലാണ് ഇത്തരം അഴിമതിക്കും അതുമൂലമുള്ള വിലക്കയറ്റത്തിനും പരിഹാരം.
ഇക്കാര്യങ്ങളിലെല്ലാം ചൈനയെ ഒരു മാതൃകയായി ഇന്ത്യയ്ക്ക് സ്വീകരിക്കാവുന്നതാണ്. സ്വാതന്ത്ര്യം ലഭിക്കുന്ന ഘട്ടത്തില്‍ ഇന്ത്യയില്‍ പെട്രോളിയം ഉത്പാദനം പ്രതിദിനം 2.5 ലക്ഷം ബാരലായിരുന്നെങ്കില്‍ ചൈന 1949-ല്‍ ഒരുതുള്ളി എണ്ണപോലും ഉത്പാദിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ഏതാണ്ട് നാല് ദശലക്ഷം ബാരല്‍ പ്രതിദിന ഉത്പാദനവുമായി ചൈന ലോകത്ത് നാലാം സ്ഥാനത്താണ്. (റഷ്യ, സൗദി അറേബ്യ, യു.എസ്. എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ വഹിക്കുന്നത്.) ഇന്ത്യയാകട്ടെ കഷ്ടിച്ച് 0.9 ദശലക്ഷം ബാരല്‍ പ്രതിദിന ഉത്പാദനവുമായി 23-ാം സ്ഥാനത്തും. ചൈന നാഷണല്‍ ഓഫ്‌ഷോര്‍ ഓയില്‍ കോര്‍പ്പറേഷന്‍, ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍, സിനോപെക് എന്നീ പൊതുമേഖലാസ്ഥാപനങ്ങളാണ് ചൈനയില്‍ ഈ രംഗം പൂര്‍ണമായി നിയന്ത്രിക്കുന്നത്. അതുകൊണ്ട് വലിയ വളര്‍ച്ച നേടാന്‍ കഴിഞ്ഞുവെന്നുമാത്രമല്ല, പെട്രോളിയം ഉത്പന്നങ്ങളുടെ വില താരതമ്യേന വളരെക്കുറവുള്ള രാജ്യമാണ് ചൈന.
ഇന്ത്യയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന ജനങ്ങളുടെമേല്‍ വലിയ ഭാരം അടിച്ചേല്‍പ്പിക്കുമെന്നുമാത്രമല്ല, രാജ്യത്തിന്റെ വികസനപ്രക്രിയയെത്തന്നെ താറുമാറാക്കുമെന്നും ഉദ്ദേശിച്ച വളര്‍ച്ചനിരക്ക് നേടാനാകാതെ വരുമെന്നുമാണ് ഭരണവൃത്തങ്ങളില്‍പ്പോലുമുള്ള ആശങ്ക. പണപ്പെരുപ്പം വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മത്സരക്ഷമത തകര്‍ക്കും. അന്താരാഷ്ട്രരംഗത്തെ ഏതുസംഘര്‍ഷാവസ്ഥയും പ്രകൃതിക്ഷോഭവും പെട്രോളിയം വിലവര്‍ധനയ്ക്ക് കാരണമായേക്കാം എന്നതാണ് ഇന്നത്തെ സ്ഥിതി. അതുകൊണ്ട് പെട്രോളിയം ഉത്പന്നവിലയുടെ ചാഞ്ചാട്ടം നിയന്ത്രിക്കേണ്ടത് ജനജീവിതം സംരക്ഷിക്കാനും ദേശീയപുരോഗതിക്കും അനിവാര്യമാണ്. പെട്രോളിയം ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയല്ലാതെ അതിന് വേറെ എളുപ്പവഴിയൊന്നുമില്ല. സ്വകാര്യ കമ്പനികള്‍ ദേശസാത്കരിച്ച് പെട്രോളിയം രംഗം പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കൊണ്ടുവന്നാല്‍ ലാഭേച്ഛയ്ക്കുപകരം സാമൂഹികപുരോഗതി ലക്ഷ്യമാക്കി വിലനിര്‍ണയിക്കാനും കഴിയും.V.B.C
Subscribe to:
Posts (Atom)
Search This Blog
About Me
- AGUDAYAKUMAR
- i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER