My Blog List

Monday, July 11, 2011

ജാഗ്രത; കേരളം തീവ്രവാദത്തിന്റെ ലക്ഷ്യകേന്ദ്രം

'ശാന്തസുന്ദരകേരളം' എന്ന പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു കഴിഞ്ഞു. തീവ്രവാദത്തിന്റെ നീരാളിക്കൈകള് കേരളത്തിലും പിടിമുറുക്കുകയാണെന്നതിന് സമീപകാല സംഭവവികാസങ്ങള് സാക്ഷ്യം പറയും. എന്നിട്ടും ഫലപ്രദമായ ജാഗ്രതാനടപടികള് സ്വീകരിക്കാന് കഴിയുന്നില്ല. എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്? - അന്വേഷണം തുടങ്ങുന്നു


തിരുവനന്തപുരത്ത് 2005 ഏപ്രിലില് മാലെ ദീപ് സ്വദേശി ഇബ്രാഹിം ആസിഫ് എന്നയാള് പോലീസ് പിടിയിലായി. ഇംഗ്ലീഷില് അനായാസമായാണ് ഇയാള് പോലീസിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചത്. എല്ലാ മറുപടിക്കും അവസാനം ഒരു വാചകം പോലീസിന്റെ ശ്രദ്ധയില്പ്പെട്ടു. 'അക്രമങ്ങളില് ഏര്പ്പെടുന്നത് അള്ളാഹുവിന്റെ വഴിയല്ല'. ആറാം ദിവസത്തിലേക്ക് കടന്നപ്പോള് ആസിഫ് സത്യം വെളിപ്പെടുത്തി - ''സ്ഫോടകവസ്തുക്കള് ഏറ്റവും എളുപ്പം കേരളത്തില് ലഭിക്കും. താന് 'മാല്ഡിവിയന് ഇസ്ലാമിസ്റ്റ് ഗ്രൂപ്പ്' അംഗമാണ്. മാലെ ദ്വീപില് സര്ക്കാര് നടത്തുന്ന ഒരു പള്ളി തകര്ക്കാനാണ് സ്ഫോടകവസ്തുക്കള്. പ്രസിഡന്റിനെ കൊല്ലാന് വേണ്ടിയാണ് ആയുധങ്ങള്ക്ക് ശ്രമിക്കുന്നത്''.
ആസിഫ്, കേരളത്തില് അന്നേ സാധ്യതകള് കണ്ടെത്തിക്കഴിഞ്ഞ, അന്താരാഷ്ട്ര തീവ്രവാദികളുടെ മുന്ഗാമിയാണ്. ഇന്ന് ദേശീയതലത്തില് തീവ്രവാദികള് ഉപയോഗപ്പെടുത്തുന്ന ഹൈടെക് സാധ്യതകളാണ് അന്നേ അയാള് ഉപയോഗപ്പെടുത്തിയത്. ഇയാള് സ്വന്തം സംഘാംഗങ്ങള്ക്ക് ഇ-മെയില് സന്ദേശങ്ങള് അയയ്ക്കാറുണ്ടായിരുന്നില്ല. പകരം തന്റെ മെയില് അക്കൗണ്ടില് തന്റെ തന്നെ സന്ദേശങ്ങളെ 'ഡ്രാഫ്റ്റാ'യി സേവ് ചെയ്യും. പൊതുവായ ഒരു പാസ്വേഡ് ഉപയോഗിച്ച് ആസിഫിന്റെ സന്ദേശങ്ങള് സംഘാംഗങ്ങള് തുറന്നു വായിക്കും.
അന്ന്, കേരളം പക്ഷേ, ഇതിനെതിരെ ജാഗ്രത പുലര്ത്തിയില്ല;ഇന്നും. 1998-ലെ കോയമ്പത്തൂര് ബോംബ് സ്ഫോടനപരമ്പരയ്ക്കുശേഷം സ്ഫോടന / ആക്രമണശൈലിയില് മാറ്റം വരുത്തിയ തീവ്രവാദികളുടെ 'ട്രാന്സിറ്റ് പോയിന്റാ'ണ് കേരളം. ദേശീയ, അന്തര്ദേശീയ തീവ്രവാദസംഘടനകളുമായി നിരന്തര ബന്ധം പുലര്ത്തുന്ന നിരവധി 'സ്ലീപ്പിങ്ങ് സെല്ലു'കള് സംസ്ഥാനത്തുണ്ട്. ഇടുക്കി, പത്തനം തിട്ട, വയനാട് ജില്ലകളിലെ വനമേഖലകള്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്, കാസര്കോട്, കൊല്ലം ജില്ലകളിലെ തീരദേശം എന്നിവിടങ്ങളിലായി തീവ്രവാദികള് താവളം കണ്ടെത്തുന്നതായാണ് ആശങ്ക.
മലബാറില് കോഴിക്കോട്് , മലപ്പുറം ജില്ലകളിലെ തീരദേശമേഖലകള് കേന്ദ്രമാക്കിയാണ് പ്രവര്ത്തനങ്ങള് ഏറെയും. കോഴിക്കോട് മിഠായിത്തെരുവ് സ്ഫോടനം യാദൃച്ഛികമായിരുന്നില്ലെന്നാണ് കേന്ദ്രഏജന്സികള് ഇപ്പോള് സംസ്ഥാനസര്ക്കാറിനെ അറിയിച്ചത് . കോഴിക്കോട് സ്ഫോടനത്തിന് കാരണമെന്ന് കരുതുന്ന പൊട്ടാസ്യം നൈട്രേറ്റ് കര്ണാടകത്തിലേക്ക് കയറ്റി അയയ്ക്കുന്നുണ്ടെന്ന്് കര്ണാടക പോലീസ് കേന്ദ്രങ്ങള് കരുതുന്നു.
തീവ്രവാദപ്രവര്ത്തനങ്ങള്ക്ക് മനുഷ്യവിഭവം ഉള്പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള് ഏറെ സുരക്ഷാപ്രശ്നങ്ങളില്ലാതെ ലഭ്യമാവുന്ന മേഖല എന്ന നിലയിലാണ് കേരളത്തെ തീവ്രവാദിഗ്രൂപ്പുകള് കാണുന്നത്. സിമി, എല്.ടി.ടി.ഇ., ലഷ്കര്-ഇ-തൊയ്ബ, തെഹ് റീക്-ഇ-ഹുറിയത്ത് കശ്മീര് തുടങ്ങിയ സംഘടനകള്ക്ക് ആളും അര്ഥവും കേരളത്തില് നിന്ന് കയറ്റി അയയ്ക്കപ്പെടുന്നുണ്ട്. സംസ്ഥാനത്തെ തീരദേശമേഖലയില് സബ്സിഡിയിനത്തില് വിതരണം ചെയ്യുന്ന അരി, ഗോതമ്പ്, മണ്ണെണ്ണ എന്നീ അവശ്യവസ്തുക്കള് മലബാറിലെ ഒരു ഏജന്റ് മുഖേന തമിഴ് നാട്ടിലൂടെ എല്.ടി.ടി.ഇ.ക്ക് എത്തുന്നതായും പറയുന്നു. പകരം പണത്തിന്റെ വന് ഒഴുക്കുണ്ടാവുകയാണ് പല കേന്ദ്രങ്ങളിലേക്കും.
ഇന്ത്യയില് മറ്റ്്് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആനുപാതികമല്ലാത്ത രീതിയില് കേരളത്തില് വിദേശപണം എത്തുന്നത് എന്ഫോഴ്സ്മെന്റ്, റവന്യൂ ഇന്റലിജന്സ് വിഭാഗങ്ങളെപ്പോലും അതിശയിപ്പിക്കുന്നു. ഇത് വെറും 'ഗള്ഫ് മണി' മാത്രമല്ലെന്നാണ് സൂചന. 2001 ഒക്ടോബറില് കോഴിക്കോട്ടെ ഒരു സംഘടനാ ഓഫീസില് നടന്ന പോലീസ് റെയ്ഡില് , ആഴ്ചയില് ഒരു ലക്ഷം സൗദി റിയാല് വരെ ഇവര്ക്ക് വിദേശത്തുനിന്ന് ലഭിക്കുന്നതായി തെളിവു ലഭിച്ചു. 2006 ജൂണില് 'സിമി' നിരോധനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ബി.എന്. ചതുര്വേദി ട്രൈബ്യൂണലിന് മുമ്പാകെ കേരളസര്ക്കാര് നല്കിയ സത്യവാങ്മൂലത്തില് വ്യക്തമാക്കിയത് മുന് 'സിമി' അംഗങ്ങള് 12 സംഘടനകളിലായി കേരളത്തില് പ്രവര്ത്തിക്കുന്നുണ്ടെന്നാണ്. പശ്ചിമേഷ്യയില് നിന്നും ഇവര്ക്ക് ഫണ്ടുകള് ലഭിക്കുന്നതായും സത്യവാങ്മൂലത്തിലുണ്ട്. 2000- 2002 വര്ഷങ്ങളിലായി ഒരു നെറ്റ് വര്ക്കിലൂടെ മാത്രം 708 കോടി രൂപയാണ് ഹവാലാ ചാനല് വഴി കേരളത്തിലെത്തിയത്. പ്രതിവര്ഷം 10,000 കോടി രൂപ ഹവാലാ ചാനലുകളിലൂടെ കേരളത്തില് എത്തുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ അത്യാധുനിക ആയുധങ്ങളും. 2008 ഒക്ടോബര് ഒന്പതിന് 29 പിസ്റ്റള്, 30 റിവോള്വര് എന്നിവയാണ് കോഴിക്കോട് വിമാനത്താവളത്തില് പിടികൂടിയത്. ഇതിനുമുമ്പ് 2006 ജനവരിയില് . 22 റൈഫിള്, 12 മാഗസിനുകള്, ട്രിഗര് ലോക്കറുകള്, വെടിയുണ്ടകള് എന്നിവ ഇവിടെ പിടിച്ചെടുത്തു. എവിടെ നിന്നാണ് ഈ പണവും ആയുധങ്ങളും വന്നതെന്നും ആരാണ് ഇവ അന്തിമമായി കൈപ്പറ്റുന്നതെന്നും ഇപ്പോഴും അജ്ഞാതമാണ്.
പൊതുവേ 'ശാന്തസുന്ദരമായ കേരളം' എന്ന് പരമ്പരാഗതമായി വിശ്വസിപ്പിച്ചുവരുന്നതുകൊണ്ട് പോലീസിന് യഥാസമയം പലതിനോടും സംശയം പുലര്ത്താന് പോലും സാധിച്ചില്ല. 2006 ല് ആലുവയ്ക്കടുത്ത് പാനായിക്കുളത്തും 2007 ഡിസംബറില് വാഗമണിലും നടന്നത് ദേശീയ തലത്തില് ആസൂത്രണം ചെയ്യപ്പെട്ട തീവ്രവാദപരിശീലനങ്ങളാണ്. കര്ണാടക, മധ്യപ്രദേശ്, ഗുജറാത്ത്് സംസ്ഥാനങ്ങളിലായി നടന്ന സമാനക്കൂട്ടായ്മയുടെ തുടര്ച്ചയാണ് ഇവ. വാഗമണ് ക്യാമ്പില് നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരാണ് കശ്മീരിലെ നിയന്ത്രണരേഖ കടന്ന് പാകിസ്താനിലെ ലഷ്കര് കേന്ദ്രത്തിലേക്ക് പോകാന് ശ്രമിച്ചത്.







അതിര്ത്തിക്കപ്പുറത്ത് ആസൂത്രണം

കേന്ദ്ര ഇന്റലിജന്സ് ബ്യൂറോയുടെ രേഖകള് പ്രകാരം , ഇന്ത്യയില് 'നിയോജെല് -90' എന്ന സേ്ഫാടകവസ്തു ആദ്യമായി കണ്ടെത്തിയത് 2005 ല് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലാണ്. 2007 ല് ഹൈദരാബാദിലുണ്ടായ ഇരട്ടസേ്ഫാടനത്തിന് ഉപയോഗിച്ചത് ഈ രാസവസ്തുവാണ്.
വടക്കഞ്ചേരിയില് ജയഭാരത് തിയേറ്ററിന് സമീപത്തെ ഗോഡൗണിലാണ് വന്തോതില് 'നിയോജെല്' കണ്ടെത്തിയത്. ഇതേത് രാസവസ്തുവാണെന്ന് തിരിച്ചറിയാത്തതിനെത്തുടര്ന്ന് കേന്ദ്ര ഫോറന്സിക് വിഭാഗത്തി ന് അയച്ചുകൊടുത്ത ശേഷം അവരാണ് ഇത് 'നിയോജെല്' ആണെന്ന് സ്ഥിരീകരിച്ചത്. പക്ഷേ ഇതുമായി ബന്ധപ്പെട്ട ഒരു തുടരന്വേഷണവും നടത്താതെ സംസ്ഥാന പോലീസ് ഫയല് അടച്ചു. 1998 നുശേഷം രാജ്യത്തുണ്ടായ എഴുനൂറോളം സേ്ഫാടനങ്ങളില് 75 ശതമാനവും പൊതുസ്ഥലങ്ങളിലായിരുന്നു. അതിനാല്, കഴിഞ്ഞ 15 വര്ഷം കൊണ്ട് അഞ്ചുശതമാനം മാത്രം വളര്ച്ച നേടിയ രാജ്യത്തെ ഇന്റലിജന്സ് സംവിധാനത്തിന്റെ ദൗര്ബല്യത്തില്, കേരളത്തിന് അത്രമാത്രമൊന്നും സ്വസ്ഥതയ്ക്ക് അവകാശമില്ല. പോലീസ് സംസ്ഥാനത്തെ പല തീവ്രവാദ സ്വഭാവമുള്ള കേസുകളിലും ഇരുട്ടില് തപ്പുകയാണ്. ഇപ്പോഴും തിരിച്ചറിയാന് കഴിഞ്ഞിട്ടില്ലാത്ത അത്തരം ഒരു ഒരുക്കമാകണം പാലക്കാട് ജില്ലയില് നടന്നത്.
പാലക്കാട്, തൃശ്ശൂര്, കോഴിക്കോട്, കണ്ണൂര് ജില്ലകള് ഉള്പ്പെടുന്ന മലബാര് മേഖലയിലെ തീരദേശം തീവ്രവാദിസംഘങ്ങള്ക്ക് സേ്ഫാടകവസ്തു ശേഖരണത്തിനും കടത്തിനുമുള്ള പ്രധാന ഇടനാഴിയാണെന്ന് ന്യൂഡല്ഹി ഇന്സ്റ്റിറ്റിയൂട്ട് ഫോര് ഡിഫന്സ് ആന്ഡ് അനാലിസിസിലെ അസോസിയേറ്റ് ഫെല്ലോ എ. വിനോദ് കുമാര് പറയുന്നു. തീവ്രവാദപ്രവര്ത്തനങ്ങളെ നേരിട്ട് അധികം പരിചയപ്പെടാത്തതിനാല് ഏറെ നിരീക്ഷണങ്ങളില്ലാത്ത അയഞ്ഞ പോലീസിങ്ങും മലബാറിലെ തീരദേശഗ്രാമങ്ങളുടെ ഭൂപരവും ജനസാന്ദ്രതയില് അധിഷ്ഠിതവുമായ സ്വകാര്യതയുമാണ് ഇതിന് കാരണം. 2005 മാര്ച്ചില് മലപ്പുറം ജില്ലയിലെ പടിഞ്ഞാറേക്കര തീരത്തു നടന്ന പോലീസ് റെയ്ഡില് ഒരു തീവ്രവാദസംഘടനയുടെ ആധുനികമായ പരിശീലനകേന്ദ്രം കണ്ടെത്തിയിരുന്നു.
കോയമ്പത്തൂര് ബോംബ് സേ്ഫാടനത്തിന്റെ സൂത്രധാരന്മാര് അല്-ഉമ്മ ആയിരുന്നെങ്കിലും മുന്നൊരുക്കങ്ങള് നടന്നത് ഏറെയും കേരളത്തിലാണ് എന്നാണ് വിവിധ അന്വേഷണ ഏജന്സികളുമായി ബന്ധപ്പെട്ട സൂചന. ഈ സേ്ഫാടനത്തില് പങ്കാളികളെന്നു കരുതുന്ന ഇമാം അലി, ഹൈദര് അലി എന്നിവര് കേരളത്തില് നിന്ന് പ്രവര്ത്തകരെ റിക്രൂട്ട് ചെയ്യാനും സേ്ഫാടകവസ്തു കൈകാര്യം ചെയ്യുന്നത് പരിശീലിപ്പിക്കുവാനുമായി മലപ്പുറം ജില്ല സന്ദര്ശിച്ചിരുന്നതായി ചോദ്യം ചെയ്യലില് വെളിപ്പെടുത്തി. മലപ്പുറം ജില്ലയില് മങ്കടയ്ക്കടുത്ത് വടക്കാങ്ങര, പെരിന്തല്മണ്ണയ്ക്കടുത്ത് പുലാമന്തോള് എന്നിവിടങ്ങളിലാണ് ഇമാം അലി സന്ദര്ശിച്ചതെന്നാണ് സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം സ്ഥിരീകരിക്കുന്നത്. വര്ഷങ്ങള്ക്കു മുമ്പ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സിനിമാതിയേറ്ററുകള്ക്ക് ബോംബു വെച്ചതുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പൈപ്പ് ബോംബുകള് ചെന്നൈയില് സിനിമാസംവിധായകന് മണിരത്നത്തിനെതിരെയുണ്ടായ ആക്രമണത്തിന് ഉപയോഗിച്ചവയുമായി സാമ്യമുള്ളതായിരുന്നു.

രാജ്യത്തെ പ്രധാന തീവ്രവാദിഗ്രൂപ്പുകള് നിരന്തരം കേരളവുമായി ബന്ധപ്പെടുന്നുണ്ട്. 2003 മാര്ച്ച് 13 ന് മുംബൈയില് തീവണ്ടിസേ്ഫാടനം നടക്കുന്നതിന്റെ തൊട്ടുമുമ്പ് ലഷ്കര്-ഇ-തൊയ്ബയുടെ ഒരു നേതാവ് കേരളത്തിലെത്തി മുംബൈ ഓപ്പറേഷനുവേണ്ടി ഫണ്ട് ശേഖരിച്ചു എന്ന് അന്വേഷണ ഏജന്സികള്ക്ക് വിവരം ലഭിച്ചിരുന്നു. 'സിമി' ദേശീയ പ്രസിഡന്റായിരുന്ന ആലുവക്കാരന് സി.എ.എം.ബഷീറിന്റെ അടുത്ത അനുയായിയാണ് ഈ ലഷ്കര് നേതാവ്. യുവാക്കളെ കേരളത്തിനു പുറത്തെ തീവ്രവാദിഗ്രൂപ്പുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും അവരെ രാജ്യത്തിന് പുറത്തെത്തിക്കാന് ഐ.എസ്.ഐ.സഹായത്തോടെ വഴിയൊരുക്കുന്നതിലും ബഷീറിന് പങ്കുണ്ടെന്ന് കേന്ദ്രരഹസ്യാന്വേഷണ വിഭാഗം കരുതുന്നു. നിലവില് കേരളത്തില് പല തീവ്രവാദികളും തീവ്രവാദി സംഘടനാ നേതാക്കളും മുന് 'സിമി'ക്കാരായതിനാല് ഇപ്പോഴും ബഷീറിന്റെ കേരളബന്ധങ്ങള് ശക്തമാണ്.
കേരളത്തില് നേരിട്ടുള്ളതും താരതമ്യേന വലിയതുമായ ആക്രമണ ലക്ഷ്യങ്ങള് തീവ്രവാദികള്ക്കില്ല. പകരം, പ്രാദേശികമായി നാട്ടുകാരുമായി അടുപ്പം സ്ഥാപിച്ചെടുത്ത് മനുഷ്യവിഭവം ഉള്പ്പെടെ ഇന്ഫ്രാസ്ട്രക്ചര് വികസിപ്പിക്കുകയാണ് രീതി. മതവിശുദ്ധി പാലിച്ച് യുവാക്കളെ മദ്യപാനം, മയക്കുമരുന്ന് എന്നിവയില് നിന്ന് മാറ്റിനിര്ത്തുകയെന്ന അജന്ഡയാണ് പ്രത്യക്ഷത്തില്. ഇതിന് ഒരേ തീവ്രവാദിഗ്രൂപ്പുകള് പല പല സാംസ്കാരികസംഘടനകളുടെ ലേബല് നിലനിര്ത്തുന്നു. ഇതിലൂടെയാണ് ഗ്രൂപ്പുകള് 'അന്സാര്' ( മുഴുവന് സമയപ്രവര്ത്തകര്) മാരെയും 'ഇക് വാന്' ( മുഴുവന് സമയ പ്രവര്ത്തകരല്ലാത്തവര്) മാരെയും രൂപപ്പെടുത്തുന്നത്. 2001 ല് സിമിക്ക് രാജ്യത്ത് 400 'അന്സാര്'മാരും 20,000 'ഇക് വാന്'മാരുമുണ്ട്. ഇവര്ക്ക് അത്യാവശ്യം തൊഴില്, സാമ്പത്തികസുരക്ഷ, ചികിത്സാ സഹായം എന്നിവയും നല്കുന്നു.
കോഴിക്കോട്ടെ ഒരു സംഘടന തങ്ങളുടെ സജീവപ്രവര്ത്തകര്ക്ക് സഞ്ചരിക്കാന് മോട്ടോര് ബൈക്കും ചെലവിന് പ്രതിമാസം മൂവായിരം രൂപയും നല്കിയിരുന്നതായി പ്രത്യേക അന്വേഷണസംഘത്തിന് വിവരം കിട്ടിയതാണ്. ഇവരുടെ പേരില് ബാങ്ക് അക്കൗണ്ടുകള് തുടങ്ങുകയും (ഹവാലാ പണം പിന്വലിക്കാന് വേണ്ടി) ഇവരെ തൊഴില് നല്കാനെന്ന വ്യാജേന ഗള്ഫിലേക്ക് കൊണ്ടുപോവുകയും ചെയ്യും. സൂക്ഷ്മനിരീക്ഷണത്തിനുശേഷമാണ് ഗ്രൂപ്പില് അംഗത്വം ലഭിക്കുക. ഇവരെ നിരീക്ഷിക്കാനും കൃത്യമായ പരിശീലനം നല്കാനും പ്രത്യേക പരിശീലനകേന്ദ്രങ്ങളുമുണ്ട്. 2001 ല് മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത് ഗ്രീന്ഹില്ലില് റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് സേ്ഫാടനം നടന്നു.സംസ്ഥാനത്ത് റിമോട്ട് ഉപയോഗിച്ചുനടന്ന ആദ്യ സേ്ഫാടനമാണിത്. പരീക്ഷണമായിരുന്നു ഇതെന്നാണ് കരുതുന്നത്. കേസില് ഇതേവരെ യാതൊരു തുമ്പും കണ്ടെത്താന് കേരളാപോലീസിന് കഴിഞ്ഞിട്ടില്ല.
പാകിസ്താന് ഉള്പ്പെടെയുള്ള വിദേശരാജ്യങ്ങളില് ആയുധപരിശീലനം നേടുകയാണ് തീവ്രവാദിപരിശീലനത്തിന്റെ അന്തിമഘട്ടം. അവിടെ പരിശീലനം പൂര്ത്തിയാക്കിയശേഷം ഗള്ഫില് മടങ്ങിയെത്തി ഇന്ത്യന് പാസ്പോര്ട്ടില് തിരിച്ചെത്തും. പാകിസ്താനിലേക്ക് പോയതും വന്നതും ഇന്ത്യന് പാസ്പോര്ട്ടില് ഉണ്ടാവില്ല.
ഇത്തരം പ്രവര്ത്തകര് ഒരു മറയ്ക്കായി പ്രമുഖ രാഷ്ട്രീയപാര്ട്ടികളുടെ ഭാഗമായി നിന്ന് പ്രവര്ത്തിക്കുകയും ചെയ്യുന്നു. വ്യത്യസ്ത പാര്ട്ടികളില് പെട്ടവരാണെങ്കില്പ്പോലും ഇവര്ക്ക് ഏകോപിതമായ ഒരു ദൗത്യം ഉണ്ടായിരിക്കും. രാഷ്ട്രീയ പാര്ട്ടികള് ഇക്കാര്യം അറിയണമെന്നില്ല. കണ്ണൂര് ജില്ലയില് സി.പി.എമ്മിനകത്ത് പ്രമുഖ തീവ്രവാദി സംഘടനയില്പെട്ടവര് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് പാര്ട്ടി തന്നെ വിലയിരുത്തുന്നതായാണ് സൂചന




കുടിയേറുന്ന പ്രവര്ത്തനശൈലി

കേരളത്തിലെ തീവ്രവാദഗ്രൂപ്പുകള് പഞ്ചാബ്, ബംഗാള്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സമാന സംഘങ്ങളുമായി ബന്ധപ്പെടുകയും അവരില് നിന്ന് പ്രവര്ത്തനശൈലിയും ആക്രമണതന്ത്രങ്ങളും സ്വായത്തമാക്കുകയും ചെയ്യുന്നുണ്ട്. പഞ്ചാബില് തീവ്രവാദം ശക്തിപ്പെടുത്താന് 1980 കളില് പ്രധാനപങ്ക് വഹിച്ച ഐ.എസ്.ഐ. പിന്നീട് കശ്മീരിലേക്കും അവിടെ നിന്ന് ബംഗാള്, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കും പ്രവര്ത്തനംവ്യാപിപ്പിച്ചു. ദേശീയതലത്തില് വ്യത്യസ്ത സംഘടനകളില് സമാനമായ ചില മാതൃകകള് അവര് മുന്നോട്ടുവെക്കുന്നതായി രഹസ്യാന്വേഷണവിഭാഗങ്ങള് കരുതുന്നു.
ബബ്ബര് ഖല്സ ഇന്റര്നാഷണല്, ഓള് ഇന്ത്യാ സിഖ് ഫെഡറേഷന്, ഖലിസ്ഥാന് കമാന്ഡോ ഫോഴ്സ് എന്നീ സംഘടനകളാണ് തീവ്രവാദപ്രവര്ത്തനരംഗത്ത് പഞ്ചാബില് ഇപ്പോഴും സജീവമായിട്ടുള്ളത്. ഇന്ത്യയില് കൊടുംഭീകരരുടെ പട്ടികയിലുള്ള ബബ്ബര് ഖല്സ ഇന്റര് നാഷണല് തലവന് വാധ്വാസിങ് ഐ.എസ്.ഐ.യുടെ സംരക്ഷണയില് ലാഹോറിലാണ്. ഇവരുടെ സിഖ് തീവ്രവാദസംഘടനകളുമായി കേരളത്തിലെ ചില ഗ്രൂപ്പുകള്ക്ക് ബന്ധമുണ്ട്.1991 ല് മുംബൈയില് നടന്ന 'സിമി' സമ്മേളനത്തില് കശ്മീര് വിഘടനവാദി നേതാവ് അമീര് അസമും ഖലിസ്ഥാന് വിഘടനവാദി നേതാവ് ലാല് സിങ്ങും ഒരേ സമയം പങ്കെടുത്തിരുന്നു. 'സിമി' മുന് ദേശീയ പ്രസിഡന്റും മലയാളിയുമായ സി.എ.എം.ബഷീറാണ് ഇതിന് പ്രധാന പങ്കു വഹിച്ചത്. തുടര്ന്നിങ്ങോട്ട് കേരളത്തില് 'ടൈഗര് ഫോഴ്സ്', 'അല്-ഉമ്മ' സംഘടനകളുമായി ബന്ധപ്പെട്ടവര് നടപ്പാക്കിയതെന്ന് കരുതുന്ന ആക്രമണശൈലിക്ക് പഞ്ചാബിലെ തീവ്രവാദപ്രവര്ത്തനശൈലിയോട് സാമ്യമുണ്ട്. 2005 മെയ് മാസത്തില് ഡല്ഹിയിലെ രണ്ട് സിനിമാതിയേറ്ററുകളില് ബബ്ബര് ഖല്സയുടെയും ഖലിസ്ഥാന് സിന്ദാബാദ് ഫോഴ്സിന്റെയും നേതൃത്വത്തില് ഇരട്ടസ്ഫോടനം നടന്നത് 'ജോ ബോലെ സേ നിഹാല്' എന്ന സിനിമ പ്രദര്ശിപ്പിച്ചതിനെച്ചൊല്ലിയായിരുന്നു. കേരളത്തിലും സിനിമാതിയേറ്ററുകള് കേന്ദ്രമാക്കി ആക്രമണം ഉണ്ടായത് ഇവ മതനിഷിദ്ധമാണ് എന്ന കാഴ്ചപ്പാടിലാണ്. അന്ന് തിയ്യറ്ററുകള് കത്തുന്നതിന്റെ ഫോട്ടോഗ്രാഫുകള് വിദേശത്തേക്ക് അയച്ചുകൊടുത്തെന്നും തെളിഞ്ഞിട്ടുണ്ട്.
കൊല്ക്കത്തയില്, അമേരിക്കന് സെന്ററിനുനേരേ 2002 ജനവരി 22 ന് 'ഹുജി' നടത്തിയതാണ് ബംഗാളിലെ ആദ്യത്തെ തീവ്രവാദ ആക്രമണം. തുടര്ന്നിപ്പോള് ബംഗാള്, തീവ്രവാദ കുടിയേറ്റത്തിന്റെ ഭീഷണിയുടെ നിഴലിലാണ്. ഇന്ത്യയുമായി 4,098 കിലോമീറ്റര് അതിര്ത്തി പങ്കിടുന്ന ബംഗ്ലാദേശില് നിന്നുള്ള തീവ്രവാദികള് ബംഗാളില് ചുവടുറപ്പിച്ചുകഴിഞ്ഞു. ഈ മേഖലയില് നിന്നുള്ളവര്. പെരുമ്പാവൂര്,പത്തനം തിട്ട, ഇടുക്കി ജില്ലകളിലെ തോട്ടം മേഖലയില് ( ഇവര് യഥാര്ഥത്തില് ബംഗ്ലാദേശികളാണ്.വര്ഷങ്ങളായി അനധികൃതമായി കുടിയേറിയവര്ക്ക് ബംഗാള് സര്ക്കാര് നിയമപരമായ സംരക്ഷണം നല്കിയതോടെയാണ് ബംഗ്ലാദേശികള് ബംഗാളികളായത്.)വലിയ കൂട്ടായ്മകള് രൂപപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. ഇവരെ തിരിച്ചറിയാനോ തൊഴില് സ്ഥാപനങ്ങളില് വിലാസവും മറ്റ് വിവരങ്ങളും രേഖപ്പെടുത്താനോ സംസ്ഥാനത്ത്് പ്രത്യേകിച്ച് സംവിധാനങ്ങളില്ല.

തമിഴ് നാട് വഴിയാണ് കേരളത്തിലെ തീവ്രവാദികള് നിയന്ത്രിക്കപ്പെടുന്നത്. 'സിമി' നിരോധനത്തിനുശേഷം തമിഴ് നാട്ടില് സംഭവിച്ച സംഘടനാപരമായ പുനര്വിന്യാസം കേരളത്തിലും തീവ്രവാദിഗ്രൂപ്പുകള് അതേ രീതിയില് നടപ്പാക്കി. 'സിമി' നിരോധനത്തിനുശേഷം തമിഴ് നാട്ടിലെ പഴയ നേതാക്കളില് പലരും ധര്മസ്ഥാപനങ്ങളും സന്നദ്ധസംഘടനകളുമാണ് രൂപവത്കരിച്ചത്. ധര്മസ്ഥാപനങ്ങള് (ആംബുലന്സ്,ചികിത്സാസഹായം,പഠനച്ചെലവ് ),സാംസ്കാരികം (പ്രസിദ്ധീകരണം, ദലിത-ന്യൂനപക്ഷ-മനുഷ്യാവകാശം), 'ദവ' പ്രവര്ത്തനം (മതപ്രചാരണം) എന്നിങ്ങനെ വിവിധ സംഘടനകള് 'സിമി'നിരോധനാനന്തരം തമിഴ്നാട്ടില് രൂപം കൊണ്ടപ്പോള് കേരളത്തിലും സന്നദ്ധ സാംസ്കാരിക ധര്മസ്ഥാപനങ്ങളുടെ വേലിയേറ്റമുണ്ടായി. മലബാറില് കോഴിക്കോട്, മലപ്പുറം, കണ്ണൂര് ജില്ലകളിലായി കഴിഞ്ഞ പത്ത് വര്ഷം കൊണ്ട് പത്തിലധികം സംഘടനകളാണ് രൂപപ്പെട്ടത്. വിവിധ തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതില് ഇത്തരം സംഘടനകള്ക്കും നേതാക്കള്ക്കും പങ്കുണ്ട്. 'സിമി'ക്കുശേഷം 'സംഘടന മാറുക ; പ്രവര്ത്തനം തുടരുക' എന്ന സന്ദേശം നേതൃത്വം അനുയായികള്ക്ക് കൈമാറി. ഒപ്പം തമിഴ് നാടിനെയും കേരളത്തെയും ഒറ്റ മേഖലയായി കണ്ടുകൊണ്ടുള്ള പ്രവര്ത്തനങ്ങള് നേതൃത്വം കൈക്കൊണ്ടു.ഇങ്ങനെ തമിഴ്നാട്ടില് പ്രവര്ത്തിച്ചുവരുന്ന വിവിധ ഗ്രൂപ്പുകള് കേരളത്തിലും ബന്ധങ്ങള് വ്യാപിപ്പിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യ കേന്ദ്രമാക്കി ശക്തമായ ഒരു കൂട്ടായ്മ ബന്ധപ്പെട്ട സംഘടനാകേന്ദ്രങ്ങളില് ഇപ്പോള് ചര്ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മതവിശ്വാസത്തിനും താല്പ്പര്യങ്ങള്ക്കുമുപരിയായ യോജിപ്പിന്റെതായ ശൃംഖലയാണ് ലക്ഷ്യം.സമാനരീതിയില് മറുഭാഗത്ത് പ്രതിരോധത്തിന്േറതെന്ന പേരില് മറ്റു ചില കൂട്ടായ്മകളും കേരളത്തില് രൂപപ്പെടുന്നുണ്ട്. 'മതപരമായി സംഘടിച്ച് കായികപരിശീലനം നടത്തുന്നവരുണ്ടെങ്കില് അവരുടെ ഉദ്ദേശ്യം ശരിയല്ലെന്നാണ് പോലീസ് സേനയുടെ കാഴ്ചപ്പാട്. ഈ അര്ഥത്തില് 'ഉദ്ദേശ്യം ശരിയല്ലാത്ത' സംഘടനകള് മതവിഭാഗങ്ങള് കേന്ദ്രീകരിച്ച് കേരളത്തില് പ്രവര്ത്തിക്കുന്നുണ്ട്. ആഗോളതലത്തില് തീവ്രവാദം രണ്ട് ന്യായങ്ങളിലൂടെയാണ് സ്വയം നിലനില്ക്കാന് ശ്രമിക്കുന്നത്. ഒന്ന് ആക്രമണത്തിന്െതും രണ്ട് പ്രതിരോധത്തിന്റെതും. ഈ രണ്ട് വഴികളും കേരളത്തില് വേരുകള് കണ്ടെത്തിക്കഴിഞ്ഞു.






ഗൗരവം ഉള്ക്കൊള്ളാതെ നമ്മള്

കേരളം തീവ്രവാദികളുടെ ഏറ്റവും വലിയ ലക്ഷ്യകേന്ദ്രമായി വളര്ന്നിരിക്കുകയാണെന്ന് കേരളത്തിലെ ഏറ്റവും ഉയര്ന്ന പോലീസ് ഉദ്യോഗസ്ഥരിലൊരാള് ആശങ്കപ്പെടുന്നു. ഏത് നിമിഷവും അത് വന് പൊട്ടിത്തെറിയിലേക്ക് മാറാം എന്നാണ് സംസ്ഥാന ഇന്റലിജന്സ് റിപ്പോര്ട്ട്. പക്ഷേ, സംസ്ഥാനത്തെ തീവ്രവാദത്തിന്റെ ഗൗരവം ഇനിയും കേരളം തിരിച്ചറിഞ്ഞിട്ടില്ല. ചെറു ചെറു സ്ഫോടനങ്ങള് മാത്രമായേ കേരളം ഇപ്പോഴും തീവ്രവാദത്തെ മനസ്സിലാക്കുന്നുള്ളൂ.
മുന്നറിയിപ്പുകള് നിരാകരിക്കുന്നതിലാണ് കേരളത്തിന് പരിചയം. ബേപ്പൂരില് 2005 ല് ബോട്ട് തകര്ന്നതില് ഒരു തെളിവും ലഭിക്കാത്തതാണ് ഈ സ്ഫോടനത്തിന് പിറകിലെ യാഥാര്ഥ്യം പുറത്തുകൊണ്ടുവരാന് കഴിയാത്തതിന് കാരണമെന്നാണ് പോലീസിന്റെ ന്യായീകരണം. വെള്ളത്തില് വെച്ചുണ്ടായ സ്ഫോടനത്തില് തെളിവുകള് അവശേഷിച്ചില്ലെന്ന് പറയുന്നു. ഏറെ ബുദ്ധിയും ആസൂത്രണവും ഉള്ളവരായിരുന്നു സ്ഫോടനത്തിന് പിന്നില് എന്ന് കരുതാം.
കളമശ്ശേരിയില് 2005 സപ്തംബര് ഒന്പതിന് ബസ് കത്തിച്ച സംഭവത്തിലും തിരിമറിയുണ്ടായി. കേസില് അഞ്ച് പ്രതികളുടെ പേരുകള് കുറ്റപത്രത്തില് നിന്ന് ഒഴിവാക്കിയതായി തമിഴ് നാട് പോലീസ് കുറ്റപ്പെടുത്തുന്നു. ബസ് കത്തിച്ചശേഷം സംഘത്തിലെ മുഖ്യപ്രതി ഫോണ് ചെയ്തത് ഒരു യുവതിയുടെ ഫോണിലേക്കാണെന്ന് കേരളാപോലീസിന്റെ അന്വേഷണസംഘം കണ്ടെത്തി. എന്നാല് സംഭവത്തില് നിര്ണായക തെളിവ് നല്കാന് കഴിയുന്ന ഈ യുവതിയെ കേരളാപോലീസ് ചോദ്യം ചെയ്തിട്ടില്ല. ഈ കേസിലെ ഒരു പ്രതിയാണ് കശ്മീരിലെ പാക് അതിര്ത്തിയില് സൈനികരുടെ വെടിയേറ്റു മരിച്ചത്.
തൃശ്ശൂര് റെയില്വേ സ്റ്റേഷനില് ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലും കോഴിക്കോട്ടെ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്ഡിലെ ക്ലോക്ക് റൂമില് നിന്ന് 47 ജലാറ്റിന് സ്റ്റിക്കുകള് പിടികൂടിയ കേസിലും ഒന്നും സംഭവിച്ചിട്ടില്ല. അവിടെയും ഇവിടെയും കുറെ അന്വേഷണങ്ങള് നടന്നിട്ടുണ്ട്. ഭരണം മാറുമ്പോഴും മുന്നണിബന്ധങ്ങള് പുതുക്കിപ്പണിയുമ്പോഴും പ്രതിപ്പട്ടികയില് വ്യത്യാസങ്ങള് വരുന്നു. സമീപനങ്ങള് മാറുന്നു.
ഇവിടെ സംഭവിക്കുന്നതൊന്നും യാദൃച്ഛികമല്ല. പാനായിക്കുളം യോഗത്തില് പങ്കെടുത്തവര് തന്നെ വാഗമണിലും ഉണ്ടായിരുന്നു. വാഗമണില് ആരൊക്കെ പങ്കെടുത്തു, എന്തൊക്കെ ചര്ച്ച ചെയ്തു എന്ന് കേരളാ പോലീസിന് കണ്ടെത്താന് കഴിഞ്ഞിട്ടില്ല. ജാര്ഖണ്ഡ് , കര്ണാടക, ഉത്തര്പ്രദേശ് എന്നിവിടങ്ങളില് നിന്നുള്ള നേതാക്കള് വാഗമണ് ക്യാമ്പില് പങ്കെടുത്തു. സിമി നിരോധനസമയത്ത് പ്രസിഡന്റായിരുന്ന സഫ്ദാര് നഗൗരി 2008 മാര്ച്ചില് ഇന്ഡോറില് പിടിയിലായപ്പോള് കൂടെ ഒരു മലയാളിയും ഉണ്ടെന്നറിഞ്ഞ് അവിടെയെത്തിയ കേരളാപോലീസ് മലയാളിയെ ചോദ്യം ചെയ്തപ്പോഴാണ് വാഗമണ് ക്യാമ്പിനെക്കുറിച്ച് അറിഞ്ഞത്.
ഗുജറാത്ത്, രാജസ്ഥാന്, ന്യൂഡല്ഹി ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടവര് വാഗമണ് ക്യാമ്പില് പങ്കെടുത്തെന്നാണ് സൂചന. സിമി നേതാക്കളായ പീടിക്കല് അബ്ദുള് ഷിബിലി (ഇയാള് ഈരാറ്റുപേട്ട സ്വദേശിയും വര്ഷങ്ങളായി ബാംഗ്ലൂരില് താമസിക്കുന്നയാളുമാണ്) യാണ് വാഗമണ് ക്യാമ്പിന് നേതൃത്വം കൊടുത്ത ഒരാള്. പിന്നീട് ഇന്ഡോറില് ഇയാള് അറസ്റ്റിലായി. വാഗമണ് ക്യാമ്പിനുശേഷം തമിഴ്നാട് വഴിയുള്ള ബന്ധങ്ങളിലൂടെയാണ് പാകിസ്താനിലേക്കുള്ള അഞ്ചംഗസംഘം പുറപ്പെട്ടത്.
കേരളത്തില് വനമേഖലകള്, തീരപ്രദേശങ്ങള് എന്നിവിടങ്ങളില് മുഖ്യധാരയില് നിന്ന് പുറന്തള്ളപ്പെടുന്ന വ്യക്തികളും കൂട്ടായ്മകളുമാണ് തീവ്രവാദസംഘടനകളുടെ പ്രധാന റിക്രൂട്ടിങ് മേഖല.
വയനാട് ജില്ലയില് വടക്കേവയനാട്, കര്ണാടക പോലീസിന്റെ നിരീക്ഷണത്തിലാണ് . കര്ണാടകം സ്ഫോടനഭീഷണികളില് പെട്ടതോടെയാണിത്. തവിഞ്ഞാല് പഞ്ചായത്തിലെ വാളാട്, പേര്യ പ്രദേശങ്ങളില് കേരളാപോലീസും ജാഗ്രതപാലിക്കുന്നു. 2004 ല് വടക്കെവയനാട്ടില് നിന്നുള്ള ഒരു സംഘം യുവാക്കളെ കര്ണാടകയിലെ മഗ്ഗയില് കൊണ്ടുവന്ന് ആയുധപരിശീലനം നല്കിയതായി കര്ണാടകപോലീസിന് സൂചന ലഭിച്ചു . കാസര്കോട് ജില്ലയില് കള്ളനോട്ട് മാഫിയ വഴി സംസ്ഥാനത്ത് ഏറ്റവും ശക്തമായ ഐ.എസ്.ഐ.സ്വാധീനമുണ്ടെന്നാണ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്ട്ട് ചെയ്യുന്നത്.
സംസ്ഥാനത്ത് പ്രവര്ത്തിക്കുന്ന തീവ്രവാദഗ്രൂപ്പുകളില് പലതിലും കൂടിയാല് നൂറോളം അംഗങ്ങള് മാത്രമേയുള്ളൂ. എന്നാല് തീവ്രവാദസംഘടനകളുടെ ആഗോളതലത്തിലുള്ള ഘടനയും രീതിയുമനുസരിച്ച് എണ്ണം പ്രധാനമല്ല. അന്വേഷണ ഏജന്സികളുടെ പട്ടികയില് കൂടുതല് മുസ്ലിം തീവ്രവാദസംഘടനകളാണുള്ളത്. ഏതായാലും മാലേഗാവ് സേ്ഫാടനത്തെക്കുറിച്ചുള്ള അന്വേഷണങ്ങള് ഹിന്ദുസംഘടനകളെയും തീവ്രവാദപ്രവര്ത്തനങ്ങള്ക്ക് പ്രതിസ്ഥാനത്തുനിര്ത്തുന്നുണ്ട്. ചില ഹിന്ദുസംഘടനകളുടെ നീക്കങ്ങളും നിരീക്ഷണത്തിലാണ്. MANOJ.K. MEPPAYIL. MATHRUBUMI DAILY
F

No comments:

Post a Comment

Search This Blog

About Me

My photo
i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER